Wednesday 19 August 2015

ഇമ്പോസ്സിബ്ൾ ... ! / Impossible ... !

ഇന്നൊക്കെ ലോകം മുഴുവനും ഏറ്റവും കൂടുതൽ  ഫോളോ ചെയ്യുന്നത് ന്യൂ-ജെനെറേഷൻ ട്രെന്റുകളുടെ പിന്നാലെയാണല്ലോ .
അത്തരം ഒരു പുത്തൻ തലമുറ ലണ്ടനിൽ നിന്നും തുടക്കം കുറിച്ച - കലാ രംഗത്ത് നടത്തിയ ഒരു വിസ്മയകരമായ മുന്നേറ്റത്തെ പറ്റി പറയുവാനാണ് ഞാനിത്തവണ വന്നിട്ടുള്ളത് .

ആരാലും  അസാദ്ധ്യമായ ചില കാര്യങ്ങൾ നമ്മുടെ
മുന്നിൽ വെച്ച് അവതരിപ്പിച്ച് കാണിക്കുന്ന തീർത്തും ഇമ്പോസ്സിബ്ൾ 
ആയ ചില കലാ പ്രകടനങ്ങളെ കുറിച്ചാണത് ...!

അന്തർദ്ദേശീയമായി പേരും പെരുമയുമുള്ള
പല പല സെലിബിറിറ്റികളുടേയൊ , ട്രൂപ്പുകളുടേയൊ
കലാ കായിക പെർഫോമൻസുകൾ എന്നുമെന്നോണം ലണ്ടൻ സിറ്റിയിൽ അരങ്ങേറാറുണ്ട് . ഭാരതീയ-ബംഗ്ലാ-പാക്ക് മക്കളെല്ലാവരും കൂടി ഈ ആഗസ്റ്റ് 15 ന് അവരവരുടെ സ്വാതന്ത്യദിനം വെവ്വേറെ ആഘോഷിച്ചപ്പോൾ , അന്നേ ദിവസം യൂറോപ്പ്യൻസടക്കം ഇന്ത്യനുപഭൂഖണ്ഡത്തിലെ ഇരുപതിനായിരത്തോളം ആളുകൾ ഒന്നിച്ചിരുന്നാണ്  The London O2 Arena  - യിൽ എ. ആർ. റഹ്മാന്റെയും കൂട്ടരുടേയും   സംഗീത നിശ നേരിട്ട് കണ്ടാസ്വദിച്ചത് ...

ഇന്ന്  ലണ്ടൻ അറിയപ്പെടുന്നത് ലോകത്തിന്റെ  സാംസ്കാരിക തലസ്ഥാനമെന്ന നിലക്ക് മാത്രമല്ല , അത്യുന്നതമായ സകല കലാ കായിക വിദ്യകളുടേയും ഒരു കലാലയം കൂടിയായിട്ടാണ് ( The London City known as  College of Arts & Sports ) അതായത് ഇത്തരം വിദ്യകളിൽ താല്പര്യമുള്ളവർക്കോ പ്രാവീണ്യമുള്ളവർക്കൊ ലണ്ടനിലെത്തി ആയതിന്റെയൊക്കെ അഭ്യാസ കളരികളിൽ  ചെന്ന് പ്രായോഗിക പരിശീലനം നടത്തിയാൽ ആയതിന്റെയൊക്കെ ഉസ്താദുകളായി തിരിച്ച്  പോകാമെന്ന്  ഉറപ്പ് ...!

നൂറ്റാണ്ടുകൾക്ക് മുമ്പ് കപ്പലോട്ടക്കാരായ ഇവിടത്തെ  വമ്പന്മാരുമായ  പ്രഭുക്കന്മാർ (Duke / Lord ) ഭൂമിയിലെ അങ്ങോളമിങ്ങോളമുള്ള പല രാജ്യങ്ങളിലും അധിനിവേശം നടത്തി , അടിമ കച്ചവടം ചെയ്തും , വിപണനങ്ങൾ നടത്തിയും , കൊള്ള ചെയ്തും കണ്ടമാനം സമ്പാദ്യം  ഉണ്ടക്കി കൊണ്ടിരുന്നപ്പോൾ , അവരുടെയൊക്കെ ആഡ്യത്വം പ്രകടിപ്പിക്കുവാൻ വേണ്ടി കലാ കായിക രംഗങ്ങളിലൊക്കെ ; പല പ്രധാന സ്ഥാപനങ്ങളടക്കം വിവിധ തരത്തിലുള്ള ശില്പ ശാലകൾ  ഉണ്ടാക്കി അവരുടെ വീര്യം വ്യക്തമാക്കിയിരുന്നു ...

അതുകൊണ്ട് വിക്ടോറിയൻ കാലഘട്ടമാകുമ്പോഴേക്കും തന്നെ ലണ്ടനിലുള്ളിൽ അനേകം കായിക , കലാ സംഗീത സദസ്സുകൾ പൊന്തി വന്നിരുന്നു . അവയൊക്കെ അരങ്ങേറുന്നതിന് വേണ്ട ഓഡിറ്റോറിയങ്ങളും , സ്റ്റേഡിയങ്ങളും , വിദ്യാലയങ്ങളും പ്രദർശന ശാലകളും ഈ പ്രഭുക്കന്മാർ അവരവരുടെ പേരുകളിൽ ഇവിടെ നിർമ്മിച്ച് വെച്ച് അവരുടെ പ്രൌഡി തെളിയിച്ച് പോന്നിരുന്നു ...

ഇന്നും  അവയൊക്കെ അവരുടെയൊക്കെ കുടുംബക്കാരുടെ പേരിലോ , പൊതു സ്വത്തായോ , ട്രസ്റ്റായോ -  ആ പഴമയിലും ; പുതുമ കൈവരുത്തി നിലനിർത്തി കൊണ്ടു പോകുന്നതിൽ അവരുടെയൊക്കെ പുത്തൻ തലമുറ വിജയിച്ച് കൊണ്ടിരിക്കുന്നത് തന്നെയാണ് ലണ്ടൻ പട്ടണത്തിന്റെ മഹിമകളിൽ എടുത്ത് പറയാവുന്ന ഒരു വസ്തുത !

അല്ലാ ഇതൊന്നുമല്ല്ലല്ലോ ഞാൻ പറയുവാൻ ഉദ്ദേശിച്ചത് ...

പഴയ വീഞ്ഞ് പുത്തൻ കുപ്പിയിലാക്കി
വിപണനം ചെയ്യുന്ന പോലെ ഒരു ന്യൂ-ജെൻ ടീം രൂപപ്പെടുത്തിയ കലാ രൂപകത്തെ രൂപമാറ്റം വരുത്തി അവതരിപ്പിക്കുന്ന മാസ്മരിക വിദ്യയെ കുറിച്ചാണ് ....
അതായത് ഒരു നവീനമായ സാക്ഷാൽ  മാജിക് ഗാലാ സ്റ്റേജ് ഷോ ലണ്ടനിൽ അരങ്ങേറ്റം കുറിച്ചതിനെ പറ്റി...

കഴിഞ്ഞ് പോയ  നൂറ്റാണ്ടു
കളിലെയൊക്കെ , ലോക പ്രസിദ്ധരായ
അലെക്സാണ്ടർ / The Man Who Knows All ,

കാർട്ടെർ / Carter Who Beats the Devil  ,

ഹാരി ഹുഡിനി / Nothing on Earth can hold Houdini  ,

തേഴ്സ്റ്റൺ / The Wonder Show of Universe

മുതലായവരൊക്കെ 100 കൊല്ല്ല്ലം മുമ്പ് ,
മാലോകരെയെല്ലാം അത്ഭുതപ്പെടുത്തിയിട്ടുണ്ടായിരുന്ന ,
ഒരിക്കലും ആർക്കും ചെയ്യുവാൻ അസാദ്ധ്യമായ മാന്ത്രിക കലാ
പ്രകടനങ്ങൾ ; അത്യാധുനിക രംഗ സജ്ജീകരണങ്ങളോടെ , മോസ്റ്റ്
മോഡേണായി സ്റ്റേജിൽ അവതരിപ്പിക്കുന്ന - ലണ്ടനിൽ ലോഞ്ച് ചെയ്ത
ഇമ്പോസ്സിബ്ൾ (2 മിനിട്ട് വീഡിയോ BBC ) എന്ന മാജിക് ഗാല ഷോ പ്രകടനങ്ങൾ
അടക്കം ഇന്നത്തെ നവീനമായ മാജിക് ട്രിക്കുകളും ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന രണ്ടര മണിക്കൂർ കാണികളെ മുഴുവൻ മുൾമുനയിൽ നിറുത്തി ആമോദത്താൽ ആറാടിപ്പിക്കുന്ന ഒരു അത്ഭുത ലോകമാണ് നമുക്കവിടെ കാണുവാൻ സാധിക്കുന്നത് !

മുകളിൽ പറഞ്ഞ മാഹാന്മാരായ മഹേന്ദ്രജാലക്കാർ പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലുമൊക്കെ നിറഞ്ഞാടിയ ലണ്ടനിലെ ലെസ്റ്റർ സ്കുയറിലുള്ള അതേ നോയ്ൽ ക്വൊവാർഡ് തീയെറ്റർ  ആഡിറ്റോറിയത്തിൽ വെച്ച് തന്നെ അവരുടെയൊക്കെ മഹത്തായ ആ വിദ്യകളുടെ പുന:രാവിഷ്കാരവും മറ്റും വീണ്ടും കാണികൾക്ക് സമർപ്പിക്കുന്ന ജാലവിദ്യാ വിസ്മയങ്ങൾ ...

