Monday 30 April 2012

ഒളിമ്പ്യ’നായ’ ഒരു ബൂലോഗൻ ... ! Olimpa'Naaya' Oru Boologan ... !

നായ ഓടീട്ട് എന്താ കാര്യം ...
നായക്കിരിക്കാൻ നേരമില്ല
എന്നുപറഞ്ഞതുപോലെയാണ് എന്റെ ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങൾ...

ഇകഴ്ത്തിയും , പുകഴ്ത്തിയും തൻ  കാര്യം പറഞ്ഞും , ബിലാത്തി വിശേഷങ്ങളുമൊക്കെയായുള്ള ബൂലോഗ സഞ്ചാരങ്ങളും , കുരുടൻ രാജ്യത്ത്  ഒരു കോങ്കണ്ണൻ രാജാവെന്ന പോലെ ലണ്ടൻ മലയാള സാഹിത്യ കൂട്ടായ്മകളും , എല്ലാത്തിലുമുപരി ഇപ്പോഴുള്ള ചാര(ജാര)പ്പണിയുടെ ; പണിതാലും പണിതാലും തീരാത്ത തിരക്കുകളിലും പെട്ട് , വല്ലാതെ പെടാപാട് പെടുകയാണിപ്പോൾ  ഞാനിവിടെ...
എന്റെയൊക്കെ സ്പൈ വർക്ക്സ് എന്ന് പറഞ്ഞാൽ ജെയിംസ് ബോണ്ടിന്റെ 
പോലെയൊന്നുമല്ലാട്ടാ... , തനി സി.ഐ.ഡി.മൂസ്സ സ്റ്റൈലിൽ നല്ല ജോളിയുള്ള  ജോലികൾ ..!
 ഒരു ചാരക്കൂട്ടം ...! / (വസുദൈവ കുടുബ :  )
ഏത് ജോലിയിലും ശ്ലാഘനീയമായ കസ്റ്റ്മർ സെർവ്വീസ്സ്സും , സമയ
ക്ലിപ്തതയുമൊക്കെ പരിപാലിക്കേണ്ട ഇവിടത്തെ പല പണികളിലും , ഏതെങ്കിലും
തരത്തിൽ കമ്പ്ലേയിന്റ് ആരെങ്കിലും ഉന്നയിച്ചെങ്കിൽ , ആയതിൽ വല്ല വാസ്തവമുണ്ടോ എന്നന്വേഷിച്ച് കണ്ടെത്തുക എന്നുള്ളതൊക്കെയാണ് ഞങ്ങളുടെയൊക്കെ ചില പണികൾ...



ഉദാഹരണത്തിന് ഇവിടത്തെ ഏതെങ്കിലും ഒരു ബസ്സ് കമ്പനിയുടെ ഡ്രൈവറെ കുറിച്ച് ഏതെങ്കിലും യാത്രക്കാർ പരാതി നൽകിയെങ്കിൽ, ആ ബസ്സ് കമ്പനി ചിലപ്പോൾ ഞങ്ങളുടെ ചാരക്കമ്പനിയോട് ആയതിന്റെ നിജസ്ഥിതി മനസ്സിലാക്കി റിപ്പോർട്ട് നൽകാൻ പറയും.
ടി ജോലി എനിക്കാണ് കിട്ടിയെങ്കിൽ ഒന്ന് രണ്ട് തവണ; ടി ഡ്രൈവറുടെ ഡ്യൂട്ടി റൂട്ടിലുള്ള ബസ്സിൽ ...
ഏതെങ്കിലും വ്യത്യസ്ഥ സ്റ്റോപ്പുകളിൽ നിന്നും ; കയറിയിരുന്ന് ലാപ്ടോപ്പ് തുറന്നോ , വായ് നോക്കിയോ , എന്തെങ്കിലും വായിച്ചോ ചുമ്മാ സഞ്ചരിച്ചുകൊണ്ടിരിക്കും , ഒപ്പം ഡ്രൈവറുടെ പെരുമാറ്റങ്ങൾ നിരീക്ഷിച്ച് കൊണ്ട്...!


ഇതേപോലെ വേറൊരു സ്പൈയ്യേയും ;  ഇതേ ഡ്രൈവറെ വാച്ച് ചെയ്യുവാൻ ഞങ്ങളുടെ കമ്പനി വിട്ടിട്ടുണ്ടാകും കേട്ടൊ. ഞങ്ങളുടെ റിപ്പോർട്ടുകൾ രണ്ടും നെഗറ്റീവാണെങ്കിൽ ആ ഡ്രൈവറുടെ പണി എപ്പ്യോ പോയി എന്ന് പറയാനില്ലല്ലോ...!

നാട്ടിലെ പോലെയൊന്നുമല്ല ,ഇവിടെയൊക്കെ സെക്യൂരിറ്റി
വിഭാഗങ്ങൾ , ഒരു തരം എഞ്ചിനീയറിങ്ങ് വിങ്ങാണ് അതെല്ലാം ...
എന്തിന് പറയാൻ ...
 പണ്ട് വീട്ടുകാർ  മോഹിച്ചിട്ട് എന്നെക്കൊണ്ടൊരു
‘ബി.ടെക് ‘ എടുക്കുവാൻ സാധിച്ചിട്ടില്ല ...


എന്നിട്ടിപ്പോൾ ... ഈ വയസ്സാം കാലത്ത് ;
കുടിക്കിണ്യ കള്ളിന്റെ കാശൊക്കെ മാറ്റിവെച്ചിട്ട്...
പഠിച്ച് പാസ്സായി സെക്യൂരിറ്റിയുടെ ‘ബി.ടെ‘ക്കും കൂടി കൈവന്നതോടെ ,
ഞാനുമിപ്പോൾ  പത്രാസുകൊണ്ട് അർദ്ധരാത്രിയിൽ കുട പിടിച്ചുതുടങ്ങി...!




എന്തുകൊണ്ടെന്നാൽ
ലണ്ടൻ ഒളിമ്പിക്സ് നടക്കാൻ പോകുന്ന
പലവേദികളിളും , മറ്റും... കായികബലത്തേക്കാൾ ഉപരി  ബുദ്ധി
പരമായ ടെക്നിക്കൽ കാര്യങ്ങളാൽ  പൊതുജനത്തിനും, സ്ഥാപന ജംഗമ വസ്തുക്കൾക്കുമൊക്കെ സംരക്ഷണം നൽകുന്ന വിവിധ തരം പരിശീലന കളരികളിൽ ‘ഒരു തനി മലയാളി‘യായി പങ്കെടുക്കുവാൻ സാധിക്കുന്നത് കൊണ്ടാണിത് കേട്ടൊ കൂട്ടരെ .


ഇതിനെയൊക്കെ നായ ചന്തക്ക് പോയ പോലെ എന്ന് പറയാമെങ്കിലും ,
പിന്നീട് ഒരു ഒളിമ്പ്യ’നായ’ ഗമയൊക്കെ കാണിക്കാമല്ലൊ ..അല്ലേ !

മിനി സ്കർട്ടും , ടി ഷർട്ടും സ്ഥിരമായി ധരിച്ചു വരുന്ന
ഒരു മുപ്പതുകാരിയായ ‘കാമില‘യാണെന്റെയൊക്കെ ട്രെയിനർ...!

ഈ കുരയ്ക്കും പട്ടി കടിക്കില്ലെങ്കിലും, ഞങ്ങളെ പോലെയുള്ളവരെ
പരിശീലിപ്പിച്ചെടുക്കുവാനുള്ള ;  ആ പവത്തിന്റെ ബുദ്ധിമുട്ടൊന്നോർത്ത് നോക്കിയേ ...

എന്ത് ചെയ്യാം നമ്മൾ ഒന്നാന്തരം ‘മല്ലൂ‘സ്സല്ലേ ..
നായ കടലിൽ ചെന്നാലും നക്കിയല്ലേ കുടിക്കൂ..എന്ന മാതിരി
ദിനം തോറുമുള്ള അവളോടൊപ്പമുള്ള രാവുകൾ പകലാക്കിക്കൊണ്ടുള്ള ട്രെയിനിങ്ങ് സെക്ഷനുകളിൽ ഏത് പ്രാർത്ഥിക്കാത്തവനും ഒന്ന് പ്രാർത്ഥിച്ച് പോകും...!


"കണികാണും നേരം കാമിലപ്പെണ്ണിന്റെ നിറമേറും
മഞ്ഞ തുണി പൊങ്ങി, അതുകാണും നേരം മുരളി 
ചെക്കന്റെ  ചെറിയൊരു ... ... .., ... ....  ....., ..... ..
..... .... ..... ....... , ... .... ..... ................. ... .... ....... "


ഏതായാലും ഇക്കൊല്ലം ആദ്യം കണ്ട കണിക്ക് ,
ഇരട്ടി ഫലമാണ് കിട്ടിക്കൊണ്ടിരിക്കുന്നത് .....  !

ഏഴുകൊല്ലമ്മുമ്പ്  ‘ഒളിമ്പിക് ബിഡ് ‘ പാരീസിനെ കടത്തിവെട്ടി ,
ലണ്ടന് കൈവന്നതോടെ വെറും ചതുപ്പുനിലമായി കിടന്നിരുന്ന ഈസ്റ്റ്
ലണ്ടനിലെ ‘സ്റ്റാറ്റ്ഫോർഡി‘ലെ ‘ലിയാ‘യെന്ന കൊച്ചു നദീതീരത്ത് ആധുനിക
സെക്യൂരിറ്റി സവിധാനങ്ങളടക്കം , പുതുപുത്തൻ കായിക വേദികളുമായിട്ടാണ് , ചടുപിടുന്നനെയിവിടെയിവർ അതിമനോഹര കാഴ്ച്ചവട്ടങ്ങളുമായി ഒരു അതിമനോഹരമായ ‘ഒളിമ്പിക്സ് പാർക്ക്’ പണിതുയർത്തിയത് ...!

ഭൂലോകത്തിലെ വിനോദസഞ്ചാര ഭൂപടത്തിൽ തലയുയർത്തിപ്പിടിച്ച്
നിൽക്കുന്ന  ബ്രിട്ടൻ എന്ന സുന്ദരിയുടെ തിരുനെറ്റിയിൽ അഴകുള്ള ഒരു തിലകക്കുറി
പോലെ ഇനി ഈ ഒളിമ്പിക്സ് വേദികളും ഉണ്ടാകുമെന്നതിനാൽ , ആയതിന്റെയൊക്കെ പകിട്ടും വർണ്ണപ്പൊലിമയും വാരിപ്പൂശി പുതുതായും , നവീകരിച്ചും ഇപ്പോൾ ഈ കായിക മാമാങ്കം അരങ്ങേറുന്ന പതിനഞ്ചു വേദികളും സജ്ജമായിരിക്കുകയാണ് ...!

മൂന്നായി തരം തിരിച്ച ഒളിമ്പിക്സ് സോൺ , റിവർ സോൺ , സെന്റർ സോൺ
എന്നീയോരോ സോണിലും കായികതാരങ്ങൾക്കും , കാണികൾക്കുമൊക്കെ ആഹ്ലാദവും , ഉന്മേഷവുമുണ്ടാക്കുന്ന എല്ലാ എടവാടുകളും തീർത്തുവെച്ചിരിക്കുന്ന അനുഭൂതികളുടെ ഉറവിടങ്ങളായി മറിയിരിക്കുകയാണിവിടമിപ്പോൾ ... !


‘ഒളിമ്പിക് സോണെ‘ന്ന് വിളിക്കുന്ന ഈ കായിക സമുച്ചയങ്ങളടക്കം ...
മൂന്ന് സോണുകളായി വിഭജിച്ചിട്ടുള്ള , ലണ്ടനിലെ 15 വേദികളിൽ അരങ്ങേറാൻ
പോകുന്ന ‘‘ഒളിമ്പിക്സ് 2012‘  ന് (ഫോട്ടോകളടക്കം സകലമാന ഒളിമ്പിക്സ് കാര്യങ്ങളുമറിയാവുന്ന ‘വെബ്-സൈറ്റ്’)  മുന്നോടിയായിട്ട്  ;  മൂന്നുമാസം മുമ്പാരംഭിച്ച പല പല  കായിക പരിശീലന കളരികളാലും , മത്സരങ്ങളാലും അതോടൊപ്പം സുരക്ഷാസന്നാഹങ്ങളാലും മറ്റും , എല്ലാതരത്തിലും ഈ വേദികൾ രാപ്പകലില്ലാതെ ഉണർന്നിരിക്കുക തന്നെയാണിപ്പോഴും..!

 പക്ഷേ ആഹോരാത്രം ഈ വേദികളെയൊക്കെ അണിയിച്ചൊരുക്കി , സൂക്ഷ്മ സുരക്ഷാസന്നാഹങ്ങളുമായി ഇതിന്റെയൊക്കെ പിന്നണിയിലും, മുന്നണിയിലും അണി നിരക്കുന്ന ഞങ്ങൾക്കാർക്കും തന്നെ , ഇത്തരം ജോലിസംബന്ധമായ യാതൊരുവിധ കാര്യങ്ങളും, ചിത്രങ്ങളുമൊന്നും , അവരവരുടേയോ , മിത്രങ്ങളുടേയോ  സോഷ്യൽ-നെറ്റ്-വർക്ക് സൈറ്റുകളിൽ പോസ്റ്റ് ചെയ്യാൻ പാടില്ല എന്നതാണ്... !
എല്ലാം കടുത്ത സുരക്ഷയുടെ ഭാഗമായിട്ടാണ് കേട്ടൊ.


വേദികളിലെ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള ലൊട്ട് ലൊടുക്ക് സധന
സാമാഗ്രികളിൽ വരെ കയ്യും കാലുമൊക്കെയിട്ട് തപ്പി നോക്കിയിട്ടും , അകത്തും
പുറത്തുമുള്ള സൂചി മുതൽ സൂപ്പർ ഫാസ്റ്റ് വരെ പോകുന്ന പഴുതുകളിലും മറ്റും ഒളിക്കണ്ണുമായും, ക്യാമറാക്കണ്ണുമായി ഞങ്ങളൊക്കെയിവിടെ കുറെ നാളുകളായി സുഷുപ്തി പോലുമില്ലാതെ അതീവ ജാഗ്രതയിലാണ്...

ഏവർക്കും സുരക്ഷയും ,സമാധാനവും ഉറപ്പുവരുത്തി ഇത്തവണത്തെ
ഈ കായിക മാമാങ്കം ഉന്നത വിജയത്തിലേയ്ക്കെത്തിക്കുന്നതിന് വേണ്ടി ...!

ഇത്തരം തിരക്കുകളൊക്കെ കാരാണം
ഒരു പത്രപാരായണം പോലെ ദിനം തോറും , സമയമുണ്ടാക്കി
ബൂലോഗ പര്യടനം നടത്തുന്ന എനിക്ക്  എഴുതുവാൻ മുട്ടിയിട്ട് ഇതിന്റെയൊക്കെ
മുമ്പിൽ വന്നിരുന്നാൽ , ബാൻ   ചെയ്ത എഴുത്തിനേയും മറ്റും ശപിച്ച് ആകെ പിരിമുറുക്കം  വന്നിരിക്കുന്ന അവസ്ഥയാണ് .. 

എനിക്ക് പിന്നെ എന്ത് ചെയ്യുവാൻ കഴിയും അല്ലേ...


മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങ
വീണെന്ന്  പറഞ്ഞതുപോലെയായി അല്ലേ കാര്യങ്ങൾ...!

ഇപ്പോൾ യു.കെ.യിൽ ‘ഫേസ് ബുക്കി‘നെയൊക്കെ കടത്തിവെട്ടി
പ്രചാരത്തിലായ ‘ഗൂഗ്ല് പ്ലസ്സി‘ൽ മേഞ്ഞ് നടക്കുന്നുണ്ടാകുമെങ്കിലും....
അടുത്ത് തന്നെ നടക്കുവാൻ പോകുന്ന  രാജ്ഞിയുടെ ഡയമണ്ട് ജൂബിലി ,
ഒളിമ്പിക്സ് , പാര ഒളിമ്പിക്സ് മുതലായവ തീരുന്നതു വരെ മാത്രം ; തൽക്കാലം ഞാൻ  അണ്യോഫീഷ്യലായി ബൂലോഗത്ത് നിന്നും ലീവെടുക്കുവാൻ പോകുകയാണ്... കേട്ടൊ

മറ്റുള്ളവരെ വായിക്കാതെ എന്നെ
വായിപ്പിക്കുന്നത് ഒട്ടും ശരിയല്ലല്ലോ അല്ലേ.

എന്നാലപ്പോൾ പിന്നെ അങ്ങിനെയാകട്ടേ...
നിങ്ങളോരുത്തരേയും
ലണ്ടൻ ഒളിമ്പിക്സിലേക്ക് വരവേൽ‌പ്പ് നൽകി ...
ഹാർദ്ദമായ  സ്വഗതം ചെയ്തുകൊണ്ട്
വീണ്ടും സന്തിപ്പും വരേയ്ക്കും വണക്കം ...!







 

പിൻ ഭാഗങ്ങൾ : -



 ഭാഗം - 2

  വെറും ഒളിമ്പിക്സ് ഓളങ്ങൾ ...!


ഭാഗം - 3  

 ഒരിക്കലും ഒളിമങ്ങാത്ത ഒരു ഒളിമ്പിക്സ് ഓപ്പണിങ്ങ് സെർമണി ...!


ഭാഗം  - 4

ഓർക്കാൻ ഇനി ഒളിമ്പിക്സ് ഓർമ്മകൾ മാത്രം ... ! 






 

Friday 23 March 2012

ലണ്ടനിലെ ലൈംഗിക നിർ'വേദ'ങ്ങൾ ... ! / Londinile Laimgika NirVeda'ngal ... !

