Wednesday 29 April 2015

പൂരം പൊടി പൂരം ...! / Pooram Poti Pooram ...!

അങ്ങിനെ പന്തീരാണ്ട് കൊല്ലങ്ങൾക്ക്
ശേഷം , നാട്ടിൽ വന്ന് വീണ്ടും ഒരു പൂരക്കാലം കൂടി തിമർത്താടിയപ്പോൾ കിട്ടിയ നിർവൃതിയെ ഏത് ആമോദത്തിന്റെ ഗണത്തിലാണ് പെടുത്തേണ്ടതെന്ന് എനിക്കറിയില്ല...

സാധാരണ ബ്രിട്ടണിലെ വെക്കേഷൻ കാലമായ  ആഗസ്റ്റ്  മാസങ്ങളിലാണ് ,.2003 -ന് ശേഷം പലപ്പോഴും ഞാനും , കുടുംബവും നാട്ടിൽ സ്ഥിരമായി വരാറുള്ളത് ...
ഇത്തവണ നാട്ടിൽ വന്നപ്പോൾ കൂടിയ തുഞ്ചൻ പറമ്പ് ബ്ലോഗ്മീറ്റും,
അതിന് ശേഷം  അനേകം ബൂലോഗ മിത്രങ്ങളെ നേരിട്ട് പോയി സന്ദർശിക്കലുകളും ,
തട്ടകത്തുള്ള  വട്ടപ്പൊന്നി വിഷു വേലയുൾപ്പെടെയുള്ള അനേകം നാട്ടു പൂരങ്ങളടക്കം , പണ്ടൊക്കെ ഞാൻ നിറഞ്ഞാടിയിരുന്ന മ്ടെ സാക്ഷാൽ   തൃശൂർ പൂരവും (വീഡിയോ ), പിന്നെ പാവറട്ടി പള്ളിപ്പെരുന്നാളും  , ഒരു ഒന്നൊന്നര വിഷുക്കാലവുമൊക്കെ കൂടി , ഒരു കൊട്ടപ്പറ വിശേഷങ്ങളാണ് എന്റെ സ്മരണകളിൽ ഞാൻ വീണ്ടും വാരിക്കോരി പറക്കി കൂട്ടിയിട്ടിട്ടുള്ളത് ...!

ഇങ്ങിനെ പഴയ നൊസ്റ്റാൾജിയകൾ  പലതും തൊട്ടുണർത്തിയ ഒരു  ആവേശപ്പെരുമഴയിൽ എന്റെ മനമാകെ വീണ്ടും കിളിർത്തു തുടിച്ച  തൃശ്ശൂർ പൂരം കുടമാറ്റം കഴിഞ്ഞ ശേഷം ,  എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ നായികയായ  , ഇപ്പോൾ സ്തനാർബ്ബുദ ചികിത്സയൊക്കെ കഴിഞ്ഞ് ഭേദമായികൊണ്ടിരിക്കുന്ന  , പ്രിയയുടെ വീട്ടിൽ ഒരു  അന്തിക്കൂട്ടിന് പോയപ്പോൾ  , അവളുടെ ‘ഡെസ്ക് ടോപ്പി‘ലിരുന്നാണ് , എഴുതുവാനുള്ള ഒരാശ വന്നപ്പോൾ , കഴിഞ്ഞ മാസം 29 - ന് , ഞാൻ ഈ ‘പൂരം പൊടി പൂരം ‘ എഴുതിയിട്ടത് ...!

സാക്ഷാൽ പൂരം വെടിക്കെട്ട് കാണുവാൻ
പോകുന്നതിന് മുമ്പ് ഒരു ‘തനി വെടിക്കെട്ട്‘ വർണ്ണന..!
പക്ഷേ ഈ 'പൂരം പൊടി പൂര'ത്തിനിടയിലെ വെടിക്കെട്ട്
വർണ്ണനകളിലെ ‘വെടിയമിട്ടുകളിലെ വർണ്ണ വിസ്മയത്തിന്റെ
ആഘാതാത്താൽ’ , ആയതിന്റെ പൊടി പോലും പ്രസിദ്ധീകരിക്കുവാൻ ,
ബ്ലോഗർ കോമിന്റെ പുതിയ നയമനുസരിച്ച് സാധ്യമാകാത്തതിൽ ഞാൻ
ഏവരോടും ഈ അവസരത്തിൽ സദയം ഖേദം രേഖപ്പെടുത്തി കൊള്ളട്ടെ...

പക്ഷേ കൈവിട്ട് പോയ
ശരങ്ങൾ പോലെയായിരുന്നു
അന്ന് എഴുതിയിട്ട വാക്കുകൾ ...

അവ ഒരിക്കലും അതേ പോലെ തിരിച്ചെടുക്കുവാനും കഴിയുന്നില്ല.
നമ്മളിൽ ഒട്ടുമിക്കവരുടേയും ജീവിതാരംഭത്തിൽ ഉണ്ടായിട്ടുള്ള
പോലുള്ള ചില കൊച്ച് കൊച്ച് സംഗതികളായിരുന്നു അവയൊക്കെ...

ഏതാണ്ട് പത്ത് മുപ്പത്തഞ്ച് കൊല്ലം മുമ്പ് നടന്ന ഒരു കൌമാരക്കാരന്റെ
നേരനുഭങ്ങളായിരുന്നു അന്നതിൽ കുറിച്ചിട്ടിരുന്നത് , ഒപ്പം അവനേക്കാൾ നാലഞ്ച്
വയസ് മൂപ്പുള്ള ഒരു നായികയുടേയും ...

അവന്റെ എട്ടാം ക്ലാസ് മുതൽ പ്രീ-ഡിഗ്രിക്കാലം വരെയുണ്ടായിരുന്ന ചില കൊച്ച്
കൊച്ചനുഭവങ്ങൾ , തനി ഇക്കിളി കഥകൾ.പോലെയാകുമെന്നൊന്നും , ഈ  കഥാ
പൂരത്തിന്റെയും , വെടിക്കെട്ടിന്റെയുമൊക്കെ ഗ്ലാമർ ഇത്ര കൂടി പോകുമെന്നൊന്നും  ഇതെല്ലാം അന്നെഴുത്തിയിട്ടപ്പോൾ  ഞാൻ ഒട്ടും കരുതിയിരുന്നുമില്ല ...

അതുകൊണ്ട് ഇത്തവണ മേമ്പൊടികളൊന്നും
ചേർക്കാതെ , ഒട്ടും പൊടി പറത്താതെ തന്നെ , ആ
സംഗതികളൊക്കെ ചുമ്മാ വീണ്ടും ആവിഷ്കരിക്കുന്നു എന്നു മാത്രം...

നാട്ടിൽ ചെന്ന ശേഷം തുഞ്ചൻ പറമ്പ് ബൂലോക സംഗമവും , പെങ്ങളുടെ മകളുടെ കല്ല്യാണവും , വിഷുവുമൊക്കെ കഴിഞ്ഞപ്പോൾ എന്റെ വാമ ഭാഗവും , മക്കളുമൊക്കെ തിരിച്ച് പോന്നതിന് ശേഷം പഴയ ഗൃഹതുരത്വങ്ങൾ   അയവിറക്കി , അവയൊക്കെ വീണ്ടും തൊട്ടുണർത്തി വീണ്ടും നാട്ടിലെ ആ മാമ്പഴക്കാലത്തിലൂടേ ഒരു സഞ്ചാരം നടത്തി കൊണ്ടിരിക്കുന്ന അവസരത്തിലാണ് , വീട്ടിലെ ഇക്കൊല്ലത്തെ നെൽക്കൊയ്ത്തിന്റെ ചുമതല അനുജൻ എന്റെ തലയിൽ വെച്ച് തന്നത്...

വാ(വ്) കഴിഞ്ഞാ മഴയില്ലാ ..വിഷു കഴിഞ്ഞാ വേനലില്ലാ
എന്ന് പറയുന്ന പഴമൊഴി അന്വർത്ഥമാക്കികൊണ്ട് , ഇത്തവണ
വിഷു കഴിഞ്ഞ ശേഷം ധാരാളം ഒറ്റപ്പെട്ട മഴകൾ വിളഞ്ഞ് നിൽക്കുന്ന നെല്ലിന് ഭീക്ഷണിയായപ്പോഴാണ് കോൾ നിലങ്ങളിൽ പെട്ടെന്നു തന്നെ യന്ത്രക്കൊയ്ത്ത് അരങ്ങേറിയത്.

നമ്മള് കൊയ്ത വയലെല്ല്ലാം
നമ്മുടേതായെങ്കിലും കൊയ്യാൻ
മാത്രം ഇന്ന് നമ്മളില്ല... എല്ലാത്തിനും  യന്ത്രങ്ങളാണ് ...!

പണ്ട് മുത്തശ്ശന്റെ കാലത്ത് പാട്ടഭൂമിയായി എടുത്ത് പണി നടത്തിയിരുന്ന
വയലുകകളെല്ലാം ... അന്നത്തെ ഭൂപരിഷ്കരണ നിയമം മൂലം സ്വന്തമായി തറവാട്ടിൽ
വന്ന് ചേർന്ന പാട ശേഖരങ്ങളിൽ - ഒട്ടുമിക്കതും പിന്നീട് വന്ന തലമുറയിലുള്ളവരെല്ലാം പുരയിടങ്ങളാക്കി മാറ്റിയെങ്കിലും , ഇന്നും കണിമംഗലത്തിന്റെ ചുറ്റുവട്ടങ്ങളിൽ പലർക്കും
പൊന്ന് വിളയുന്ന നെല്ലറകളായി കോൾ നിലങ്ങൾ ഇപ്പോഴും നില നിൽക്കുന്നത് തന്നെ അത്ഭുതം ..!

പണ്ടുണ്ടായിരുന്ന ഞാറ് നടലും , ചക്രം ചവിട്ടും , അരിവാൾ കൊയ്ത്തും , കൊയ്ത്ത് പാട്ടും , കറ്റ ചുമക്കലും , കാള വണ്ടികളിലേറിയുള്ള ചുരട്ട് കയറ്റിറക്കങ്ങളും, കറ്റ മെതിയും , പൊലിയളവുമൊന്നും ഇന്നില്ലയെങ്കിലും , സ്വർണ്ണവർണ്ണമേറി വിളഞ്ഞ് നിൽക്കുന്ന നെൽക്കതിരുകളിൽ നിന്നേൽക്കുന്ന മന്ദമാരുതന്റെ മാസ്മരിക വലയത്തിൽ ലയിച്ചിരിക്കുമ്പോഴുള്ള ആ സുഖം , ലോകത്തെവിടെ പോയാലും കിട്ടില്ലാ എന്നത് ഒരു പരമാർത്ഥം തന്നെയാണ്...!

ഇന്ന് യന്ത്രക്കൊയ്ത്ത് കഴിഞ്ഞ് , നേരിട്ട് ചാക്കിലേക്ക് പമ്പ് ചെയ്യുന്ന  നെല്ല് , പാട വരമ്പത്ത് നിന്ന് തന്നെ ‘നിറപറ‘ മുതലായ കമ്പനികളുടെ വണ്ടികൾ വന്ന് തൂക്കം നോക്കി എടുത്ത് കൊണ്ട് പോകും...

അങ്ങിനെ ഇക്കൊല്ലം കൊയ്ത്തിന് പോയപ്പോഴാണ് , പണ്ട് മുതൽ ഞങ്ങളുടെയൊക്കെ നെൽ കൃഷി  നോക്കി നടത്തിയിരുന്ന കുമാരേട്ടനെ കണ്ടത്...
ഈ കുമാരേട്ടന്റെ പെങ്ങൾക്ക് , പണ്ട് കണിമംഗലം പാടശേഖരങ്ങളിലേക്ക് / നെടുപുഴ കോൾ പടവുകളിലേക്ക് സ്ഥിരമായി താറാവ് മേയ്ക്കൻ വരുന്ന ആലപ്പുഴക്കാരൻ ചിന്നപ്പേട്ടന്റെ , ചിന്നവീടായിരുന്നപ്പോൾ കിട്ടിയ സമ്മാനമായിരിന്നു , ഈ കഥയിലെ നായികയായ പങ്കജം...!

പങ്കജത്തിന്റെ അച്ഛൻ ചിന്നപ്പേട്ടൻ പിന്നീട് കുറെ കാലം കഴിഞ്ഞ് വരാതായപ്പോൾ പങ്കജത്തിന്റെ അമ്മയെ വേറൊരു രണ്ടാം കല്ല്യാണത്തിനായി കെട്ടിച്ച് വിട്ടതിന് ശേഷം , അനാഥയായ പങ്കജത്തിനെ കുമാരേട്ടൻ ഞങ്ങളുടെ വീട്ടിൽ കൊണ്ട് വിട്ടു .
ഞങ്ങളുടെ വീട്ടിൽ എന്റെ അമ്മയ്ക്ക് പിള്ളേരെ നോക്കുവാൻ ഒരു സഹായമായി
അവളവിടെ കൂടി.
പിന്നീട് വീട്ടിലെ കടിഞ്ഞൂൽ സന്താനമായ
വെറും എട്ടാം ക്ലാസ്സുകാരനായ എനിക്ക് , അന്ന് മുതൽ ,
ഏഴാം തരത്തിൽ പഠിപ്പുപേഷിച്ചവളും,  മധുര പതിനേഴുകാരിയുമായ
പങ്കജം ,   പല കാര്യങ്ങളിലും ഒരു ട്യൂഷ്യൻ ടീച്ചർ ആയി മാറുകയായിരുന്നു..!

വീട്ടിലെ തൊടിയിലുള്ള പച്ചക്കറി തോട്ടങ്ങളിൽ
വിത്തിടുന്നത് തൊട്ട് വിളവെടുക്കുന്ന വരെയുള്ള കാര്യങ്ങൾ, കുറ്റികോലുപയോഗിച്ച്  നാളികേരം പൊളിക്കുന്ന ടെക്നിക് മുതലായ പല സംഗതികളും.
പിന്നെ ഞാറ് പറി കഴിഞ്ഞാൾ ഞാറ്റുകണ്ടങ്ങളിൽ വിതക്കുന്ന മുതിര, എള്ള് മുതലായവക്ക് കാള തേക്കുണ്ടാകുമ്പോൾ നനക്കുവാൻ പോകുക , കൂർക്കപ്പാടത്ത് നിന്ന് കൂർക്ക പറിച്ച് കൊണ്ടിരിക്കുമ്പോൾ പല കാണാത്ത കാഴ്ച്ചകളെല്ലാം കാണിപ്പിച്ച് എന്നെ അമ്പരപ്പിക്കുക... !
ആകാംഷയുടെ മുൾമുനയിൽ വരെ കൊണ്ടെത്തിച്ച്
 ‘കൊച്ച് കള്ളൻ , കൊതിയൻ ‘എന്നൊക്കെ എന്നെ വിളിച്ച്
കളിയാക്കുക മുതലായവയൊക്കെ അവളുടെ വിനോദങ്ങളായിരുന്നു...