അനേകം നൂറ്റാണ്ടുകൾക്ക് മുമ്പ് രചിക്കപ്പെട്ട , ഭാരതീയ വേദങ്ങളിലും ഉപനിഷത്തുകളിലും 14 വിദ്യകളെ കുറിച്ചും , 64 കലകളെകുറിച്ചും വിശദീകരിച്ചിട്ടുണ്ട്. എന്തിന് വാത്സ്യായനന്റെ കാമശാസ്ത്രത്തിൽ പോലും പറയുന്നുണ്ട് , നല്ല കാമിനികൾ ഈ 64 കലകളിലും നിപുണകളായിരിക്കണമെന്ന് ...

ഈ കലകളിൽ ഒന്നാണ് ഇന്ദ്രജാലം അഥവാ കാണികളെയൊക്കെ  കണ്ണുകെട്ടി അവരെയൊക്കെ രസിപ്പിക്കുകയും , ചിന്തിപ്പിക്കുകയും , ഭീതിപ്പെടുത്തുകയും ചെയ്യുന്ന ലീലകളായി  അവതരിപ്പിക്കുന്ന മഹേന്ദ്രജാലങ്ങളായ മായാജാല വിദ്യകൾ ... !

ലണ്ടൻ സ്വമിയുടെ ആംഗലേയ /തമിഴ് ബ്ലോഗുകളിൽ
ഇന്ദ്രജാല ചരിത്രം നന്നായി എഴുതിയിട്ടിട്ടുണ്ട്...

തന്റെ സ്വതസിദ്ധമായ മെയ്‌വഴക്കത്തിലൂടെ , അനേക നാളായിട്ടുള്ള പ്രായോഗിക പരിശീലനനത്തിലൂടെ ഒരു മാന്ത്രിക/ൻ തന്റെ വ്യക്തി പ്രഭാവത്താൽ , തന്റെ ശരീരാവയവങ്ങളുടെ വേഗതയേറിയ ചലനങ്ങളിലൂടെ അവളുടെ / അയാളുടെ  മുന്നിലിരിക്കുന്നവരെയൊക്കെ ശ്രദ്ധ തെറ്റിപ്പിച്ചും , വാക് സാമർത്ഥ്യത്താലും . ചില സാങ്കേതിക ഉപകരണങ്ങളാലും , സഹായികകളുടെ കൂട്ടോടു കൂടിയും വിസ്മയപ്പെടുത്തി അവതരിപ്പിക്കുന്ന വെറും ജാലങ്ങളാണ് ഈ ജാല വിദ്യകൾ ... !

അതായത് ഒരു ജാലവിദ്യ എന്നാൽ എട്ട് തത്വങ്ങൾ അടങ്ങിയ അഭ്യാസങ്ങളുടെ പ്രായോഗിക പരിശീലനത്താൽ കൈവരിക്കേണ്ട ഒരു കലാ കായിക പ്രകടനമാണ് . ഈ എട്ടായി തിരിച്ചിട്ടുള്ള വിഭാഗങ്ങളിൽ ഒന്നോ , അതിലധികം ഭാഗങ്ങളോ സമന്വയിപ്പിച്ച് വശമാക്കാതെ ആർക്കും തന്നെ ഒരു ജാലവിദ്യക്കാരനായി പ്രശോഭിക്കുവാൻ സാധ്യമല്ല -  അതും നല്ല ഏകാഗ്രതയോടെ ,ശ്രദ്ധ തെറ്റാതെ , കാണികളെ ശ്രദ്ധ തെറ്റിച്ച് കബളിപ്പിക്കുന്ന ഒരു തരം കളികളാണ് ഈ ഇന്ദ്രജാലങ്ങൾ... !

താഴെ കാണുന്ന ഈ അഷ്ട്ട ജാലങ്ങളിൽ നിപുണരായ ലോകത്തിന്റെ വിവിധ കോണുകളിലുള്ള എട്ട് തരങ്ങളിൽ പ്രാവീണ്യം തെളിയിച്ച കുറെ ചുള്ളന്മാരേയും ചുള്ളത്തികളേയും അണിനിരത്തി ഒരു സിനിമ നിർമ്മിക്കുന്ന രീതിയിൽ സംവിധാനവും , സംഗീതവും , ശബ്ദവും , വെളിച്ചവുമൊക്കെ നൽകി അവതരിപ്പിക്കുന്ന , ഇതുവരെ വെളിവാകാത്ത വിവിധ തരം നിഗൂഡ രഹസ്യങ്ങൾ കൊണ്ട് , അവതരിപ്പിക്കുന്ന അമ്പതിൽ പരം മാജിക് ട്രിക്കുകളുടെ ഒരു കാഴ്ച്ചവട്ടമാണ് ഈ ഇമ്പോസ്സിബ്ൾ എന്ന മാന്ത്രിക മാമാങ്കം... !
  1. Escape ( രക്ഷപെടൽ )
  2. Levitation (പൊങ്ങി കിടക്കൽ )
  3. Penetration ( തുളച്ച് കയറ്റൽ )
  4. Prediction ( പ്രവചിക്കൽ   )
  5. Production (പ്രത്യക്ഷപെടുത്തൽ )
  6. Transformation ( രൂപാന്തരപ്പെടുത്തൽ )
  7. Transportation (  സ്ഥാനമാറ്റം വരുത്തൽ)
  8. Vanish ( അപ്രത്യക്ഷമാക്കൽ )
കൂടാതെ ഈ എട്ട് വിഭാഗങ്ങളുടെ ഉപ വിഭാഗങ്ങളായി അവരവരുടെ അഭിരുചിയനുസരിച്ച് പല മാന്ത്രികരും പരഹൃദയ ജ്ഞാനം (Thought Reading) , പുനർ നിർമ്മിക്കൽ (Reproduction) , ഉത്തേജിപ്പിക്കൽ (Activation) , പൊന്തിക്കിടക്കൽ (Floatation) , നിയന്ത്രിക്കൽ (Restriction) , ബാഷ്പീകരിക്കൽ (Evaporation) എന്നിങ്ങനെ പല വിദ്യകളിലും  പ്രാവീണ്യം നേടിയ ഇവരൊക്കെ , ഓരോ ഷോകളിലും വത്യസ്ഥമായി പല പല സ്റ്റണ്ടുകളും ചെയ്ത് കാണികളെയൊക്കെ കണ്ണ് തള്ളിച്ചിരിക്കുകയാണിപ്പോൾ ...

വേദിയിലേക്ക് വിളിച്ച് വരുത്തി കാണികളെ ചുറ്റും അണിനിരത്തി ,
അവിടെയുള്ള ഒരു കാറിനെ ഇല്ലാതാക്കി കാണിക്കലും , അതേ പോലെ
നിമിഷങ്ങൾ കൊണ്ട് ഒരു ഹെലികോപ്പ്റ്റർ സ്റ്റേജിൽ പ്രത്യക്ഷപ്പെടുത്തലും ,
ചില്ല് ടാങ്കിലെ വെള്ളത്തിൽ ബന്ധനസ്ഥനായവൻ നിമിഷ നേരത്തിനുള്ളിൽ പുറത്ത്
വരുന്ന സമയത്തിനകം അസിസ്റ്റന്റ് ആ ചില്ല് ടാങ്കിൽ അകപ്പെടുന്നതും, കെട്ടി തൂക്കിയിട്ട്  കത്തിച്ചവൻ ഫയർ എസ്കേപ്പ് നടത്തുന്നതും , മെറ്റൽ ബാറിനാൽ കണ്മറച്ചവൻ ഉന്നം പിഴക്കാതെ അമ്പെയ്ത്ത് നടത്തി ആളിനെ പരിക്കേൽ‌പ്പിക്കാതിരിക്കുന്നതും ,
അവിശ്വസനീയമായി തന്നെ കാണികളുടെ മൈൻഡ് റീഡിങ്ങ് നടത്തുന്നതും , സ്റ്റാർ വാർസ് മോഡൽ ലേയ്സർ ലൈറ്റുകൾ കൊണ്ടുള്ള അഭ്യാസവും അങ്ങിനെയങ്ങിനെ അനേകം ആൾ മാറട്ടങ്ങൾ , മുറിച്ച് മാറ്റലുകൾ , ഇലക്ട്രോണിക് മറി മായങ്ങൾ , കാർഡ് ട്രിക്സ് , കോയിൻ കം റോപ് ട്രിക്സ് , എന്നിങ്ങനെ വെറും ചെപ്പടി വിദ്യകൾ വരെയുള്ള ; മാജിക്കിന്റെ ലോകത്തെ എല്ലാ വിദ്യകളും അവതരിപ്പിച്ച് കൊണ്ടുള്ള തനി വിസ്മയക്കാഴ്ച്ചകൾ തന്നയാണ് ഈ വമ്പൻ ജാലവിദ്യാ പരിപാടിയിൽ ഉള്ളത്  ...

ഇന്ന് അന്തർദ്ദേശീയമായി മാജിക് അവതരണ
രംഗത്തെ  തനി പുപ്പുലികളായ ന്യൂ ജെനെറേഷൻ മാജീഷ്യന്മാരായ

  1. അലി കുക്ക് (Sleight of Hand Master) 
  2.  ബെൻ ഹാർട്ട് (Boundary Breaking Magician)
  3.  ക്രിസ് കോക്സ് (Mind-Bending Mind Reader )
  4.  ഡാമിയെൻ ഒബ്രയേൻ (Explosive Street Magician )
  5.  ജെമീയ് അലൻ (Digital Marvel )
  6.  ജൊനേഥാൻ ഗുഡ് വിൻ(Daredevil and Escapologist )
  7.  കാതറൈൻ മിൽ സ്(Sophisticated Sorceress )
  8.  ലൂയ്സ് ദെ മാത്തോസ് ( Grand Illusionist )
എന്നീ എട്ട് ജാലവിദ്യാ ഉസ്താദുകളും അവരുടെ കൂട്ടാളികളും കൂടി ഈ രംഗ മണ്ഡപത്തിൽ അവതരിപ്പിക്കുന്ന റിയൽ മാജിക്കിന്റെ ഒറിജിനൽ റിയാലിറ്റി പെർഫോമൻസുകൾ...!