പ്രഥമ വേദം 

ആദ്യം തന്നെ പറയട്ടേ ആംഗലേയ-മലയാള മണിപ്രവാളത്തിലുള്ള ഈ ലണ്ടനിലെ രതി നിർ വേദങ്ങളിൽ മുതിർന്നവർക്ക് വായിക്കാവുന്ന തരത്തിലുള്ള വിഷയങ്ങളാണ് ...
ഞാൻ വെച്ച് കാച്ചാൻ പോകുന്നത്...
ആയതുകൊണ്ട് ഏതെങ്കിലും ബാല്യ-കൌമാര പ്രജകളാരെങ്കിലും വഴി തെറ്റിയിട്ട് ഇതിലെയെങ്ങാനും വന്നിട്ടുട്ടെങ്കിൽ ദയവുചെയ്ത് ഒരു സുല്ല് പറഞ്ഞ് , സലാം വെച്ചിട്ട് സ്ഥലം കാലിയാക്കി തരുമല്ലോ...അല്ലേ .

അര നൂറ്റാണ്ടിനുമുമ്പ്  ലണ്ടൻ സഹവാസത്തിന്റെ  രണ്ടാമൂഴം കൂടി കഴിഞ്ഞ ശേഷം  ; ക്രാന്തദർശിയും , പത്രപ്രവർത്തന രംഗത്തെ അതിപ്രഗൽഭനുമായിരുന്ന  'മാതൃഭൂമി ' പ്രസിദ്ധീകരണങ്ങളുടെ തലതൊട്ടപ്പനായിരുന്ന ശ്രീ . കെ.പി. കേശവമേനോനാണല്ലോ , ‘ബിലാത്തി വിശേഷങ്ങൾ’ എന്ന പുസ്തകത്തിൽ കൂടി മലയാളികൾക്കാദ്യമായി ലണ്ടനിലെ പല അത്ഭുതകാഴ്ച്ചകളും മറ്റും പരിചയപ്പെടുത്തി തന്നത്.
നമ്മളിൽ നിന്നുമൊക്കെ ഏറെ വിഭിന്നമായ   ബ്രിട്ടീഷ് ജനതയുടെ ഒരു നൂറ്റാണ്ടുമുമ്പുണ്ടായിരുന്ന സാംസ്കാരിക ജീവിത തനിമകളും , എടുത്തുപറയാവുന്ന പല ബിലാത്തി വിശേഷങ്ങളും , വളരെ നൈർമ്മല്ല്യമായ ഭാഷയിലൂടെ നമ്മുടെ പഴയ തലമുറയിൽ പെട്ടവർക്കും , പിന്നീടുള്ളവർക്കും അറിയാൻ കഴിഞ്ഞത് അങ്ങിനെയാണല്ലോ...

അതിന് ശേഷം   കാൽനൂറ്റാണ്ട് കഴിഞ്ഞപ്പോൾ   നമ്മുടെ സഞ്ചാരസാഹിത്യത്തിന്റെ അധിപൻ ശ്രീ.എസ്.കെ.പൊറ്റേക്കാട്ട്  ‘ലണ്ടൻ നോട്ട് ബുക്കി’‘ ൽ കൂടി അതിമനോഹരമായി നമ്മുടെ നാട്ടുകാരൊന്നും കാണാത്ത ലണ്ടനിലെ പല കാണാകാഴ്ച്ചകളും
വരികളിൽ കൂടി ചിത്രീകരിച്ച് നമ്മെ വിസ്മയപ്പെടുത്തിയിട്ടും ഉണ്ട് ...

ഈ മഹാരഥന്മാരായ സാഹിത്യവല്ലഭരൊക്കെ അന്ന് ഇവിടെയുണ്ടായിരുന്ന കാര്യങ്ങളൊക്കെ യഥാർത്ഥ്യമായി എഴുതിയിട്ടതൊക്കെ , ഇപ്പോൾ നമ്മുടെ നാട്ടിലും നമ്മൾ പകർത്തിത്തുടങ്ങിയിരിക്കുകയാണല്ലോ... !

ശേഷമിതാ വീണ്ടും കാൽനൂറ്റാണ്ടുകൂടി കഴിഞ്ഞപ്പോൾ ,
ഈ   ‘ഇ-എഴുത്തുകളി‘ൽ  കൂടി , എന്നെപ്പോലെയുള്ള മണ്ടനടക്കം ;
പല ബിലാത്തി ബൂലോഗരും  , ലണ്ടനിലെത്തിയ ശേഷം അവനവനുപറ്റുന്ന രീതിയിലൊക്കെ ഇപ്പോൾ ഇ-എഴുത്തുകൾ കൊണ്ട്  ചപ്പാങ്കുത്തുകൾ നടത്തിയിട്ട്  , ബിലാത്തി വിശേഷങ്ങളൊക്കെ വീണ്ടും മലയാളത്തിലേക്ക് ആവാഹിച്ച് കൊണ്ടിരിക്കുകയാണ്...

എനിക്കൊക്കെ സാഹിത്യത്തിന്റെ മോമ്പൊടി ചേർത്തെഴുതുവാൻ വശമില്ലാത്തതുകൊണ്ട് , വെറും മസാല കൂട്ടുകളുമായി ഒരു കുലുക്കികുത്ത് നടത്തി എന്തെങ്കിലുമൊക്കെ കാട്ടികൂട്ടികൊണ്ടിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം..

അതുകൊണ്ടീയെഴുത്തുകളൊക്കെ  വെറുതെ കുമ്മിയടിച്ചുകൊണ്ട് നടത്തുന്ന വെറുമൊരു  ചപ്പാങ്കുത്തുകളായി കണക്ക് കൂട്ടിയാൽ മതി കേട്ടൊ.

ലണ്ടൻ ലൈംഗികതയുടെ അനേകം കാണാക്കയങ്ങളിൽ ചിലതിലെല്ലാം ജസ്റ്റൊന്ന് മുങ്ങിതപ്പിയപ്പോൾ കിട്ടിയ വസ്തുവകകൾ , നിങ്ങൾക്കൊക്കെ വളരെ സിംബളായി കാണിച്ച് തരുവാനുള്ള ‘ഒരു ട്രയൽ റണ്ണാ‘ണിത് കേട്ടൊ കൂട്ടരെ .

ലണ്ടനിലെ ലൈംഗിക നിർ വേദങ്ങളുടെ
ആദ്യയദ്ധ്യായമായ ‘പ്രഥമ വേദം‘
എങ്ങിനെ , എവിടെ നിന്ന് തുടങ്ങും എന്നൊരങ്കാലാപ്പിലാണ് ഞാനിപ്പോൾ..

ഇപ്പോൾ നല്ല വേനൽക്കാലമാണല്ലോ..
എന്നാൽ ഈ  ബിലാത്തിപട്ടണത്തിലെ
 കുറച്ച് ‘ഹോട്ട് ന്യൂസിൽ ‘ നിന്നും തന്നെ ആരംഭിച്ചാലൊ .. അല്ലേ

ലോകത്തിന്റെ കൾച്ചറൽ കാപ്പിറ്റലായ ലണ്ടനിലാണെങ്കിലും, ഒട്ടും സാംസ്കാരിക സമ്പന്നനല്ലെങ്കിലും , ഒരു ശരാശരി മല്ലുവായ ബൂലോഗവാസിയല്ലേ ഈ ഞാനും...

അപ്പോളീബൂലോഗത്തിലെ തൂറ്റെളക്കങ്ങളും ; ശേഷമുള്ള  തൂത്തുവാരലുകളുമൊക്കെ തലയിൽ
മുണ്ടിടാതെ തന്നെ വന്ന് ,  ആ ദുർഗന്ധമൊന്നും ആവാഹിക്കാതെ ബൂലോഗത്തിലുള്ള ‘കൊലവെറികൾ’ വായിച്ച് രസിച്ചുനടക്കുന്ന എനിക്കും ഒരു പക്ഷേ കിട്ടുമായിരിക്കും , ഇത് വായിച്ചശേഷം പ്രിയപ്പെട്ട എന്റെ ബൂലോഗമിത്രങ്ങളിൽ നിന്നും ധാരാളം പാരിതോഷികങ്ങൾ..അല്ലേ...
എന്തായാലും പാലം കുലുങ്ങിയാലും കേളൻ കുലുങ്ങതിരുന്നാൽ മതിയല്ലോ...

അതുകൊണ്ടാണല്ലോ  ഇവിടെയൊക്കെ വളരെ എളുപ്പത്തിൽ കിട്ടാവുന്ന , തൊട്ടാൽ പൊള്ളുന്ന , ഗംഭീരമായ ഈ ഉഗ്രൻ ‘ഹോട്ട് ന്യൂസുകൾ തന്നെ ; ഇത്തവണ പെറുക്കിയെടുത്തൊന്ന് കൈ പൊള്ളിപ്പിക്കാമെന്ന് വെച്ചത്...!

സ്വന്തം കാര്യത്തേക്കാൾ മറ്റുള്ളവരുടെ  കാര്യ‘വട്ട‘ങ്ങളിലേക്ക്  കൈകടത്തി മണപ്പിച്ചുനോക്കുന്നതും , ആയതൊക്കെ  വേറെ ചിലർക്ക് കൂടി മണപ്പിച്ചുകൊടുപ്പിക്കുന്നതും മല്ലൂസിന്റെ ഒരു ജന്മസ്വഭാവമാണല്ലോ...

നമ്മുടെയൊക്കെ ഇത്തരം സ്വഭാവ വിശേഷങ്ങൾ യൂറോപ്പ്യൻസിനുമുണ്ട് കേട്ടൊ.
അവർ ഇതിനെ ‘പാപ്പരാസിത്തരം’ എന്ന് പറയും..!

ഇവിടെയൊക്കെയുള്ള മാധ്യമ ധർമ്മത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭാഗമായതുകൊണ്ട് ഇത്തരം ‘പാപ്പരാസി’കൾക്കും ,  അവരെ ഇൻഡയറക്റ്റായി സഹായിക്കുന്ന ചാരന്മാർക്കുമൊക്കെ ഈ പാശ്ചാത്യരാജ്യങ്ങളിൽ അത്യുഗ്രൻ ഡിമാന്റാണെന്നും..!

ഭൂലോകത്തിലെ ഒട്ടുമിക്ക സെലിബ്രിട്ടികളും വന്നും
പോയുമിരിക്കുന്ന ഇടമായതുകൊണ്ട് ലണ്ടനിലെ പാപ്പരാസികൾക്കെന്നും , ഇത്തരം ആരെയെങ്കിലും ഫോളോ ചെയ്ത് നടക്കേണ്ടതുകൊണ്ട്;  പണിയൊഴിഞ്ഞിട്ട് വേറെയൊന്നിനും നേരമില്ലായെന്ന് പറയാം...
പലപല ലോകോത്തമരായ ഫിലീം സ്റ്റാറുകളും , കായിക താരങ്ങളും , രാഷ്ട്രീയ നേതാക്കളുമൊക്കെ മിക്കപ്പോഴും ഈ പാപ്പരാസികളുടെ വലകളിൽ കിടന്ന് പിടയുന്നതുകാണാ‍ൻ ബഹുരസമാണ് കേട്ടൊ .

രണ്ടാഴ്ച്ചമുമ്പ് ഇവിടെ വന്നിട്ട് പാർക്കിൽ നടക്കാൻ പോയ ഒരു സെലിബ്രിട്ടിച്ചിയുടെ പുടവ കാറ്റിൽ പൊങ്ങിപ്പോയപ്പോഴുണ്ടായ കാഴ്ച്ചവരെ ഈ പാപ്പരാസികൾ പൊതുജനത്തിന് പിറ്റെ ദിനം പത്രത്തിൽ കൂടി കാണിച്ചു കൊടുത്തു...! (മുകളിലെ ചിത്രം)

സിറിയ കത്തിയെരിയുമ്പോഴും ; സിറിയൻ പ്രസിഡന്റായ ബാഷർ അൽ ആസാദ് , അദ്ദേഹത്തിന്റെ ബ്രിട്ടീഷ് ഭാര്യയുമായി (വലത്തെ ചിത്രം ) ലണ്ടനിൽ വണ്ടർഫുളായി താണ്ഡിനടക്കുന്ന കാഴ്ച്ചകളും, ‘മറ്റുള്ളതും’  കാണുന്നവർക്കൊക്കെ വണ്ടറല്ലാത്തെ പിന്നെന്താണ് ഉണ്ടാക്കുക ..അല്ലേ ?

ബസ്സ് /റെയിൽ സ്റ്റേയ്ഷനുകളിലും , മറ്റ് യാത്രാകവാടങ്ങളിലുമൊക്കെ
വെറുതെ കിട്ടുന്ന പത്രങ്ങളടക്കം , 20-30 പെൻസിന് കിട്ടുന്ന ടാബ്ലോയ്ഡ്
പത്രങ്ങളിലും , ഏത് പെട്ടിക്കടയിലും ലഭിക്കുന്ന ‘എ’മാഗസിനുകളിലും , മറ്റ് ടി.വി.മാധ്യമങ്ങളിലുമൊക്കെ ഈ പാപ്പരാസികളുടെ റിപ്പോർട്ടുകളോ , ഫോട്ടോകളോ /വീഡിയോകളോ,  പിന്നീട് കാണുമ്പോഴായിരിക്കും ആ സെലിബ്രിറ്റികൾ പോലും പിന്നീട് ഞെട്ടി തെറിക്കുന്നത്...!

പണ്ടത്തെ നമ്മുടെ മുഖ്യൻ
ശ്രീ: നായനാർ പറഞ്ഞിട്ടുണ്ടായിരുന്നുവല്ലോ..

“ഈ പാശ്ചാത്യനാടുകളിലൊക്കെ സെക്സെന്ന് പറഞ്ഞാൽ
നമ്മള് ചായേം , കാപ്പീം കുടിക്കിണ്യ പോലെയല്ലേന്ന്..”

അത് തീർച്ചയായും ഒരു വാസ്തവമായ കാര്യമാണ് കേട്ടൊ. ശരീരത്തിന് ഭക്ഷണമെന്നപോലെ , മനസ്സിന് ഏറ്റവും ഉല്ലാസവും , റിലാക്സും കിട്ടുന്ന ഘടകമാണന്നെത്രെ ഇവരുടെയൊക്കെ കാഴ്ച്ചപ്പാടിൽ ലൈംഗികത...!

അതിപ്പോൾ ഒരാണും പെണ്ണും തമ്മിൽ ഡയറ്ക്റ്റായി വേണമെന്നൊന്നുമില്ല ...
 ഓറലായോ  , ത്രീസമ്മായോ , നാലുപേർ കൂടിയിട്ടോ , ഗേയും ഹോമോയും ചേർന്നോ, ചട്ടിയും ലെസ്ബിയും തമ്മിലോ...അങ്ങിനെയൊക്കെയെങ്ങിനെയായാലും ഇവിടത്തുക്കാർക്കൊക്കെ അവനവന്റെ ഇഷ്ട്ടം പോലെ ഏതുവിധത്തിലും കേളിയാടാം...!


പിന്നെ ഇവിടെയുള്ളവർക്ക് പ്രണയവും
അതിനോടനുബന്ധിച്ചുള്ള മണ്ണാങ്കട്ടകളുമെല്ലാം
വെറും സെക്കന്ററിയാണ് ...
പ്രഥമമായ കാര്യം സെക്സ് തന്നെ...!
‘സെക്സ് ഗിവ്സ് ലൌവ് ‘ എന്നതാണ് ഇവരുടെയൊക്കെ പോളിസി തന്നെ ...! !

ആയത് കൊണ്ട് ഇവിടെയൊക്കെയുള്ള സകലമാന മാധ്യമങ്ങളിലും, മറ്റും ഇത്തരം ഹാപ്പിയും , ഉന്മേഷവും  വരുത്തുവാനുമുള്ള സകലമാന ഏർപ്പാടുകളും  വേണ്ടത്രയുണ്ട്... !

ഉദാഹരണത്തിന് സൺ (www.thesun.co.uk/page3 ) ,
ഡെയ് ലി സ്റ്റാർ ( wap.dailystar.co.uk ) മുതലായ പേരുകേട്ട
പത്രങ്ങളിലെ മൂന്നാം പേജ് ദിനം തോറും കണ്ടുണരുന്നവർക്കൊക്കെ
ഒരു പ്രത്യേക ഉഷാറണെത്രെ..!

എവിട്ന്ന് കിട്ടുന്നതാണടമ്മാ മുന്നൂറ്ററപതുദിവസവും ഈ
പേപ്പറുക്കാർക്കൊക്ക്യെ  മാറിമാറിയിടാൻ ഇത്രയധികം തുണിയുരിച്ചി ചുള്ളത്തികളേ..അല്ലേ.


ഇവരുടെയൊക്കെ ആ  വെബ് സൈറ്റുകളിൽ പോയാൽ
ഈ സുന്ദരിമാരുടെയൊക്കെ , ആ  മേനിയഴകുകൾ നമ്മുടെയൊക്കെ മൊബയ്ലുകളിലേക്കോ, പി.സി.കളിലേക്കോ അപ്ലോഡ് ചെയ്യാവുന്നതാണ്...
കുറച്ച്  പൌണ്ട് കൊടുക്കണമെന്ന് മാത്രം ...!

അരയിൽ മാത്രം അല്പം മറ സൃഷ്ട്ടിച്ച്  , ഈ മൂന്നാം പേജിൽ
പ്രത്യക്ഷപ്പെടുന്ന യുവതികൾക്കൊക്കെ ,  കണ്ടമാനം കാശും , പിന്നീടിത് കണ്ട് കോരി തരിച്ച് പലരും ഇവരോടൊക്കെ കല്ല്യാണാലോചനാഭ്യർത്ഥനയുമൊക്കെ
(ഡേറ്റിങ്ങ്) നടത്തും  പോലും...!