എന്നോട് പരീക്ഷകൾക്ക് മുന്നോടിയായി ‘കുത്തിയിരുന്ന് പഠിക്കെടാ ചെക്കാ ‘എന്ന് പറഞ്ഞ് അമ്മയും , അച്ഛനുമൊക്കെ കൂടി സഹോദരങ്ങളേയും കൂട്ടി വല്ല ഡോക്ട്ടറെ കാണാനോ , കല്യാണത്തിനോ  മറ്റോ പോയാ‍ൽ ഈ പങ്കജം (ടീച്ചറുടെ) വക പല   ട്യൂഷ്യനും , എക്സാമിനേഷനുമൊക്കെ തോറ്റും , മുട്ടു വിറച്ചുമൊക്കെ ഞാൻ എത്ര ബുദ്ധിമുട്ടിയാണ് പാസായിട്ടുള്ളത്...!

തോറ്റു തുന്നമ്പാടിയ അവസ്ഥാ വിശേഷങ്ങളിൽ നിന്നൊക്കെ
ജയിച്ച് കയറി വരാനുള്ള പോംവഴികളൊക്കെ ആദ്യമായി എന്നെ
അഭ്യസിപ്പിച്ച് തന്ന  എന്റെ പ്രഥമ ഗുരു തന്നെയായിരുന്നു ഈ പങ്കജ വല്ലി.
എന്നിലാകെ പടർന്ന് കയറി പന്തലിച്ച ആദ്യത്തെ ഒരു പ്രണയത്താമര വല്ലി !

പത്താം തരത്തിലൊക്കെ പഠിക്കുമ്പോൾ  മേത്ത് തൊട്ടാൽ
വല്ലാതെ ഇക്കിളിയുണ്ടാകാറുണ്ടായിരുന്ന എന്റെ ശരീരത്തിലെ ഇക്കിൾ
ഞരമ്പുകളെല്ലാം  പ്രീ-ഡിഗ്രിക്കാലം കഴിയുമ്പോഴേക്കും അവൾ അടർത്ത് മാറ്റിയിരുന്നു...!

എന്തിന് പറയുവാൻ സ്വന്തം മോന്റെ ഭാവ വത്യാസങ്ങൾ ചിലതെല്ലാം
മനസ്സിലാക്കിയത് കൊണ്ട് , ആ സൂക്കേട് കൂടണ്ടാ എന്ന് കരുതിയാവാണം
അമ്മയും അച്ഛനും കൂടി , ആ അവസരത്തിൽ പങ്കജത്തിനെ പിടിച്ച്  മീൻ പിടുത്തക്കാരനായ അരിമ്പൂർ കുന്നത്തങ്ങാടി സദേശിയായ ചന്ദ്രന് , പണ്ടവും പണ്ടാരങ്ങളുമൊക്കെയായി കല്ല്യാണം കഴിച്ച് കൊടുത്തത് ...!
 അതിന് ശേഷം വല്ല വിശേഷങ്ങൾക്ക് പങ്കജം വീട്ടിൽ എത്തിച്ചേരുമ്പോൾ മാത്രമായിരുന്നു ഞങ്ങളുടെ പല ഒളിഞ്ഞ് നോട്ടങ്ങളിൽ കൂടിയും മറ്റും   ആ പഴയ ഒരിക്കലും ഒളിമങ്ങാത്ത സമാഗമങ്ങളുടെ അയവിറക്കലുകൾ നടത്തി പോന്നിരുന്നത് ...!

എന്നാലും ഇപ്പോഴും ഇടക്കൊക്കെ പല സന്ദർഭങ്ങളിലും ഈ പങ്കജം , ഒരു നീലത്താമര പോലെ എന്റെ സ്മരണകളിൽ വിരിഞ്ഞ് വിടർന്ന് ഒരു സൌകുമാര്യം വിടർത്താറുണ്ട് ...

വിട ചൊല്ലിപ്പോയാ കൊട്ടത്തളങ്ങളിൽ നിന്നും..
തുടി മേളങ്ങളൊത്തുള്ളയാ ... തൊട്ടി താളങ്ങൾ ,
തുടിക്കുന്നൂ .., എന്മനമിപ്പോഴും കൊതിക്കുന്നാ-
തുടി നാദം കേൾക്കുവാൻ .., ഒപ്പമാ വള കിലുക്കങ്ങളും.. ! ?

പിന്നീട് ഞാൻ എന്റെ പ്രണയാവേശങ്ങളെല്ലാം ആറി തണുപ്പിച്ചത്
എന്റെ പ്രഥമാനുരാഗ കഥയിലെ നായികയായ പ്രിയയിൽ അഭയം തേടിയാണ്...

ഇത്തവണ കൊയ്ത്ത് പാടത്ത് വെച്ച് കുമാരേട്ടനെ കണ്ടപ്പോഴാണ് ഞാൻ പങ്കജത്തിന്റെ കഥകളൊക്കെ വീണ്ടും ആരാഞ്ഞത് . പങ്കജത്തിന്റെ രണ്ട് പെണ്മക്കളുടേയും കല്ല്യാണം കഴിഞ്ഞ്  അവൾക്ക്  മൂന്ന് പേര ക്ടാങ്ങൾ വരെയായത്രെ....!

അവളുടെ ഭർത്താവ് ചന്ദ്രൻ ഇന്ന് കനോലി കനാലിലെ , ഒരു ടൂറിസ്റ്റ്
ഹൌസ് ബോട്ട് കമ്പനിയിലെ ഡ്രൈവറാണ് , ഒപ്പം പങ്കജത്തിന് ഹൌസ്
ബോട്ടിലെ വിസിറ്റേഴ്സിന്  വേണ്ടി കപ്പ , ചമ്മന്തി , താറാവ്, ചെമ്മീൻ , ഞണ്ട്
മുതലായ വിഭവങ്ങൽ തയ്യാറാക്കുന്ന പണിയും ഉണ്ട്.

കുമാരേട്ടനാണ് അന്ന് പാടത്ത് വെച്ച് പറഞ്ഞത്, മൂപ്പർ പിറ്റേന്ന് അരിമ്പൂർ കുന്നത്തങ്ങാടിയിലുള്ള ‘നൊമ്പാർക്കാവ് കാർത്തിക വേല‘ കാണുവൻ പങ്കജത്തിന്റെ വീട്ടിൽ പോകുന്നുണ്ടെന്ന് , എന്തോ എനിക്കും അവളെ വീണ്ടും നേരിട്ട് കാണാൻ ഒരു പൂതി...

 മാത്രമല്ല ഇന്ന് തൃശ്ശൂർ  ജില്ലയിലെ ഏറ്റവും ഗ്യാംഭീര്യമായ വെടിക്കെട്ട് നടക്കുന്നത് ഈ നൊമ്പാർക്കാവ് വേലയ്ക്കാണ് പോലും... ,
ആ വെടിക്കെട്ട് കാണുവാൻ ആഗ്രഹം പ്രകടിപ്പിച്ച് ,
ഞാനും വിരുന്നുകാരന്റെ കുപ്പായമെടുത്തണിഞ്ഞു...

പിറ്റേന്ന് ഒരു മൊബൈൽ ബാറ് ഏർപ്പാടാക്കി ഞാനും ,
കുമാരേട്ടനും നൊമ്പാർക്കാവ് വേല  നേരിട്ട് കാണുവാൻ പുറപ്പെട്ടു , നക്ഷത്ര ബാറുകളച്ച് പൂട്ടിയെങ്കിലും നാട്ടിൽ ഇന്ന് മൊബൈൽ ബാറുകളുടെ കടന്ന് കയറ്റം കാരണം ഹോട്ടടിക്കുന്ന കുടിയന്മാർക്ക് പറയതക്ക  കുഴപ്പമൊന്നുമില്ല.
എയർകണ്ടീഷനടക്കമുള്ള ചില ടൂറിസ്റ്റ് ട്രാവെലർ കം ടാക്സികളിലുമൊക്കെമാണ് മൊബൈയിൽ ബാറുകളുള്ളത്.
ബ്രാൻഡുകളും , ഫുഡ്ഡുകളും മുങ്കൂട്ടി ഓർഡർ ചെയ്ത ശേഷം , നമ്മൾ വണ്ടി വിളിച്ച് അതിരപ്പിള്ളിയിലേക്കോ, പീച്ചിയിലേക്കോ, ഗുവായൂർക്കോ ഒരു യാത്ര പോയാൽ മതി.
വണ്ടി ഓടികൊണ്ടിരിക്കുമ്പോഴും, ആളൊഴിഞ്ഞ പാർക്കിങ്ങ്
ഏരിയകളിലുമൊക്കെ വാടക വിളിച്ചവർക്ക് മധു ചഷകങ്ങൾ മോന്താം .

പിന്നെ ചില ആളൊഴിഞ്ഞ വമ്പൻ മണിമാളികകളിലും
ഇപ്പോൾ പാരലൽ സംവിധാനങ്ങളുമായി മദ്യമടക്കം ഒട്ടുമിക്ക
വിഭവങ്ങളും കിട്ടാനുമുള്ളത് കൊണ്ട് , പല വി.ഐ.പി കളും, മറ്റുമായ
ക്ഷണിതാക്കളായവർക്ക് ഇത്തരം ക്രിയകൾക്കൊന്നും യാതൊന്നിനും
നാട്ടിൽ ഇന്നും പഞ്ഞമില്ല..!
അതായത് ഭാഗ്യമുള്ളോന്റെ മോത്ത് എന്നും  പട്ടിക്കാട്ടം വിളയാടും എന്നർത്ഥം..!

അന്നുച്ചക്ക് ഒരു ‘മൊബൈയിൽ ബാറിലേറി’പങ്കജത്തിന്റെ  വീട്ടിൽ ചെന്ന്
കലക്കൻ ഒരു വിരുന്ന് ശാപ്പാടിനു ശേഷം , ചന്ദ്രനേയും , പങ്കജത്തിനേയുമൊക്കെ
കൂട്ടി , അന്തിക്കാട്ട് നിന്നും സംഘടിപ്പിച്ച ഒറിജിനൽ അന്തിക്കള്ളുമായി , തൊട്ടടുത്തുള്ള
കാനോലി കനാലിലൂടെ ചേറ്റുവ അഴിമുഖം വരെ , വളരെ ഇമ്പമായ ഒരു ഹൌസ് ബോട്ട് യാത്ര ..!

ബോട്ടിൽ വെച്ച് സൂര്യാസ്തമമയത്തിന്റെ വർണ്ണ പകിട്ട് കണ്ട് ,
കിന്നാരം ചൊല്ലി , ബിലാത്തി കഥകളും മറ്റും ചൊല്ലിയാടി , അവരുടെ
കളിവിളായാട്ടങ്ങൾക്കെല്ലാം കാതോർത്ത് ഞാൻ വീണ്ടും ആ പഴയ കൌമാരക്കാരനായി മാറികൊണ്ടിരിക്കുകയായിരുന്നു ...

അന്ന് തന്നെ , പൂരം കഴിഞ്ഞ് വെടിക്കെട്ട് സമയമായപ്പോഴേക്കും കുമാരേട്ടനും , ചന്ദ്രനുമൊക്കെ കുടിച്ച് പാമ്പ് പരിവമായതിനാൽ ഞാനും പങ്കജവും കൂടിയാണ് , അയലക്കത്തെ പറമ്പുകൾ താണ്ടി നെഞ്ചിടിപ്പോടെ തൊട്ടടുത്ത പാടത്ത് നടക്കുന്ന 13 മിനിട്ടോളമുള്ള ഈ കിണ്ണങ്കാച്ചി വെടിക്കെട്ട് (വീഡിയോ) ശരിക്കും ഒന്നിച്ച് കണ്ടും കേട്ടും ആസ്വദിച്ചത്.
അനേകം കൊല്ലങ്ങൾക്ക്
ശേഷം വർണ്ണാമിട്ടുകളുടെ അകമ്പടി
യോടെയുള്ള ഒരു സാക്ഷാൽ കൂട്ടപ്പൊരിച്ചിൽ ...!
പിറ്റേന്ന് 
ഏകലവ്യനെ പോലെ ഗുരു ദക്ഷിണ സമർപ്പിച്ച് , 
ഏകലക്ഷ്യനായി പകൽ പൂരത്തിരക്കിൽ ലയിച്ചില്ലാതായ് ഞാൻ
തായമ്പകയുടെ താളം
പഞ്ച വാദ്യത്തിന്റെ മേളപ്പെരുക്കം
എഴുന്നുള്ളിപ്പ് , കുട മാറ്റം , വെടിക്കെട്ട്
എല്ലാം കൊട്ടി കലാശിച്ച ഒരു പൂരം  ...പൊടി  പൂരം  ...!

Thursday 26 March 2015

ആഗോള ബൂലോഗരെ ഇതിലെ ഇതിലേ ... ! / Agola Boologare Ithile Ithile ... !


അടുത്ത ദശകങ്ങളിൽ , അന്തർദ്ദേശീയമായി തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുവാൻ പോകുന്ന മാധ്യമമായ ബ്ലോഗുകളുടെ ചുറ്റുവട്ടങ്ങളിലേക്കുള്ള , ഒരു എത്തി നോട്ടമാണിത് ;  അതോടൊപ്പം  ‘ബ്ലോഗേഴ്സ് സംഗമ‘ങ്ങളിലേക്കും കൂടി ഒരു വലിഞ്ഞ് നോട്ടമെന്നും വേണമെങ്കിൽ അവകാശപ്പെടാം...

ഒരു സംഗതി അല്ലെങ്കിൽ ഒരു ആശയം അതുമല്ലെങ്കിൽ  എന്ത് കുണ്ടാമണ്ടിയായാലും ഒരാൾ മറ്റൊരു വ്യക്തിക്കോ , കൂട്ടത്തിനോ അഥവാ സമൂഹത്തിനോ ;  വരികളായൊ , വരകളായൊ  , ചിത്രങ്ങളായൊ  - വിവര സാങ്കേതിക തട്ടകങ്ങളിൽ കൂടി കൈ മാറുന്ന വിജ്ഞാന വിളംബരങ്ങളേയാണ് ബ്ലോഗിങ്ങ് എന്ന് പറയുന്നത് ..!