ഇനി ഇവരെല്ലാം കൂടി ലണ്ടൻ സിറ്റിയിൽ
നിന്നും യു.കെയിലുള്ള മറ്റ് വലിയ സിറ്റികളിലേക്കും, പിന്നീട് മറ്റ് യൂറോപ്പ്യ ൻ പട്ടണങ്ങളിലേക്കും ശേഷം
ഒരു ലോക പര്യടത്തിനും വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ് -
അതും അതാത് രാജ്യങ്ങളിലെ വമ്പൻ മാജിക് കമ്പനികളുമായി ഒരു ടൈ-അപ്പ് ഉണ്ടാക്കി അവിടങ്ങളിലെ ബോക്സ് ഓഫീസുകളും തകർക്കാനാണ് -
ഈ പരിപാടിയുടെ സംവിധായകനായ  ജെമീയ് അലന്റേയും (2 മിനിറ്റ് വീഡിയോ) , ഇതിന്റെ നിർമ്മാതക്കളായ Jamie Hendry Productions ന്റേയും ഭാവി പരിപാടികൾ...



പുണ്യ പുരാതനമായ ഭാരതീയമായ ഇന്ദ്രജാലങ്ങളെ
വണങ്ങി കൊണ്ട് ആരംഭിക്കുന്ന ഈ അസാദ്ധ്യമായ മാജിക് ഗാല ഷോ ,
മാജിക്കിന്റെ ഈറ്റില്ലമായ നമ്മുടെ ഇന്ത്യയിലും പ്രദർശനത്തിനെത്തുമെന്ന്
നമുക്ക് കാത്തിരിക്കാം അല്ലേ ...

അതെ ഒരിക്കലും ഇമ്പോസ്സിബ്ൾ അല്ലാത്തതും സംഭവിച്ചേക്കും ... !






മൂന്ന് കൊല്ലം മുമ്പെഴുതിയ 
വേറൊരു മാജിക് വിസ്മയ ചരിതം
മാജിക്കിന്റെ ഒരു വിസ്മയ ലോകം


Thursday 23 July 2015

സെൽ മി ദി ഏൻസർ ... ! / Sell Me the Answer ... !

ഒരു രാജ്യത്തിന്റെ സാംസ്കാരിക തനിമകൾ തൊട്ടറിയുവാൻ അവരുടെ ടി.വി പ്രോഗ്രാമുകൾ ഒരാഴ്ച്ച വീക്ഷിച്ച് നോക്കിയാൽ മതിയെന്നാണ് പറയുന്നത് ...
ആ നാട്ടിലെ ടി.വി ചാനലുകളിൽ കൂടി അവതരിപ്പിക്കുന്ന വാർത്താ പത്രികകളിലൂടെ , ഡോക്യുമെന്ററികളിലൂടെ , ചരിത്ര - വർത്തമാന - രാഷ്ട്രീയ - സിനിമാ - കായിക വിനോദ കാഴ്ച്ചകളിലൂടെ ആ നാടിന്റേയും , നാട്ടുകാരുടേയും സ്പന്ദനങ്ങൾ മനസ്സിലാക്കുവാൻ സാധിക്കുമത്രെ ...!

എന്നെപ്പോലെയൊക്കെയുള്ള ഇന്നത്തെ ഒരു ശരാശരി
സാധാരണക്കാർ , ഇത്തരം സ്ഥിരം കാണാറുള്ള ചാനലുകളിലെയൊക്കെ
നല്ലതും , ചീത്തയും , വാർത്താ പ്രാധാന്യമുള്ളതുമൊക്കെയായ കാര്യങ്ങൾ മിക്കതും ഊറ്റിയെടുത്താണ് അവരുടെയൊക്കെ സ്വന്തം ബ്ലോഗുകളിലടക്കം , പല സോഷ്യൽ
മീഡിയ സൈറ്റുകളിലും  , മറ്റ് പല വെബ് തട്ടകങ്ങളിലും ...
ആയതൊക്കെ കുറച്ച് പൊടിപ്പും , തൊങ്ങലും വെച്ച് പ്രദർശിപ്പിച്ച് അഭിപ്രായങ്ങളും , ലൈക്കുകളും , ഡിസ് ലൈക്കുകളും , ഷെയറുകളുമൊക്കെയായാണ് ഈ കാലഘട്ടത്തിൽ എന്നുമെന്നോണം അഭിരമിച്ചുകൊണ്ടിരിക്കുന്നു , എന്നത് ആർക്കാണ് അറിയുവാൻ പാടില്ല്യാത്തത് ..അല്ലേ.


അതായത് യാതൊരു വിധ പൊതു താല്പര്യ പ്രശ്നങ്ങളിലും നേരിട്ടിറങ്ങിച്ചെല്ലാതെ , തനി സോഫാ ഗ്ലൂ കുട്ടപ്പന്മാരും , കുട്ടപ്പികളുമായി മുറിയിൽ അടച്ചിരുന്ന് രാഷ്ട്രീയത്തേയും , സാഹിത്യത്തേയും, മതത്തേയും, സേവനങ്ങളേയുമൊക്കെ പറ്റി ഘീർവാണം പോലെ , ഘോരഘോരം വാചക കസർത്തുക്കൾ മാത്രം നടത്തുന്നവർ ...!


അതൊക്കെ പോട്ടെ
ഇനി നമുക്ക് പറയുവാൻ പോകുന്ന
ടി.വി പ്രോഗ്രാമുകളിലേക്ക് കടന്ന് ചെല്ലാം...

അലങ്കാരങ്ങളായി കൈയ്യിലും , കാലിലും , കഴുത്തിലും , കാതിലും
മൂക്കിലുമൊക്കെ ആഭരണങ്ങളാൽ അണിയിച്ചൊരുക്കി, ആഡംബര ജീവിതം
നയിച്ച് പോരുന്ന അമ്മായിയമ്മ കം മരുമകൾ കുടുംബങ്ങളെ ചിത്രീകരിച്ച് , അവർ
തമ്മിലുള്ള പോരുകളും , ചേരി തിരിവുകളും , കോന്തൻ ഭർത്താവുദ്യോഗസ്ഥന്മാരെയുമൊക്കെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ മാറ്റി മാറ്റിയിട്ടിട്ടുള്ള തനി മിഴിനീർ പ്രവാഹമൊഴുകുന്ന  കാക്ക തൊള്ളായിരം സോപ്പ് സീരിയലുകൾക്കിടയിൽ , വല്ലപ്പോഴും കാണിക്കാറുള്ള ഗെയിം / ടാലന്റ് റിയാലിറ്റി ഷോകളാണ് , ഇന്നത്തെ ടി.വി പരിപാടികളിൽ ചിലതൊക്കെ പ്രേഷകർക്ക് ശരിക്കും വിനോദവും വിജ്ഞാനവും വിളമ്പി കൊടുക്കുവാറുള്ളത് എന്നത് ഒരു സത്യം തന്നേയാണല്ലോ ...




ഇതിപ്പോൾ പറയുവാൻ കാരണം മിനിഞ്ഞാന്ന് ,  ഏഷ്യാനെറ്റിൽ അവതരിപ്പിച്ച
സെൽ മി ദി ഏൻസർ ‘ എന്നൊരു ടാലന്റ് ഷോ കാണാൻ ഇടയായി. 10 ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ നൽകിയാൽ , ആയതിൽ പങ്കെടുക്കുന്ന ആൾക്ക് , പരിപാടിയിൽ പടി പടിയായി 50 ലക്ഷം രൂപയിൽ മേലെ സ്വന്തമാക്കാവുന്ന , പൈസ സ്വരൂപിക്കാവുന്ന മത്സര പരിപാടിയാണിത്.
അഥവാ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചില്ലെങ്കിൽ , ഉത്തരങ്ങൾ വിലക്ക്
വിൽക്കുവാൻ അവിടെ ആ സദസ്സിൽ സന്നിഹിതരായിരിക്കുന്ന 42 ട്രേയ്ഡേയ്സിൽ
നിന്നും വിലകൊടുത്ത് ഉത്തരങ്ങൾ വാങ്ങാവുന്ന ഒരു ഏർപ്പാടും ഈ പരിപാടിയിൽ ഉണ്ട്.

അതായത് പങ്കെടുക്കുന്ന 'കണ്ടസ്റ്റെൻസി'നേക്കാൾ പൈസ , ശരിയായ
ഉത്തരം വിപണനം ചെയ്യുന്നവർക്ക് വിറ്റ് , വിറ്റ് ഉണ്ടാക്കാം എന്നർത്ഥം , അഥവാ ശരിയുത്തരമല്ലെങ്കിൽ പോലും വിപണനം ചെയ്യുന്ന ആളടക്കം വാങ്ങുന്ന ആളും പരിപാടിയിൽ നിന്നും പുറത്തായാലും  , വിറ്റു കിട്ടിയ കാശ് സ്വന്തമാക്കുവാൻ  പറ്റുന്ന അവസ്ഥ ... !