നമ്മളൊക്കെ മാറ്റ്ട്രമോണിയയിൽ പരസ്യം ഇടുന്ന പോലെ.
ഇവിടെയൊക്കെയുള്ള യുവതികളുടെ ഒരു ഭാഗ്യം നോക്കണേ...!

പിന്നെ പത്രങ്ങളിലടക്കം പല മാധ്യമങ്ങളിലും സെക്സിനെകുറിച്ച് എന്തുചോദ്യം
ചോദിക്കാവുന്ന സ്ഥിരം പംക്തികളും , മുട്ടിന് മുട്ടിനേയുള്ള ഓൺ-ലൈന്നായി വരെ സാധനങ്ങൾ വീട്ടിലെത്തിച്ചുതരുന്ന  സെക്സ് ഷോപ്പുകളിലുമൊക്കെ  ആർക്കും ഉപദേശങ്ങൾ നേടി കാര്യപ്രാപ്തി കൈവരുത്താമെന്നുള്ളതും  വേറൊരു പ്രത്യേകതയാണ്...!

ഇത്തരം സംഗതികൾക്കൊക്കെ പരസ്യമായും , രഹസ്യമായും
നടത്താവുന്ന ക്രമീകരണങ്ങൾ ഉള്ളതുകൊണ്ട് , സ്വന്തം പാർട്ട്നർക്ക്
എന്തെങ്കിലും ലൈംഗികപോരായ്മകൾ ഉണ്ടെങ്കിൽ പോലും , പരിപാടികൾക്ക്
മുമ്പോ, പിമ്പോ ആയതിന്റെയൊക്കെ പരിഹാര സഹായകമായ ഉപകരണങ്ങൾ ‘ഫുൾ സാറ്റിസ്ഫേക്ക്ഷൻ ‘ ഗ്യാരണ്ടി തരുന്നതിനാൽ ഈ രാജ്യത്തെ ഭൂരിഭാഗം ആളുകൾക്കും ലൈംഗികപരാജയത്തിന്റെ തൊഴിത്തിൽ കുത്തൊ , മാനസിക പിരിമുറുക്കമോ അനുഭവിക്കേണ്ടി വരുന്നില്ല...!

ഏതൊരാളുമൊരു സന്തുഷ്ട്ട കുടുംബം കെട്ടിപ്പടുത്തുയർത്തുമ്പോൾ
വെറും കുഞ്ഞുപ്രശ്നങ്ങളായി തിരികൊളുത്തുന്ന ഇത്തരം കിടക്കപ്പായയിലെ
പുകച്ചിലുകളാണല്ലോ പിന്നീടൊക്കെ വലിയ പൊട്ടിത്തെറികളായി പല കുടുംബങ്ങളേയും
ചിന്നഭിന്നമാക്കികളയുന്നത് അല്ലേ...!

 ഇപ്പോഴൊക്കെ പരസ്പരമുള്ള
ഒത്തൊരുമിച്ചുള്ള സഹവാസമല്ലാതെ
 (ഡേറ്റിങ്ങ് ) ; കുടുംബവും,കുഞ്ഞ് കുട്ടി പരാധീനതകളും ഒരു ബാധ്യതയായി കൊണ്ട് നടന്ന് , ലൈഫ്-ലോങ്ങ് മുഴുവൻ പ്രാരാബ്ദങ്ങളുടെ ഭാണ്ഡം ചുമലിലേറ്റിനടക്കുവാൻ ഇവിടെയൊക്കെയുള്ള
പുത്തൻ തലമുറക്ക് വലിയ വില്ലിങ്ങൊന്നു മില്ലാത്തകാരണം , ഇവരെയൊന്നും ഇത്തരം
പ്രശ്നങ്ങൾ ഒട്ടും അലട്ടാറില്ലാ എന്നത് വേറെ കാര്യം... !



ഇതൊന്നും കൂടാതെ പ്രായത്തിനന്നുസരിച്ചും , ടേയ്സ്റ്റ്നനുസരിച്ചും ,
വംശത്തിനനുസരിച്ചും അങ്ങിനെ ഏത് രൂപഭാവത്തിലുള്ളവരെ വരെ പരസ്പരം തെരെഞ്ഞെടുക്കുവാൻ കഴിയുന്ന ഡേറ്റിങ്ങ് സെന്ററുകൾ ,  ഡേറ്റിങ്ങ് സൈറ്റുകൾ ,
ഡിൽഡൊ ഷോപ്പുകൾ , സെക്സ് ഹെൽ‌പ്പ് ലൈനുകൾ,  
മസ്സേജ് സെന്ററുകൾ , ...
അങ്ങിനെ അനേകം എടാകൂടങ്ങൾ വേറെയുമുണ്ട് ഇവിടങ്ങളിലെല്ലാം...

സൂപ്പർ കസ്റ്റ്മർ സർവ്വീസടക്കം , പകർച്ചവ്യാധികളൊന്നുമില്ലെന്ന്  വൈദ്യപരിശോധനയിൽ തെളിഞ്ഞാൽ ഇത്തരം ലൈംഗിക ക്ലബ്ബുകളിൽ ആർക്കും അംഗങ്ങളാവാവുന്നതാണ്. എച്.ഐ.വി പോസറ്റീവല്ലാത്തവരെ എയ്ഡ്സുകാരുടെ ഡേറ്റിങ്ങ് ക്ലബ്ബിൽ കയറ്റില്ലാ എന്നതും ഇവിടത്തെ കാര്യക്ഷമതകളുടെ ഒരു പ്രത്യേകതയാണ് കേട്ടൊ

ഇത്തരം ലൈംഗികതയുടെ അതിപ്രസരങ്ങൾ ഉള്ളതിനാലാവാം
ഇവിടങ്ങളിലൊന്നും യാതൊരുവിധ ലൈംഗികപീഡനങ്ങളും നടക്കാത്തത് അല്ലേ...

ഏതൊരു പെണ്ണിനും പാതിരാത്രിക്ക് പോലും ഒറ്റക്ക് ഭയം
കൂടാതെ സഞ്ചരിക്കാം,  അവളുടെ സമ്മതമില്ലാതെ ഒരുവനും അവളെ തൊടുകപോലും ഇല്ല..!

എന്നാലും കഴിഞ്ഞമാസം , നമ്മൾ ഏഷ്യക്കാർ ഇവർക്ക്
ബാലികാ /സ്ത്രീ പീഡനം ഏന്താണെന്ന്  കാണിച്ചുകൊടുത്തു കേട്ടൊ.
പാക്കിസ്ഥാനികളാ‍യ അദ്ധ്യാപകനടക്കമുള്ള ഒരു കൂട്ടമാളുകൾ
ഒരു പതിമൂന്നുകാരി മദാമകുട്ടിയെ കുറെ നാൾ മയക്കുമരുന്നും, പൈസയും കൊടുത്ത് പീഡിപ്പിച്ചുകൊണ്ടിരുന്ന കഥകൾ മാധ്യമങ്ങൾ വളരെ അത്ഭുതത്തോട് കൂടിയാണ് പ്രസിദ്ധപ്പെടുത്തിയത്...!

മറ്റുള്ളവരുടെ മുതലുകൾ കട്ടാലോ ,നശിപ്പിച്ചാലോ , അല്ലെങ്കിൽ വേറൊരാളെ കൊന്നാലോ വരെ ഇവിടെ കോടതിയിൽ നിന്നും ഊരിപ്പോരാം ...
പക്ഷേ സ്ത്രീ പീഡനം , അതും ബാലികാ പീഡനം അതിവിടത്തെ ഒരു നിയമവും  വെച്ചുപൊറുപ്പിക്കില്ലാ എന്നതായിരുന്നു  ഇവരെയൊക്കെ ശിഷിച്ച അന്നത്തെ കോടതിയുടെ വിധി പ്രഖ്യാപിച്ചപ്പോൾ ഉണ്ടായത് ..!


നോക്കൂ .. ഈ എഴുതിയതൊക്കെ ജസ്റ്റൊന്ന് ഇവിടത്തെ
പത്രങ്ങളിലേയ്ക്കൊന്ന് എത്തിനോക്കിയപ്പോൾ കണ്ടതാണ് ...
ഇതിന്റെയൊക്കെ ആസ്വാദനം ശരിക്കും ഉന്മേഷത്തിലെത്തണമെങ്കിൽ
ഇതിൽ കൊടുത്തിരിക്കുന്ന ലിങ്കുകളും കൂടി സന്ദർശിച്ചാൽ പതിന്മടങ്ങ് ഉഷാറായികൊള്ളും ...!

ഇനി വീക്കിലികളും , മാഗസിനുകളും , ടീ.വി. ചാനലുകളുമൊക്കെ
ഒന്ന് സന്ദർശിച്ചുനോക്കിയിട്ട് ആയതിലെയൊക്കെ ചിത്രങ്ങളും വീഡിയോകളുമൊക്കെ കാണൂമ്പോൾ  എന്തായിരിക്കും ഇനി സ്ഥിതി ... !
അതിന് ശേഷം ‘ലൈവ്-ഷോ’കൾ കാണുവാൻ പോകുമ്പോഴോ...?

വെയ്റ്റ് ചെയ്യൂ...
‘പ്രഥമ വേദ‘ത്തിന്റെ പ്രതികരണം  തല്ലോ ,തലോടലോ എന്നറിയട്ടേ ...
എന്നിട്ടാകാം ‘രണ്ടാം ഊഴവും ‘, ‘മൂന്നാം സർഗ്ഗവും‘ , ‘ചതുർ വേദ’വുമൊക്കെ അല്ലേ

ഉന്തുട്ട് ചെയ്യാനാ...
എന്റെയൊക്കെ ഒരു ഗതികേട് നോക്കണേ ...

ചേരയെ തിന്നുന്ന നാട്ടിൽ വന്നാൽപ്പിന്നേ
അതിന്റെ വാൽക്കഷ്ണമെങ്കിലും തിന്ന് ശീലിക്കണ്ടേ... 

വൈദ്യൻ കല്പിച്ചില്ലെങ്കിലും ... രോഗി ഇഛിച്ചത്  തന്നെ ... !







(തുടര..ണോ ? )



കടപ്പാട് :-                                                                        
ഈ ലേഖനത്തിലെ വാർത്താശകലങ്ങൾക്കും ,ഫോട്ടൊകൾക്കുമൊക്കെ 
ലണ്ടനിലെ The Sun, Daily StarLondon Evening Standard
മുതലായ പത്രങ്ങളോട്  കടപ്പെട്ടിരിക്കുന്നൂ...





Friday 17 February 2012

ബെർക്ക്ഷെയറിൽ വീണ്ടും ഒരു പ്രണയകാലം ... ! / Berkshireil Veendum Oru Pranayakaalam ... !


രണ്ടാഴ്ച്ചയായിട്ട് ലോകത്തുള്ള സകലമാന മാധ്യമങ്ങളിലും പ്രണയം തുള്ളിച്ചാടി മതിച്ച് , നിറഞ്ഞുതുളുമ്പി അങ്ങിനെ ഒഴുകി നടക്കുകയാണല്ലോ...

പ്രണയത്തിന് മാത്രമായി നീക്കിവെച്ചിരിക്കുന്ന പ്രത്യേകദിനം കഴിഞ്ഞുപോയെങ്കിലും പ്രണയാരാധനക്ക് പ്രത്യേക ദിനമോ , സമയമോ , പ്രായമോ ബാധകമല്ലാത്തതിനാൽ പഴയ ജീവിതതാളുകൾ മറിച്ചുനോക്കി , അന്നത്തെയൊക്കെ ഒരു പ്രണയവർണ്ണം  ഒട്ടും പൊലിമയില്ലാതെ വർണ്ണിക്കാനുള്ള  വെറുമൊരു പാഴ്ശ്രമമാണിതെന്ന് വേണമെങ്കിൽ പറയാം.

 തൻ കാര്യം പറഞ്ഞും , പോറ്റമ്മയായ ബിലാത്തിവിശേഷങ്ങൾ  ചിക്കി മാ‍ന്തിയും എല്ലാതവണത്തേയും പോലെതന്നെയാണ് ആ കാണുന്ന നിഴൽ ചിത്രങ്ങൾ കണക്കേ ഈ കഥയും ഞാൻ ചൊല്ലിയാടുവാൻ പോകുന്നത് കേട്ടൊ കൂട്ടരേ.

ഇതൊരു പ്രണയമാണൊ ,വെറും ഇഷ്ട്ടമാണൊ ,
അതൊ ജസ്റ്റ് പരസ്പരമുള്ള ആരാധനയാണൊ എന്നൊന്നും
എനിക്കറിയില്ലെങ്കിലും , ഈ ത്രികോണ പ്രണയാരാധനാ കഥയിലെ
കഥാപാത്രങ്ങളെല്ലാം , ഇപ്പോൾ ജീവിച്ചിരിക്കുന്ന മൂന്ന് സന്തുഷ്ട്ടകുടുംബങ്ങളിലെ ആളോളാണെന്നാറിയാം ...

എന്നാൽ നമുക്ക് തുടങ്ങിയാലോ അല്ലേ

 സുമം    :-    “ അല്ല മാഷെ..എത്ര പൌണ്ട് വീശി ഈ കാർട്ടൂൺ പരിപാടിക്ക് ’

ഞാൻ    :-    “ഒന്നുപോട്യവടുന്ന്..,ഈ നൌഷാദില്ല്യേ ...ആളന്റെ ഗെഡ്യാ
                      ഇതൊരോസീല് .. കിട്ട്യ ..പ്രമോഷണാട്ടാ‍ാ’

ഞാൻ ആരാധിക്കുന്ന , എന്നെ ആരാധിക്കുന്ന സുമവും , ഞാനും
തമ്മിലുണ്ടായ സംഭാഷണ ശകലങ്ങളിൽ ചിലതാണ് മുകളിൽ കൊടുത്തിട്ടുള്ളത്.

അകമ്പാടത്തിൻ  വക ‘തല - വര’യിലൊരു  ‘വര ഫലം ‘
അകപ്പെട്ടവൻ തൻ തലവിധിയൊരു വരം ഫലിച്ച പോൽ... ! 
അതായത് ഈ ഫെബ്രുവരിയിലെ തുടക്കത്തിൽ നമ്മുടെ ബൂലോഗ
വര തൊട്ടപ്പൻ നൌഷാദ് , അദ്ദേഹത്തിന്റെ വരഫലത്തിലൂടെ പ്രഥമമായി
എന്റെ ക്യാരിക്കേച്ചർ  ഫീച്ചറിലൂടെ ബിലാത്തിയിലെ മാന്ത്രികൻ എന്ന പോസ്റ്റിറക്കിയപ്പോൾ ആദ്യമായി എന്നെ വിളിച്ച് ഈ സന്തോഷ വാർത്ത , സുമമെന്നെവിളിച്ചറിയറിയിച്ചപ്പോഴുണ്ടായത്...!

പിന്നീടവൾ ചോദിച്ചു ഇത്രകുട്ടപ്പനായി എന്നെ ഛായം പൂശി വരയിലൂടേയും ,
വരിയിലൂടേയും  മിക്ക സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിളും ഞാൻ പ്രത്യക്ഷനായതിന്
എത്ര കാശ്  ചെലവാക്കിയെന്നതാണ് ...

ഈ സുമം ആരാണെന്നറിയേണ്ടേ...?
ദിവസത്തിൽ മിനിമം പത്തുമണിക്കൂറെങ്കിലും
തന്റെ ഡെസ്ക്ടോപ്പിന് മുമ്പിൽ തപസ്സുചെയ്യുന്ന
ബിലാത്തിയിൽ സ്ഥിരതാമസമുള്ള സുമം,  ഈ കഥയിലെ നായികയാണ്..!

വരയിലും വരികളെഴുതുന്നതിലും നിപുണയായ ഇവളെ പലതവണ
ബൂലോഗത്തേക്ക് ഞാൻ ക്ഷണിച്ചെങ്കിലും സമയമായില്ലാ പോലും എന്ന്
പറഞ്ഞവൾ ഒഴിഞ്ഞുമാറുകയാണ്..

തികച്ചും സ്ത്രീപക്ഷത്തുനിന്നും അവളുടെ  ഡയറിയിൽ
എഴുതിയിട്ടിരുന്ന ‘നൊമ്പരത്തി പൂവ്വ്’, ‘നെടുവീർപ്പുകൾ’
എന്നീകഥകൾ  വായിച്ച് ,ശരിക്കും ഞാൻ ഞെട്ടി പോയിട്ടുണ്ട്.
ഒരു വൊറോഷിയസ് റീഡറായതിന്റെ
ഗുണം അവളുടെ എഴുത്തിലും നിഴലിക്കുന്നുണ്ട്..!

രണ്ട് ദശവർഷങ്ങൾക്ക് മുമ്പ് നായികയുടേയും കുടുംബത്തിന്റേയും , ഒരു ഫയൽ-രേഖാ ചിത്രം...!
ഇനി ഏതെങ്കിലും കാലത്ത് നല്ലൊരു
എഴുത്തുകാരിയായി സുമം അറിയപ്പെട്ടാൽ ...
ഈ മഹതിയെ ഇത്തരത്തിൽ ; എന്റെ മിത്രങ്ങളായ പ്രിയ
വായനക്കാർക്കാദ്യം പരിചയപ്പെടുത്തിയതിൽ എനിക്കഭിമാനിക്കാം അല്ലേ...