ഇപ്പോൾ ഭൂരിഭാഗം ആശയ വിനിമയങ്ങൾ മുഴുവനും വിവര സാങ്കേതിക  ഉപകരണങ്ങളിൽ കൂടി മാത്രം നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ നൂറ്റാണ്ടെന്നറിയപ്പെടുന്ന , ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭം കുറിച്ച ബ്ലോഗിങ്ങ് എന്ന പ്രതിഭാസം ,  ഇന്ന് മനുഷ്യ കുലത്തിലെ ഒരു അവിഭാജ്യ ഘടകമായി തീർന്നിരിക്കുന്നു എന്നത് ഒരു വസ്തുത തന്നെയാണല്ലോ .. അല്ലേ.

അടുത്ത ദശകങ്ങളിലെ പുതു തലമുറക്കാർക്കൊക്കെ ,  ബ്ലോഗ് എന്ന മാധ്യമം ഇല്ലാതെ പല ജീവിത മുന്നേറ്റങ്ങളും നടത്താനാവില്ല എന്നാണ് പറയപ്പെടുന്നത്..!

അതായത് ഭാവിയിൽ ഒരാൾക്ക് , സകലമാന വിജ്ഞാനങ്ങളുടേയും തിരിച്ചറിവുകൾ ലഭിച്ച് കൊണ്ടിരിക്കുക , അതാതിടത്തിന്റെ ബ്ലോഗ് പോർട്ടലുകളിൽ  കൂടിയായിരിക്കുമെന്നർത്ഥം ..!

പഴയ മാധ്യമങ്ങളെയൊക്കെ അപേഷിച്ച് , ഒരു വ്യക്തിക്ക് സ്വന്തമായി തന്നെ -  ദൃശ്യ , ശ്രാവ്യ ,  ചലനങ്ങങ്ങളെയെല്ലാം കൂട്ടിയിണക്കി വളരെ മനോഹരമായി ചിട്ടപ്പെടുത്തിയ ആശയങ്ങളോ , വസ്തുതയോ  തന്റെ  തട്ടകത്തിലോ , മറ്റുള്ളവെബ് തട്ടകങ്ങളിലോ കൊണ്ട് പോയി ആലേഖനം ചെയ്ത്  ആവിഷ്കരിക്കുവാൻ സാധിക്കുന്ന സംഗതികൾ , അപ്പപ്പോൾ തന്നെ വിവര സാങ്കേതിക വിദ്യയുപയോഗിച്ച് ; ലോകം മുഴുവൻ പ്രചരിപ്പിച്ച് , പ്രാപ്തമാക്കാവുന്നവയാണല്ലോ നവ മാധ്യമങ്ങൾ  എന്നറിയപ്പെടുന്ന ഈ ഇന്റെർ-നെറ്റ് സൈറ്റുകൾ..!

അതായത് ബ്ലോഗ്ട്വിറ്റെർ , ഫേസ് ബുക്ക് , ലിങ്ക്ഡ് ഇൻ , പിൻടെറെസ്റ്റ് , വാട്ട്സാപ്പ്  മുതലായ എല്ലാ സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിൽ കൂടിയും നടത്തി കൊണ്ടിരിക്കുന്ന ഇത്തരം പ്രക്രിയകളെല്ലാം ബ്ലോഗിങ്ങ് എന്ന വിഭാഗത്തിൽ പെടുത്താവുന്ന  സംഗതികൾ  തന്നെയാണ്....!

ഇത്തരം ആശയ വിനിമയ സമാന്തര പ്രവർത്തനങ്ങൾ നടത്താവുന്ന , ‘സാമൂഹിക  പ്രബന്ധ രചനാ തട്ടകകങ്ങളിൽ  (സോഷ്യൽ മീഡിയാ നെറ്റ്-വർക്ക് സൈറ്റുകൾ ) ,   ബ്ലോഗിങ്ങ് രംഗത്തെ ഇന്നുള്ള ഏറ്റവും പ്രധാനപ്പെട്ട നൂറിൽ പരമുള്ള ബ്ലോഗ് ഫ്ലാറ്റ്ഫോമുകളുടെ ,ലക്ഷങ്ങൾ മുതൽ ആയിരങ്ങൾ വരെ ഉപഭോക്താക്കളുള്ളതിന്റെ , ക്രമാനുഗതമായ പട്ടികയാണ് ഈ  118 ബൂലോഗ തട്ടകങ്ങൾ ..!

അതെ
ഇന്നത്തെ ഈ സൈബർ ലോകത്തിലെ ഡിജിറ്റൽ നൂറ്റാണ്ട്
എന്നറിയപ്പെടുന്ന ഇന്നുള്ള ഇന്റെർ-നെറ്റ് യുഗത്തിലെ  ഏറ്റവും
പുതുതായ ഒരേ ഒരു നവീന മാധ്യമം തന്നെയാണ്  ബ്ലോഗ് അഥവാ ബൂലോഗം..!

ഇന്ന് ആഗോള തലത്തിൽ  , ഓരൊ അര സെക്കന്റ് കൂടുമ്പോഴും  ഓരൊ  പുതിയ ബ്ലോഗ് കുഞ്ഞിന് കൂടി ജന്മം നലികി ,   നമ്മുടെ ‘ഇന്റെർനെറ്റ‘മ്മ , ഈ സൈബർ കുലത്തിനുള്ളിൽ ഒരു പേറ് വിപ്ലവം തന്നെ സൃഷ്ട്ടിച്ച്   വിവര സാങ്കേതിക ലോകത്തിന്റെ വ്യാപ്തി എന്നുമെന്നോണം വർദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

പൊക്കിൾക്കൊടി ബന്ധം അറുത്ത് മാറ്റാതെ , തേനീച്ച കൂട്ടിലെ അമ്മ മഹാറാണിയെ പോലെ ജന്മം നൽകി കഴിഞ്ഞാൽ ; ഈ ബ്ലോഗ് കുഞ്ഞുങ്ങളെല്ലാം പിന്നീട്‌ പരിപാലിക്കപ്പെട്ട് വളർന്ന് വലുതായി വരുന്നത് , അവരവർ ജനിച്ച്  വളർന്നു വരുന്ന ‘വേൾഡ് പ്രസ് , ടംബ്ലർ , ബ്ലോഗ്ഗർ ,...’ എന്നിങ്ങനെയുള്ള അനേകമുള്ള   അവരവരുടെ തറവാട്ട് മുറ്റങ്ങളിൽ ഓടിയും , ചാടിയും, മറിഞ്ഞ് വീണും മറ്റുമൊക്കെ തന്നെയാണ് ...
മനുഷ്യ ജന്മങ്ങളെ പോലെ തന്നെ പണ്ഡിതരായും , പാമരരായും , സമ്പന്നരായും , ദരിദ്രരായുമൊക്കെ തന്നെയാണ് ഈ ബ്ലോഗ് കുട്ടപ്പന്മാരുടേയും , കുട്ടപ്പിമാരുടേയും കഥ. .

അമരത്തം കിട്ടുന്ന പോലെ അവയിൽ ചിലവയെല്ലാം
കാലങ്ങളെ അതി ജീവിച്ച് നില നിൽക്കുമെന്നും പറയുന്നു...

ഇപ്പോൾ 15 കോടിയിലധികം ( 152 മില്ല്യൺ )
ബ്ലോഗ്ഗേഴിസിനാൽ സമ്പുഷ്ട്ടമാണ് ഇന്നത്തെ
ഈ  സൈബർ ലോകം എന്നാണ് പറയപ്പെടുന്നത്.
ലോകത്തുള്ള ഏതാണ്ട് 70 ശതമാനം ഭാഷകളിലായി ഈ ബ്ലോഗ്ഗേഴ്സ് ഇപ്പോൾ പരന്ന് വിന്യസിച്ച് കിടക്കുകയാണ് .
ഇനിയും ദിനം തോറും എല്ലാ മേഖലകളിലേക്കും ബ്ലോഗുകൾ പടർന്ന് പന്തലിച്ച് കൊണ്ടുതന്നെയിരിക്കും .

അടുത്ത ദശകങ്ങളിൽ തന്നെ ചുക്കില്ലാത്ത കഷായമെന്നത്
പോലെ , ബ്ലോഗ് ഇല്ലാത്ത ഒരു കുന്ത്രാണ്ടവും , എടവാടുകളും കാണില്ല പോലും.
ഇംഗ്ലീഷ് ഭാഷ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ
ബ്ലോഗുകൾ ഉള്ളത് ഏഷ്യൻ ഭാഷകളിലാണെത്രെ..!
 എന്തിന് പറയുവാൻ ചൈനീസ് ഭാഷയിൽ പോലും  3.2 ബില്ല്യൻ സോഷ്യൽ നെറ്റ് വർക്ക് ഉപയോക്താക്കൾ വരെ ഉണ്ടെത്രേ ..!
ട്വിറ്റർ പോലുള്ള ടെൻസെന്റ് വൈബോവും ( Tencent Weibo) , സൈന വൈബോവും ( Sina Weibo.) , ഫേസ് ബുക്ക് പോലുള്ള ' ക്യു -സോൺ' , 'പെങായു' , 'രെന്രേൻ ',  'കെയ്സ്കിൻ 'എന്നീ നാല് സൈറ്റുകളും ,  പിന്നെ വാട്ട്സാപ്പ് പോലുള്ള വി-ചാറ്റ് ( WeChat) പോലുളള അനേകം ഇടങ്ങൾ സ്വന്തമായുള്ള   ഗൂഗിളിനെ പോലെയും , യാഹുവിനേ പോലെയുമുള്ള സൈന , ബൈ ഡു മുതലായ ചൈനീസിന്റെ മാത്രം , സ്വന്തം വെബ്  സെർച്ച് എഞ്ചിനുകൾ അവർക്കുണ്ട് ...!

ഇതുപോലെ  ജപ്പാൻ , കൊറിയ , ഇറാൻ , റഷ്യ , ബ്രസീൽ മുതലായ ഒട്ടുമിക്ക ലോക രാജ്യങ്ങൾക്കും തനതായ ഇന്റെർനെറ്റ് മേഖലകൾ ഉണ്ടെങ്കിലും , അവിടങ്ങളിലും  നമ്മൾ ഇന്ത്യാക്കാരെ പോലെ ആംഗലേയ സൈറ്റുകളുമായി ഒരു 'ടൈ-അപ്പ് ' ഉണ്ടാക്കി , അവരവരുടെ ഭാഷകളുടെ ആന്രോയ്ഡുകളോ , പ്രാദേശിക ഭാഷാ ഫോണ്ടുകളോ പ്രാബല്ല്യത്തിൽ വരുത്തി ആ സൈറ്റിന്റെ ; പേരിന് ശേഷം ഒരു കുത്ത് & ഇൻ (.in) ചേർത്ത് ഈസിയായി കാര്യം നടത്തുന്നവർ തന്നെയാണ് ഏറെ പേരും.
ഇന്ന് അമേരിയ്ക്കക്കും , ചൈനക്കും ശേഷം ഇന്ത്യയാണ് ഏറ്റവും
കൂടുതൽ ഇന്റെർനെറ്റ് (മൂന്നാം സ്ഥാനം ) ഉപയോഗിക്കുന്ന രാജ്യമെങ്കിലും ,
ബ്ലോഗ്ഗേഴ്സ് ,മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്..
ബ്ലോഗിനെ കൊണ്ടുള്ള ഗുണഗണങ്ങൾ മുഴുവൻ തന്നെ മനസ്സിലാക്കാത്തതും , ഇതുകൊണ്ടുള്ള വരുമാന സാധ്യതകൾ ശരിക്കും തിരിച്ചറിയാത്തതുമാണ് ,  ഭാരതീയർ ഈ മേഖലയിൽ അല്പം പിന്നിട്ട് നിൽക്കുന്നതിന് കാരണം...

അതുപോലെ തന്നെ ഈ സൈബർ ലോകത്തുള്ള സകലമന
വെബ്-തട്ടകങ്ങളേയും സ്ഥിരമായി മോണിറ്റർ ചെയ്തുകൊണ്ടിരിക്കുന്ന
ഏറ്റവും പഴയ ഒരു പുപ്പുലിയായ കമ്പനിയാണ് അലെക്സാ ഇന്റെർനെറ്റ്. ഏതൊരു സൈറ്റിനെപറ്റിയുള്ള റാങ്കിങ്ങും , ആയതിലേക്കുള്ള ട്രാഫിക്കും , മറ്റു വിശകലനങ്ങളുമൊക്കെ അപ്പപ്പോൾ വിശദീകരിച്ച് തരുന്ന ഒരു ഇന്റെർ-നെറ്റ് ഭീമൻ. ..
ഈ ഭീമേട്ടന് മാസം തോറും പൈസ കൊടുത്ത് വരി(ധി )ക്കാരനാക്കിയാൽ ട്രാഫിക്ക് കൂട്ടി , മ്ടെ കച്ചോടം കൂട്ടാനുമൊക്കെയുള്ള വിദ്യകൾ പറഞ്ഞുതരുമെന്ന് മാത്രമല്ല , സോഷ്യൽ മീഡിയയിലുള്ള പല സംഗതികളെ  പറ്റിയും വിശദമായി വിശകലനം തരികയും ചെയ്യും ..!

ഉദാഹരണത്തിന് ഇന്ന് വരെ നമ്മുടെ ബൂലോകത്തിൽ
നമ്പർ വൺ ‘ഹിറ്റി‘നുടമ - വിശാല മനസ്കനായ എടത്താടൻ 
സജീവ് ഭായിയാണെന്നും ,  പിന്നെ ഏറ്റവും കമന്റുകൾ പടച്ച് വിട്ടത്
അജിത്ത് ഭായ്  ആണെന്നും , ഇതുവരെ ഏറ്റവുമധികം കമന്റുകൾ കൈ
പറ്റിയ ആൾ വിനുവേട്ടനുമാണെന്ന്മൊക്കെയുള്ള കൌതുകമായ കാര്യങ്ങൾ  വരെ ..!



ബൂലോഗരാൽ ഭൂലോകം വാണരുളുന്ന നാളുകളാണ് ഇനി വരുവാൻ പോകുന്ന കാലഘട്ടം .അതുകൊണ്ട്   അവരവരുടെ ബ്ലോഗിനെ പോലെ തന്നെ പ്രാധാന്യം കൊടുക്കേണ്ട ഒരു സംഗതി തന്നെയാണ് ബ്ലോഗുടമകളുടെ ഒത്തൊരുമകളും , ഇടക്കെല്ലാം തമ്മിലെല്ലാവരും കൂടി ചേർന്നുള്ള ബ്ലോഗ് സംഗമങ്ങളിലും പങ്കെടുക്കുക എന്നുള്ളത്.
ഇപ്പോൾ ഇത്തരം ധാരാളം സോഷ്യൽ മീഡിയാ മീറ്റുകൾ ഓരൊ രാജ്യങ്ങളിലും , ഭാഷാ അടിസ്ഥാനത്തിലും , ബ്ലോഗുകളുടെ ഇനത്തിനനുസരിച്ചും , പല ബ്ലോഗ് കൂട്ടായ്മകളും കൂടി സംഘടിപ്പിച്ച്  വിജയിപ്പിക്കാറുമുണ്ടെന്നുള്ളത് വേറെ കാര്യം .