അന്നത്തെ പരിപാടിയിലെ കണ്ടസ്റ്റന്റ് ഉത്തരങ്ങൾ വില പേശി വാങ്ങി വാങ്ങി പങ്കെടുത്ത 5 ചോദ്യങ്ങൾ വരെ താണ്ടി , പിന്നത്തെ 2ലക്ഷത്തിന്റെ ചോദ്യം ... 'വയലാർ അവാർഡ്'നേടിയ മലയാളത്തിലെ ഒരു കൃതിയുടെ പേര് പറഞ്ഞ്  അതിന്റെ രചയിതാവ് ആരായിരുന്നു എന്നാണ് ഉത്തരം പറയേണ്ടത് ...

 കോളേജുകളിൽ മലയാളം അദ്ധ്യാപികമാരായവർ തൊട്ട് , ഡോക്ട്ടറും ,
പി.എസി.സി ട്യൂട്ടറും , എഞ്ചിനീയറുമൊക്കെയുള്ള ഉത്തരം വിപണനം ചെയ്യുന്ന
സദസ്സിൽ നിന്നും , ഈ ചോദ്യത്തിന് ഉത്തരം പറയുവാൻ , ആകെ ഒരാൾ മാത്രമാണ്
മുന്നോട്ട് വന്നത് . എന്നിട്ടോ തെറ്റായ ഉത്തരം, വിലപേശി വിറ്റിട്ട് ,  ഒരു ലക്ഷം പക്കലാക്കി ഒരു ഉളുപ്പുമില്ലാതെ മൂപ്പരും , പങ്കെടുക്കുന്ന ആളും പുറത്തായി പോകുന്നത് കണ്ടപ്പോൾ എന്തോ ഒരു വല്ലാത്ത വിഷമം തോന്നി ...

മലയാള സാഹിത്യത്തിലെ പലതിനെ കുറിച്ചും കാര്യമായൊന്നും
അറിവില്ലാത്ത നമ്മുടെയെല്ലാം , തനി പ്രതിനിധികൾ തന്നെയായിരുന്നു
‘സെൽ മി ഏൻസർ ‘ വിൽക്കുവാൻ വന്ന ആ വമ്പൻ വില്പനക്കാരെല്ലാം...!

തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ കഥകളും , അനുഭവങ്ങളുമൊക്കെയായി ,
വളരെ നല്ല രീതിയിൽ തന്നെ ഈ പരിപാടി അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന മുകേഷ് ,
അന്നത്തെ പരിപാടിക്ക് ശേഷം സൂചിപ്പിച്ചത് ഇതാണ് ...

‘മലയാള ഭാഷ സാഹിത്യത്തോടുള്ള മലയാളിയുടെ
ഇന്നത്തെ അവഗണന മനോഭാവം മാറ്റിയെ മതിയാവു എന്നതാണ് ..”

എത്രമാത്രം സാങ്കേതിക വിദ്യ ഉന്നതിയിലെത്തിയെങ്കിലും
മലയാള ഭാഷ സാഹിത്യത്തിലൊന്നും ഇന്ന് ഒട്ടുമിക്ക മലയാളിക്കും
പരിജ്ഞാനമില്ലാതായി കൊണ്ടിരിക്കുന്നു എന്ന ദു:ഖകരമായ വാസ്തവം ... !

കഷ്ട്ടം  തന്നെ അല്ലേ

അതെങ്ങിനെ വായനയെ തഴഞ്ഞ് , സോഷ്യൽ നെറ്റ് വർക്ക്
സൈറ്റുകളിലും , ടി.വി പരിപാടികളിലേക്കും മാത്രം ഒതുങ്ങി കൂടിയിരിക്കുകയാണല്ലോ
ഇന്നത്തെ പുത്തൻ മലയാളി സമൂഹം ..അല്ല്ലേ

പിന്നെ ഏത് ആഘോഷ വേളകളിലും അല്ലായ്ത്തപ്പോഴും
ഒട്ടുമിക്ക ടി.വി. പരിപാടികളിലെല്ലം  പങ്കെടുക്കുന്നത് സിനിമാ
- സീരിയൽ - രാഷ്ട്രീയ തലതൊട്ടപ്പന്മാരല്ലാതെ മേമ്പൊടിക്ക് പോലും
ഒരു കവിയേയോ , സാഹിത്യകാരനെയോ , സാംസ്കാരിക നായകനേയോ
കാണിച്ചാൽ ചാനലിന്റെയൊക്കെ വ്യൂവർഷിപ്പ് റേറ്റ് കുറഞ്ഞ് പോകില്ലേ..!


നമ്മുടെ നാട്ടിൽ ഇന്ന് സമ്പ്രേഷണം നടത്തി കൊണ്ടിരിക്കുന്ന  ഏതൊരു നല്ല കണ്ണീർ സീരിയലായാലും , ടാലന്റ് / ഗെയിം റിയാലിറ്റി ഷോയായാലും , ആയതിലെ  ഭൂരിഭാഗവും അന്യ നാടുകളിൽ / ഭാഷകളിൽ ഹിറ്റായവയായിരിക്കും...!

ഇനി എന്നാണാവോ നമ്മൾ സ്വന്തമായി ക്രിയേറ്റ് ചെയ്ത ഇത്തരം
ഒരു കിണ്ണങ്കാച്ചി പരിപാടി അന്യദേശക്കാർ / ഭാഷക്കാർ പകർത്തിയെടുത്ത്
അവരുടെ നാട്ടിൽ അവതരിപ്പിക്കുക..?
ചുമ്മാ ഒരു പകൽക്കിനാവ് കാണാമെന്ന് മാത്രം .. !



ഈ പരിപാടിയും ഇതുപോലെ തന്നെ 2010 കാലഘട്ടങ്ങളിൽ
സ്കൈ ചാനൽ  ഒന്നിൽ അവതരിപ്പിച്ചിരുന്ന ബ്രിട്ടീഷ് ഗെയിം ഷോ ആയ
‘Sell Me the Answer 'എന്ന പരിപാടിയുടെ സ്വതന്ത്ര ആവിഷ്കാരമാണ്,
എങ്കിലും  അതിലെ ഉത്തരം വിൽക്കുന്ന ട്രേയ്ഡേയ്സെല്ലാം , ‘വലിയ‘ സംഖ്യയെങ്ങാനും
ഒരു തെറ്റുത്തരത്തിന് കൈപറ്റിയെങ്കിൽ , പിന്നീട് ആ തുകയൊക്കെ വല്ല ചാരിറ്റിക്കുമൊക്കെ കൈ മാറിയ ചരിത്രമാണുള്ളത് ...

അല്ലാതെ എന്നെ പോലെയുള്ള ഒരു തനി മലയാളിയെ
പോലെ കിട്ടിയത് കീശേലാക്കി ,  ഒരു ഉളുപ്പു മില്ലാതെ മുങ്ങുന്ന
ഇത്തരം ഇടപാടുകൾ യൂറോപ്പ്യൻസിന്റെയിടയിൽ അങ്ങിനെ ഇല്ല കേട്ടൊ

എന്തിന് പറയുവാൻ ...

എന്നുമെന്നോണം നമ്മുടെ മത പുരോഹിത
രാഷ്ട്രീയ മേലാളുകളെല്ലാവരും കൂടി  , നമ്മുടെ മുന്നിലിട്ട്
കാട്ടിക്കൂട്ടുന്നതും ഇത്തരം വേണ്ടാത്ത കുണ്ടാമണ്ടികൾ തന്നെയല്ലേ ...
മുമ്പേ നടക്കും ഗോവുതൻ പിമ്പേ നടക്കും ... ബഹുഗോക്കളെല്ലാം ... !




കടപ്പാട് :- 
ഈ കുറിപ്പുകളിൽ ചേർത്തിട്ടുള്ള ചിത്രങ്ങളും , 
വീഡിയോകളുമൊക്കെ  Asianet TV &Sky TV
ചാനലുകളുടെ Sell Me the Answer  പരിപാടികളുടെ 
ബ്ലോഗ് സൈറ്റുകളിൽ നിന്നും എടുത്തിട്ടുള്ളതാണ്

Tuesday 16 June 2015

ജുറാസ്സിക് വേൾഡ് ... ! / Jurassic World ... !

ഒരു സിനിമയ്ക്ക് വേണ്ടുന്ന എല്ലാ മേമ്പോടികളെല്ലാം ചേരും പടി ചേർത്ത് പ്രേഷകരെ ഹർഷ പുളകിതരാക്കുന്നതിൽ
ജുറാസ്സിക് വേൾഡി‘ ( ഇൻട്രൊ : വീഡിയോ 3 മിനിട്ട് )ലൂടെ വീണ്ടും , ഉന്നത വിജയം കൈ വരിച്ചിരിക്കുകയാണ് , ഇന്നത്തെ ലോക സിനിമയിലെ തല തൊട്ടപ്പന്മാരിൽ ഒരുവനായ ‘ സ്റ്റീവെൻ സ്പിൽബെർഗും ’ അദ്ദേഹത്തിന്റെ നവാഗത കൂട്ടാളികളും കൂടി ...

ഈ സിനിമ റിലാസാവുന്നതിന് എത്രയോ കാലം മുമ്പ് തന്നെ
റിയലിസ്റ്റിക് സംഗതികൾ തന്നെയാണിതൊക്കെ എന്ന് വരുത്തി തീർക്കുവാൻ
ഇതിന്റെ പിന്നണിയിലുള്ളവർക്ക് കഴിഞ്ഞു എന്നതിന് ഒരു ഉത്തമ ഉദാഹരണമായി ,
‘ജുറാസ്സിക് വേൾഡി‘ന്റെ വെബ് സൈറ്റായ www.jurassicworld.com സന്ദർശിച്ച ലക്ഷകണക്കിനുള്ള ആരാധകരുടെ എണ്ണം തന്നെ കണക്കാക്കിയാൽ മതി...
അവിടേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർ വരെയുണ്ട് പോലും ... !