 ഈ ഫെബ്രുവരി 6 - ന് കിരീടാരോഹണത്തിന് ശേഷം ഭരണത്തിൽ ഷഷ്ഠിപൂർത്തി തികയ്ക്കുന്ന രാജ്ഞിയുടെ ഡയമണ്ട് ജൂബിലിയാഘോഷത്തിന്റെ  കൊടിയേറ്റത്തിന്റേയും , മറ്റ് ആരവങ്ങളുടേയും തുടക്കം കുറിക്കുന്ന ആചാരവെടികളും, ഘോഷയാത്രയുമൊക്കെ കാണാനാണ് സുമവും ഭർത്താവ് ഡോക്ട്ടറദ്ദേഹവും കൂടി കഴിഞ്ഞാഴ്ച്ച വീണ്ടും ലണ്ടനിൽ വന്നതും, എന്റെ വീട്ടിൽ തങ്ങിയതും.

അപ്പോഴാണ് സുമത്തിൽ നിന്നും  പണ്ടത്തെ
ഒരു പ്രണയകഥയുടെ പകർപ്പവകാശം ഞാൻ വാങ്ങിയത്...
 അതായത് അവരുടെ സ്വന്തം പേരു വിവരങ്ങളും മറ്റും വെളിപ്പെടുത്തരുതെന്ന
കരാറുമായി. അതുകൊണ്ട് വിവാഹശേഷം ഭർത്തവിന്റൊപ്പം അമേരിക്കയിലുള്ള
സുമയുടെ കടിഞ്ഞൂൽ പുത്രിയുടേയോ, നാട്ടിൽ മെഡിസിന്  പഠിച്ച് കൊണ്ടിരിക്കുന്ന
താഴെയുള്ള മകളുടേയോ കിഞ്ചന വർത്തമാനങ്ങൾ , ഈ കഥയിലെ വെറുമൊരു ഉപനായകനായ  ഞാൻ പറയുന്നില്ല കേട്ടൊ.


ബിലാത്തിപട്ടണത്തിലെ ഉപനായകന്റെ കുടുംബചിത്രം...!
ഇതിലെ യഥാർത്ഥ നായകൻ ഇപ്പോൾ കുടുംബസമേധം മസ്കറ്റിൽ,
ഒരു വമ്പൻ കമ്പനിയുടെ മനേജരായ എന്റെ മിത്രം സുധനും ആയതുകൊണ്ട്
ഇക്കഥ മൊത്തത്തിൽ വാരിവലിച്ച് പറയുന്നില്ലെങ്കിലും ,ഇതിലുണ്ടായ പല സന്ദർഭങ്ങളും ലഘുവായി ജസ്റ്റ് ഒന്ന് പറഞ്ഞ് പോകുന്നുവെന്ന് മാത്രം..

ഇരുപത്തേഴ് കൊല്ലങ്ങൾക്ക് മുമ്പ്
ഞങ്ങളുടെയൊക്കെ പ്രീ-ഡിഗ്രി കാലഘട്ടത്തിലേക്കൊന്ന്
എത്തി നോക്കിയാലെ ഇക്കഥയുടെ ഗുട്ടൻസ് മനസ്സിലാകുകയുള്ളൂ .

അന്നത്തെ കാലത്ത് ഇടത്തരക്കാരായ
ഏത് മാതാപിതാക്കളുടെ ആഗ്രഹമാണല്ലോ...
 മക്കളെ ഒരു ഡോക്ട്ടറോ , എഞ്ചിനീയറോ  ആക്കണമെന്ന്...!

അങ്ങിനെ പത്താതരം പാസ്സായപ്പോൾ ; സോൾ ഗെഡികളായ
എന്നേയും , സുധനേയും സെന്റ്: തോമാസിൽ, ഫസ്റ്റ് ഗ്രൂപ്പിന് ചേർത്ത് ,
കോച്ചിങ്ങിന് വേണ്ടി , അച്ഛന്റെ ക്ലാസ്സ്മെറ്റായിരുന്ന പ്രൊ:നടരാജൻ മാഷുടെ
വീട്ടിൽ ട്യൂഷനും ഏർപ്പാടാക്കി.
“ദേ ആളിവിട്യ്ത്തീട്ടാ...സുമം ,ഞങ്ങളൺഗട് വണ്ടി വിടാൻ പുവ്വാ..“
ഊർജ്ജതന്ത്രം അരച്ചുകലക്കി കുടിച്ച് യൂണിവേഴ്സിറ്റിക്ക്
വേണ്ടി പുസ്തകങ്ങളൊക്കെ  എഴുതുന്ന ഞങ്ങളുടെ പ്രിയപ്പെട്ട
നടരാജൻ മാഷുടെ വീട്ടിലെ കോച്ചിങ്ങ് സെന്ററിൽ വെച്ചാണ് സെന്റ് : മേരീസിലെ
മോഹിനിയായ സുമം ജോസഫ് ഞങ്ങളുടെ ക്ലാസ്സ് മേറ്റും ലൌവ്മേറ്റുമൊക്കെയായി തീരുന്നത്.

സ്വർണ്ണക്കടകളും, മരുന്ന്  പീടികകളും , പലചരക്കിന്റെ
മൊത്തക്കച്ചവടമടക്കം ടൌണിൽ തങ്ങളുടെ പെരുമയുള്ള
വീട്ടുപേരുകളാൽ അറിയപ്പെടുന്ന ഒരു ബിസിനസ്സ് ഫേമിലിയിലെ
അരുമയായ പെൺകിടാവ്..!

ശർമ്മ സാറിന്റേയും , ചുമ്മാർ മാഷിന്റെയുമൊക്കെ
മലയാളം കാസ്സുകളിലും, മുരളി മാഷിന്റെ ‘എ’ വിറ്റുകളുള്ള
ഇംഗ്ലീഷ് ക്ലാസ്സുകളുമൊഴിച്ച് , മറ്റെല്ലാക്ലാസ്സുകളും ബഹിഷ്കരിച്ച്
പ്രൊ: ചുമ്മാർ ചൂണ്ടൽ  മാഷോടൊപ്പം നാടൻ കലാരൂപങ്ങളേയും,
നാടൻ പാട്ടുകളേയും തേടി നടക്കലും, ഗിരിജയിലെ ഉച്ചപ്പടങ്ങൾ കാണലും
ഹോബിയാക്കിക്കൊണ്ട് നടന്ന എന്നെയൊക്കെ , ഈ സുന്ദരിയായ സുമമുണ്ടല്ലോ
നടരാജൻ മാഷുടെ കോച്ചിങ്ങ് സെന്ററിൽ കയറില്ലാതെ എന്നും കെട്ടിയിട്ടു...!

എന്നാൽ അന്നത്തെ ഹിന്ദി സിനിമാനായകന്മാരെ
പോലെ ഗ്ലാമറുള്ള സുധൻ , യാതൊരുവക ദുശ്ശീലങ്ങളുമില്ലാതെ
പഠിപ്പില്‍ മാത്രം കോൺസെട്രേഷൻ നടത്തി പെൺകൊടിമാരെയെല്ലാം
കൊതിപ്പിച്ചു നടക്കുന്ന എല്ലാവരുടേയും കണ്ണിലുണ്ണി.

ആകെയുള്ളൊരു പോരായ്മ ഞാനാണവന്റെ
ഉത്തമ ഗെഡി എന്നതുമാത്രം..!

പക്ഷേ വിശ്വാമിത്രന് മേനകയെന്ന
പോലെയായി തീർന്നു സുധന് സുമം.

പ്രിയമിത്രത്തിന്റെ പ്രഥമാനുരാഗമറിഞ്ഞപ്പോൾ...
സുമവുമായുള്ള എന്റെപ്രണയവള്ളി മുറിച്ചെറിഞ്ഞ് അവർക്കിടയിലെ
വെറുമൊരു ഹംസമായി മാറിയിട്ട് ;  പ്രേമലേഖനം എഴുതിക്കുക, കൈമാറ്റം
നടത്തുക, കൂട്ടുപോകുക തുടങ്ങീ നിരവധി ദൂതുകൾ ഏറ്റെടുത്ത് എപ്പോഴും സുധന്റെ ആദ്യാനുരാഗത്തിന്റെ  അംഗരക്ഷകനായി മാറി ഞാൻ...

പ്രണയം തലക്കുപിടിച്ച ഞങ്ങൾക്ക് മൂവർക്കും
എഞ്ചിനീയറിങ്ങ് കോളേജിന്റെ പടികയറാനായില്ല...!

സുമം വിമല കോളേജിലേക്കും ,
സുധൻ കേരള വർമ്മയിലേക്കും കുടിയേറിയപ്പോൾ ...
എന്നെ വീട്ടുകാർ ഡിഗ്രിയില്ലെങ്കിൽ ഡിപ്ലോമയെങ്കിലും
പോരട്ടെയെന്ന് കരുതി പോളിടെക്നിക്കിലും വിട്ടു.

എന്നാലും പ്രേമം പമ്പിരികൊണ്ടിരുന്ന ആ കാലങ്ങളിൽ
വിമലാ കോളേജിന്റെ ബസ്സ് വരുന്നതുവരെ ,പ്ലെയിൻ സാരിയിൽ
അണിഞ്ഞൊരുങ്ങി വരുന്ന അരയന്നപ്പിടകളെ പോലുള്ള മധുരപ്പതിനേഴുകാരികളടക്കം
പരസ്പരം ഒരു നോട്ടത്തിന് വേണ്ടി, ഒരു നറുപുഞ്ചിരിക്ക് വേണ്ടി ഏത് പ്രതികൂല കാലവസ്ഥയിലും ഞങ്ങൾ സുമത്തെ യാത്രയയച്ചതിന് ശേഷമേ , ഞങ്ങളുടെ ക്യാമ്പസുകളിലേക്ക് തിരിയേ പോകൂ...!

ഈ പ്രണയത്തിന്റെ അരമന രഹസ്യം അങ്ങാടിപ്പാട്ടായപ്പോൾ...
അന്ന് കൊട്ട്വേഷൻ ടീമുകളൊന്നുമില്ലാത്തകാരണം ,സുമത്തിന്റെയപ്പച്ചൻ
അവരുടെ കടയിരിക്കുന്ന അരിയങ്ങാടിയിലെ കൂലിക്കാരെ തന്നെയാണ് ,  ഈ
ചുറ്റിക്കളിയൊക്കെ ഒതുക്കാൻ വിട്ടത്.

പക്ഷേ കൊക്കിന് വെച്ചത് ആ ചെക്കന് കൊണ്ടെന്ന് പറഞ്ഞതുപോലെ
നായകന് പകരം കിട്ടിയത് മുഴുവൻ ഉപനായകനായ എനിക്കാണെന്ന് മാത്രം...!

എന്റെ പുത്തൻ സൈക്കിളിന്റെ വീലടക്കം
അവർ ചവിട്ടി വളച്ചു കളഞ്ഞു...!

അതിനുശേഷം  ഡിഗ്രി രണ്ടാം കൊല്ലം തീരുന്നതിന് മുമ്പേ യു.കെ
യിലുള്ള ഒരു ഡോക്ട്ടർ സുമത്തെ വന്ന് കെട്ടി- പൂട്ടി  റാഞ്ചിക്കൊണ്ടുപോയി...!

പ്രണയം തലക്ക് പിടിച്ച സുധൻ , കേരള വർമ്മയിലെ തന്നെ
മറ്റൊരു സുന്ദരിയായ ഹാബിയിലേക്ക് ഈ പ്രണയം പറിച്ച് നട്ട് ,
കേരള വർമ്മയിലെ ഊട്ടി പറമ്പിൽ സല്ലപിച്ചു നടന്നു...

പിന്നീട് പ്രണയത്തോടൊപ്പം തന്നെ ,
ഇവർ രണ്ടുപേരും നന്നായിപഠിച്ച് ഡിഗ്രി റാങ്കോടെ പാസ്സായി .

ഇന്നും കേരളവർമ്മയിലെ പാണന്മാർ ഇവരുടെ
പ്രണയഗീതങ്ങൾ പാടിനടക്കുന്നുണ്ടെന്നാണ് കേൾവി...

നായകനും കുടുംബവും , നാട്ടിൽ വെച്ചെടുത്ത ഒരു ചിത്രം ...!
ശേഷം  ഇവർ രണ്ടുപേരും ഹൈയ്യർ സ്റ്റഡീസിന് ശേഷം സുധൻ എം.ബി.എ.
എടുത്തശേഷം ഒമാനിൽ പോയി ജോലി സമ്പാധിച്ച് , ഹാബിയെ സഹധർമ്മിണിയാക്കി രണ്ടുപിള്ളേരുമായി ഇപ്പോൾ  മസ്കറ്റിൽ ഉന്നതാധികാരത്തിൽ ഇരിക്കുന്നൂ...

പിന്നീട് എന്റെ അനുജൻ ഹാബിയുടെ അനുജത്തി ഹേളിയെ കല്ല്യാണം കഴിച്ച് എന്റെ അനിയത്തിയാരായി കൊണ്ടുവന്നപ്പോൾ ഞങ്ങളപ്പോൾ ബന്ധുക്കളും കൂടിയായി...

അതേസമയം ഞാനാണെങ്കിലോ പല പ്രേമനാടകങ്ങളും കളിച്ച്
അവസാനം പന്തടിച്ചപോലെ ഇവിടെത്തെ ലണ്ടൻ ഗോൾ പോസ്റ്റിലും വന്നുപ്പെട്ടു..!

പിന്നീട് കാൽന്നൂറ്റാണ്ടിനുശേഷം ഒരു ദിവസം  , നാലുകൊല്ലം മുമ്പ്
ബിലാത്തി മലയാളിയിലെ എന്റെ ഒരു ആർട്ടിക്കിൾ വായിച്ചൊരുത്തി ...

ഇ-മെയിലായൊരു ചോദ്യം ...
ആ പണ്ടത്തെ മുരളി തന്നെയാണോ
ഈ മുരളീമുകന്ദൻ എന്നാരാഞ്ഞുകൊണ്ട്.

അങ്ങിനെ പതിറ്റാണ്ടുകൾക്ക്  ശേഷം വീണ്ടും
സുമവുമായൊരു  സൌഹൃദം പുതുക്കൽ... !

ഉടനടി ഈ വാര്‍ത്ത സുധനെ വിളിച്ച് വിവരമറിയിച്ചു.
ഇതറിഞ്ഞപ്പോൾ സുധനവിടെ ഇരിക്കപ്പൊറുതിയില്ലാണ്ടായി...

കമ്പനി വക ഒരു യു.കെ ടൂർ അറേഞ്ച് ചെയ്യാനാണോ,
ലോകം മുഴുവൻപറന്നുനടക്കുന്ന സുധന് വിഷമം..?

സാക്ഷാൽ ഹരിഹരസുധൻ ഒരുനാൾ
മാളികപ്പുറത്തമ്മയെ കാണനൊരിക്കൽ വരുമെന്നപോലെ ..
അങ്ങിനെ നമ്മുടെ നായകൻ സുധൻ ,തന്റെ പ്രഥമാനുരാഗകഥയിലെ
നായികയെ ദർശിക്കുവാൻ  മസ്കറ്റിൽ നിന്നും കെട്ടും കെട്ടി ലണ്ടനിലെത്തിച്ചേർന്നപ്പോൾ ...

നായകന്റേയും,ഉപനായകന്റേയും ഭാര്യമാർ
തമ്മിൽ ഫോണിൽ കൂടി ഒരു കുശുകുശുപ്പ്..

“ഇവന്മാർക്കൊക്കെ തലയ്ക്ക് എണ്ണ കഴിഞ്ഞൂന്നാ...തോന്നുന്ന്യേ..അല്ലൊഡോ

എന്തുപറയാനാ‍ാ...

മിക്കവാറും പെണ്ണുങ്ങൾക്കൊക്കെ പ്രേമോം ,മണ്ണാങ്കട്ടയുമൊക്കെ
കല്ല്യാണശേഷം പുതുമോടി തീരുന്നതോടെ തീരുമെന്നാ തോന്നുന്നത്...

പിന്നെ ഒന്ന് രണ്ട് പേറും കൂടി
കഴിഞ്ഞാൽ  കാമുകനും ,കണവനുമൊക്കെ..
ഡീം..
തനി കവുങ്ങുംകണ പോലെ... അല്ലേ  !

 ബെക്കിങ്ങാംഷെയറിൽ ഒരു പ്രണയകാലത്ത് ... ! (ക്ലിക്ഡ് ബൈ സുമം )
ഒരാഴ്ച്ച സുധൻ എന്റെ കൂടെ ബിലാത്തിയിൽ...
സുധനുമൊത്ത് മൂന്ന് ദിനം മുഴുവൻ സുമത്തിന്റെ വീട്ടിൽ തമ്പടിച്ച് പഴയകാല പ്രണയവിശേഷങ്ങൾ അയവിറക്കലും, അവിടത്തെ പ്രകൃതി  രമണീയമായ കാഴ്ച്ചകൾക്കൊപ്പം ബെർക്ക്ഷെയറിന്റെ ചരിത്രമുറങ്ങുന്ന സ്മാരകങ്ങൾ കണ്ടും ,
അവരുടെ വീടിനടുത്തുള്ള ന്യൂബറിയിലെ കുതിരപ്പന്തയം
അവരോടൊപ്പം പോയി കണ്ടും / വാതുവെച്ചും , ....,...
വീണ്ടും ഒരു പ്രണയകാലം...!!

മുടിയും മീശയുമൊന്നും ഡൈചെയ്യാതെ തനി ഒരു വയസ്സനേപ്പോലെ
തോന്നിക്കുന്ന സുമത്തിന്റെ വളരെ സിംബളനായ , സന്മനസ്സുള്ള ഭർത്താവ്
ഡോക്ട്ടറദ്ദേഹത്തിന്റെ ‘സർജറി’യിലെ ജനറൽ പ്രാക്റ്റീസ് ഡ്യൂട്ടി കഴിഞ്ഞെത്തിയാൽ,
മൂപ്പരും ഞങ്ങൾക്ക്  ഒരു കൊച്ചു’കമ്പനി’ തരും.