ആർട്ട് , ബ്യൂട്ടി , കുക്കറി , കൾച്ചർ , ഡിവൈൻ , എജ്യുക്കേഷൻ ,
ഫേഷൻ മുതൽ അക്ഷരമാല ക്രമത്തിലുള്ള സകലമാന സംഗതികളെ കുറിച്ച് ബ്ലോഗെഴുതുന്നവരെല്ലാം കൂടിചേർന്ന് നാഷ്ണൽ , ഇന്റെർ നാഷ്ണൽ ലെവലിൽ വരെ
ഇവിടെ ലണ്ടനിൽ എന്നുമെന്നോണം കാണാം ഇങ്ങിനെയുള്ള വിവിധ തരത്തിലുള്ള
ബ്ലോഗ് കോൺഫറൻസുകൾ  ...!


എന്തുകൊണ്ടെന്നാൽ  ഇത്തരം ബ്ലോഗ് സംഗമങ്ങളിൽ പങ്കെടുത്താൽ ഒരു തരത്തിലല്ലെങ്കിൽ  മറ്റൊരു തരത്തിൽ , ആയതിൽ പങ്കെടുക്കുന്നവർക്ക്  അവരവരുടെ ബ്ലോഗുകൾ പല തരത്തിലും ഇപ്പോഴുള്ളതിനേക്കാൾ മികച്ചതായി അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കും എന്നതു തന്നെ.

ലണ്ടൻ പ്രവാസി മലയാളിയായ റെജി സ്റ്റീഫൻസൺ എന്നൊരു ആംഗലേയ ബ്ലോഗറുണ്ടിവിടെ . ബ്ലോഗേഴ്സിന് പലതരത്തിലും വിജ്ഞാനം കൊടുത്തുകൊണ്ടിരിക്കുന്ന ധാരാളം വായനക്കാരുള്ള ഇദ്ദേഹത്തിന്റെ  ഡിജിറ്റൽ ഡയമൻഷൻസ് എന്ന സൈറ്റിൽ  ഈയിടെ ബ്ലോഗ് മീറ്റുകളിൽ പങ്കെടുത്താൽ കിട്ടുന്ന ഗുണഗണങ്ങളെകുറിച്ച്  എഴുതിയ പോസ്റ്റിലെ ചില സംഗതികളിലേക്ക്  ഒന്ന് എത്തി നോക്കിയാൽ കാണാവുന്നത് താഴെ കുത്തിട്ടെഴുതിയ   ചില അസ്സൽ കാര്യങ്ങൾ തന്നെയാണ്...!


  • പുതിയ ആളുകളെ പരിചയപ്പെടുക എന്നുമാത്രമല്ല , പരസ്പരം ഇതുവരെ കാണാതേയും ,കേൾക്കാതേയും വരികളിലൂടേയും മറ്റും മിത്രങ്ങളാക്കി മാറ്റിയ പലരേയും നേരിട്ട് കാണാമെന്നുള്ള ഒരു മികച്ച നേട്ടം കൂടി ഇത്തരം ബൂലോക സംഗമങ്ങളിൽ കൂടി സാധ്യമാകുന്നു. വിവിധ ദേശങ്ങളിൽ വസിക്കുന്ന , തീർത്തും വ്യത്യസ്ഥമായി അവരവരുടെ ബ്ലോഗിടങ്ങളിൽ കൂടി അഭിരമിക്കുന്നവരും , വിഭിന്ന ചിന്താഗതിക്കാരുമായ അനേകം ബൂലോഗർ തമ്മിലുള്ള പരിചയങ്ങൾ , പിന്നീട് പലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ഓരോ ബൂലോഗർക്കും ഉപകാരപ്പെടുന്ന വേണ്ടപ്പെട്ട സംഗതികൾ കൂടെയായിരിക്കും...

  • പലപ്പോഴും സ്ഥിരമായി എന്നും കണ്ട് കൊണ്ടിരിക്കുന്നവരിൽ നിന്നും , മടുപ്പിക്കുന്ന സ്ഥിരം പണി മടുപ്പിക്കുന്ന  സ്ഥലങ്ങളിൽ നിന്നും , ഒരു താൽക്കാലിക മോചനം നേടി , മനസ്സിനും ,ശരീരത്തിനും ഒരു വിനോദത്തിന്റെ ആനന്ദം പകരുവാനും  ഈ ബ്ലോഗ്മീറ്റുകൾക്കാകും.
    ഇതിൽ നിന്നും കിട്ടുന്ന ആ പ്രത്യേക ഊർജ്ജം അടുത്ത സംഗമത്തിന്റെ ഇടവേളകൾ വരെ നില നിറുത്തുവാനും സാധിക്കും ...
  •  ഓരോരുത്തരുടേയും വിഭിന്നമായ കഴിവുകൾ മറ്റ് മിത്രങ്ങൾക്ക് പരിചയപ്പെടുത്തി അവരവരുടെ അത്തരം കലാ വൈഭങ്ങളിൽ താനും മികച്ച് നിൽക്കുന്നു എന്നുള്ള ഒരു മേധാവിത്തവും ഈ മീറ്റുകളിൽ കൂടി മിക്കവർക്കും കാഴ്ച്ചവെക്കാനാവും....
  •  അവരവരുടെ ബ്ലോഗിങ്ങ് ഇടങ്ങളെ കുറിച്ചും , ആയതിൽ പ്രചരിപ്പിക്കുന്ന ആശയങ്ങളെ പറ്റിയും മറ്റ് സഹ ബ്ലോഗ്ഗർമാർക്കും , പുതിയ ആളുകൾക്കും നേരിട്ട് തന്നെ പരിചയപ്പെടുത്തി സ്വന്തം തട്ടകത്തിലേക്ക് അനേകരെ കൂട്ടി കൊണ്ട് വരുവാനും ഇത്തരം വേദികളിൽ കൂടി സാധിക്കും.... 
  •  പിന്നെ പുതിയ ജോലി സാധ്യതകൾ , ബ്ലോഗ്ഗിങ്ങ്  കൊണ്ടുള്ള ആദായ മാർഗ്ഗങ്ങൾ , പുതിയ കച്ചവട സാധ്യതകൾ അങ്ങിനെയങ്ങിനെ ഈ സൈബർ വേൾഡിലെ പല പല സംഗതികളെകുറിച്ചും ഇന്റെർനെറ്റിൽ പയറ്റി തെളിഞ്ഞവരിൽ നിന്നും ഉപദേശങ്ങൾ ആരായാനും , മറ്റും സാധിക്കും.... 
  •  അവരവരുടെ ബ്ലോഗിലെ പല പോരായ്മകൾ ഇല്ലാതാക്കി നവീനമായ രീതിയിലുള്ള കാഴ്ച്ച വട്ടങ്ങൾ ബ്ലോഗിൽ കൊണ്ട് വരേണ്ട രീതികളും ,  പോരാതെ ബ്ലോഗിങ്ങിലെ പുതുതായ പല പല വിജ്ഞാന ശ്രോതസ്സുകളെകുറിച്ചും ഇത്തരം ബ്ലോഗ് മീറ്റുകളിൽ കൂടി തിരിച്ചറിഞ്ഞ്  പങ്കെടുക്കുന്നവർക്ക് , അവരവരുടെ ബ്ലോഗുകൾ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കും...
  •  എല്ലാത്തിലും ഉപരി പങ്കെടുക്കുന്ന പരിചയ സമ്പന്നരായ ബൂലോഗ ഉസ്താദുകളിൽ നിന്നും കിട്ടുന്ന അവരുടെ വിജയ കഥകളും , ടിപ്സും ഒപ്പമുള്ള പ്രചോദനങ്ങളും , പ്രോത്സാഹനങ്ങളും ഉറങ്ങി കിടക്കുന്ന ചില ബൂലോകരെയടക്കം , പുതിയ ബ്ലോഗേഴ്സിനെ വരെ  ഉണർത്തി വളരെ ഊർജ്ജസ്വലരാക്കി നല്ല ആത്മവിശ്വാസത്തോടെ ബ്ലോഗ്ഗിങ്ങ് ചെയ്യുവാൻ പ്രാപ്തമാക്കും.
    • ഇത്തരം പല തിരിച്ചറിവുകളുമായിരിക്കും പിന്നീട് ഒരു നല്ല ബ്ലോഗറെ അവരവർക്ക് തനിയെ അവരവരിൽ സ്വയം വാർത്തെടുക്കുവാൻ സാധിക്കുന്ന ഏറ്റവും മെച്ചമായ സംഗതിയായി പിന്നീട്  ഭവിക്കുന്നത്.
    •  ഒപ്പം തന്നെ സാമൂഹിക സേവനങ്ങൾ താല്പര്യമുള്ള ബ്ലോഗേഴ്സ് , ഒരു പുതിയ കമ്മ്യൂണിറ്റി ബ്ലോഗ്ഗിങ്ങ് മേഖലകൾ ഉണ്ടാക്കി സാധാരണക്കാരായ ജനങ്ങളിലേക്ക് ബ്ലോഗിങ്ങിനെ എത്തിക്കാനും , അവർക്കൊക്കെ ബ്ലോഗിങ്ങ് ബോധവൽക്കരണങ്ങൾ നടത്തുവാനും സാധിക്കും .പണ്ടത്തെയൊക്കെ ഗ്രാമീണ വായനശാലകൾ പോലെ അതാതിടങ്ങളിൽ ഒരു കമ്മ്യൂണിറ്റി ബ്ലോഗിങ്ങ് കൂട്ടായ്മകൾ സ്ഥാപിച്ച് കൊണ്ട് ബ്ലോഗിങ്ങിന്റെ സ്പന്ദനത്താൽ പല അനീതികൾക്കെതിരേയും പബ്ലിക്കിനെ ഒറ്റക്കെട്ടായി നയിക്കുവാൻ സാധിക്കും 

ഇനിയെങ്കിലും  നിങ്ങളോരോരുത്തരും ,
സമയവും , സൌകര്യവുമൊക്കെ ഒത്ത് ചേരുകയാണെങ്കിൽ ഇടക്കെങ്കിലും ചില ബ്ലോഗ് മീറ്റുകളിൽ പങ്കെടുത്ത് , ആയതിൽ നിന്നും കിട്ടുന്ന ഊർജ്ജങ്ങളെല്ലാം  ബ്ലോഗിന്റേതായ ഉന്നമനങ്ങൾക്ക് വേണ്ടി വിനിയോഗിക്കുമല്ലോ ..അല്ലേ
അപ്പോൾ പറ്റുമെങ്കിൽ ബൂലോകർക്കെല്ലാം  നേരിട്ട്
ഈ വരുന്ന ഏപ്രിൽ മാസം 12-ന് ഞായറാഴ്ച്ച
നടക്കാനിരിക്കുന്ന  തുഞ്ചൻപറമ്പ് ബ്ലോഗ്ഗർ സംഗമത്തിൽ വെച്ചെങ്കിലും നമുക്ക് ആവുന്നവർക്കെല്ലാം പരസ്പരം സന്ധിക്കാം 

അങ്ങിനെയാണെങ്കിൽ ..ശരി.
അന്ന് നമുക്ക് കാണാം...കാണണം !


ഒപ്പം തന്നെ ഞാൻ മുന്നെഴുതിയ ചില ബൂലോക വിജ്ഞാനങ്ങളും
ഇതിനോടൊപ്പം വേണമെങ്കിൽ  കൂട്ടിവായിക്കാം കേട്ടൊ ..കൂട്ടരെ
ദേ താഴെയുള്ള ലിങ്കുകളിൽ പോയാൽ മതി.

  1. മലയാളം ബ്ലോഗ് അഥവാ ബൂലോഗവും , പിന്നെ കുറച്ച് പിന്നാമ്പുറവും . 
  2. ബ്ലോഗിങ്ങ് ആഡിക് ഷനും , ഇന്റെർനെറ്റ് അടിമത്വവും . 
  3. ഭൂമിമലയാളത്തിലെ ബൂലോകവും പിന്നെ ഞാനും . 



(  Courtesy of some images & graphics in this 
article from  wpvirtuoso.comdigitaldimensions4u.  &   google  )



  

Wednesday 25 February 2015

ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രെയ് ... ! / Fifty Shades of Grey ... !

ഏതാണ്ട് അഞ്ച് കൊല്ലത്തോളം സഹ പ്രവർത്തകയായിരുന്ന മിയ ചൌദരി ലണ്ടനിൽ നിന്നും  കൂട് വിട്ട് , സ്വന്തം രാജ്യമായ ബംഗ്ലാദേശിലേക്ക് കുടിയേറി പാർക്കുവാൻ പോയതിന് ശേഷമാണ് , അവളുടെ അസാനിദ്ധ്യം ഒരു വിരഹ ദു:ഖം പോലെ എനിക്ക് അനുഭവപ്പെട്ട് തുടങ്ങിയത്...
പോരാത്തതിന് ഈ കഴിഞ്ഞ 'പ്രണയ ദിന'ത്തിന് അവളുടെ നാട്ടിൽ നിന്നും , ഒരു കൊറിയർ കമ്പനി മുഖാന്തിരം , അവളെനിക്ക് അയച്ച കുറച്ച് പനിനീർ പുഷ്ങ്ങളോടൊപ്പമുള്ള ‘ഇതുവരെ ചെയ്ത് തന്ന ഉപകാരങ്ങൾക്കെല്ലാം ഒരു പാട് നന്ദി ‘എന്നുള്ള കുറിപ്പും  ...

പിന്നെ, P.S ഇട്ടിട്ട് -
“ ഫിഫ്റ്റി ഷേയ്ഡ് റിലീസായത് പോയി കണ്ടില്ലേ ? ! “

എന്നുള്ള ഒരു ചോദ്യവും കൂടി കൈ പറ്റിയപ്പോൾ ഈ വിരഹം
ശരിക്കും ഒരു നൊമ്പരമായി മാറിയിട്ടില്ലേ  എന്നൊരു സംശയം .?

സഹപ്രവർത്തകരോട് പ്രണയം തോന്നുക
എന്നുള്ളത് ഒരു മന:ശാസ്ത്ര തത്വം  തന്നെയാണല്ലോ  ..