രണ്ട് പതിറ്റാണ്ട് മുമ്പ് , 1993 ൽ പുറത്ത് വന്ന ഇദ്ദേഹത്തിന്റെ ‘ ജുറാസ്സിക് പാർക്കാ ’യിരുന്നു , ലോക സിനിമകളിൽ അതുവരെയുണ്ടായിരുന്ന കളക്ഷൻ റെക്കോർഡ് ഭേദിച്ച ലോകത്തിലെ ആദ്യ സിനിമ ( $ 993 മില്ല്യൺ ) .
പിന്നീട് നാലു കൊല്ലം കഴിഞ്ഞ് ‘ടൈറ്റാനിക്കും’  ശേഷം‘ അവതാറു’ മൊക്കെയാണ് ഈ റെക്കോർഡുകൾ വെട്ടിച്ച് മുന്നേറിയ മൂവികൾ...

ഇതിന്റെ രണ്ടാം ഭാഗമായി 1997 - ൽ ഇറങ്ങിയ ‘ ലോസ്റ്റ് വേൾഡും ’ $ 618 മില്ല്യൺ ലാഭക്കൊയ്ത്ത് നടത്തി മുന്നിട്ടപ്പോൾ , സ്പിൽബെർഗിന്റെ നോമിയായി , ജോയ് ജോൺസ്റ്റൺ സംവിധാനം ചെയ്തിറക്കിയ 2001 ലെ ഈ സിനിമയുടെ മൂന്നാം ഭാഗം  ‘ ജുറാസ്സിക് പാർക്ക് - III ' $ 368 മില്ല്യണേ ലാഭം കൊയ്തുള്ളൂ.

ഈ സിനിമകളിലൊക്കെ അന്നൊക്കെ അഭിനയിച്ചിരുന്ന സ്ഥിരം
സ്റ്റാറുകളായിരുന്ന ജെഫ് ഗോൾഡ്ബ്ലെമും , പിന്നീട് രംഗത്ത് വന്ന റിച്ചാർഡ്
ആറ്റംബോറൊയും , സാം നീലും , ലോറാ ഡേർണും , വില്ല്യം മാക്കിയുമൊന്നുമില്ലാതെ
തന്നെ , അന്തർദ്ദേശീയമായി പേരെടുത്ത , പല ലോക രാജ്യങ്ങളിലേയും ന്യൂ-ജെനെറേഷൻ സ്റ്റാറുകളേയും , പിന്നണിക്കാരേയുമൊക്കെയാണ് , ഇത്തവണ ഈ ‘ഡൈനോസർ സീക്വെൻസി‘ ലെ , നാലാം ചിത്രം സ്റ്റീവൻ അണിയിച്ചൊരുക്കി നിർമ്മിച്ചത്...

കുബുദ്ധിയുടെ ആശാനും , ഡൈനോ-ജെനിറ്റിക് ശാസ്ത്രജ്ഞനുമായ , ഡോ : ഹെൻറി വു് എന്ന കഥപാത്രത്തെ അവതരിപ്പിച്ച ബി.ഡി.വോങ്ങ് മാത്രമേ ഈ പുത്തൻ സിനിമയിൽ ആ കഥാപാത്രമായി  വീണ്ടും അഭിനയിച്ചുള്ളൂ ...

ഹോളി വുഡിലെ പേരെടുത്ത തിരക്കഥാ ദമ്പതികളായ റിക്ക് ജാഫയുടേടെയും അമൻഡയുടേയും കഥയിൽ , സ്പിൽബെർഗിന്റെ ശിഷ്യനായ 38 കാരൻ കോളിൻ ട്രെവറൌവ് സംവിധാനം ചെയ്ത് ,യൂണിവേഴ്സൽ ഫിലീംസ് വിതരണം നടത്തിയ ഈ ‘ജുറാസിക് വേൾഡ്’ ലോകം മുഴുവൻ , വിവിധ  പരിഭാഷകളുമായി 66 രാജ്യങ്ങളിൽ റിലീസ് ചെയ്ത് , ഒരാഴ്ച്ചകൊണ്ട് തന്നെ $ 510 മില്ല്യൺ നേടി ഇതുവരെയുള്ള സകല കളക്ഷൻ റിക്കാർഡുകളും ഭേദിച്ച് മുന്നേറികൊണ്ടിരിക്കുകയാണിപ്പോൾ ... !

ഇതിന്റെ കഥ നടക്കുന്നത് കരീബിയൻ ദീപ സമൂഹങ്ങളിൽ ഒന്നാ‍യ ,
‘കോസ്റ്ററിക്ക‘യുടെ അടുത്ത് കിടക്കുന്ന  ‘ ഐസ്ല നെബുലാർ ’ എന്ന ദ്വീപിൽ
തന്നേയാണ് . ജുറാസ്സിക് പാർക്ക് 22 കൊല്ലം മുമ്പ് തകന്ന് തരിപ്പണമായ ശേഷം ,
കുറച്ച്  കൊല്ലം കഴിഞ്ഞ് , ഏഷ്യൻ വംശജനും , പുത്തൻ ബില്ല്യനയറും , അരവട്ടനും , അഹങ്കാരിയുമായ സൈമർ മസ്രാണി ( ഇർഫാൻ ഖാൻ ) ദ്വീപ് വിലക്ക് വാങ്ങി അത്യധുനിക സംവിധാനങ്ങളോടെ ഒരു ഡൈനോസർ കം തീം പാർക്ക് വീണ്ടും നിർമ്മിച്ചതാണ് ഈ ജുറാസ്സിക് വേൾഡ് ... !

പണക്കാർക്ക് മാത്രം എത്തിപ്പിടിക്കുവാൻ സാധിക്കുന്ന ഒരു സ്വപ്ന സുന്ദരമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്  ഇപ്പോഴുള്ള ഈ ജുറാസിക് വേൾഡ് ...
കോസ്റ്ററിക്കയിൽ വീമാനമിറങ്ങി , ക്രൂസിൽ കയറി പ്രകൃതി  രമണീയമായ ഈ  ജുറാസിക് വേൾഡുള്ള ദ്വീപിൽ എത്തി ചേർന്നാൽ മുതൽ , ശരിക്കും ഓരോ ടൂറിസ്റ്റിനും ആർമാദിച്ച് തുടങ്ങാം .
നല്ല നല്ല ലിഷർ പാർക്കുകളും , ഡിസ്നി ലാന്റിന് സമാനമായ വിനോദോപാധികളും , ഫുഡ് കോർട്ടുമൊക്കെ അടങ്ങിയ അടിപൊളി സ്ഥലം.
വിസിറ്റേഴ്സ് കുറഞ്ഞാൽ , ആളുകളെ വീണ്ടും വീണ്ടും പുതിയ തരം ദിനോസർ
ജനിതികങ്ങൾ ഉണ്ടാക്കി, ഡൈനോസർ വേൾഡിലെക്ക് ആകർഷിപ്പിക്കുന്ന ഒരു മൾട്ടി കോർപ്പറേറ്റ്  ബിസ്സ്നെസ് മാൻ തന്നെയാണ് ഈ മസ്രാണി .
ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയുവാൻ
www.masraniglobal.com എന്ന ഈ വെബ് സൈറ്റ് സന്ദർശിച്ചാൽ മതി.

പണ്ടത്തെ നിരുപദ്രവകാരികളായ അവിടെയലഞ്ഞ് നടന്നിരിന്ന കുട്ടി ദിനോസറുകളെ ചിലതിനെയെല്ലാം പിടിച്ച് ‘പെറ്റു‘കളെ പോലെ പരിപാലിച്ചുള്ള ‘ഡൈനോ പെറ്റിങ്ങ് ഫാമും‘ , ആനകളെ പോലെ പരിശീലനം നൽകിയ ‘ട്രൈസറാടോപ്പു‘കളുടെ മുകളിലേറി സഞ്ചരിക്കാവുന്ന  ഒരു സഫാരി പാർക്കും ...
‘സീവേൾഡ് സ്റ്റൈലിൽ ഡോൾഫിൻ ഷോ‘ കാണുന്നപോലെ
ടി-റെക്സ് ദിനോസറിന്റേയും മുതലയുടേയും ജീനുകളാൽ സൃഷ്ട്ടിച്ച , വെള്ളത്തിൽ
ജീവിക്കുന്ന ‘ മോസ സോറസ് ‘  എന്ന ഭീമൻ ‘ അക്വാറ്റിക് ലിസഡിന്‘  കൂറ്റൻ സ്രാവിനെ
തീറ്റയായി കൊടുക്കുന്നത് കാണാവുന്ന  ഇൻഡോർ സ്റ്റേഡിയവും , ജനിതിക മാറ്റത്തിലൂടെ ‘വെലോസിറാപ്റ്റർ ‘ എന്ന ബുദ്ധി വികാസം ഉണ്ടാക്കിയ ദിനോസറുകൾക്ക് ട്രെയിനിങ്ങ് നൽകുന്നത് ദർശിക്കാവുന്ന കൂറ്റൻ ഡെക്ക് ഡോക്കും ...
പിന്നെ വിസിറ്റേഴ്സിനെ കൂടുതൽ ആകർഷിക്കുവാൻ വേണ്ടി ടി-റെക്സ് ദിനോസറിന്റേയും , ട്രീ ഫ്രോഗിന്റേയും , കട്ടിൽഫിഷിന്റേയുമൊക്കെ ജീനുകൾ കൂട്ടി ചേർത്തുണ്ടാക്കിയ വമ്പത്തിയായ ഇൻഡോമിനസ് റെക്സ്‌ എന്ന ഭീകര ദിനോസറിനെ സൂക്ഷിക്കുന്ന , ഇതുവരെ സന്ദർശകർക്ക് തുറന്ന് കൊടുക്കാത്ത കൃത്രിമ വനവും , ആയതിന് ഇര കൊടുക്കുന്ന കാഴ്ച്ചകൾ മുകളിൽ നിന്ന് കാണാവുന്ന ഫൈബർ ഗ്ലാസ്സ് സമുച്ചയങ്ങളും ...
പോരാത്തതിന് ഗോളാകൃതിയിൽ ഗ്ലാസ്സ് കൊണ്ട് വളരെ സുരക്ഷിതമായി
ദിനോസറുകളുടെയെല്ലാം മേച്ചിൽ പുറങ്ങളിൽ കൂടിയെല്ലാം സഞ്ചാരം നടത്താവുന്ന
‘ ഗൈറോസ്ഫിയർ ‘ എന്ന ഒരു നവീന വാഹനവും , മോണോ റെയിലിൽ കൂടി ഉയരത്തിൽ
ഈ തീം പാർക്കിനെ വലം ചുറ്റി കറങ്ങി കൊണ്ടിരിക്കുന്ന ഒരു മോസ്റ്റ് മോഡേൺ സംവിധാനങ്ങളുള്ള ട്രെയ്നുമൊക്കെയായി , എല്ലാം അത്യധികം വിസ്മയ കാഴ്ച്ചകളാണ് തനി ത്രിമാന ദൃശ്യങ്ങളിലൂടെ ഓരോ പ്രേഷകനും ഈ മൂവിയിൽ കൂടി ദർശിക്കാനാവുന്നത്... !