ശേഷം ഞങ്ങൾ മൂവ്വരും പുലരുവോളം വർത്തമാനങ്ങൾ ചൊല്ലി...
സുമത്തിന്റെ ഓയിൽ പെയിന്റിങ്ങുകൾ കണ്ട്, അവളുടെ വീട്ടിലെ   ബൃഹത്തായ
ലൈബ്രറി ശേഖരത്തിൽ മുങ്ങിതപ്പി , സുമത്തിന്റെ കൈപുണ്യത്താൽ വെച്ചുവിളമ്പിയ
നാടൻ രുചികൾ തൊട്ടറിഞ്ഞ്, അവൾ വിരിച്ചുതന്ന ബെഡുകളിൽ സ്വപ്നംകണ്ട് മതിമറന്നുറങ്ങിയ രണ്ട് രാവുകളാണ് എനിക്കും സുധനുമൊക്കെ  അന്ന് ഒരു സൌഭാഗ്യം പോലെ കിട്ടിയത്..!

ഇന്നും ഔട്ടർ ലണ്ടനിലെങ്ങാനും പോയിവരുമ്പോൾ
എന്റെ സ്റ്റിയറിങ്ങ് വീലുകൾ ഓട്ടൊമറ്റിക്കായി ബെർക്ക്ഷെയർ
ഭാഗത്തേക്ക് തിരിയും. അതുപോൽ സുമവും ഫേമിലിയും ലണ്ടനിലെത്തിയാൽ
എന്റെ വീട്ടിലും കയറിയിട്ടേ പോകൂ.

ചില തനി ടിപ്പിക്കൽ തൃശൂര്‍ നസ്രാണി നോൺ-വെജ്
വിഭവങ്ങളുടെ തയ്യാറാക്കലുകൾ എന്റെ ഭാര്യയ്ക്ക് പഠിപ്പിച്ച്
കൊടുത്ത പാചക ഗുരുകൂടിയാണിപ്പോൾ സുമം...

നമ്മുടെ ഡോക്ട്ടറദ്ദേഹം പറയുന്ന പോലെ
“ വെൽ..നിങ്കടെ പണ്ടത്തെ പ്രേമം കാരണം നാമിപ്പോള്
ബെസ്റ്റ് ഫേമിലി ഫ്രൺസ്സായില്ലേ ...ഏം ഐ  റൈറ്റ് ?“

കഴിഞ്ഞാഴ്ച്ച സുമം വന്നകാര്യം ഞാൻ സുധന് ഫോൺ
വിളിച്ചറിയിക്കുമ്പോൾഎന്റെ ഭാര്യ പിറുപിറുക്കുന്നത് കേട്ടു ...

“മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയീന്ന് പറ്യ്...! “

 എന്തുചെയ്യാനാ‍ാ..അല്ലേ..
എന്റെ പെണ്ണിന്റെ കുശുമ്പിനും അസൂയക്കും
ഈ ലണ്ടനിലും മരുന്ന് കണ്ട് പിടിച്ചിട്ടില്ല ...!


Sunday 15 January 2012

പന്ത്രണ്ടും ലണ്ടനും പിന്നെ കുറെ മണ്ടരും... ! / Panthrantum Londonum Pinne Kure Mandarum ... !

ഇത്തവണ വായനക്ക് പകരം ആദ്യം കുറച്ച് കാഴ്ച്ചകളും, 
കേൾവിയുമൊക്കെയായാലോ... അല്ലേ. 
ചിലപ്പോൾ തനി അറുവളിപ്പൻ സിനിമകളും മറ്റും കണ്ട് 
നമ്മുടെയൊക്കെ ഒന്നുരണ്ടുമണിക്കൂർ വെറുതെ ലാപ്സായി പോകാറുണ്ട് ... 
ആയതിന്റെയൊക്കെ പകുതിസമയം കൊണ്ട് കുറച്ച് ചിരിക്കാനും,  ഒപ്പം ഒട്ടുമിക്ക 
യു.കെ മല്ലൂസ്സിന്റെ നേരനുഭവങ്ങൾ നേരിട്ട് കാണുവാനുമൊക്കെയായി നിങ്ങളെ ഹാർദ്ദവമായി ഇവിടേക്ക് ക്ഷണിക്കുകയാണ്.
നമ്മുടെമാത്രം സ്വന്തമായ സന്തോഷ് പണ്ഡിതനേപ്പോലെ സിനിമയുടെ 
സാങ്കേതിക വശങ്ങളെ കുറിച്ച് വലിയ പാണ്ഡിത്യമൊന്നുമില്ലെങ്കിലും , എന്റെയൊക്കെ 
ലണ്ടൻ മിത്രങ്ങളായ ബെന്നിയും, ബോസും, ജിഷയും കൂട്ടരുമൊക്കെ ചേർന്ന് അണിയിച്ചൊരുക്കി അഭിനയിച്ച ഈ അഭ്രപാളികൾ...  സമയവും , സന്ദർഭവുമനുസരിച്ച് ഏവർക്കും കാണാവുന്നതാണ്...
ദേ..ഇവിടെയാണ് കേട്ടൊ ഈ  ‘ഇക്കരക്കാഴ്ച്ചകൾ ‘

എന്തൊക്കെയായാലും ലണ്ടനിൽ നിന്നും പറഞ്ഞുവിട്ടാലും ; ബോസിനും കൂട്ടർക്കുമൊക്കെ , ഇനി നാട്ടിൽ പോയാലും വല്ല സീരിയലിലുമൊക്കെ തലകാട്ടി തലയുയർത്തിപ്പിടിച്ച് നടക്കാമല്ലോ അല്ലേ.

വെള്ളം വെള്ളം സർവ്വത്രേ..പക്ഷേ ഒരു  തുള്ളി കുടിപ്പാൻ ഇല്ലത്രേ എന്ന് പറഞ്ഞപ്പോലെയാണിപ്പോൾ  എന്റെ എഴുത്തിന്റെ സ്ഥിതിവിശേഷങ്ങൾ...

ലണ്ടനിലെ നവവത്സരക്കാഴ്ച്ചകൾ , 2012 ഒളിമ്പ്ക്സിന്റെ വരവേൽ‌പ്പുകൾ , രാജ്ഞിയുടെ ഡയമണ്ട് ജൂബിലിയാഘോഷവിശേഷങ്ങൾ , ലോകോത്തര അത്യാധുനികയുപകരണങ്ങളുടെ അത്ഭുതകാഴ്ച്ചകളുമായി അരങ്ങേറിയ അന്തർദേശീയ പ്രദർശന വിസ്മയങ്ങൾ , ‘വാർ ഹോഴ്സ് ‘ അടക്കം പല ഹോളിവുഡ് സിനിമകളുടേയും... താരങ്ങളും വി.ഐ.പി കളുമടക്കമുള്ള പ്രീമിയർ ഷോ മേളകൾ...
അങ്ങിനെയീ ബിലാത്തിപട്ടണം നിറയേ കൊട്ടപ്പറ 
കാര്യങ്ങൾ നിരനിരയായി നിറഞ്ഞു കിടക്കുകായാണ്...
പക്ഷേ എന്തുചെയ്യാം ...
സമയവും , സാഹചര്യങ്ങളും ഒത്തുവന്നാലല്ലേ , ഇതിലേതെങ്കിലും 
പെറുക്കിയെടുത്ത് മേമ്പൊടിയെല്ലാം  ചേർത്ത് വിളമ്പാൻ പറ്റുകയുള്ളൂ...

അപ്പോൾ പുതുവർഷത്തിൽ നിന്നും തന്നെ തുടങ്ങാം അല്ലേ...
ഒരു അഡൽറ്റ് ശരീരത്തിലേക്ക് വേണ്ടുന്ന എല്ലാഉടയാടകളും വിറ്റഴിക്കുന്ന 
യൂറോപ്പിലെ ഒരു ബ്രാന്റഡ് ; ജൌളിക്കടക്കാർ ഇത്തവണ പുതുവർഷത്തിന് 
ഒരു പ്രത്യേക പ്രമോഷനാണ് നൽകിയത്...!
ഒരു സെറ്റ് അണ്ടർവെയേഴിനുപോലും പതിനായിരം രൂപ വിലമതിപ്പുള്ളവതൊട്ട് , 
നവീന ഫാഷന്റെ പുതുപുത്തനാടകൾ വരെ വിറ്റഴിക്കുന്ന ,  വലിയ പട്ടണങ്ങളിൽ മാത്രം ; ആഡംബര കടകളുള്ള അവരുടെ ഷോപ്പുകളിൽ നിന്നും ജീൻസും, ടോപ്പും,ഷർട്ടും,ടൈയ്യും,ഷൂസുമൊന്നും വാങ്ങി ധൂർത്ത് പ്രകടിപ്പിക്കുവാൻ സാധാരണക്കാർക്ക് സാമ്പത്തിക മാന്ദ്യം മൂലം , കഴിഞ്ഞ നാലഞ്ചുവർഷം കഴിയാതെ പോയതുകൊണ്ട്,  അവരുടെ വിറ്റുവരവ് കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് ഈ പരസ്യ തന്ത്രം നടത്തിയത്.
 
അതായത് വമ്പൻ സിറ്റികളിൽ മാത്രമുള്ള അവരുടെ ഷോപ്പുകളിലേക്ക്  വിവസ്ത്രരായി ആദ്യം വരുന്ന നൂറ് പേർക്ക് അവരുടെ പാകത്തിനിണങ്ങുന്ന ഉടയാടകൾ ഫ്രീയായി എടുത്തണിഞ്ഞ് കുട്ടപ്പനോ,കുട്ടപ്പിയോ ആയി പോകാമെന്ന്...!
അന്നേ ദിവസം ആ ഷോപ്പിങ്ങ് മാളിൽ സെക്യൂരിറ്റി ഡൂട്ടി,  ഇരന്നുവാങ്ങിയ എന്നെ കൊളീഗ്സെല്ലാം കളിയാക്കി
“ഈ കൊടും തണുപ്പിൽ വല്ലമനുഷ്യരും 
തുണിയുരിഞ്ഞവിടെ വരുമോടോ ..കൂവ്വെ” എന്നും പറഞ്ഞ്...
പക്ഷേ കടതുറക്കുന്നതിനും രണ്ടുമണിക്കൂറ് മുമ്പേ പുതുവർഷത്തിൽ 
കണ്ണഞ്ചിച്ചുകണ്ട  വരിവരിയായി, നിരനിരയായി  നിന്നിരിന്ന ഈ തീർത്തും 
നഗ്നയായിട്ടുള്ള ഈ ഷോപ്പേഴ്സിനെ ; ഓൺലുക്കേഴ്സിൽ നിന്നും , ക്യാമറാകണ്ണുകളിൽ 
നിന്നും രക്ഷിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം പോലും മറന്ന ,  ആ  ഇമ്പമാർന്ന കാഴ്ച്ചകളിൽ 
നിന്നും കിട്ടിയ അനുഭൂതികൾ ...
അന്ന് ഡ്യൂട്ടിയെടുക്കുവാൻ പറ്റാതിരുന്നവരുടെ കുശുമ്പും കുന്നായ്മയും കൊണ്ട്  
പിന്നീടിളകി  പോയ സംഗതികൾ ഇതോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്...
ഞാൻ ജീവിതത്തിലാദ്യമായി ലൈവ്വായി കണ്ട വിസ്മരിക്കാൻ 
പറ്റാത്ത ഒരു ഒരു നവ വത്സരക്കണിയായിരുന്നു അന്നത്തെ ആ വിരുന്നൂട്ട് കാഴ്ച്ചകൾ !

ഈ ജനുവരി എട്ടിന് ലണ്ടനടക്കം പല വമ്പൻ സിറ്റികളിലും ...
വെറും അണ്ടർ വെയേഴ്സ് മാത്രം ഇട്ടിട്ട് ; അരക്കുതാഴെ തുണിയുടുക്കാതെ 
ഒരുദിവസം മുഴുവൻ റോന്തുചുറ്റിയ , നമ്മുടെ ഓർക്കൂട്ട് പോലുള്ള ഒരു ഇന്റർ-നെറ്റ് 
കൂട്ടായ്മയും മാധ്യമങ്ങളുടേയും ,കാഴ്ച്ചക്കാരുടേയും ശ്രദ്ധ വല്ലാതെ പിടിച്ചുപറ്റി കേട്ടൊ .

സമ്മറിൽ തുണിയുടുക്കാതെ നടക്കുന്ന ഇവിടത്തുകാരെ ; വിന്ററിലും തുണി
ഉരിയിപ്പിക്കുന്ന ഈ പരസ്യതന്ത്രം ഇപ്പോൾ യൂറോപ്പിലാകെ ജ്വരമായിരിക്കുകയാണ് ...
നാട്ടിലെ  കൌതുക വാർത്തകളിൽ പോലും ഇടം പിടിച്ച ഇത്തരം പുത്തൻ 
ആശയങ്ങൾ , നമ്മുടെ നാട്ടിലെ തുണിക്കടകളും ഇനി ഫോളോചെയ്യുമായിരിക്കും അല്ലേ..!

മലയാളം പന്ത്രണ്ടുപിറന്നാലും , ഇംഗ്ലീഷ് പന്ത്രണ്ടുപിറന്നാലും ...
പന്ത്രണ്ടുകുലത്തിൽ പിറന്ന മലായാളികൾക്കതൊരു രാശിയുള്ള 
വർഷമാണന്നാണല്ലോ പറയാറ്.. 
എന്തായാലും ഈ പഴമ്പറച്ചലിൽ വല്ല സത്യവുമുണ്ടോ എന്ന് ...
നമ്മൾ മല്ലൂസ്സിനെല്ലാം  ഇക്കൊല്ലം തിരിച്ചറിയാമല്ലോ..അല്ലേ.

പണ്ടൊരു മുതുമുത്തശ്ശി പന്ത്രണ്ട് പെറ്റിട്ടതിൽ ഏതാണ് എന്റെ മുതുമുത്തച്ഛന്റെ
കുലം എന്നോർത്ത് എനിക്ക് പലപ്പോഴും കൺഫ്യൂഷ്യൻ തോന്നാറുണ്ട്..
അതിപ്പോൾ എങ്ങ്യന്യാ...
തലമുറകളായി പരസ്പരം ലൈൻ ഫിറ്റുചെയ്തും, ചൂണ്ടിയും, 
പ്രേമിച്ചുമൊക്കെ  കുടിവെച്ച് കുടുംബമുണ്ടാക്കി പല ജാതികളായും,
മതങ്ങളായും മലയാളനാട്ടിലും , പുറത്തും, വിദേശത്തുമൊക്കെയായി 
ഞങ്ങളുടെ ഫേമിലി മെമ്പേർസ്  ഇപ്പോളങ്ങിനെ വ്യാപിച്ച് കിടക്കുകയാണല്ലോ...! 


പന്ത്രണ്ടിന്റെ ഈ രാശീഗുണം നമ്മൾ മല്ലൂസിന് മാത്രമല്ല ; 
ബിലാത്തിയ്ക്കും  വേണ്ടുവോളം ഇക്കൊല്ലം ലഭിക്കുമല്ലോ എന്ന ആശ്വാസത്തിലും,സന്തോഷത്തിലുമാണ്  ഇത്തവണ ബ്രിട്ടൻ ജനതയും , 
ഇക്കൊല്ലാത്തെ ലോകത്തിലെ നമ്പർ വൺ ന്യൂയിയർ സെലിബെറേഷനുകളിലൊന്നായ
ലണ്ടൻ പുതുവർഷപ്പുലരി കണ്ടുണർന്നെഴുന്നേറ്റത്...

ലണ്ടനിൽ  ഇക്കൊല്ലം അരങ്ങേറുന്ന കായിക മാമാങ്കമായ ഒളിമ്പിക്സ് 2012 ...
രാജ്ഞിയുടെ ഡയമണ്ട് ജൂബിലിയിയർ സെലിബെറേഷൻ , പാര-ഒളിമ്പിക്സ് കായികമേള ,
കൂടാതെ ലണ്ടനിൽ വെച്ച് ഇക്കൊല്ലം നടക്കുന്ന പതിനഞ്ചോളം ഇന്റർനാഷ്ണൽ എക്സിബിഷനുകളും, കൺവെൻഷനുകളും...

പോരെ പൂരം...
ലണ്ടനിലെ മണ്ടന്മാരായ ഞങ്ങളെപ്പോലെയുള്ളവർക്ക് ഇതിൽ പരം എന്ത് വേണം അല്ലേ..!

ഒപ്പം ഈ ജനതയോടൊപ്പം പ്രവാസികളായ ഞങ്ങളും ; കഴിഞ്ഞ ആറ് വർഷമായനുഭവിച്ചു വരുന്ന സമ്പത്തുമാന്ദ്യ വ്യാധിയിൽ നിന്നും മറ്റുള്ള പാശ്ചാത്യരാജ്യങ്ങളെ പോലെതന്നെ ബ്രിട്ടനും ഉണർന്നെഴുന്നേൽക്കുകയാണാല്ലൊ എന്ന സുഖം പ്രാപിക്കൽ വാർത്തയറിഞ്ഞ് സന്തോഷത്തിലാണ്...!