നമുക്ക് സ്വന്തമായി പ്രണയം വാരിക്കോരി തരുന്ന ഇണയടുത്തുണ്ടെങ്കിലും ,
സ്ഥിരമായി ഇടപഴകി കൊണ്ടിരിക്കുന്ന എതിർ ലിംഗക്കാരോട്  ( ഗേയ് & ചട്ടി ടീംസിന് അത്തരക്കാരോട് ) ഒരു പ്രത്യേക അടുപ്പം മുളയെടുത്ത് , പിന്നീട് മൊട്ടിട്ട് വിരിയുക എന്നത് ഒരു സ്വാഭാവിക പ്രവണതയാണെത്രെ..!

ഇനി എന്തായാലും എഴുതുവാൻ വന്ന കാര്യത്തിലേക്ക് കടക്കാം ...
ഒരു പേര് കേട്ട ആംഗലേയ പുസ്തകത്തെ കുറിച്ച്   വിശകലനം നൽകുവാനാണ്
ഞാനിവിടെ ഇത്തവണ ശ്രമിക്കുന്നത്..

പാശ്ചാത്യ ലോകത്ത് 2011 -ൽ ശൃംഗാര സാഹിത്യ വിഭാഗത്തിൽ  (Erotic Fictions) ഇറങ്ങിയ ഉടനെ തന്നെ ചൂടപ്പം പോലെ വിറ്റഴിഞ്ഞ ഒരു പുസ്തകമായിരുന്നു .... ബ്രിട്ടങ്കാരിയായ എറിക്കാ മൈക്കിൾ എന്ന  ഇ.എൽ .ജെയിംസിന്റെ (E. L. James.)  ‘ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രെയ്“ എന്ന ഇക്കിളി നോവൽ..!

അക്കൊല്ലം , ഒളിമ്പ്ക്സിന് മുന്നോടിയായി സ്റ്റേഡിയം മുതലായ പല ഒളിമ്പിക് വേദികളും പണിതുയർത്തുന്ന കാലം ....
ഈ വേദികളുടെയൊക്കെ സുരക്ഷകൾ സദാ സമയും പരിരക്ഷിക്കേണ്ട ചുമതലകളിൽ ചിലത് കിട്ടിയത് , ഞങ്ങളുടെ കമ്പനിക്കായിരുന്നതുകൊണ്ട് ,  അവിടത്തെ സെക്യൂരിറ്റി വിഭാഗത്തിന്റെയൊക്കെ കണ്ട്രോൾ റൂമിലെ ,  'സി.സി.ടീ.വി ' വിഭാഗത്തിലായിരുന്നു ആദ്യമായി എനിക്ക്  സ്ഥിരമായി നൈറ്റ് ഡ്യൂട്ടി കിട്ടിയിരുന്നത് ..
രണ്ട് സൂപ്പർ വൈസറടക്കം ഞാനും , മിയയുമടക്കം അഞ്ചാറ് പേർ മാത്രം ..
ഒരു ഷിഫ്റ്റിൽ രണ്ട് പേർ വെച്ച് മാറി മാറി വരുന്ന ഷിഫ്റ്റ് റൊട്ടേഷൻ പാറ്റേണുകളിൽ..
ആ സമയത്തൊന്നും, അവിടത്തെ ഒളിമ്പിക്സ് വേദികളിലൊന്നും  രാത്രിയിൽ മറ്റ് വർക്കേഴ്സിനൊന്നും വലിയ പണികളില്ലാത്തതിനാൽ , ഞങ്ങളൊക്കെ ചുമ്മാ വാചകമടിച്ചും , ബ്ലോഗ് പോസ്റ്റ്കൾ വായിച്ചും സമയം കൊല്ലും...
ഞങ്ങളുടെ കണ്ട്രോൾ റൂമിൽ വായിക്കുവാൻ വേണ്ടി ആരോ അന്ന് കൊണ്ട് വന്ന ഈ ‘ഫിഫ്റ്റി ഷേഡ്സ്’ എന്ന ബുക്കിന്റെ കുപ്രസിദ്ധി കേട്ട് ഞാനും അതെടുത്ത് നാലഞ്ച് ദിവസത്തിനുള്ളിൽ വായിച്ച് തീർത്തിരുന്നു...!

വായിക്കുമ്പോൾ അതി ഭയങ്കരമായി കമ്പമുണ്ടാക്കുന്ന ഒരു നോവൽ തന്നെയായിരുന്നു അത് ...,  തനി മൃഗീയവും , സാഹസികവുമായ   BDSM എന്ന കാമ കേളികളെ കുറിച്ചൊക്കെ ആ വായനയിൽ കൂടിയാണ് ഞാൻ മനസ്സിലാക്കിയത്....!

ഒരു ദിവസം നോക്കുമ്പോഴുണ്ട് .... 
മിയ ,  സഹ പ്രവർത്തകയായി വന്ന ഒരു ഷിഫ്റ്റ് നൈറ്റിൽ , അപ്പുറത്തെ
മോണിറ്ററിന് മുന്നിലിരുന്ന് , സ്ഥല കാല ബോധമില്ലാതെ അവളീ ബുക്ക് വായിച്ച് കൊണ്ടിരിക്കുന്നൂ...!
എന്തിന് പറയുവാൻ ...
ഈ ബുക്ക് വായിച്ച് അവളുടെ അടി വയറ്റിൽ പടർന്ന തീ അണക്കുവാൻ എനിക്ക്
ഒരു അഗ്നി ശമന സേനാനി വരെ ആവേണ്ടി വന്നു എന്ന് പറഞ്ഞാൽ മതിയല്ലോ...!
അത് വരെ വെറും സഹ പ്രവർത്തകയായ ഒരു കൂട്ടു
കാരിയിൽ നിന്നും ഒരു പ്രണയ സഖി ആയിട്ടുള്ള പ്രമോഷൻ..!

അവളുമപ്പോൾ  കാലങ്ങളായി ആഗ്രഹിച്ചുകൊണ്ടിരുന്ന ഒരു സംഗതി കൈ വന്നു ചേർന്ന സാഫല്ല്യത്തിൽ തന്നെയായിരുന്നു ...!

പ്രണയത്തിന് കണ്ണും, മൂക്കും കാതുമൊന്നുമില്ലെന്ന് പറയുന്നത്
എത്ര മാത്രം ശരിയാണ് അല്ലേ...!

അതൊക്കെ വിടാം..

ഇനി ഈ പുസ്തകത്തെ കുറിച്ച് ഒരു കുഞ്ഞുവിശകലനം  ആവാം..
‘ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേയ്സിന്റെ അത്യപൂർവ്വമായ വിജയത്തിന് ശേഷം ,
എഴുത്ത് കാരിയായ ജെയിംസ് , തുടരെ തുടരെ സീരീസായി അടുത്തടുത്ത് പിറ്റേ
കൊല്ലം ഫിഫ്റ്റി ഷേഡ്സ് ഓഫ് ഡാർക്കർ / Fifty Shades Darker ,
ഫിഫ്റ്റി ഷേഡ്സ് ഓഫ് ഫ്രീഡ് / Fifty Shades Freed എന്നീ രണ്ട് ബുക്കുകൾ
കൂടി ഇറക്കി.

അങ്ങിനെ രസ പൂർണ്ണമായ ലൈംഗിക കേളികളാൽ ഭോഗേച്ഛ ഉണർത്തുന്ന,
ഈ ‘ത്രയോ ചരിത‘ങ്ങളായ   ‘ഫിഫ്റ്റികൾ‘ ലോകത്തിൽ ആദ്യമായി , ഇറങ്ങിയ
അവസരങ്ങളിൽ തന്നെ ഒരു കോടിയോളം ( 101 Million Copies ) പേപ്പർ ബാക്ക് ബുക്കുകൾ വിറ്റഴിഞ്ഞു , എന്ന ഖ്യാതിയും , റെക്കോർഡും  നവ എഴുത്തുകാരിയായ ജെയിംസിന് മാത്രം സ്വന്തമാക്കി  ഉണ്ടാക്കി കൊടുത്തു ..!

കൂടാതെ ലോകത്തിലെ അമ്പതിൽ പരം ഭാഷകളിൽ
ഇതിന്റെ വിവർത്തനങ്ങളും ഇപ്പോൾ പിറവിയെടുത്ത് കഴിഞ്ഞു...!

എല്ലാത്തിനും പുറമേ , ഈ കഥ  സിനിമയാക്കിയ ശേഷം  , കഴിഞ്ഞ  പ്രണയ ദിനത്തിന് റിലീസായി ബോക്സ് ഓഫീസ് തകർത്ത് ഇപ്പോൾ ഓടി കൊണ്ടിരിക്കുകയും ചെയ്യുന്നു..!
ഞാനും കഴിഞ്ഞ ദിവസം പോയി , എന്നെ സംബന്ധിച്ച് നൊസ്റ്റാൾജിക് ആയ ഈ സിനിമ കണ്ടിരുന്നു...
ഏതൊരു വമ്പൻ സാഹിത്യ കൃതി സിനിമയാക്കുമ്പോൾ
സംഭവിക്കുന്നത് തന്നെ ഈ സിനിമാവിഷ്കാരത്തിനും സംഭവിച്ചു...!

പുസ്തകം വായിക്കുമ്പോൾ നമ്മുടെ ഭാവനയിലൂടെ പടർന്ന് പിരിഞ്ഞ് കയറി ,
നല്ല ഇമ്പത്തോടേയും, കമ്പത്തോടെയും തകർത്താടിയ അന്നയും , ഗ്രേയുമൊക്കെ ,
മനോഹരമായ സിനിമാറ്റിക് ഇണ ചേരലുകളുമൊക്കെയായി പെട്ടെന്ന് തന്നെ മനസ്സിൽ
നിന്നും മാഞ്ഞ് പോകുന്ന പോലെയുള്ള ഒരവസ്ഥാ വിശേഷം ....!

വളരെ  സിംബളായ ഒരു പ്രണയാനുഭൂതി   BDSM എന്ന
രതി ലീലകളുടെ അകമ്പടിയൊടെ വിവരിക്കുന്നതാണ് ഇതിലെ കഥാതന്തു...
അതായത് പാർട്ടനറിൽ ഒരാൾ അടിമയെ പോലെ ബന്ധനത്തിൽ  പെട്ട് , മറ്റെയാളെ
വളരെ അച്ചടക്കത്തോടെ അനുസരിക്കുന്ന ഒരു തരം അധിനായകത്തിലൂടെ കൈ വരിക്കുന്ന കാമ കേളികൾ...!

പണ്ട് നാട്ടിലെ അയൽക്കാരനും കാളവണ്ടിക്കാരനുമായ റപ്പായേട്ടൻ കള്ളുടിച്ച് വന്ന് ഭാര്യയായ റോസി ചേടത്തിയാരെ പുരയിടം  മുഴുവൻ ഓടിച്ചിട്ട് തല്ലി , ഇടിച്ച് പാത്രങ്ങളൊക്കെ തല്ലിയുടച്ച് ഇപ്പോൾ ഒരു കൊലപാതകം അവിടെ നടക്കും എന്ന് കരുതി നാട്ടുകാർ ചെന്ന് ആ വഴക്കൊതുക്കാറുണ്ട് ...

പിന്നീട് റപ്പായേട്ടൻ വരാന്തയിലെ കയറ്റുകട്ടിലിലേക്ക് ഫിറ്റായി  വീഴും,
ചേടത്തിയാരും പിള്ളേരും നെലോളീയും , കൂർക്കുവിളിയുമായി കുറെ നേരം കൂടി
അലമുറ തന്നെയാകുന്ന  ആ വീട്ടിലെ , പുറത്തെ കയറ് കട്ടിലിലെ പാതിരാക്ക് ശേഷം നടക്കുന്ന സീനുകളൊക്കെ ( ഇതൊക്കെ എങ്ങിനെ കണ്ടൂന്ന് കഥയിൽ ചോദ്യമില്ല ..കേട്ടൊ ) ഈ വിഭാഗത്തിൽ പെട്ട കേളി കളാണെന്ന്  ( dominance and submission  ) ഈ പുസ്തകം വായിച്ചതിന് ശേഷമാണ് എനിക്ക് മനസ്സിലായത്..!

പിറ്റേന്ന് രാവിലെ അടയും ചക്കരയും പോലെ പ്രേമ സല്ലാപം നടത്തുന്ന റോസി & റപ്പായി ദമ്പതികളെ കാണുമ്പോളെനിക്ക് അന്നൊക്കെ വല്ലാത്ത അതിശയം തോന്നാറുണ്ട് ..!

പിടക്കോഴിയെ , കോഴി ചാത്തൻ ഓടിച്ചിട്ട്  പിടിച്ച് , അതിന്റെ പുറത്ത് കയറി അതിനെ കീഴ്പ്പെടുത്തുന്നതു പോലെ ഒരു സംഗതി തന്നെ..അല്ലെ !
അതുപോലെ തന്നെ സഡിസത്തിന്റേയും, മക്കൊചിസത്തി ന്റെയും പരിഛേദനങ്ങൾ
ഈ ലൈംഗിക ലീലകളിൽ നമുക്ക് ദർശിക്കുവാൻ കഴിയും ...!

മാർജ്ജാര വിഭാഗത്തിൽ പെട്ട മൃഗങ്ങളെല്ലാം ഇണ ചേരുന്നതിന് മുമ്പ്
ഇതുപോലെ , ഒരു ഇണയെ മറ്റെ ഇണ , വേദനിപ്പിച്ചും , ആക്രമിച്ചും , മുറിവേൽ‌പ്പിച്ചതിനുമൊക്കെ ശേഷമാണെതെ കാര്യം സാധിക്കുക...!

ഇന്ന് ലണ്ടനിലൊക്കെയുള്ള
ബി.ഡി.എസ്.എം ക്ലബ്ബുകളിൽ
പോയാൽ ഇത്തരം  ക്രീഡാ വിനോദങ്ങളെ കുറിച്ചൊക്കെ താല്പര്യക്കാർക്ക് ‘വർക്ക് -ഷോപ്പ് ‘കളിൽ പങ്കെടുത്ത്  അറിവ് സമ്പാധിക്കുകയും, ക്ലബ്ബിൽ അങ്കമാകുകയുമൊക്കെ ചെയ്യാവുന്നതാണ്...!

ഇനി കഥയിലേക്ക് വരാം ..