ഒപ്പം പുതിയ ജെനിറ്റിക് മെത്തേഡുകളിൽ കൂടി പുത്തൻ ഡൈനോസർ
ജെനുസുകൾ ഉണ്ടാക്കി സംരക്ഷിക്കുകയും , പിന്നീടൊക്കെ അവയെ കൊണ്ടൊക്കെ
എന്തെങ്കിലും പ്രാപ്തമായി ചെയ്യിക്കാവുന്ന സംഗതികളൊക്കെയുമായി സജ്ജീകരിച്ചിരിക്കുന്ന അത്യാധുനിക ജെനിറ്റിക് ക്ലോണിങ്ങ് ലാബും , അതുക്കും മേലെയായ കണ്ട്രോൾ റൂം കം ഓഫീസുമൊക്കെയായി കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ  വിസ്മയങ്ങൾ വേറെയുമുണ്ട് ഈ സൈ-ഫൈ മൂവിയിൽ ..!

സിനിമ തുടങ്ങുന്നത് ഡിവോഴ്സിന് നോട്ടീസ് കൊടുത്ത ഒരു ദമ്പതിമാരുടെ കൌമാരക്കാരായ രണ്ട് ആൺകുട്ടികളെ , അവർ പിരിയാൻ പോകുന്നതിന് മുമ്പ് , അമ്മയുടെ അനുജത്തിയും , ജുറാസ്സിക് വേൾഡിന്റെ ‘ഓപ്പറേഷൻ മാനേജരുമായ ‘ക്ലെയറി‘ന്റെ അടുത്തേക്ക് കുറച്ച് ദിവസം ടൂറിന് വിടുന്നത് തൊട്ടാണ്.
അനുരാഗ വിലോചനനും , വായ് നോട്ടക്കാരനുമായ  ചേട്ടൻ പയ്യനായ
സാക് മിച്ചലിന്റേയും ( നിക്ക് റോബിൻസണ്‍ ) ഡൈനോ ഫാനായ അനുജൻ
ഗ്രെയ് മിച്ചലിന്റേയും ( ടൈ സിംസണ്‍ ) യാത്രയിലൂടെയാണ് , പിന്നീട് ഓരൊ പ്രേഷകനും ജുറാസ്സിക് വേൾഡിന്റെ വിസ്മയ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നതും അവിടത്തെ വിവിധ അത്ഭുതക്കാഴ്ച്ചകൾ ഓരോന്നായി കാണുന്നതും ,  ഇവരോടൊപ്പം ആ അവസരത്തിൽ ജുറാസ്സിക് വേൾഡ് സന്ദർശിക്കുവാൻ എത്തിയ ഇരുപതിനായിരത്തോളം വിസിറ്റേഴ്സ് വേറെയുമുണ്ട്.

ഇതിനിടയിൽ ജൂറാസ്സിക് വേൾഡിന്റെ മാനേജരായ ടിപ്പ് ചുള്ളത്തിയായ
ക്ലെയറിന്റെ (ബ്രെയ്സ് ഡല്ലാസ് ഹോവാഡ് ) തിക്കും തിരക്കിലൂടെയുള്ള പ്രയാണ
ത്തിനിടയിലൂടെ അവിടത്തെ അത്യാധുനികമായ ബൃഹത്തായ കണ്ട്രോൾ റൂമും , ഡൈനോ ജെനെറ്റിക് ലാബും , ഹെലികോപ്റ്റർ പറത്തുവാൻ വലിയ വശമില്ലെങ്കിലും സ്വന്തം സ്ഥാപനത്തിൽ വന്നിറങ്ങിയുള്ള മസ്രാണിയുടെ പത്രാസ് ഗോഷ്ട്ടികളുമൊക്കെ രസമായി തന്നെ ചിത്രീകരിച്ചിരിക്കുകയാണ് ആദ്യ ഭാഗങ്ങളിൽ...

ഇതോടൊപ്പം വേറെ ഫ്രേയ്മിൽ , തന്റെ നഷ്ട്ട പ്രണയത്തിൽ നിരാശനായ , മോട്ടോർ സൈക്കിൾ കമ്പക്കാരനായ , ദിനോസർ ട്രെയ്നറായി അവിടെ ചാർജെടുത്ത , മാനേജർ ചുള്ളത്തിയുമായി പണ്ട് പൊട്ടി  പോയ ഒരു ലൈൻ വീണ്ടും ഫിറ്റ് ചെയ്തെങ്കിലും  , ആയത് വിജയിക്കാതെ വന്ന  ഓവെൻ ഗ്രാഡി (ക്രിസ് പ്രാറ്റ്) എന്ന ചുള്ളൻ , തന്റെ ഹിപ്നോട്ടിക് ചലനങ്ങളിലൂടെ വെലോസിറാപ്റ്ററുകളുടെ കൂട്ടിൽ അകപ്പെട്ട ഒരു ജീവനക്കാരനെ രക്ഷിക്കുന്ന ഭാഗവും , ഇത്തിരി ഭയാശങ്കകളോടെ ആസ്വദിച്ച് തന്നെ കാണാൻ കഴിയും...

ഒപ്പം തന്നെ , പിന്നീട് വില്ലൻ ഭാവങ്ങളിളേക്ക് മാറി പോകുന്ന അവിടത്തെ ജനിതിക ശാസ്ത്രങ്ങനായ ഡോ : ഹെൻറി വു്നേയും ( ബി.ഡി .വോങ് ), സെക്യൂരിറ്റി ചീഫായ ഹോസ്കിൻസിനേയും (വിൻസെന്റ്  ഡി ഒണൊഫ്രിയൊ ) നല്ല രീതിയിൽ കാണിക്കുന്നുണ്ട്.