നമ്മുടെ നാട്ടിലെ പോലെയല്ലല്ലോ ഇവിടത്തുകാർ...
അഞ്ചാറുവർഷമായിട്ട് ഗ്യാസും, ഇലക്ട്രിസിറ്റിയും, ട്രാവൽ ചാർജുമടക്കം  സകലമാന നിത്യോപയോഗസാധനങ്ങളുടേയും വിലകൾ വാണം പോലെ  കുതിച്ചുയർന്നിട്ടും ...
വേതനങ്ങളിൽ തീരെ ഉയർച്ചകളില്ലാതെ  പഴയ കൂലികൾ തന്നെ 
ഫ്രീസ് ചെയ്തപ്പോഴും, നിർബ്ബന്ധമായി ജോലികളിൽ നിന്ന് റിഡൻണ്ടൻസി കിട്ടിയപ്പോഴും ...
പാന്റുകൾ സ്വയം വലിച്ചുമുറുക്കി , ചിലവുകൾ പരമാവുധി ചുരുക്കി 
യാതൊരു സമരമുറകളിലും ഏർപ്പെടാതെ സർക്കാരുകൾക്കൊപ്പവും ,
മുതലാളിത്വത്തിന്റെ കൈയ്യിലിരിക്കുന്ന സ്വന്തം കമ്പനി നയങ്ങൾക്കനുസരിച്ചും ; 
വളരെ ഒബീഡിയന്റായി , ഒറ്റക്കെട്ടായി വേദനകൾ ഉള്ളിലടക്കി നിൽക്കേണ്ടി വന്ന 
ഒരു ജനതയുടെ മഹിമകൊണ്ടാണിതെല്ലാം  സാധിച്ചത് കേട്ടൊ.

പിന്നെ ഒളിമ്പിക്സിന്റെ നേർക്കാഴ്ച്ചകൾ കാണാൻ അരലക്ഷം രൂപ വില മതിക്കുന്ന എന്ററി പാസുകൾ എടുത്ത്  ആയതൊന്നും കാണാൻ നമ്മൾ മല്ലൂസ് അങ്ങിനെയൊന്നും വില്ലിങ്ങാവില്ല എന്നറിയാമല്ലോ...
ആയതുകൊണ്ടാണല്ലൊ ഇപ്പോഴത്തെ ജോലി തിരക്കിനിടയിലും ...
ഈസിയായിട്ട് ഓസിയായി ഒളിമ്പ്ക്സ് കാഴ്ച്ചകൾ കാണാൻ വേണ്ടി ഞാനൊക്കെ  സ്പെക്റ്റാകുലർ സേഫ്റ്റിയടക്കമുള്ള , പല ഒളിമ്പിക്സ് സെക്യൂരിറ്റി ട്രെയിനിങ്ങുകളും കഴിഞ്ഞമാസം മുതൽ നടത്തികൊണ്ടിരിക്കുന്നത് ...

ഇനിയടുത്ത കടമ്പയായ ഇന്റർവ്യൂ കൂടി കഴിഞ്ഞാൽ അറിയാം ..
ആറുമാസത്തിനുള്ളിൽ ലണ്ടനിൽ നടക്കുന്ന ഈ ഒളിമ്പിക്സ് കാഴ്ച്ചവട്ടങ്ങളിൽ 
നിന്നും ഞാനക്കൊ അകത്താണോ , പുറത്താണോ എന്ന്..!

ഈ കുന്ത്രാണ്ടങ്ങളെല്ലാം കാരണമെനിക്ക് ; അതി മനോഹരവും 
ഒപ്പം ഭീകരവുമായ ഒരു ലണ്ടൻ മഞ്ഞനുഭവമായ  ഹിമത്തടവറ  
‘ഒരേ തൂവ്വൽ പക്ഷികളിൽ‘  കട്ട്-പേസ്റ്റ്  ചെയ്ത ശേഷം  ഒരു പോസ്റ്റ് 
പോലും എഴുതാൻ  നേരം കിട്ടിയില്ലാ എന്നത് വാസ്തവം ...
എന്നെയൊക്കെ വായിക്കുന്നവരുടെ 
ഒരു മഹാഭാഗ്യം ... അല്ലേ !





Tuesday 29 November 2011

മാജിക്കിന്റെ ഒരു വിസ്മയ ലോകം .. ! / Magickinte Oru Vismaya Lokam ... !

അന്ന്  - എന്റെ വീട്ടിൽ വെച്ചുള്ള ഒരു മാന്ത്രിക കളരി 
ബി.ദയാനന്ദ് , സിജാംജമു , സാരംഗ് , ഡോ : അരുൺ കിഷോർ , ഗോപിനാഥ് മുതുകാട് മുതൽ പേർ
 
ഇന്ന് അന്തർ ദേശീയമായി ലോകത്തിലെ കലാ-കായിക പ്രതിഭകൾക്കെല്ലാം മാറ്റുരച്ചുനോക്കുവാൻ  സാധിക്കുന്ന പല ഉന്നതമായ മാമങ്കങ്ങളുടെ വേദിയാവുന്ന
ഒരു ഇടമാണ് ലണ്ടൻ...!
ഒരു കൊല്ലത്തിലെ ; ഒരോരൊ ആഴ്ച്ചകളിലും സ്ഥിരമായി  ആർട്ട്,
സിനിമാ, ഡ്രാമ, ടൂറിസം, പോയട്രി, ലിറ്ററേച്ചർ, അഗ്രികൾച്ചറൽ , വെറൈറ്റി
സ്പോർട്ട്സ്, .... ,..... ,...എന്നിങ്ങനേയുള്ള സകലമാന കുണ്ടാമണ്ടികളുടേയും അന്തർ
ദേശീയമായ കൺവെൻഷനുകളും , ഫെസ്റ്റിവെല്ലുകളും കൊണ്ടാടീട്ട് ...
ആയതിന്റെയൊക്കെ ഉന്നമനത്തിനും , പ്രചരണത്തിനുമൊക്കെ ആക്കം
കൂട്ടുകയും മറ്റും ചെയ്യുന്ന ഓർഗനൈസേഷനുകളും , സംഘാടകരുമുള്ള സ്ഥലം..!


അതുകൊണ്ടൊക്കെയാണല്ലോ ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായ  ഈ ബിലാത്തിപട്ടണത്തിലേക്ക്;   ഏത് കലാകായിക അഭിരുചിയുള്ള ഏതൊരാളും ഭൂലോകത്തിന്റെ ഏതൊരു കോണിൽ നിന്നും ഇവിടെ ലണ്ടനിലെത്തിയിട്ട്  പിഴച്ചുപോരുന്നത് .

ഒപ്പം തന്നെ  ശരിക്ക് മനസ്സുവെച്ചില്ലെങ്കിൽ പെഴച്ച് പെറാനും പറ്റിയ സ്ഥലം കൂടിയാണ്  കേട്ടൊ ഈ ലണ്ടൻ.

നമ്മുടെ 64 കലകളിൽ പെട്ട ജാലവിദ്യയ്ക്കും ഇവിടെ
എല്ലാകൊല്ലവും നവമ്പർമാസത്തിൽ ഒരു ആഘോഷ വാരം നീക്കിവെക്കാറുണ്ട്.
ദി ഇന്റർനാഷ്ണൽ കൺവെൻഷൻ & ഫെസ്റ്റിവെൽ ഓഫ് മജിക് !

 40 കൊല്ലമായി നടമാടിവരുന്ന ഈ മാന്ത്രിക ഉത്സവത്തിന്
വമ്പിച്ച യാത്രാ ചിലവും , സമയക്കുറവുമൊക്കെ കാരണം ഇന്ത്യാ
മാഹാരാജ്യത്തുനിന്നും പി.സി.സർക്കാരിനും , കെ.ലാലിനും, ബി.ദയാനന്ദനുമൊന്നും
ശേഷം ഈയ്യിടെയാരും വന്നെത്താത്തകാരണമാണെന്ന് തോന്നുന്നു...

മൂക്കില്ലാരാജ്യത്ത് ഒരു മുറിമൂക്കൻ രാജാവെന്ന പോലെ ഈയ്യുള്ളവന്
കഴിഞ്ഞനാലഞ്ചുകൊല്ലമായി ഒരു ഇന്ത്യൻ മാജിഷ്യനും , ഡെലിഗേറ്റുമൊക്കെയായി
ഈ മാന്ത്രികമാമാങ്കത്തിൽ പങ്കെടുക്കുവാൻ പറ്റുന്നത്..!
മാന്ത്രികകൈയ്യടക്കത്തിലുള്ള എന്റെ നിപുണത കണ്ടിട്ടോ,
അതോ വെറുമൊരു പൂച്ചഭാഗ്യം കൊണ്ടോ , ഇപ്പോഴത്തെ ഇന്റർനാഷ്ണൽ
മാജിക് ഫിഗറുകളായ പല ഉന്നതരുമായി  എനിക്ക് നേരിട്ടൊക്കെ പരിചപ്പെടാനും , അവരുടെയൊക്കെ പെർഫോമൻസുകൾ കാണാനും ഇടം കിട്ടി...

ടെലിവിഷനിൽ മാജിക് പ്രോഗ്രാമുകൾ അവതരിപ്പിക്കുന്ന ; അമേരിക്കയിലേയും , ഇംഗ്ലണ്ടിലേയുമൊക്കെ പ്രമുഖ മാജിഷ്യൻസ് കം അവതാരകരുമൊക്കൊയായി കൂട്ടുകൂടാൻ പറ്റി..!

അതെ ഇത്തരം അംഗീകാരങ്ങൾ  തന്നെയാണല്ലൊ ഏതൊരു
കലാകാരനും; ജീവിതത്തിൽ സ്വയം നിര്‍വൃതിയുണ്ടാക്കുന്ന നിമിഷങ്ങൾ അല്ലേ...!
ഈ മാന്ത്രിക കൂട്ടായ്മയിൽ പങ്കെടുത്താൽ ലോകത്തുനടക്കുന്ന സകലമാന
അത്ഭുതലീലകളുടേയും രഹസ്യങ്ങൾ തൊട്ടറിയാമെന്നുമാത്രമല്ല , മാജിക്കിന്റെ
ലോകത്തെ പുതുപുത്തൻ കണ്ടുപിടുത്തങ്ങളുടെയെല്ലാം ഡെമോ:കൾ കാണുവാനും ,
ലോകത്തിലെ മാജിക്ക് ഉപകരണണങ്ങളുടെ ഡീലേഴ്സിൽ നിന്നും കാശുള്ളവർക്ക് ആയത് വാങ്ങുവാനും സാധിക്കുന്നൂ..
 എന്തിന് പറയുന്നു ഏറ്റവും ബെസ്റ്റ് & ചീപ് സാധനസാമാഗ്രികളുമായി
ചൈനീസ് മാന്ത്രിക കമ്പനികൾ, മറ്റെല്ലാരംഗത്തുമെന്നപോലെ വമ്പൻ പാശ്ചാത്യമാജിക് കമ്പനികളേയും പിന്തള്ളി ; മാന്ത്രികലോകവും കീഴടക്കി കൊണ്ടിരിക്കുകയാണിപ്പോൾ..!
മൂന്നുകൊല്ലം മുമ്പുണ്ടായിരുന്ന ഒരു മാജിക് കൺവെൻഷനിൽ വെച്ച് ;
തായ്ലാന്റിൽ നിന്നും വന്നൊരു മാന്ത്രിക സുന്ദരി ബില്ല്യാർഡ് ബോളുകൾ
കൊണ്ട് ശരീരത്തിലെ ‘മറ്റൊരവയവ‘മുപയോഗിച്ച് പ്രദർശിപ്പിച്ച മൾട്ടിപ്പിൾ
ബോൾസ് /കളർ ചേയ്ഞ്ചിങ്ങ് ബോൾസ് ,..,.. മുതലായ പരിപാടികൾ കണ്ട് ....
വെറും മണ്ടനായ ഞാനുൾപ്പെടെ ; ലോകത്തിലെ കയ്യടക്കത്തിലേ കിങ്ങുകളായ പല
ആൺ മാന്ത്രികരും , തങ്ങൾക്കാർക്കും എത്ര ശ്രമിച്ചാലും ഇതൊന്നും ഒരിക്കലും ചെയ്യുവാൻ സാധിക്കുകയില്ലല്ലോ എന്നോർത്ത് നാണിച്ചു പോയിട്ടുണ്ട് കേട്ടൊ ...! ?
ഇത്തരം മാന്ത്രികക്കലവറകളുടെ ഉള്ളറകൾ കണ്ട് , ലണ്ടനിലെ ദി പല്ലേടിയം,
ദി എമ്പ്യയർ റൂംസ്, ഹേർ മെജസ്റ്റി’സ് തീയ്യറ്റർ, മെർമൈഡ് തീയ്യറ്റർ മുതൽ പഴമയുടെ പ്രൌഡിയോടൊപ്പം, അത്യന്താധുനിക സൌകര്യങ്ങളുള്ള വേദികളിൽ  മാജിക്ക് ഷോ കളൊക്കെ കോരിത്തരിച്ച് കണ്ടിരിക്കുമ്പോൾ തോന്നും ...

മാജിക്കിന്റെ ഈറ്റില്ലമായ നമ്മുടെ നാട്ടിലെ ഇത്തരം
പരിപാടികളും മറ്റും ഇനിയും എത്രയോ ഉന്നതികളിൽ ഇനിയും എത്താനുണ്ടെന്ന്..!

കഥകളി എല്ലാവർക്കും ആസ്വദിക്കുവാൻ കഴിയുകയില്ല...
പാട്ടുകച്ചേരി ഇഷ്ട്ടപ്പെടാത്തവർ ഏറെയുണ്ട്..
ലക്ഷക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച ചലചിത്രങ്ങൾ പോലും
മുഴുവൻ കാഴ്ച്ചക്കാരുടേയും അഭിനന്ദനം പിടിച്ചുപറ്റാൻ കഴിയാറില്ല.
പക്ഷേ ഒരു ജാലവിദ്യക്കാരന്റെ മുമ്പിൽ സന്തുഷ്ട്ടരും , ആകൃഷ്ട്ടരുമായി കഴിച്ചുകൂട്ടാത്തവരുണ്ടാകുമെന്ന് തോന്നുന്നില്ല...

കൈമുദ്രകൾ മനസ്സിലാക്കേണ്ട ; രാഗ നിശ്ചയം വേണ്ട ;
പ്രതീക വ്യാഖ്യാന ശേഷിയോ പ്രത്യേകരീതിയിലുള്ള ഹൃദയ
സംസ്കാരമോ ആവശ്യമില്ല ; കാണാനും അത്ഭുതപ്പെടാനുമുള്ള
കഴിവുമാത്രം മതി ...
ഈ ഇന്ദ്രജാലവിദ്യകളെ ഏവർക്കും ആസ്വദിക്കുവാൻ  അല്ലേ ...
അതെ ഒരു ദൃശ്യകലയെന്ന  നിലയിൽ
മാജിക്കിന്റെ മാത്രം സവിശേഷ തന്നെയാണിത്..!

ജാലവിദ്യ എന്ന പേരിൽ നിന്നുതന്നെ ഈ കലയുടെ സ്വഭാവം
വ്യക്തമാവുന്നുണ്ട്.മുഴുവൻ തട്ടിപ്പാണെങ്കിൽത്തന്നേയും, രഹസ്യമെന്തെന്ന് പിടികിട്ടാത്തകാലത്തോളം, മാജിക്കുകാരൻ സൃഷ്ട്ടിക്കുന്ന  അത്ഭുതം നിലനിൽക്കുക
തന്നെ ചെയ്യും..! ( മാജിക് ട്രിക്സ് = തന്ത്രപൂർവ്വം ചെയ്യുന്ന സൂത്രവിദ്യകൾ ).

പിന്നെ വേറൊരുകാര്യമുള്ളത് മറ്റുകലാകാരന്മാരേയും ,
ജാലവിദ്യക്കാരേയും ഒരേ മനോഭാവത്തോടെയല്ല ജനം നോക്കിക്കാണാറുള്ളത്.
ഒരു നടൻ ; കഥാപാത്രത്തോട് പരമാവധി നീതികാണിക്കണമെന്ന്
കാഴ്ച്ചക്കാർ ആഗ്രഹിക്കും . അതുപോലെ തന്നെ പാട്ടുപാടുന്ന ആൾക്ക്;
തൊണ്ടയിടർച്ചയോ മറ്റോ ഉണ്ടാകരുതെന്ന് ഹൃദയ  പൂർവ്വം പ്രാർത്ഥിച്ചുപോകുന്ന
സന്ദർഭങ്ങളും ചിലപ്പോഴൊക്കെ ഉണ്ടാകും.

നടന്റേയും, ഗായകന്റേയുമൊക്കെ കൂടെ തികഞ്ഞ
അനുഭാവ പക്ഷം പുലർത്തുന്നവരൊക്കെ നേരെ തിരിച്ചാണ് കേട്ടൊ
ഒരു ഐന്ദ്രികജാലികനെ നോക്കിക്കാണാറുള്ളത് ...

മാജിക് ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴും ഏതാണ്ടൊരു അസൂയയും,
ശത്രുതയും കലർന്ന മനോഭാവത്തോടെ , ആ കലാകാരന് എതിരായ എന്തെങ്കിലും
തെളിവ് കണ്ടെത്താനുള്ള വ്യഗ്രതയോടെയായിരിക്കും പലരും മാജിക്ക് കാണാനിരിക്കുന്നത്..!

ഈ പറഞ്ഞതൊക്കെ  ‘മാജിക്കിന്റെ ലോകം’
എന്ന പുസ്തകത്തിൽ വൈക്കം ചിത്രഭാനു എന്ന
ഒരു പഴയ എഴുത്തുകാരനായ മാന്ത്രികൻ എഴുതിയതാണ് കേട്ടൊ.

ഇതിന്റെയൊക്കെ പിന്നോടിയായിട്ട് മലയാളത്തിൽ ഗഹനമായൊരു
ഒരു മാജിക് സൂത്രഗ്രന്ഥം എഴുതാൻ പൂതി തോന്നിയിട്ട്  ഏതാണ്ട് പത്ത് കൊല്ലം മുമ്പ് ,
വീണ്ടും കാലങ്ങൾക്ക് ശേഷം എന്റെ എഴുത്താണികൾ മുനകൂർപ്പിച്ച് ഇരുന്നവനായിരുന്നു ഈ ഞാൻ...