അമേരിക്കയിലെ സിയാറ്റേലിൽ ജേർനലിസ്റ്റ് ഫൈനൽ ഇയർ വിദ്യാർത്ഥിനികളും , റൂം മേറ്റുകളുമായ അന്നയും (21 - കാരിയായ കഥാ നായിക - Anastasia  Steele ) , കാതറിൻ എന്ന കാത്തേയും , കോടീശ്വരനായ ഡോ: ഗ്രേയുടെ സുന്ദര കുട്ടപ്പന്മാരായ ആണ്മക്കളെ - ബില്ല്യനേഴ്സും , എലിജിബിൾ ബാച്ചിലേഴ്സുമായ കൃസ്റ്റ്യനേയും ( 27-കാരനായ കഥാ നായകൻ  Christian Grey ) , എലിയോട്ടിനേയും കണ്ട് മുട്ടുന്നതും  , ആദ്യാനുരാഗവിലോചനരാകുന്നതുമൊക്കെയാണ് കഥയുടെ തുടക്കം ...


കോളേജ് മാഗസിനിലെ ഒരു ഫീച്ചർ തയ്യാറാക്കുവാൻ  വേണ്ടി
കൃസ്റ്റ്യനെ അഭിമുഖം നടത്തുവാൻ , അസുഖം കാരണം  ‘കാത്തേ‘ക്ക്
പോകാൻ പറ്റാതെ വന്നപ്പോൾ , പകരം ഇന്റർവ്യൂ ചെയ്യുവാൻ , അന്ന അണിഞ്ഞൊരുങ്ങി പോയപ്പോൾ , അയാളുടെ ആകർഷണീയതയിൽ പെട്ട് വലയുന്നതും ..
പിന്നീട് അയാൾ അവൾ വർക്ക് ചെയ്യുന്ന ഹാർഡ് വെയർ ഷോപ്പിൽ വന്ന്
അവളെ കാണുന്നതും , അന്ന പകച്ച് പോകുന്നതും , അവിടന്ന്  ചില ചരടുകളും ,
ഹുക്കുകളുമടക്കം പലതും വാങ്ങിയത് എന്തിനാണെന്ന് മനസ്സിലാകാത്തതും, ശേഷം 
ഒരു ഫോട്ടോ സെസഷന് ശേഷം , കൃസ്റ്റ്യൻ ഇവരുടെ
ഫ്രെണ്ട് ആകുന്നതുമൊക്കെയായി കുറെ നല്ല വിവരണങ്ങളാണ് പിന്നീട്... ,
അതിന് ശേഷം  കൃസ്റ്റ്യൻ അവൾക്ക് ബ്രിട്ടനിലെ
ഒന്നേകാൽ നൂറ്റാണ്ടിന് മുമ്പിറങ്ങിയ പെണ്ണുകൾ , സെക്സ് മൊറാലിറ്റി ചരിത്രം തിരുത്തി , ലൈംഗികമായി തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്ന , ആ കാലത്തെ ത്രസിപ്പിക്കുകയും, ഭീക്ഷിണിപ്പെടുത്തുകയും ചെയ്ത Tess of the d'Urbervilles എന്ന പുസ്തകത്തിന്റെ  , ഫസ്റ്റ് എഡിഷൻ കോപ്പി പാർസലായി അന്നക്ക് , അയച്ച് കൊടുത്ത് കൊടുത്തു.

അന്ന അത് വായിച്ച് ത്രില്ലടിച്ച് ക്ലബ്ബിൽ പോയി , അവിടെ വെച്ച് അടിച്ച് പൂസ്സായി അവൾ അവനെ വിളിച്ച് എന്നെ അങ്ങിനെ വളയ്ക്കാൻ നോക്കണ്ടട മോനെ എന്നൊക്കെ വാചകമടിച്ച്  ക്ലാസ്സ് മെറ്റായ ജോസിന്റെ കരവലയത്തിൽ പെട്ട് രക്ഷപ്പെടാതെ നിൽക്കുമ്പോൾ, നായകൻ  അവിടെ വന്നവളെ , ജോസിൽ നിന്നും വിടുതൽ ചെയ്യിച്ച് , അവന്റെ ആഡംബര ഹോട്ടലിൽ കൊണ്ട് പോയി , ഡ്രെസ്സെല്ലാം മാറ്റി , ഒന്നും തന്നെ ചെയ്യാതെ ഉറക്കി കെടുത്തിയപ്പോൾ അന്നക്ക് അവനോട് വീണ്ടും ആരാധന വളരുന്നു..

15 വയസ്സിൽ അമ്മയുടെ കൂട്ടുകാരിയാൽ വെർജിനിറ്റി നഷ്ട്ടപ്പെട്ട അവന്റെ കഥ അവൻ അന്നയോട് പറയുന്നു. അവനൊരിക്കലും പിന്നീട് ആരോടും പ്രണയം തോന്നിയിട്ട് പോലുമില്ല എന്ന്, ഒരു ഗേൾ ഫ്രെണ്ട് പോലുമില്ലാത്ത അവൻ ഒരു ഗേയ് ആണെന്നാണ് അവന്റെ ഫേമിലി പോലും കരുതിയിരിക്കുന്നത്.

നായകനോട് അനുരാഗം മൂത്ത് പിന്നീടവൾ ,  രമിക്കുവാൻ വേണ്ടി തന്നെ അവനെ തേടി ആ Heathman Hotel ലെ അവന്റെ റൂമിൽ കയറി ചെന്നപ്പോഴാണ് ...
അവനവന്റെ ‘ലവ് ‘ഇല്ലാത്ത‘ ലസ്റ്റ്‘ മാത്രമുള്ള തനി
മൃഗീയമായ രീതിയിലുള്ള ഒട്ടും റൊമാന്റിക്കില്ലാത്ത , അവനെ സ്പർശിക്കുവാനോ ,  ഒന്ന്  നോക്കുവാനോ പോലുമാകാത്ത റിലേഷൻ ഷിപ്പായ - രതി സങ്കൽ‌പ്പങ്ങളെ കുറിച്ച് പറയുന്നതും , അതിന് ആ നിയമങ്ങൾ അനുസരിച്ചുള്ള ഒരു കരാർ എഴുതി ഒപ്പിടണമെന്നും അവൻ അന്നയോട് ആവശ്യപ്പെടുകയും  ചെയ്യുന്നത്..

അവന് കീഴടങ്ങാനുള്ള വെമ്പൽ ഉള്ളിലുണ്ടെങ്കിലും ,
അന്നവൾ ഒപ്പിട്ടില്ലെങ്കിലും അവന്റെ രതി സാമ്രാജം കാണുവാൻ
ആശിച്ച കാരണം സ്വന്തം ഹെലികോപ്റ്ററിൽ ഹോട്ടലിന് മുകളിൽ നിന്നും  
Charlie Tango എന്ന അവന്റെ വില്ലയിലേക്ക് പോകുന്നതും , അവൻ അവൾക്ക്
അവന്റെ മണിയറ കം ബോൾ റൂം  അവൾക്ക് കാട്ടി കൊടുക്കുന്നതും....
കന്യകയായ അവൾ അവന്റെ ഒപ്പമുള്ള ആ ഇടപഴകൽ സാനിദ്ധ്യത്താൽ പിടിച്ചുനിൽക്കാൻ ആവാതെ,  ഭോഗേച്ഛയാൽ അവന്റെ കൈയ്യിലേക്ക് ഊർന്ന് വീണപ്പോൾ , കരാറൊപ്പിടുന്നതിന് മുമ്പ് തന്നെ , സകല വിധ രതി സുഖങ്ങളും പ്രാധാന്യം ചെയ്ത് കൊണ്ട് അവളുടെ ചാരിത്ര്യം അവൻ കവർന്നെടുക്കുന്നതിന്റെ ത്രസിപ്പിക്കുന്ന വർണ്ണനകളാണ് പിന്നീടുള്ള നാലഞ്ച് പേജുകൾ മുഴുവൻ...!

പിന്നീട് അവൻ അവൾക്ക് പല വില പിടിച്ച സമ്മാനങ്ങൾ പാർസലായി
അയച്ച് കൊടുക്കുന്നതും , സമ്മാനം കിട്ടിയ വില പിടിച്ച ലാപ് ടോപ്പിൽ കൂടി
ഈ പുതിയ കാമ ശാസ്ത്രത്തെ കുറിച്ച് അവളെ ബോധവധിയാക്കുന്നതും , ബോൾ
റൂമിനുള്ളിലെ പുത്തൻ തരത്തിലുള്ള രതി ക്രീഡകളുമൊക്കെയായി കഥ , സ്റ്റെപ് ബൈ സ്റ്റെപ് ആയി മുന്നോട്ട് നീങ്ങുന്നു..

ഒരിക്കൽ അവിചാരിതമായി അവന്റെ  അമ്മ വന്ന് നോക്കുമ്പോൾ  , മകനോടൊത്ത് രമിച്ച അന്നയെ കണ്ട് സന്തോഷിച്ച് , ‘ഫേമിലി ഗെറ്റ് ട്യുഗതറി‘ലേക്ക് ക്ഷണിച്ച് , ഭാവി മരുമോൾക്ക് അവരുടെ സ്ഥാപനങ്ങളിൽ ഒരു പാട് ജോലി വാഗ്ദാനങ്ങൾ നൽകിയെങ്കിലും , റിലേഷൻ ഷിപ്പ് കോണ്ടാക്റ്റ് ഒപ്പിട്ട കാരണം അവൾക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല.
അവസാനം കരാറിലെ ചില നിയമങ്ങൾ തെറ്റിച്ചപ്പോൾ , ബോൾ റൂമിൽ വെച്ചുള്ള പീഡന മുറകളും അവൾക്ക് അനുഭവിക്കേണ്ടി വന്നു...
എങ്കിലും കീഴടങ്ങി കൊണ്ടുള്ള ലൈംഗിക ലീലകൾ പലതും
അന്ന കോരി തരിച്ച് തന്നെ ആസ്വദിച്ചിരുന്ന വർണ്ണനകളാണ് ഏവരും
ശ്വാസമടക്കി വായിച്ച് തീർക്കുക
പ്രണയ നായകനെ രതീലയത്തിൽ വെച്ച് കണ്ണ് മൂടിയിരിക്കുന്നത് കൊണ്ട്
ഒരു നോക്ക് കാണാതെ , കയ്യും കാലുമൊക്കെ കെട്ടിയുറപ്പിച്ചതിനാൽ ഒന്ന് തൊടുവാൻ
പോലും പറ്റാതെ രതി മൂർഛയിൽ കൊണ്ടെത്തിച്ച് കാമാഗ്നി പൂർവ്വാധികം ശമിപ്പിക്കുന്ന ഭോഗ ലീലകളുടെ കരാർ അവസാനിപ്പിക്കുവാൻ , അന്ന , അവസാനം സ്വയം തീരുമാനിക്കുകയാണ്...

കൊണ്ടാക്റ്റ് വിടുതൽ ചെയ്ത് , കടുത്ത പീഡന ശിക്ഷകൾ മുഴുവൻ
സ്വീകരിച്ച് കൃസ്റ്റ്യന് വഴങ്ങാതെ , രണ്ട് പേർക്കും പ്രണയം ഉള്ളിലുണ്ടെങ്കിലും
പരസ്പരം പിരിഞ്ഞ് പോരുന്ന രംഗം ശരിക്കും ഉള്ളിൽ തട്ടും വിധമാണ് എഴുത്ത് കാരി
വരികളിൽ കൂടി ചിത്രീകരിച്ച് വെച്ചിട്ടുള്ളത് .
ഈ കേളികളെ കുറിച്ചൊന്നും പുറത്ത് പറയെരുതെന്ന് വ്യവസ്ഥയുള്ളതിനാൽ ,
കരാറ് വിടുതൽ ചെയ്ത ശേഷം , കൃസ്റ്റ്യന്റെ സഹോദരന്റെ  ഡേറ്റിങ്ങ് സഖിയായ
ഉത്തമ കൂട്ടുകാരിയായ ‘കാത്തേ‘യോട് എല്ലാ‍ അനുഭവങ്ങളും പങ്കുവെക്കുമ്പോൾ നോവലിന്റെ
ആദ്യ ഭാഗത്തിന് തൽക്കാലം പരിസമാപ്തി കുറിക്കുന്നു...!

രണ്ടാം ഭാഗത്തിന്റേയും , മൂന്നാം
ഭാഗത്തിന്റേയും അവതരണം ഇനി  പിന്നീടാവം..
2010 കാലഘട്ടങ്ങളിൽ തന്റെ
ബ്ലോഗിൽ കൂടി മാത്രം എഴുതിയിട്ടിരുന്ന
ആദ്യ ഭാഗമായ ആ   ഫിഫ്റ്റി ഷേയ്ഡ്സ് ഓഫ് ഗ്രേയ്  ഇന്നെവിടെ വരെ എത്തി അല്ലേ..!

2015 പിറന്നതിൽ പിന്നെ പാശ്ചാത്യ
നാടുകളിൽ ഹിറ്റായ മൂവികളൊക്കെ ഇത്തരം രസ പൂർണ്ണങ്ങളായ രതിക്കഥകൾ തന്നെയാണ് ...

മെഷീയനുമായി വിഷയ സുഖേച്ഛ
ആസ്വദിക്കുന്നവരെ പറ്റിയുള്ള Ex_Machina .

മുതലാളിച്ചിയും വേലക്കാരിയും തമ്മിലുളുള്ള ഒരു
ലെസ്ബിയൻ അടുപ്പം  അതി മനോഹരമായ പ്രണയ
കാവ്യമായി കാഴ്ച്ച വെച്ചിരിക്കുന്ന The Duke of Burgundy (2 മിനിട്ട് വീഡിയോ )

ജെനീഫർ ലോപ്പസ്സും, റ്യാൻ ഗുസ്മാനും അഭിനയിച്ച അയൽ‌പ്പക്കത്തെ ആൺകുട്ടിയോട്  അരുതാത്ത ബന്ധം ഉടലെടുക്കുന്ന ഒരു മനശാസ്ത്രപരമായ സിനിമയായ   The Boy Next Door ,

ഒരു പാർട്ടനർ എല്ലാ രീതിയിലും അധിനായകത്തം വഹിച്ച് മറ്റെയാളെ
അടിമത്തത്തിലാക്കി ആധിപത്യം സ്ഥാപിച്ച് അച്ചടക്കത്തോടെ രതിക്രീഡ
നൽകുന്ന ബി.ഡി.എസ്. എം രീതിയിലുള്ള മുകളിൽ പറഞ്ഞ പുസ്തകത്തിന്റെ
സിനിമാറ്റിക് വേർഷനായ Fifty Shades of Gray ( 2 മിനിട്ട് വീഡിയോ ) എന്നിവയൊക്കെ ഇതിനുദാഹരണങ്ങളാണ്...