പിന്നീട് പ്രേഷകരെയെല്ലാ‍ം കൊണ്ട് പോകുന്നത് ജുറാസ്സിക് വേൾഡിലെ
നയന സുന്ദരമായി ഒപ്പിയെടുത്തിട്ടുള്ള ത്രിമാന കാഴ്ച്ചകളിലേക്കാണ്. പെറ്റുകളായ
ദിനോസറുകൾ , ദിനോസറുകളുടെ പുറത്ത് കയറിയുള്ള സഫാരി , ഗൈറോസ്ഫിയർ
എന്ന മോഡേൺ വാഹനത്തിൽ കയറിയുള്ള സഞ്ചാരം , മോസസോറസ്  എന്ന ഭീമൻ അക്വാറ്റിക് ലിസഡിന് തീറ്റ കൊടുക്കുന്ന രംഗം , അങ്ങിനെയങ്ങിനെ..
പിന്നീടങ്ങോട്ട് ശ്വാസം പിടിച്ചിരുന്ന് കാണാവുന്ന രംഗങ്ങളാണ് ഒന്നൊന്നായി വന്നുകൊണ്ടിരിക്കുന്നത് , ജനിതിക മാറ്റം വരുത്തി ബുദ്ധി വികാസം നേടിയ ഭീകരിയായി തീർന്ന ഇൻഡോമിനസ് റെക്സ്‌  കൂട് തകർത്ത് പോകുന്നതിനിടയിൽ ഓവെൻ കടുകിട രക്ഷപ്പെടുന്നതും ,  കൂടെയുള്ള രണ്ട് പേരെ ആയത് കടിച്ച് മുറിച്ച് അകത്താക്കുന്നതും മറ്റും . പുറത്തെ വനത്തിനുള്ളിലേക്ക് കടന്ന് കളഞ്ഞ ഇതിനെ ഡിറ്റെക്ടർ ഉപയോഗിച്ച് ഫോളൊ ചെയ്ത ബ്ലൂറേയ്  ഗണ്ണുപയോഗിച്ച് കീഴ്പ്പെടുത്തുവാൻ സെക്യൂരിറ്റിക്കാർക്കാവാതെ അവരെല്ലം അതിന് ഇരയാവുന്നതും ...
അതിന് ശേഷം വേദന കൊണ്ട് സർവ്വ സംഹാരിയായി മാറിയ
ഇൻഡോമിനസ് റെക്സ്‌ പുറത്തുള്ള മറ്റ് ദിനോസറുകളെ ആക്രമിച്ചും കൊന്നും
വിളയാടി നടക്കുന്നതും, ആ അവസരത്തിൽ, ഗൈറോസ്ഫിയറിനുള്ളിൽ കാട്ടിലകപ്പെട്ട ചേച്ചിയുടെ മക്കളെ തേടി ക്ലെയറിനോടൊപ്പം , പ്രണയം കാരണം ജീവൻ പണയം വെച്ച് ഓവെനും കൂടി വനത്തിലേക്ക് കുട്ടികളെ തേടി പായുന്നതും , കുട്ടികൾ തൽക്കാലം ഇൻഡൊ - റെക്സിന്റെ  വായിൽ നിന്ന് രക്ഷപ്പെട്ട്  പണ്ടത്തെ കാലാഹരണ പെട്ട ‘ജുറാസ്സിക് പാർക്കി‘ൽ എത്തിപ്പെട്ട് , അവിടെ നിന്ന് സാഹസികമായി രക്ഷപ്പെട്ട് വരുന്നതും ...
ക്ലെയറും , ഓവെനും പിള്ളേരെ അന്വേഷിച്ച് പോയി പഴയ ജുറാസ്സിക് പാർക്കിൽ പെട്ട് , തല നാരിഴക്ക് ഇൻഡോ -റെക്സിൽ നിന്നും രക്ഷപ്പെട്ട് വരുന്നവഴി ദിനോസർ പക്ഷികളുടെ കൂട്ടിൽ അകപ്പെടുന്നതിനിടയിൽ  , പുറത്ത് വന്ന ‘പ്ടെറൊഡാക്റ്റ്യയി ‘ൽ പക്ഷികൾ,  ഇൻഡോ-റെക്സ് വേട്ടക്കിറങ്ങിയ മസ്രാണിയുടെ ഹെലികോപ്റ്ററിലിടിച്ച് അത് തകർന്ന്  ‘പ്ടെറൊഡാക്റ്റ്യയിൽ ദിനോസർ പക്ഷി ‘കളെ സൂക്ഷിക്കുന്ന ഗ്ലാസ്സ് ഡോം സമുച്ചയമായ ‘അവിയെറി’ തകർന്ന് അവയെല്ലം പറന്ന് വന്ന് കാണികളെ ആക്രമിക്കുന്നതും , റാഞ്ചികൊണ്ട് പോകുന്നതും ...
കുട്ടികളെ ഇവയിൽ നിന്നും രക്ഷപ്പെടുത്തുവാൻ ശ്രമിച്ച ഓവെനെ അവസാന
നിമിഷം ക്ലെയർ രക്ഷിക്കുന്നതും , അപ്പോളുള്ള ഒരു ജീവൻ രക്ഷാ നന്ദി പ്രണയ
പരവശത്തോടെയുള്ള ഉമ്മവെക്കലും , സാറയെ റാഞ്ചിയ ‘പ്ടെറൊഡാക്റ്റ്യ‘യിലിനെ
യടക്കം ചാടിപ്പിടിച്ച് വായിലാക്കുന്ന ‘ മോസ സോറസി ‘ന്റെ പ്രകടനവുമൊക്കെ വീർപ്പടക്കിയും, കണ്ണു തള്ളിയുമൊക്കെയാണ് ഏവരും കാണുക...

ഇതിനിടക്ക് മസ്രാണിയുടെ മരണ ശേഷം ജൂറാസിക് വേൾഡ് കൈയ്യടക്കിയ സെക്യൂരിറ്റി ചീഫായ ഹോസ്കിൻസിന് പുതിയ ജനിതികമാറ്റം വരുത്തിയ ദിനോസറുകളെ ഉപയോഗിച്ച് യുദ്ധങ്ങളിൽ ശത്രുപാളയം തകർക്കുവാൻ ഇവയെ ഉപയോഗപ്പെടുത്താമെന്നുള്ള സിദ്ധാന്തം രൂപപ്പെടുത്തി വിപണനം ചെയ്യാനുള്ള ഏർപ്പാടുകൾക്ക് വേണ്ടി , ജെനെറ്റിക് ലാബിൽ മൂപ്പരുടെ വരുതിയിൽ പെട്ട് ഉണ്ടാക്കിയെടുത്ത വസ്തു വകകളും , ദിനോസർ മുട്ടകളുമൊക്കെയായി ഡോ : ഹെൻറി വു്നേയും കൂട്ടാളികളേയും രഹസ്യ താവളത്തിലിക്ക് പറത്തിവിട്ടെങ്കിലും , ഹോസികിന് അദ്ദേഹത്തിന്റെ വറുതിക്ക് വരാതിരുന്ന ഒരു വെലോസിറാപ്റ്ററിന് മുന്നിൽ അതി ജീവിക്കുവാൻ സാധിച്ചില്ല... !

അവസാനം മുള്ളിനെ മുള്ള്
കൊണ്ടെടുക്കാമെന്ന് പറഞ്ഞത് പോലെ
ഇൻഡോമിനസ് റെക്സിനെ ഒതുക്കുവാൻ അതിന് പറ്റിയ എതിരാളിയെ ആനയിച്ച് കൊണ്ട് വരുന്ന ക്ലെയർ.

ഇൻഡോമിനസ് റെക്സിനെ യുദ്ധം
ചെയ്ത് തോല്പിക്കാനുള്ള പുതുതായി
രംഗ പ്രവേശം ചെയ്ത നായകന്റെ വീരത്തം , കൂട്ടിന് ജീവൻ ബാക്കി വന്ന രണ്ട് ‘വെലോസിറാപ്റ്ററുകളും.
എന്ത് പറയാൻ ഒരു കിണ്ണങ്കാച്ചി
ക്ലൈമാക്സിലൂടെ ‘ ഇൻഡോമിനസ് റെക്സ് ‘ ഇല്ലാതാകുന്നു...!

അങ്ങിനെ ജുറാസിക് വേൾഡിലെത്തിയ വിസിറ്റേഴ്സെല്ലാം
കോസ്റ്ററിക്കയിൽ തിരിച്ചെത്തി നാടുകളിലേക്ക് മടങ്ങുവാൻ തയ്യാറാകുന്നു
പരസ്പരം പിരിയാൻ പോയ മാതാപിതാക്കൾ ഒരുമിച്ച്  വന്ന്  ഗ്രേയെയും
സാക്കിനേയും കെട്ടിപ്പിടിക്കുന്നു.
ക്ലെയറും ഓവെനും വീണ്ടും പ്രണയത്തിന്റെ മടിത്തട്ടിലേക്ക് ...

ലാസ്റ്റ് ഷോട്ടായി പുതുനായകനും കൂട്ടരും ഇനി ജുറാസ്സിക്
വേൾഡിന്റേയും , ആ ദ്വീപിന്റെയും അധിപരാകുന്നിടത്ത് പടം ശുഭം .

മുഖ്യ അഭിനേതാക്കളും കഥാപാത്രങ്ങളും
Chris Pratt ...
Bryce Dallas Howard ...
Vincent D'Onofrio ...
Ty Simpkins ...
Irrfan Khan ...
Nick Robinson ...
Jake Johnson ...
ലോവ്രി /Lowery
Omar Sy ...
BD Wong ...
Judy Greer ...
കേരൻ / Karen
Brian Tee ...
Katie McGrath ...

തീർത്തും ഒരു സയന്റി - ഫിക് മൂവിയായ ഈ പടം ശരിക്കും 3 D ഇഫക്റ്റിൽ
തന്നെ കാണണം . എന്നാൽ മാത്രമെ ഈ സിനിമയുടെ എല്ലാ വർണ്ണ വിസ്മയങ്ങളും തൊട്ടറിയുവാൻ സാധിക്കുകയുള്ളൂ . ആയത്  I-Max തീയ്യറ്ററിൽ കൂടിയാണെങ്കിൽ ഈ കാഴ്ച്ച അവിസ്മരണീയമാകും കേട്ടൊ...

ആധുനിക മനുഷ്യനും
പൌരാണിക മൃഗവും തമ്മിലുള്ള കീഴടക്കലിന്റേയും അതിജീവനത്തിന്റെയും  പുതിയ യുദ്ധങ്ങൾ നമുക്ക് ഇനിയും തുടർന്നും കാണാം ...
ദിനോസർ ജനിതിക ശാസ്ത്രജ്ഞനായ
ഡോ : ഹെൻറി വു് ഡെവലപ്പ് ചെയ്തെടുത്ത ഡൈനോ എഗ്ഗുകളും മറ്റുമായി രക്ഷപ്പെട്ടിട്ടുണ്ടല്ലോ ...
തനി പണക്കൊതിയനായ മൂപ്പർ ഇനിയും വേറൊരു ശതകോടീശ്വരനുമായി
കൂട്ട് ചേർന്ന് വീണ്ടും ദിനോസറുകളെ  മനുഷ്യന്മാർക്കിടയിലേക്ക് തുറന്ന് വിടും ...!

അന്നും നാം സിനിമാ പ്രേമികൾ ഇതുപോലെ
തന്നെ വിസ്മയ തുമ്പത്തിരുന്ന് കോരി തരിക്കും ..!

പിന്നാമ്പുറം :-
ബ്രിട്ടീഷ് മലയാളിക്ക് വേണ്ടി എഴുതിയ 
ഒരു സിനിമാ വിശകലനമാണിത്.. ദാ ആ ലിങ്ക്

Wednesday 29 April 2015

പൂരം പൊടി പൂരം ...! / Pooram Poti Pooram ...!