ഇംഗ്ലീഷിലൊക്കെ  തോനെപാനെ
കിട്ടുന്ന മാജിക് ബുക്കുകളിൽ ഒന്ന് മുങ്ങിത്തപ്പി
ആയതിന്റെ സത്തൊക്കെ ജസ്റ്റ് മലയാളത്തിലേക്ക് പകർത്തിവെക്കേണ്ട ആവശ്യമേ ഉള്ളുവെങ്കിലും , എന്റെ കുഴിമടികൊണ്ടും, സമയക്കുറവുകൊണ്ടും ആയതൊന്നും ഇതുവരെ നടന്നിട്ടുമില്ല...!


പോരാത്തതിന് ഈ ബൂലോഗസുന്ദരിയെ കൂടി
മാംഗല്ല്യം കഴിച്ചപ്പോൾ ... അവളുമായുള്ള കൂത്താട്ടങ്ങളും,
രമിക്കലുകളെല്ലാം കഴിഞ്ഞ് ഇതിനൊന്നും സമയം ഒട്ടും കിട്ടിയില്ലാ എന്നതാണ് വാസ്തവം...!


തൻ കാര്യം പറഞ്ഞും ; വായനക്കാരോട് സല്ലപിച്ചും ;
സ്വയം പുകഴ്ത്തിയും , ഇകഴ്ത്തിയും  ; ഒന്നും ഒളിച്ചുവെക്കാനില്ലാതെ ;
മറ്റാരും അധികം അറിയാത്ത ; കണ്ടതും കേട്ടതുമായ കാര്യങ്ങളെല്ലം നേരെചൊവ്വേ ,
സ്വയമൊരു കഥാപാത്രമായി ചൊല്ലിയാടി ഈ ബൂലോകത്ത് ...

എൻ കളിയാട്ടങ്ങൾക്ക് തുടക്കം കുറിച്ചിട്ട് ...
ഇന്നീ നവമ്പർ 30 ന്,  മൂന്ന് വർഷങ്ങൾ കഴിഞ്ഞു...!

ഇന്നെനിക്ക് ഭൂലോകത്തിന്റെ പലകോണുകളിലുമായി
അനേകം  ആത്മാർത്ഥതയുള്ള ബൂലോക മിത്രങ്ങൾ ഉണ്ട്.
അവരൊക്കെ തന്നെയാണ് ഇന്നത്തെ എന്റെ ശക്തിയും ഊർജ്ജവും കേട്ടൊ കൂട്ടരേ..

പലതരത്തിലുള്ള പ്രോത്സാഹനങ്ങളാലും, ഉപദേശങ്ങളാലും ,
ഇതുവരെ എന്നെയെത്തിച്ചതിനും, ആ സ്നേഹോപഹാരങ്ങൾക്കും,
എന്റെ എത്രയും പ്രിയപ്പെട്ട എല്ലാമിത്രങ്ങൾക്കും ....

എന്റെ ഈ മൂന്നാം ബൂലോഗ തിരുന്നാൾ വേളയിൽ
ഒരുപാടൊരുപാട് നന്ദിയും, കൃതജ്ഞതയും  സമർപ്പിച്ചു കൊള്ളട്ടേ...

പിന്നെ ബിലാത്തി വെറും ലാത്തിയടിക്കുകയാണെന്നും ;
വെടി പൊട്ടിക്കുകയാണെന്നും , അലക്കുകയാണെന്നും;
പുളുവടിക്കുകയാണെന്നുമൊക്കെയാണ് പലരുടേയും ഭാഷ്യം ...?

ഈ ‘അലക്കും’, ‘ വെടി’ പൊട്ടിക്കലുമൊന്നില്ലെങ്കിൽ
പിന്നെന്ത്  ബി ’ലാത്തി’ അല്ലേ...!

ഒരു ജാലവിദ്യക്കാരെനെന്ന നിലയിൽ ഇത്തരം
ആറ്റിട്യൂഡുകളൊന്നും എനിക്കൊട്ടും പുത്തരിയല്ലല്ലോ...!

 ഇന്ന്  -  ബിലത്തിപട്ടണത്തിൽ
ഗുരുവും ശിഷ്യരും .
ഒരു മാജിക് സൂത്രഗ്രന്ഥമെഴുതാൻ വന്നിട്ട്

ഒരു ഏവറേയ്ജ് ബ്ലോഗ്ഗറെങ്കിലുമായല്ലോ... അല്ലേ


കുതിരക്കാരനായി വന്നിട്ട് കുടുംബക്കാരാനായ പോലെ ...


ഒരു കുരുടൻ രാജ്യത്ത് ഒരു കോങ്കണ്ണൻ രാജാവ് ... !



ലേബൽ  :-
ന്റെനുജ്ഞാങ്ങ 
മൂന്നാം വാർഷിക പോസ്റ്റ്

പിന്മൊഴികൾ :-


കലയെന്ന നിലയ്ക്കല്ലെങ്കിലും തട്ടിപ്പുകൾ ഇന്ന് എല്ലാരംഗത്തും പ്രയോഗിക്കപ്പെടുന്നു ;
അറിഞ്ഞും , അറിയാതെയും  നാം അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നൂ...

മറ്റൊരുതരത്തിൽ  കച്ചവടക്കാരും , രാഷ്ട്രീയക്കാരും, കൈക്കൂലിക്കാരും,
ദൈവജ്ഞന്മാരും മറ്റും ജാലവിദ്യക്കാർ തന്നെയാണ്.
പരീക്ഷഹാളും, വിവാഹവേദിയും,ദേവാലയവും ,..,..വരെ തട്ടിപ്പിന്റെ രംഗമാണിന്ന്...
ചുരുക്കത്തിൽ പറഞ്ഞാൽ ഇതൊരു മാജിക്കിന്റെ വിസ്മയ ലോകമാണ്..!

കളരിക്ക് വെളിയിലെ അഭ്യാസികൾ ജനങ്ങളെ ചൂഷണം ചെയ്യുന്നവരാണ്..
അവരുടെ ജാലത്തെ എതിർക്കേണ്ടതാണ്..

എന്നാൽ മാജിഷ്യൻ ജാലം പ്രയോഗിക്കുന്നത് പ്രേക്ഷകരെ രസിപ്പിക്കാനാണ്...
അപ്പോൾ സ്റ്റേജിലും,തെരുവിലും നിൽക്കുന്ന ഇത്തരം കലാകാരന്മാരോട് അൽ‌പ്പം കൂടി അനുഭാവം, അല്പം കൂടി ദയ കാണിച്ചാൽ കൊള്ളാം ...കേട്ടൊ കൂട്ടരെ.

ഇനി വെറും 21 വയസ്സിൽ തന്നെ , വിദ്യാർത്ഥിയായി ഇവിടെ ലണ്ടനിൽ വന്ന് ജാലം കാണിച്ച്, സ്വന്തം  കൂട്ടുകാരെയും മറ്റും  വഞ്ചിച്ച് ഒന്നരക്കോടി രൂപ പിടുങ്ങി , ഇവിടെ നിന്നും സ്കൂട്ടായ ഒരു വിരുതന്റെ കഥ കൂടി ഒന്ന് നോക്കൂ...
ദേ..ഇവിടെ  ഓം വിഷ്ണായ നമ :



Thursday 27 October 2011

ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതുപുത്തൻ പഴങ്കഥ ... ! / Oru Katinjool Pranayatthin Puthupuutthan Pazhankathha ... !

അസ്സലൊരു  പ്രണയ കഥയാണിത് ...
വേണമെങ്കിൽ അഞ്ഞൂറോളം എപ്പിസോഡുകളായി സമ്പ്രേഷണം നടത്തുവാൻ പറ്റുന്ന വേറിട്ട ഒരു  സീരിയൽ കഥയ്ക്കോ, അല്ലെങ്കിൽ നാട്ടിലും, അബുദാബിയിലും, ഇംഗ്ലണ്ടിലും മൊക്കെ പോയിട്ട് ചിത്രീകരിക്കാവുന്ന ഒരു കലക്കൻ സിനിമാ തിരക്കഥയ്ക്കോ സ്കോപ്പുള്ള വിഷയമാണിത്   ...

ഇതിലെ കഥാപാത്രങ്ങളാണങ്കിലോ മിക്കവാറുമെല്ലാവരും ഇപ്പോൾ ജീവിക്കുന്നവരും..!

ഇതൊക്കെയൊരു കഥയായി പറയാനറിയില്ലെങ്കിലും , അവിടെന്നുമിവിടെന്നുമൊക്കെയായി കുറെ സംഗതികൾ , ലൈംഗികതയുടെ അതിപ്രസരങ്ങൾ ഉണ്ടെങ്കിലും,  ഒട്ടും മസാല കൂട്ടുകളില്ലാതെ , നുള്ളി പറുക്കിയെടുത്ത് വെറുതെ നിരത്തി വെക്കുന്നു എന്നുമാത്രം...

നന്നായി എഴുതാനറിയുന്നവർക്ക് വല്ല
നോവലൊക്കെയാക്കി ഇതിനെ പരിണാമം
വരുത്താൻ സാധിച്ചാൽ അതൊരുപകാരമാവില്ലേ ...അല്ലേ ?

ഏതാണ്ട് മൂന്നര  പതിറ്റാണ്ട് മുമ്പ്
ഞങ്ങളുടെ നാടായ കണിമംഗലത്തൊന്നും
ഓണപ്പൂക്കളമിടുവാൻ മറുനാട്ടിൽനിന്നും വരത്തൻ
പൂക്കളൊന്നും അത്ര വ്യാപകമായി എത്താറില്ലായിരുന്നു ...!

അന്ന് ആദ്യാനുരാഗം വല്ലാത്ത ലഹരിയായി
തലക്ക് പിടിച്ച നാട്ടിലൊള്ളോരു ചുള്ളൻ ,അവന്റെ പ്രഥമ
പ്രണയിനിക്ക് ഓണ പൂക്കളമിടുവാൻ , നാട്ടിലുള്ള നടക്കിലാന്റവിടത്തെ ,
മതിലുചാടി അവരുടെ പൂന്തോട്ടത്തിലെത്തി പൂക്കളിറുത്ത്
കൊണ്ടിരിക്കുമ്പോൾ , അവിടത്തെ അൽസ്യേഷൻ നായ വന്നോടിച്ചപ്പോൾ..,
ഉടുത്തിരുന്ന കള്ളിമുണ്ട് നായക്ക് കൊടുത്ത് -  'കുന്നത്തി'ന്റെ ഷെഡിയുമിട്ട്,  പുറത്തു വെച്ചിരുന്ന സൈക്കിളുമെടുത്ത് , ശരവേഗത്തിൽ പല നാട്ടുകാരുടേയും മുന്നിൽക്കൂടി സ്കൂട്ടായ  ഒരു കഥ

പൊട്ടിച്ചിരിച്ചുകൊണ്ടാണ് , ഡോ: വിനു ജോസ് അയാളുടെ
ഡെന്റൽ ക്ലീനിക്കിൽ വെച്ച് സഹ ഡോക്ട്ടറും , ഭാര്യയുമായ ബിന്ധുവിനോട് വിവരിച്ചത്...

ഈ സംഭാഷണം നടക്കുന്നത് നാട്ടിലെ നല്ലൊരു
വായ് നോട്ടക്കാരനായിരുന്ന ഞാൻ , അത്തവണ  നാട്ടിലെത്തിയപ്പോൾ , നാട്ടുകാരനായ നടക്കിനാലന്റവിടത്തെ ഇളം തലമുറക്കാരന്റെ, ക്ലീനിക്കിൽ പല്ലിന്റെ ‘റൂട്ട് കനാൽ‘ നടത്തുവാൻ വേണ്ടി ,  ആ വായ് നോട്ടക്കാരനായ ഡോക്ട്ടറുടെ മുമ്പിൽ . വായും പൊളിച്ചിരിക്കുമ്പോഴാണ് അരങ്ങേറിയത് കേട്ടൊ .

ശേഷം ഞാൻ ബിന്ധുവിനോട് പറഞ്ഞു...

“പണ്ട് നമ്മുടെ വീരശൂരപരാക്രമിയായ  ഭീമേട്ടൻ വരെ ,
ഇഷ്ട്ടന്റെ പ്രണയിനിക്ക് വേണ്ടി സൌഗന്ധിക പുഷ്പമിറുക്കുവാൻ
പോയിട്ട് ചമ്മി തിരിച്ചുവന്നിട്ടുണ്ട്..
പിന്നെയാണ് മര മാക്രിപോലുണ്ടായിരുന്ന - അന്നത്തെ തനിയൊരു ചുള്ളനാണെന്ന് വിശ്വസിച്ചിരുന്ന ഈ ഞാൻ “

അതിന് ശേഷം എനിക്ക് ഒരു കാര്യം മനസ്സിലായി ..
അന്നത്തെ എന്റെ പ്രണയ കൂതാട്ടങ്ങൾ നാട്ടുകാരിപ്പോഴും മറന്നിട്ടില്ലായെന്ന് ...!

ബ്ലോഗ്മീറ്റും, ഓണവും മറ്റും കൂടുന്നതിനേക്കാളുപരി
ഇത്തവണനാട്ടിലെത്തിച്ചേരുവാൻ , എന്റെ ഉള്ളിന്റെയുള്ളിൽ
ഒരു മധുരമുള്ള പഴഞ്ചാറുപോലുള്ള , ആ പഴയ കടിഞ്ഞൂൽ പ്രണയത്തിന്റെ
കുറെ നീക്കിയിരുപ്പുകളുടെ തിരുശേഷിപ്പുകൾ ബാക്കി  ഉണ്ടായിരുന്നു...

അതിന് വേണ്ടിയായിരുന്നു ഭാര്യയേയും പിള്ളേരേയും നാട്ടിലാദ്യം
വിട്ടിട്ട് , അവർ തിരിച്ചെത്തിയ ശേഷം , ഒറ്റയാനായി ഞാൻ നാട്ടിലെത്തിയത്...!

ഇക്കാര്യം സാധിക്കുവാൻ എന്റെ പെണ്ണിനെ സോപ്പിട്ട് ,
സോപ്പിട്ട് ഈ യാത്ര നടത്താൻ പെട്ട പാട് എനിക്ക് മാത്രമേ അറിയൂ..!

കുറെ പാശ്ചാത്യ സംസ്കാരം വളർച്ചകളിൽ
അലിഞ്ഞുചേർന്നത് കൊണ്ട് - മോളും, മോനുമൊന്നും
ഈ സംഗതികളെ അത്ര കാര്യമാക്കിയിട്ടും ഇല്ലായിരുന്നു....

ഞാൻ തിരിച്ചെത്തിയാൽ ഈ പ്രണയത്തിന്റെ
രണ്ടാം വേർഷൻസ് മുഴുവൻ അവരെ പറഞ്ഞു കേൾപ്പിക്കണമെന്ന ഡിമാന്റ് മാത്രമേ അവർ എനിക്ക്
മുന്നിൽ വെച്ചുള്ളൂ...

സംഭവമിത് - എന്റെ വീട്ടുകാരെ പോലെ , അന്ന് നാട്ടിലോരോരുത്തർക്കും ,
എന്തിന് പറയുവാൻ  ... അന്നവിടത്തെ പറക്കുന്ന കിളികൾക്ക് പോലും അറിയാവുന്ന ചരിത്രമായിരുന്നു -  അന്നത്തെ  ഞങ്ങളുടെ പ്രണയ വർണ്ണത്തിന്റെയൊക്കെ ഗാഥകൾ...!

ഇനി ഇത്ര ജോലിത്തിരക്കിനിടയിലും , ഇത്തവണ
നാട്ടിലെത്തിച്ചേരുവനുണ്ടായ  കാരണമെന്താണെന്നറിയണ്ടേ.. ?

ഈ ‘ഇന്റെർനെറ്റ് യുഗ‘ത്തിൽ ‘റോയൽ മെയിലു‘കാരെ
പോലും അമ്പരിപ്പിച്ച് കൊണ്ട് ഇന്ത്യാ മഹാ രാജ്യത്തുനിന്നും 
ഒരു 'എയർ മെയിൽ'  മൂന്നാലു മാസം മുമ്പ് , എന്നെ തേടിയെത്തിയിരുന്നൂ...!

ഏറെക്കുറെ എല്ലാ ഗൾഫുക്കാരെപ്പോലെയും -
കുറെകാലത്തോളം അബുദാബിയിൽ പണിയെടുത്തിട്ട്
ധാരാളം പണത്തോടൊപ്പം -  പ്രഷറും , ഷുഗറും , കൊളസ്ട്രോളുമൊക്കെ സമ്പാധിച്ച്
നാട്ടിൽ വന്ന് ,'സൂപ്പർ മാർക്കറ്റൊ'ക്കെ തുടങ്ങി ശരിക്ക് ജീവിച്ച് തുടങ്ങുന്നതിന് മുമ്പ്
‘ഹാർട്ടറ്റാക്ക്‘ വന്ന് , ഒന്നരകൊല്ലം മുമ്പ് മരിച്ചുപോയ എന്റെ മിത്രം , ഹരിദാസിന്റെ - ഭാര്യയുടേതായിരുന്നു ആ കത്ത്...

ഉള്ളടക്കത്തിൽ മെയിനായിട്ടുണ്ടായിരുന്നത് ...
വെറ്റിനറി ഡോക്ട്ടറായ മൂത്ത മകൾ ക്ലാസ്മേറ്റായിരിന്ന പഞ്ചാബി പയ്യനെ ‘ഇന്റർ സ്റ്റേറ്റ് മര്യേജ്‘ കഴിച്ചവൾ - ഈയിടെ   ഡെലിവറിയായപ്പോൾ അമ്മൂമ്മ പട്ടം കിട്ടിയെന്നും ...