ഇതൊന്നും കൂടാതെ സെക്സിനെ കോമഡിയും, ഹൊററുമൊക്കെയായി മിക്സ്  ചെയ്ത്  18 സർട്ടിഫിക്കേറ്റ് ഉള്ള  അഞ്ച് പത്തെണ്ണം വേറെയുമുണ്ട് താനും ...
പട്ടികൾക്കെല്ലാം കന്നിമാസം പിറന്നപോലെയായിരുന്നു ഇംഗ്ലീഷിലെ ഇക്കൊല്ലത്തെ ഇറോട്ടിക് മൂവികൾക്ക് ഇക്കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസങ്ങൾ...!

കാറ് , റോഡ് , ട്രെയിൻ മുതലായ വാഹനങ്ങളിൽ , ഷോപ്പിങ്ങ് സെന്റർ,
വർക്ക് പ്ലേയ്സ്,  പാർക്ക് മുതാലായ പബ്ലിക് ഏരിയകളിൽ , പബ്ബുകൾ , ക്ലബ്ബുകൾ ,
റെസ്റ്റോറന്റ് മുതലായ സ്വൈര വിരാഹ കേന്ദ്രങ്ങളിൽ , പോരാത്തതിനിതാ ഇപ്പോൾ
എല്ലാ സിനിമാ ശാലകളിലും വരെ ഇപ്പോൾ  ലൈവായിട്ട് ഈ ‘ലവ് & ലസ്റ്റ് ‘ തന്നെ പരിപാടി ..!

നാട്ടിലെ പോലെ എല്ലാം തഞ്ചത്തിൽ ചെയ്തിട്ട്
പുറമേയെങ്കിലും ഒരു സദാചാര പോലീസായി ചമയാൻ
സാധിച്ചെങ്കിൽ ഞാനൊക്കെ എന്നേ രക്ഷപ്പെട്ടേനെ അല്ലേ

എന്ത് ചെയ്യാം...?
എന്തൊക്കെയാലും ,
എങ്ങിനെയൊക്കെയായാലും
ഈ London  കാരെല്ലാവരും തന്നെ ‘L‘ എന്ന ഒരു വല്ലാത്ത വട്ടത്തിൽ കിടന്ന് കറങ്ങി തിരിഞ്ഞ് കൊണ്ടിരിക്കുക തന്നെ ചെയ്യും..!

Love   Lush   Lust

Look   Like   London



(കടപ്പാട് :-

ഈ വിശകലത്തിലെ ചിത്രങ്ങളും ഗ്രാഫിക്സും

എടുത്തിരിക്കുന്നത് വിക്കിമീഡിയയിൽ നിന്നും  ,ഗൂഗ്ഗിളിൽ നിന്നും)

Wednesday 28 January 2015

എക്സ്_ മെഷീന ... ! / Ex_ Machina ... !

ഒരു നല്ല ഗണത്തിൽ പെട്ട സിനിമ  ഇറങ്ങിയ ഉടനെ തന്നെ അത് കണ്ട് പൂതി തീർക്കുന്ന ശീലമൊന്നും എനിക്കില്ല .
പക്ഷേ ഇപ്രാവശ്യം ഒരു പൂച്ച ഭാഗ്യം പോലെ ഒരു വമ്പൻ സിനിമാ പ്രദർശന ശാലയിൽ പോയി , ഇറങ്ങിയ ഉടനെ തന്നെ ഈ എക്സ് മെഷീന (രണ്ട് മിനിട്ട് വീഡിയോ ) കാണുവാൻ സാധിച്ചു...!

കാരണം  കണവനേയും , കാമുകനേയുമൊക്കെ ഉപേക്ഷിച്ച്
എന്റെ സഹപ്രവർത്തകയും , ഒരു കമ്പ്യൂട്ടർ തലയത്തിയുമായ 'മിയാ ചൌദരി' ,
പതിനഞ്ച് കൊല്ലത്തെ , ലണ്ടൻ വാസം  വെടിഞ്ഞ് ; അടുത്താഴ്ച്ച ബംഗ്ലാദേശിലേക്ക്
പോകുന്നതിന് മുമ്പ്  -  അവാസാന ‘കൂടിക്കാഴ്ച്ച കം ചിലവ് ‘ പ്രമാണിച്ചാണ്  - തനിയൊരു സിനിമാ ഭ്രാന്തത്തിയായ അവളെന്നോട് അന്ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന , ആ ഐ- മാക്സ് / I.Max സിനിമയിലേക്ക് വരാൻ പറഞ്ഞത്...!

എന്റെ കൂട്ടുകാരിയായ ഈ മിയയിൽ നിന്നും പല സിനിമാ കാര്യങ്ങളും പലപ്പോഴായി അറിഞ്ഞതുകൊണ്ട് , ഈ വിഷയത്തിൽ എനിക്കിപ്പോൾ കുറച്ച് കുറച്ച് വിവരം വെച്ചിട്ടുണ്ട്.

ഇന്ത്യയിലെ കൽക്കട്ടയിൽ വന്ന് ഡിഗ്രിയെടുത്ത മിയയുടെ അനേകം ഫോളോവേഴ്സുള്ള  ബംഗാളി ബ്ലോഗിൽ , സിനിമാ റിവ്യൂകൾ മാത്രമേ ഉള്ളൂ . അവളുടെ ഇഷ്ട്ടപ്പെട്ട മൂവികളായ സബ് ടൈറ്റിലുകളുള്ള ഹിന്ദിയും , മലയാളവുമടക്കം , പല ഇന്ത്യൻ സിനിമകളും - അവയുടെ ‘യൂ-ട്യ്യൂബ് ലിങ്കു‘കൾ സഹിതം നടീനടന്മാരുടേയും , മറ്റ് സാങ്കേതിക , കലാ സംവിധായകരുടേയും പേരുകൾ ചേർത്ത്  , പോസ്റ്ററുകളടക്കം ആലേഖനം ചെയ്ത് , വളരെ  നന്നായിട്ട്  വിശകലനം കാഴ്ച്ച വെക്കുന്ന ധാരാളം വിസിറ്റേഴ്സുള്ള , തനിയൊരു സിനിമാ ബ്ലോഗ്ഗാണ് മിയയുടേത്...

പിന്നെ , ഇവിടെ ലണ്ടനിലെ ഇത്തരം തീയ്യറ്ററുകളിൽ പോയി സിനിമ കാണുക എന്ന് പറഞ്ഞാൽ അതൊരു സാക്ഷാൽ ‘എന്റെർടെയ്മന്റ്‘ തന്നേയാണ്...!

ലാവീഷായി അവിടത്തെ ഭക്ഷണ ശാലകളിൽ നിന്നും ഫുഡും , ഡ്രിങ്ക്സുമൊക്കെ വാങ്ങി വന്ന് കഴിക്കുവാനും , ഇരുന്നോ , കിടന്നോ മറ്റോ സിനിമകൾ ആയതിന്റെ സാങ്കേതിക മികവൊന്നും നഷ്ട്ടപ്പെടാതെ കാണുവാനും പറ്റുന്ന സിനിമാ ശാലകൾ ...!
50 മുതൽ 500 സീറ്റ് വരെയുള്ള 3 മുതൽ 15 വരെ  പ്രദർശന ശാലകളുള്ള
മൾട്ടി സിനിമാ കോമ്പ്ലക്സുകളാണിവിടത്തെ ഒട്ടുമിക്ക സിനിമാ കൊട്ടകകളും...!

ലണ്ടനിലെ പല ടൌൺ സെന്ററുകളിലും , വലിയ വലിയ ബിസിനെസ്സ് പാർക്കുകളിലും , ഷോപ്പിങ്ങ് മാളുകളിലുമൊക്കെ സിനിമാ പ്രദർശന കമ്പനികളായ Vue /വ്യൂ ,  Show Case /ഷോ കേസ് ,  Cine World / സിനി വേൾഡ് ,  Odeon /ഓഡിയോൺ മുതലായ സിനിമാ ചെയിൻ കുത്തക കമ്പനികളുടേയൊ , എമ്പയർ , ബോളിയൻ എന്നീതരം ഗ്രൂപ്പുകളുടേയൊ ഏതെങ്കിലും ഫിലീംസ് എക്സിബിഷൻ ഹാളുകളും അവിടെയൊക്കെ സ്ഥിതി ചെയ്യുന്നുണ്ടായിരിക്കും ..!

ലണ്ടന്റെ വിവിധ ഭാഗങ്ങളിലുള്ള നാനാ തരത്തിലുള്ള ജനങ്ങളുടെ അഭിരുചിയനുസരിച്ച്,
ലോകത്തിലെ എല്ലാ ഭാഷാ ചിത്രങ്ങളും ഇപ്പോൾ ലണ്ടനിലും അതാത് സമയത്ത്  കാണുവാൻ പറ്റും ...

ഉദാഹരണത്തിന് , ഇന്ത്യൻസ് കൂ‍ടുതൽ അധിവസിക്കുന്ന ഈസ്റ്റ് ലണ്ടനിലെ 'ഇൽഫഡ് സിനിവേൾഡിൽ ‘ എന്നും പുതിയ ഇംഗ്ലീഷ് , ഹിന്ദി , തമിൾ , തെലുങ്ക്, പഞ്ചാബി , കന്നട , മലയാളം , സിംഹള മുതലായ സിനിമകൾ അഭ്രപാളികളിൽ കൂടി , വലിയ സ്ക്രീനുകളിൽ വീക്ഷിക്കുവാൻ സാധിക്കും...

‘സിനി വേൾഡി‘ന്റെയൊക്കെ 17 പൌണ്ട് (1750 രൂപ ) മാത്രമുള്ള ‘അൺ ലിമിറ്റഡ് മന്ത്ലി സിനിമാ പാസ്‘  ‘ എടുത്താൽ , യു.കെയിലുള്ള സിനി വേൾഡിന്റെ  , ഏത് സിനിമാ കൊട്ടകയിലും പോയി , എത്ര പടം വേണമെങ്കിലും കാണാം . അതായത് വെറും 17 പൌണ്ടിന് ഒരു സിനിമാ  പ്രേമിയ്ക്ക് , ഒരു ദിവസം 4 പടം വെച്ച് കാണുകയാണേൽ ഒരു മാസത്തിൽ 120 പുത്തൻ സിനിമകൾ വീക്ഷിക്കാമെന്നർത്ഥം..!

ദിനം പ്രതി ലണ്ടനിലുള്ള നൂറോളമുള്ള സിനിമാ കമ്പനികളിലെ  , 950 സിനിമാ പ്രദർശന ശാലകളിൽ ലോകത്തിലെ വിവിധ ഭാഷകളിലായ് ഏതാണ്ട് നാലായിരത്തോളം സിനിമാ പ്രദർശനങ്ങൾ നടക്കുന്നുണ്ടെത്രെ...!

അല്ലാ ..
ഞാനിത് വരെ ഈ ‘എക്സ് മെഷീന‘യുടെ
വിശകലനത്തിലേക്ക് കടന്നില്ലാ ....അല്ലേ

ഒരു വിധം സയന്റിഫിക് മൂവികളെല്ലം എനിക്കിഷ്ട്ടമാണ് . അഞ്ച് കൊല്ലം മുമ്പ്  AVATAR / അവതാറിനെ കുറിച്ച് എന്റെ ബ്ലോഗ്ഗിൽ  ഒരു അവതാരിക എഴുതിയിട്ടപ്പൊൾ ,ആയത് മാതൃഭൂമി ആഴ്ച്ച പതിപ്പിലെ  ബ്ലോഗനയയിൽ വന്നപ്പോൾ അത്ഭുതം കൊണ്ട് തലയും കുത്തി നിന്ന ആളാണ് ഞാൻ ..!

അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാൻ
ഒരു സിനിമാ വിശകലനം കൂടി ഇതാ എഴുതിയിടുകയാണ് ..


അലക്സ് ഗർലാന്റ്  ( Alex Garland  ) തന്റെ വിജയിച്ച The Beach  , 28 Days Later എന്നീ മുൻ തിരക്കഥകൾക്ക് ശേഷം , ആളുടെ തന്നെ ഒരു ബെസ്റ്റ് സെല്ലർ സയൻസ്  ഫിക് ഷൻ പുസ്തകത്തിന്  , വീണ്ടും തിരക്കഥയെഴുതി , ആദ്യമായി സംവിധാനവും കൂടി നിർവ്വഹിച്ച , ഒരു ക്ലാസ്സിക് സയന്റി-ഫിക് ത്രില്ലർ തന്നെയാണ്  2015 ൽ ഇറങ്ങിയ Ex Machina / എക്സ് മെഷീന എന്ന ഈ ബ്രിട്ടീഷ് മൂവി...!


 ആംഗലേയ ഭാഷയിലേക്ക് ലാറ്റിനിൽ നിന്നും കടമെടുത്തിട്ടുള്ള  ‘Deus Ex Machina / ഡ്യൂസ് എക്സ് മാകീനാ ‘എന്ന രൂപകത്തിന്റെ അർത്ഥം വരുന്നത് ഒരിക്കലും സാധിക്കാത്ത ചില കാര്യങ്ങൾ  നടപ്പിലാവുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസത്തെ പറ്റി വിശേഷണം നടത്തുന്ന ഒരു ‘ഫ്രെയ്സ് ‘എന്ന നിലക്കാണ്
പടച്ച തമ്പുരാൻ വന്ന് നടത്തിയ വിസ്മയം എന്നൊക്കെ നാം പറയുന്ന പോലെ..
ഒപ്പം തന്നെ 'Ex_ Machine / മുമ്പ് യന്ത്രമായിരുന്നവ' എന്ന സൂചനയും കൂടി എഴുത്തുകാരൻ തന്റെ പുസ്തകത്തിൽ പ്രകടിപ്പിക്കുന്നുണ്ട് .ഈ ദ്വയാർത്ഥങ്ങളിൽ  മുൻ യന്ത്രമായിരുന്നവൾ എന്ന അർത്ഥം വരുന്ന Ex_ Machina / എക്സ്‌‌ ‌മെഷീന തന്നെയാണ് ഈ സിനിമക്ക് ഇവിടെ സ്വീകരിക്കപ്പെട്ടിട്ടുള്ളത് ..!