ഒരു സോഫ്റ്റ്വെയർ കമ്പനിയിൽ മദ്രാസിൽ ജോലി
ചെയ്യുന്ന താഴെയുള്ള മകൾ ഒപ്പം വർക്ക് ചെയ്യുന്ന ഒരു മുസ്ലീം പയ്യനുമായിട്ടുള്ളടുപ്പം വിവാഹം വരെ എത്തിയെന്നും ...
ഹെഡ്മിസ്ട്രസ് ഉദ്യോഗം വല്ലാത്ത തല വേദനയാണെന്നും മറ്റും തുടങ്ങി ... , കുറെയേറെ കുടുംബ കാര്യങ്ങൾ...
പിന്നെ ഉള്ളുപൊള്ളിക്കുന്ന പഴങ്കഥകൾ
ചേർത്ത് ഏറെ പരിതാപനങ്ങളടക്കം  ഏഴ് പേജുകൾ...
അവസാനം എന്നെ നേരിട്ട് കാണേണ്ട ആവശ്യമുണ്ടെന്നുള്ള ഒരു 'റിക്യൊസ്റ്റും' ...!

അല്ലാ...
ഞാനെന്റെ കടിഞ്ഞൂൽ പ്രണയ
നായികയെ പരിചയപ്പെടുത്തിയില്ലല്ലോ...
കണിമംഗലത്തെ പേരും പെരുമയുമുള്ള അമ്പാട്ട്
തറവാട്ടിലെ കല്ല്യാണി മുത്തശ്ശിയുടെ പേര ക്ടാവായിരുന്നു കേട്ടൊ ആ ചുള്ളത്തി...!

ഇവളുടെ അച്ഛൻ ബാംഗ്ലൂരിൽ സെറ്റിൽ ചെയ്ത ഒരു ബിസിനസ്സ്
മലയാളിയായതുകൊണ്ട് , ഓരൊ കൊച്ചുവെക്കേഷൻ കാലത്ത് പോലും
നാട്ടിൽ മുത്തശ്ശിയോടൊപ്പം അവധിക്കാലം ചിലവഴിക്കുവാൻ വരുമ്പോഴാണ് ,
ഈ നല്ല അയലക്കകാരനായ ,
ഈയ്യുള്ളവനുമായ സൌഹൃദം  തുടങ്ങിയത്...
കൂടാതെ എന്റെ അനുജത്തിയുടെ ഉത്തമ മിത്രവും,
സമപ്രായക്കാരിയുമായിരുന്നു , ആ പ്രിയപ്പെട്ട കൂട്ടുകാരി 'പ്രിയ'...
അതായത് എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ നായികയായ പ്രഥമ പ്രണയ സഖി.. !

ചെറുപ്പകാലങ്ങളിലൊക്കെ ഈ തറവാട്ടിൽ ഒത്തുകൂടുന്ന ബാല്യകാല
പ്രജകളുടേയും,  ഇടവക കളിക്കൂട്ടുകാരുടേയും മറ്റും മുമ്പിൽ ആളാവാൻ വേണ്ടി ഞങ്ങളുടെ വീട്ടിലെ - ചവിട്ടുക്കൂറ്റൻ മൂരിയുടെ പുറത്തേറി കുതിര കളിച്ചുമൊക്കെ എത്രയെത്ര കോപ്രായത്തരങ്ങളാണ് ഞാനൊക്കെ അന്ന് കാട്ടിക്കൂട്ടിയിട്ടുള്ളത്...!

പ്രിയയുടെ ഭോപ്പാലിൽ ടയർ /മോൾഡിങ്ങ് ബിസനസ്സുള്ള വല്ല്യമ്മാവന്റെയും,
ദുബായിൽ ജോലിയും,ഫോട്ടൊ സ്റ്റുഡിയോയുമുള്ള കുഞ്ഞമ്മാവന്റേയും ആണ്മക്കളേക്കാൾ
ഒരു ഇത്തിരി ഇഷ്ട്ടകൂടുതൽ  അന്നുമുതൽക്കേ , പ്രിയക്ക് അവളുടെ ഇഷ്ട്ട നായകനായ എന്നോട് തന്നെയായിരുന്നു ...!

ഇവരെല്ലാം നാട്ടിൽ വരുമ്പോൾ അവരുടെ
തറവാട്ടു കുളത്തിൽ ചാടി കുളിക്കുവാനും, നീന്തല്
പഠിപ്പിക്കാനും , പൂരങ്ങൾ ,എക്സിബിഷൻ , മൃഗശാല , മാറുന്ന സിനിമകൾ , അങ്ങിനെ സകലമാന ഉത്സവാഘോഷപരിപാടികളും  ഇവരെയൊക്കെ കൊണ്ടുപോയി കാണിപ്പിക്കുവാൻ കല്ല്യാണി മുത്തശ്ശി എന്നെതന്നെ ചട്ടം കെട്ടിയതിനാൽ ,  കൌമാര കാലത്ത് തന്നെ ഞങ്ങളുടെ അനുരാഗ നദി വിഘ്നം കൂടാതെ ഉറവയെടുക്കുവാൻ കാരണമായി...

പിന്നീട് പ്രീഡിഗ്രി മുതൽ ‘എന്ററസ് കോച്ചിങ്ങ്‘ സൌക്യരാർത്ഥം
ബാംഗ്ലൂരിൽ നിന്നും അവളുടെ പഠിപ്പ് 'സെന്റ് : മേരീസ് കോളേജിലേക്ക്
 പറിച്ച് നട്ടപ്പോൾ ...
അന്ന് നാട്ടിൽ സ്വന്തം ട്യൂട്ടോറിയൽ നടത്തുന്ന എനിക്ക് മുത്തശ്ശി മുഖാന്തിരം
പ്രിയയുടെ ‘പ്രൈവറ്റ് ട്യൂഷനും‘ കൂടി ഏറ്റെടുക്കേണ്ടി വന്നപ്പോൾ , ഞങ്ങളുടെ പ്രണയം ,
ആ തറവാട്ടിലെ നടപ്പുരയും , ഓവകവും, കോണി മുറിയുമെല്ലാം കവർന്ന് ... മാനം മുട്ടേ വളർന്ന് വലുതായി...!

പ്രണയപ്പരീക്ഷയിൽ അവളൊന്നാം സ്ഥാനത്തോടെ പാസായെങ്കിലും, ‘പി.ഡി.സി‘ യിൽ തോറ്റപ്പോഴാണ് അതിന്റെ പിന്നിലെ കറുത്ത കൈകൾ എന്റേതാണെന്ന് വീട്ടുകാർക്കൊക്കെ മനസ്സിലായത്...

നാട്ടിലൊക്കെ ഈ പ്രേമകഥ പാട്ടായെങ്കിലും അന്നത്തെ കാലത്ത് അവരുടെ പണത്തിന്റെയും , ജാതീയതയുടേയും മുമ്പിൽ ഞങ്ങളുടെ കടിഞ്ഞൂൽ പ്രണയം തകർന്നടിഞ്ഞു...! !

എല്ലാം അറിഞ്ഞുകൊണ്ട് തന്നെ  എന്റെയൊരു മിത്രമായിരുന്ന , അവളുടെ കുഞ്ഞമ്മാവന്റെ മകൻ മുറ ചെറുക്കൻ -  ഹരി , അവളെയും കൊണ്ട് വിവാഹ ശേഷം ഗൾഫിലേക്ക് പറന്നു...

അങ്ങിനെ എന്റെ പ്രണയ ഭാജനമായിരുന്ന  പ്രിയ വെറുമൊരു
കൂട്ടുകാരിയായി , കൂട്ടുകാരന്റെ പ്രിയ സഖിയായി കൂടുമാറ്റം നടത്തി...!

പലപ്പോഴായി അവധിക്കാലങ്ങളിൽ നാട്ടിലെത്തുമ്പോൾ പിന്നീടെനിക്ക്
ആദ്യമായൊരു 'റേയ്ബൻ കൂളിങ് ഗ്ലാസ്, സിറ്റിസൺ വാച്ച് , കടമായി വലിയ തുകകൾ,..,.. അങ്ങിനെയെത്രയെത്ര സഹായങ്ങളാണ് ഈ എക്സ്-ലൌവ്വറും , കെട്ട്യോനും കൂടി തന്നിട്ടുള്ളത്...!

കാലം ഉരുണ്ടുകൊണ്ടിരുന്നു...
പ്രിയ -  രണ്ട് പെൺകുട്ടികളുടെ മാതാവായി...

പ്രിയയുടെ അമ്മക്ക് ഭാഗമായി കിട്ടിയ തറവാട്ടിൽ,  കല്ല്യാണി മുത്തശ്ശിയുടെ മരണശേഷം ,
അവളുടെ അമ്മ വാത സംബന്ധമായ അസുഖം കാരണം  ചികിത്സാർത്ഥം ഈ വീട്ടിലേക്ക് താമസം പറിച്ചുനട്ടപ്പോൾ , അമ്മക്ക് കൂട്ടിന് പ്രിയയും മക്കളും നാട്ടിൽ വന്ന് സെറ്റിൽ ചെയ്തു.

ഇതിനിടയിൽ ഹരി  , പ്രിയയെ  വീണ്ടും,  ടി.ടി.സി ക്ക്  ചേർത്ത് പഠിപ്പിച്ച് ...
നല്ലൊരു കൊഴ കൊടുത്തിട്ട് അടുത്തുള്ള എൽ.പി.  സ്കൂളിൽ അദ്ധ്യാപികയാക്കുകയും ചെയ്തു.
 ഹരി വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ മാത്രം , അവന്റെ തല തിന്നാന്നും, പ്രിയയുടെ പാചക നൈപുണ്യം അറിയാനും മാത്രമാക്കി ഞങ്ങളുടെ സൌഹൃദങ്ങള്‍  ഒതുക്കിത്തീർത്തു...!

ഇതിനിടയിൽ വീണ്ടും വല്ലാത്തൊരു പ്രണയ കാന്തനായി വിലസിയപ്പോൾ എന്നെ പിടിച്ച് പെണ്ണ് കെട്ടിപ്പിച്ചു..!

പിന്നീട് ഏഴാം കടലിനക്കരെ , ഈ ബിലാത്തി പട്ടണത്തിൽ ഞാൻ  കുടുംബവുമായി നങ്കൂരമിട്ടു...

അമ്മയുടെ മരണശേഷം , ഹരിയുടെ ദേഹ വിയോഗവും...
മക്കളുടെ അന്യ ദേശവാസവും പ്രിയയെ ഏകാന്തതയുടെ തടവിലാക്കി.
ബാംഗ്ലൂരിലുള്ള വയസ്സായ അച്ഛൻ  അവിടെയുള്ള സഹോദരന്മാരോടും , ഫേമിലിയോടുമൊപ്പം ഇടയ്ക്കൊക്കെ  വന്ന് പോകുമെന്ന് മാത്രം...

ഇന്ന് ആ വലിയ തറവാട്ടിൽ സ്ഥിരമായി
പ്രിയയോടൊപ്പമുള്ളത് അകന്നബന്ധത്തിൽ പെട്ട കല്ല്യാണിയ്ക്കാത്ത  ഒരു എച്ചുമ്മായിയും , കുറച്ച് മന്ദ ബുദ്ധിയായ , ഇവരെയൊക്കെ എടുത്ത് വളർത്തിയിട്ടുള്ള പണിക്കാരൻ ‘പൊട്ടൻ ബാലേട്ടനും‘ മാത്രം ...

ഇത്തവണ പ്രിയയുടെ റിക്യസ്റ്റ്
പ്രകാരം ഞാനവളുടെയടുത്തണഞ്ഞപ്പോൾ ...
പണ്ടത്തെ ആ കടിഞ്ഞൂൽ പ്രണയത്തിന്റെ തീവ്രത
ശരിക്കും തൊട്ടറിയുകയായിരുന്നൂ ഞാൻ...

ഞാനൊക്കെ മറവിലേക്കാനയിച്ച ആ കടിഞ്ഞൂൽ പ്രേമമിന്നും
പ്രിയയിൽ   ഇപ്പോഴും ഒളിമങ്ങാത്ത ഓർമ്മകളായി അവശേഷിക്കുന്നത്
കണ്ടിട്ട് ഞാൻ അത്ഭുതപ്പെട്ട് പോയി ...!

വേറൊരുവന്റെ ഭാര്യയായിരുന്നിട്ട് പോലും ,അവളിന്നും
ഞാനവൾക്ക് കൊടുത്ത മയിപ്പീലിയടക്കമുള്ള ഓരോ പ്രണയോപഹാരങ്ങളും ,
പ്രേമലേഖനങ്ങളും , പലപ്പോഴായി അവളെടുത്ത / അവൾക്ക് കൊടുത്ത ഫോട്ടോകളടക്കം പലതും ഭദ്രമായി സൂക്ഷിച്ചു വെച്ചിരിക്കുന്നു...!

ഈ കഥാപാത്രങ്ങളുടെ ഇപ്പോഴുള്ള രൂപ 
ഭാവങ്ങളോടെ എന്റെ മിത്രം ജോസ് ആന്റണി വരച്ച ചിത്രം


വീണ്ടും ഞങ്ങൾ ആ തറവാട്ടുകുളത്തിൽ കുത്തി മറിഞ്ഞു കുളിച്ചു...
കുളക്കടവിൽ പത്തായപ്പുരക്കപ്പുറം മഴയത്ത് നിന്ന് കവിതകൾ ചൊല്ലിയാടി...

അവളോടൊപ്പം അവളുടെ ഇഷ്ട്ടദൈവത്തെ
കാണൂവാൻ വേണ്ടി , ആ അമ്പല നഗരത്തിൽ പോയി രാപാർത്തു...

വേറൊരു പട്ടണത്തിൽ വെച്ച് ഒന്നിച്ചിരുന്ന് “പ്രണയം” സിനിമ കണ്ടു...

ഞാനും പ്രിയയും കൂടി,  കൂട്ടുകാരൻ അശോകനും ഭാര്യയുമൊന്നിച്ച്
പീച്ചിയിലും, മലമ്പുഴയിലുമൊക്കെയായി കറങ്ങി ചുറ്റിത്തിരിഞ്ഞു...

ഞങ്ങളുടെ മക്കളുടെ സ്നേഹാന്വേഷണങ്ങൾ
കേട്ട് , എന്റെ ഭാര്യയുടെ പരിഭവവും, സങ്കടവും തൽക്കാലം
അവഗണിച്ച്  വീണ്ടും ഒരു മദ്ധ്യവയസ്സാം മധുവിധുകാലം...!

ഹരിയുടെ ഓർമ്മക്കായി പ്രിയ എനിക്കായി തന്ന സ്നേഹോപഹാരമായ
അവന്റെ മൊബൈലും , നമ്പറുമാണ് ഞാനിത്തവണ നാട്ടിലുപയോഗിച്ചിരുന്നത്...

നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയായ പ്രിയയുടെ
ഒരു അലമാരി നിറയെയുണ്ടായിരുന്ന ആൽബങ്ങളിൽ നിന്നും ,
‘എന്റെ പ്രണയവർണ്ണങ്ങൾ‘ എന്ന ആൽബത്തിൽ നിന്നും ഞാൻ
പൊക്കിയ ഫോട്ടോകളാണ് ഈ പുതുപുത്തൻ പഴങ്കഥയിൽ ചേർത്തിട്ടുള്ളത്...!

ഇത്രയും മധുരമുള്ള ഒരു പ്രണയകാലം
വീണ്ടും എനിക്ക് ലഭിച്ചതിന് ആരോടാണ്
ഞാൻ നന്ദി ചൊല്ലേണ്ടത്..!

തീർച്ചയായും എന്റെ പെർമനന്റ്
പ്രണയിനിയായ  ഭാര്യയോട് തന്നെ ...!

എന്റെ പെണ്ണൊരുത്തി വല്ല സായിപ്പിനേയോ , കറമ്പനേയോ ചുമ്മാ ലൈന്നടിച്ച് - ഒന്നെന്നെ വെറുതെ പേടിപ്പിച്ചെങ്കിൽ ഞാനീപണിക്ക് പോകുമായിരുന്നുവോ...അല്ലേ

ഉന്തുട്ട് പറഞ്ഞാലും , ചെയ്താലും
കാര്യല്ലാന്നവൾക്കറിയാം...കേട്ടൊ

അണ്ണാൻ കുട്ടി വലുതായാലും
മരം കേറ്റം മറക്കില്ലല്ലോ   അല്ലേ കൂട്ടര...

പിന്നെ ..
അതിന്  ഇക്കഥ ഇവിടെയൊന്നും തീരുന്നില്ലല്ലോ...!


പിങ്കുറിപ്പ് :- 

എന്തുകൊണ്ടാണ് 
ഞാനിതൊക്കെ തുറന്നെഴുതിയത്...?

പണ്ടത്തെപ്പോലെ കൂട്ടുകുടുംബ 
വ്യവസ്ഥിതിയല്ല  ഇന്ന്..., എല്ലാം അണുകുടുംബങ്ങളാണല്ലോ ...
ഈ തുച്ഛമായ ജീവിതത്തിനിടയിൽ പ്രായഭേദമന്യേ 
പലരീതിയിലും ഒറ്റപ്പെട്ട് പോകുന്നവരുടെ ദു:ഖം ദയനീയമാണ്...
സെക്സിനേക്കാളൊക്കെയുപരി അവനോ /അവൾക്കോ സ്നേഹവും 
സങ്കടവുമൊക്കെ പങ്ക് വെക്കുവാൻ ഒരു പങ്കാളി അനിവാര്യമാണ്...! 

പല ചട്ടങ്ങളും മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..അല്ലേ


ഇക്കഥയുടെ രണ്ടാമത്തെ  ഭാഗമായി എഴുതിയിട്ട 
വേറൊരു എപ്പിസോഡ് ഇവിടെ വായിക്കാവിന്നതാണ് :-

 കടിഞ്ഞാൺ കളഞ്ഞു പോയ ഒരു കടിഞ്ഞൂൽ കാതൽ കഥ ... !







കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...