അഭിനേതാക്കളും കഥാപാത്രങ്ങളും
Alicia Vikander ...
Ava /എവ
Domhnall Gleeson ...
Caleb / കേലബ്
Oscar Isaac ...
Nathan / നെയ്തൻ


Sonoya Mizuno ...
Kyoko  /ക്യോകൊ



Corey Johnson ...
Helicopter Pilot / പൈലറ്റ്

വെറും മൂന്നാലു കഥാപാത്രങ്ങൾ മാത്രം നിറഞ്ഞാടിയ  ഈ സിനിമ തുടങ്ങുന്നത് കേലബ് എന്ന 26 കാരനായ കമ്പ്യൂട്ടർ  ജീനിയസ്സായ പയ്യന് , അവൻ നവീനമായി  ആവിഷ്കരിച്ച സെർച്ച്
എഞ്ചിന് പാരിതോഷികമായി , മ്ടെ ഗൂഗ്ഗിളിന്റെയൊക്കെ   സമാനമായ , ഈ പയ്യൻ പണിയെടുക്കുന്ന സൈബർ ലോകത്തെ ഏറ്റവും വലിയ ‘ബ്ല്ലൂ ബുക്ക്’ എന്ന കമ്പനിയുടെ ഉടമ , ബില്ല്യനയറായ ‘നെയ്തൻ‘ ഒരാഴ്ച്ചത്തെ ഹോളിഡേയ് ട്രിപ്പ് നൽകി കൊണ്ടാണ് ..


സി.ഇ.ഒ വിന്റെ ഹെലികോപ്റ്ററിൽ അങ്ങിനെ നെയ്തന്റെ സ്വന്തമായുള്ള , ഒരു ഏകാന്തമായ റിസർവ്വ് വനത്തിലെ താഴ് വരയിൽ  എത്തുന്ന കേലബ്  , അവിടത്തെ ജനലുകൾ പോലുമില്ലാത്ത റിസർച്ച് സെന്ററിൽ എത്തി , തന്റെ സി.ഇ.ഒ ആയ നെയ്തനെ കണ്ടുമുട്ടുന്നു. ..

നെയ്തനെ കൂടാതെ ഒരു ജാപ്പാനീസ് മെയ്ഡായ ' ക്യോകൊ‘ മാത്രമുള്ള
ആ ഒറ്റപ്പെട്ട  ‘ഹൈ-ടെക് ബിൾഡിങ്ങി‘ൽ കേലബിനെ നെയ്തൻ എല്ലാം പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ ഇവനെ ഇവിടെ കൊണ്ടുവന്നത് , ആൾ രൂപപ്പെടുത്തിയെടുത്ത് കൃത്രിമമായി മനസ്സും ബുദ്ധിയും ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) വികസിപ്പിച്ചെടുത്ത 'എവ' എന്ന ഫീം റോബോട്ടായ, യന്ത്ര മനുഷ്യ സ്ത്രീയുടെ ഇന്റലിജൻസും , പെരുമാറ്റ രീതികളും പരീക്ഷിച്ചറിയുന്ന ടൂറിങ്ങ് ടെസ്റ്റ് /Turing_test  നടത്തുവാനാണ്...

പിന്നീട് കേലബും  , എവയും  തമ്മിലുള്ള
6 ദിവസങ്ങളിലായി ഗ്ലാസ്സ് റൂമുകൾക്കപ്പുറവും ഇപ്പുറവുമിരുന്നുള്ള  ഇന്റർവ്യൂകളിലൂടെയാണ് ഈ ആത്യാധുനിക ‘ഫീം റോബോട്ടാ‘യ എവയുടേയും , ചെറുപ്പത്തിലെ പാരന്റ്സ് ആക്സിഡെന്റിൽ മരിച്ച ശേഷം ,കമ്പ്യൂട്ടർ മാത്രം കൂട്ടുകാരനായ കേലബിന്റെയും കഥ ഇതൾ വിടർത്തുന്നത്...

ഇവരുടെ ഇന്റെർവ്യൂ സന്ദർഭങ്ങൾ മുഴുവൻ  തൽ സമയം 'സി.സി.ടി.വി' മുഖേന വീക്ഷിച്ച് , വിലയിരുത്തി , പിറ്റേന്ന് താൻ ഡെവലപ്പ് ചെയ്തെടുത്ത 'എവ'യുടെ കാര്യ നിർവ്വഹണ കഴിവുകൾ വിലയിരുത്തുന്ന അര വട്ടനും, ആൽക്കഹോളിക്കും , ഒറ്റപ്പെട്ട് ജീവിക്കുന്നവനുമായ ഒരുവനാണ് നെയ്തൻ ...

ഇതിനിടയിൽ ഇന്റർവ്യൂ സമയത്തുണ്ടായ ഒരു പവർ കട്ട് സമയത്ത് ,
മനുഷ്യനേക്കാളും ബുദ്ധി വികാസം പ്രാപിച്ച എവ , കേലബിനോട് പറഞ്ഞു
'ഈ നെയ്തനാള് ശരിയല്ല ..എന്ന് ..! '

മൂന്നാം ദിനം മുഖ്യമായും കാണിക്കുന്നത് നെയ്തനും , മിണ്ടാ പ്രാണിയായ
‘ക്യോകൊയും തമ്മിലുള്ള അസ്സലൊരു ഡൻസും , രതി ക്രീഡയുമൊക്കെയാണ്.
.
ഈ സുന്ദരിയായ യന്ത്ര മനുഷ്യ ചുള്ളത്തിയായ എവയോട് , ഈ പയ്യന് പിന്നീട്‌ അനുരാഗം തോന്നുന്ന കാരണം , നാലാമത്തെ ദിവസം ഇന്റർവ്യൂ കഴിഞ്ഞ് ബോസും , ശിഷ്യനും   കൂടിയുള്ള  രാത്രിയിലെ വെള്ളമടി സമയത്ത് , ബോസായ നെയ്തൻ ഫിറ്റായി ഫ്ലാറ്റായപ്പോൾ , കേലബ് ആളുടെ 'കീ-ഐഡി'യെടുത്ത് , പരീക്ഷണ ശാലക്കുള്ളിൽ കടന്ന് സെർച്ച് ചെയ്തപ്പോഴാണറിയുന്നത്..

നെയ്തൻ  ഇതിന് മുമ്പും പല തരത്തിലുള്ള പെൺ യന്ത്ര
മോഡലുകളേയും  നിർമ്മിച്ച് പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ടെന്ന്...

ഒപ്പം തന്നെ നെയ്തന്റെ ബെഡ് റൂമിൽ  പോയപ്പോൾ പൂർണ്ണമായും
വിവസ്ത്രയായി കിടക്കുന്ന മിണ്ടാട്ടമില്ലാത്ത  മെയ്ഡായ ‘ക്യോകൊ'യെ
അത്ഭുതത്തോടെ നോക്കി നിന്നപ്പോൾ  , അവൾ  മുഖത്തേയും , വയറിലേയും
തൊലി പൊളിച്ച് , അവളുടെ ഉള്ളിലും മെഷീൻ തന്നെയാണെന്ന് , കേലബിന്
കാണിച്ച് കൊടുക്കുകയും ചെയ്യുന്നൂ...!

അഞ്ചാം ദിവസം അവസരം കിട്ടിയപ്പോൾ എവയും കേലബും പ്ലാനുകൾ
തയ്യാറാക്കുന്നു, തലേ ദിവസം തന്നെ കേലബ്  ബോസിന്റെ ലാബിൽ കയറിയപ്പോൾ , സിസ്സ്റ്റത്തിൽ , തിരിച്ച് പോകേണ്ട സമയത്ത് കെട്ടിടത്തിന്റെ കീ-കളെല്ലം ,‘ഓട്ടൊ അൺ ലോക്ക് ചെയ്ത് വെച്ചിരുന്നു . !


ആറാം ദിനം ഇന്റർവ്യൂവിൽ വെച്ച് എവയെ പുറത്ത് കടത്തി , പിറ്റേന്ന് വരുന്ന ഹെലികോപ്റ്ററിൽ പുറം ലോകത്തെത്തിക്കാമെന്നും , ഇവനോടൊത്ത് ഡേറ്റിങ്ങിൽ കഴിയാമെന്ന് എവയോട് രഹസ്യമായി പറഞ്ഞത് ...
നെയ്തൻ മനസ്സിലാക്കിയെങ്കിലും , പിറ്റേന്ന് കേലബും  , നെയ്തനും കണ്ട് മുട്ടിയപ്പോൾ ഇതിനെ കുറിച്ചൊന്നും പറയാതെ , മൂപ്പർ ആൾ വികസിപ്പിച്ചെടുത്ത സകലമാന ചിന്തകളും ചിപ്പുകളിൽ കൂടി പേറുന്ന , ഈ പെൺ റോബോട്ടുകൾ വിശ്വസിക്കുവാൻ കൊള്ളാത്തവരാണെന്നും ജപ്പാൻ ജനുസ്സിലുണ്ടാക്കിയ മെയ്ഡിന് ഭാഷയൊഴികെ എല്ലാം കൊടുത്തതതാണെന്നും പറയുന്നു...

പെട്ടെന്ന് പവ്വർ കട്ടുണ്ടാകുകയും എവയും , ക്യോകോയും കൂടി  ഒന്നിക്കുന്നത്
കണ്ട നെയ്തൻ , കേലബിനെ ഇടിച്ച് താഴെയിട്ട് അവിടേക്ക് ചെന്നപ്പോൾ , സ്വയം ബുദ്ധിയുപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകളായ എവയും ക്യോകോയും കൂടെ നെയ്തനെ വകവരുത്തുന്നൂ...!

എവയുടെ ഒരു കൈയ്യും, ക്യോകോയുടെ മുഖവും
മരണത്തിന് മുമ്പ് അടിച്ച് തകർത്തെങ്കിലും കാര്യമുണ്ടായില്ല ..

ശേഷം , എവ നെയ്തൻ ആവിഷ്കരിച്ച പഴയ ഒരു റൊബോട്ടിന്റെ
കൈയ്യും  , തൊലികളും മൊക്കെ സ്വയം ഫിറ്റ് ചെയ്ത് പൂർണ്ണ നഗ്നയായി
മാറി ,അപാരമായ  ഒരു സുന്ദരിയുടെ മേനിയായി മാറുന്നതും , പിന്നീട് വസ്ത്രം
അണിയാൻ പോകുന്ന രംഗങ്ങളുമൊക്കെ ,  മുഴുവൻ കണ്ണ് ബൾബായി ദർശിച്ച് നിൽക്കുന്ന കേലബിന്റെ ഫ്രെയിമിലൂടെയാണ് നാം സിനിമയിൽ  കാണുന്നത് ..!

അവസാനം ആരും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്ക്സ്
മനുഷ്യന്റേതായ സകല അതി ബുദ്ധികളും കരസ്ഥമാക്കിയ എവ ,
തനി ഒരു പെണ്ണിന്റെ കുശാഗ്ര ബുദ്ധിയാൽ ,  ക്യോകോയുടെ ബാറ്ററി ഡൌണാക്കി ,
കേലബിനെ കീ രഹിതമായ ആ കെട്ടിടത്തിൽ ഉപേക്ഷിച്ച് , അന്ന് അവിടെ കാത്ത് നിൽക്കുന്ന ഹെലികോപ്റ്ററിൽ കയറി ലോകത്തിലെ മനുഷ്യ സമുദ്രത്തിൽ ഒരു അമാനുഷിക സുന്ദരി കോതയായി നടന്ന് തുടങ്ങുമ്പോൾ കഥ അവസാനിക്കുന്നു...!


ഇനി എന്നെങ്കിലും എവ തിരിച്ച് അവിടേക്ക് വരുമോ ..?

 കേലബ് അവിടെ നിന്നും രക്ഷപ്പെടുമോ ..? എവക്ക് എതിരാളിയായി

അവനവന്റെ ബോസിന്റെ സാങ്കേതിക വിദ്യയുപയോഗിച്ച് വേറെ ഇത്തരം

ഫീം-റോബോട്ടുകളെ നിർമ്മിച്ച് ‘ബ്ലൂ ബുക്കി‘ന്റെ അധിപനായി തിരിച്ച് വരുമോ ?

 അങ്ങിനെ നിരവധി ചിന്തകൾ പ്രേക്ഷകർക്ക്
വിട്ട് കൊടുത്ത് കൊണ്ടാണ് അലക്സ് ഗർലാന്റ് , ഈ സിനിമ അവസാനിപ്പിച്ചിട്ടുള്ളത് ...

സീരീസായി നിർമ്മിക്കുന്ന  ഹോളിവുഡ് മൂവികളുടെ രീതി (ഹാരി പോട്ടർ, സ്പൈഡർ മാൻ , ജുറാസ്സിക് പാർക്ക് , സ്റ്റാർ വാർസ്,...etc ) വെച്ച്  എക്സ് മെഷീനയ്ക്ക് ചിലപ്പോളിനി രണ്ടാം ഭാഗവും , മൂന്നാം ഭാഗവുമൊക്കെ ഇറങ്ങാം ..!

ഈ നാല് കഥാപാത്രങ്ങളേയും തമ്മിൽ
തമ്മിൽ വാദിച്ചഭിനയിച്ച് അവിസ്മരണീയമാക്കിയ  
,
അലീഷ്യ വികന്ദെറും സൊനോയ മിജുനോവുമൊക്കെ ഇപ്പോൾ വാനോണം പ്രശസ്തി കൈവരിച്ചിരിക്കുകയാണ്..

 എല്ലാ മാധ്യമങ്ങളടക്കം ഏവരും എക്സെലെന്റായി വാഴ്ത്തിയ
എക്സ് മെഷീന (ഒരു മിനിട്ട് വീഡിയോ )‘  ഇപ്പോൾ  ബോക്സ് ഓഫീസ്
തകർത്താണ് എങ്ങും  ഓടി കൊണ്ടിരിക്കുന്നത് ..!

ഒരു സയന്റിഫിക് ക്ലാസ്സിക് മൂവി എന്നതിന് പുറമേ , ലോകം മുഴുവനുമുള്ള ഒട്ടു മിക്ക സിനിമാ പ്രേമികളും  , അതി മനോഹരമായ ശരീര സൌന്ദര്യമുള്ള ‘എവ‘യായി അഭിനയിച്ച അലീഷ്യ വികന്ദെറിന്റെയും , കൊയ്കോയായി അഭിനയിച്ച  സൊനോയ മിജുനോ വിന്റേയും , പൂർണ്ണ നഗ്ന മേനികൾ കാണാനെങ്കിലും കാശ് കൊടുത്ത് ഈ സിനിമയോ , സി.ഡിയൊ ഒക്കെ കാണുമെന്നുള്ളതിന് ഉറപ്പുള്ളത് കൊണ്ട്,
ആഗോളതലത്തിൽ ഈ ‘എക്സ് മെഷീന ‘ ഇമ്മിണിയിമ്മിണി കാശ്
വാരുമെന്നാണ് പല സിനിമക്കാരാലും മൊത്തത്തിൽ പറയപ്പെടുന്നത് ...!


കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...