അങ്ങിനെ പന്തീരാണ്ട് കൊല്ലങ്ങൾക്ക്
ശേഷം , നാട്ടിൽ വന്ന് വീണ്ടും ഒരു പൂരക്കാലം കൂടി തിമർത്താടിയപ്പോൾ കിട്ടിയ നിർവൃതിയെ ഏത് ആമോദത്തിന്റെ ഗണത്തിലാണ് പെടുത്തേണ്ടതെന്ന് എനിക്കറിയില്ല...

സാധാരണ ബ്രിട്ടണിലെ വെക്കേഷൻ കാലമായ  ആഗസ്റ്റ്  മാസങ്ങളിലാണ് ,.2003 -ന് ശേഷം പലപ്പോഴും ഞാനും , കുടുംബവും നാട്ടിൽ സ്ഥിരമായി വരാറുള്ളത് ...
ഇത്തവണ നാട്ടിൽ വന്നപ്പോൾ കൂടിയ തുഞ്ചൻ പറമ്പ് ബ്ലോഗ്മീറ്റും,
അതിന് ശേഷം  അനേകം ബൂലോഗ മിത്രങ്ങളെ നേരിട്ട് പോയി സന്ദർശിക്കലുകളും ,
തട്ടകത്തുള്ള  വട്ടപ്പൊന്നി വിഷു വേലയുൾപ്പെടെയുള്ള അനേകം നാട്ടു പൂരങ്ങളടക്കം , പണ്ടൊക്കെ ഞാൻ നിറഞ്ഞാടിയിരുന്ന മ്ടെ സാക്ഷാൽ   തൃശൂർ പൂരവും (വീഡിയോ ), പിന്നെ പാവറട്ടി പള്ളിപ്പെരുന്നാളും  , ഒരു ഒന്നൊന്നര വിഷുക്കാലവുമൊക്കെ കൂടി , ഒരു കൊട്ടപ്പറ വിശേഷങ്ങളാണ് എന്റെ സ്മരണകളിൽ ഞാൻ വീണ്ടും വാരിക്കോരി പറക്കി കൂട്ടിയിട്ടിട്ടുള്ളത് ...!

ഇങ്ങിനെ പഴയ നൊസ്റ്റാൾജിയകൾ  പലതും തൊട്ടുണർത്തിയ ഒരു  ആവേശപ്പെരുമഴയിൽ എന്റെ മനമാകെ വീണ്ടും കിളിർത്തു തുടിച്ച  തൃശ്ശൂർ പൂരം കുടമാറ്റം കഴിഞ്ഞ ശേഷം ,  എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ നായികയായ  , ഇപ്പോൾ സ്തനാർബ്ബുദ ചികിത്സയൊക്കെ കഴിഞ്ഞ് ഭേദമായികൊണ്ടിരിക്കുന്ന  , പ്രിയയുടെ വീട്ടിൽ ഒരു  അന്തിക്കൂട്ടിന് പോയപ്പോൾ  , അവളുടെ ‘ഡെസ്ക് ടോപ്പി‘ലിരുന്നാണ് , എഴുതുവാനുള്ള ഒരാശ വന്നപ്പോൾ , കഴിഞ്ഞ മാസം 29 - ന് , ഞാൻ ഈ ‘പൂരം പൊടി പൂരം ‘ എഴുതിയിട്ടത് ...!

സാക്ഷാൽ പൂരം വെടിക്കെട്ട് കാണുവാൻ
പോകുന്നതിന് മുമ്പ് ഒരു ‘തനി വെടിക്കെട്ട്‘ വർണ്ണന..!
പക്ഷേ ഈ 'പൂരം പൊടി പൂര'ത്തിനിടയിലെ വെടിക്കെട്ട്
വർണ്ണനകളിലെ ‘വെടിയമിട്ടുകളിലെ വർണ്ണ വിസ്മയത്തിന്റെ
ആഘാതാത്താൽ’ , ആയതിന്റെ പൊടി പോലും പ്രസിദ്ധീകരിക്കുവാൻ ,
ബ്ലോഗർ കോമിന്റെ പുതിയ നയമനുസരിച്ച് സാധ്യമാകാത്തതിൽ ഞാൻ
ഏവരോടും ഈ അവസരത്തിൽ സദയം ഖേദം രേഖപ്പെടുത്തി കൊള്ളട്ടെ...

പക്ഷേ കൈവിട്ട് പോയ
ശരങ്ങൾ പോലെയായിരുന്നു
അന്ന് എഴുതിയിട്ട വാക്കുകൾ ...

അവ ഒരിക്കലും അതേ പോലെ തിരിച്ചെടുക്കുവാനും കഴിയുന്നില്ല.
നമ്മളിൽ ഒട്ടുമിക്കവരുടേയും ജീവിതാരംഭത്തിൽ ഉണ്ടായിട്ടുള്ള
പോലുള്ള ചില കൊച്ച് കൊച്ച് സംഗതികളായിരുന്നു അവയൊക്കെ...

ഏതാണ്ട് പത്ത് മുപ്പത്തഞ്ച് കൊല്ലം മുമ്പ് നടന്ന ഒരു കൌമാരക്കാരന്റെ
നേരനുഭങ്ങളായിരുന്നു അന്നതിൽ കുറിച്ചിട്ടിരുന്നത് , ഒപ്പം അവനേക്കാൾ നാലഞ്ച്
വയസ് മൂപ്പുള്ള ഒരു നായികയുടേയും ...

അവന്റെ എട്ടാം ക്ലാസ് മുതൽ പ്രീ-ഡിഗ്രിക്കാലം വരെയുണ്ടായിരുന്ന ചില കൊച്ച്
കൊച്ചനുഭവങ്ങൾ , തനി ഇക്കിളി കഥകൾ.പോലെയാകുമെന്നൊന്നും , ഈ  കഥാ
പൂരത്തിന്റെയും , വെടിക്കെട്ടിന്റെയുമൊക്കെ ഗ്ലാമർ ഇത്ര കൂടി പോകുമെന്നൊന്നും  ഇതെല്ലാം അന്നെഴുത്തിയിട്ടപ്പോൾ  ഞാൻ ഒട്ടും കരുതിയിരുന്നുമില്ല ...

അതുകൊണ്ട് ഇത്തവണ മേമ്പൊടികളൊന്നും
ചേർക്കാതെ , ഒട്ടും പൊടി പറത്താതെ തന്നെ , ആ
സംഗതികളൊക്കെ ചുമ്മാ വീണ്ടും ആവിഷ്കരിക്കുന്നു എന്നു മാത്രം...

നാട്ടിൽ ചെന്ന ശേഷം തുഞ്ചൻ പറമ്പ് ബൂലോക സംഗമവും , പെങ്ങളുടെ മകളുടെ കല്ല്യാണവും , വിഷുവുമൊക്കെ കഴിഞ്ഞപ്പോൾ എന്റെ വാമ ഭാഗവും , മക്കളുമൊക്കെ തിരിച്ച് പോന്നതിന് ശേഷം പഴയ ഗൃഹതുരത്വങ്ങൾ   അയവിറക്കി , അവയൊക്കെ വീണ്ടും തൊട്ടുണർത്തി വീണ്ടും നാട്ടിലെ ആ മാമ്പഴക്കാലത്തിലൂടേ ഒരു സഞ്ചാരം നടത്തി കൊണ്ടിരിക്കുന്ന അവസരത്തിലാണ് , വീട്ടിലെ ഇക്കൊല്ലത്തെ നെൽക്കൊയ്ത്തിന്റെ ചുമതല അനുജൻ എന്റെ തലയിൽ വെച്ച് തന്നത്...

വാ(വ്) കഴിഞ്ഞാ മഴയില്ലാ ..വിഷു കഴിഞ്ഞാ വേനലില്ലാ
എന്ന് പറയുന്ന പഴമൊഴി അന്വർത്ഥമാക്കികൊണ്ട് , ഇത്തവണ
വിഷു കഴിഞ്ഞ ശേഷം ധാരാളം ഒറ്റപ്പെട്ട മഴകൾ വിളഞ്ഞ് നിൽക്കുന്ന നെല്ലിന് ഭീക്ഷണിയായപ്പോഴാണ് കോൾ നിലങ്ങളിൽ പെട്ടെന്നു തന്നെ യന്ത്രക്കൊയ്ത്ത് അരങ്ങേറിയത്.

നമ്മള് കൊയ്ത വയലെല്ല്ലാം
നമ്മുടേതായെങ്കിലും കൊയ്യാൻ
മാത്രം ഇന്ന് നമ്മളില്ല... എല്ലാത്തിനും  യന്ത്രങ്ങളാണ് ...!

പണ്ട് മുത്തശ്ശന്റെ കാലത്ത് പാട്ടഭൂമിയായി എടുത്ത് പണി നടത്തിയിരുന്ന
വയലുകകളെല്ലാം ... അന്നത്തെ ഭൂപരിഷ്കരണ നിയമം മൂലം സ്വന്തമായി തറവാട്ടിൽ
വന്ന് ചേർന്ന പാട ശേഖരങ്ങളിൽ - ഒട്ടുമിക്കതും പിന്നീട് വന്ന തലമുറയിലുള്ളവരെല്ലാം പുരയിടങ്ങളാക്കി മാറ്റിയെങ്കിലും , ഇന്നും കണിമംഗലത്തിന്റെ ചുറ്റുവട്ടങ്ങളിൽ പലർക്കും
പൊന്ന് വിളയുന്ന നെല്ലറകളായി കോൾ നിലങ്ങൾ ഇപ്പോഴും നില നിൽക്കുന്നത് തന്നെ അത്ഭുതം ..!

പണ്ടുണ്ടായിരുന്ന ഞാറ് നടലും , ചക്രം ചവിട്ടും , അരിവാൾ കൊയ്ത്തും , കൊയ്ത്ത് പാട്ടും , കറ്റ ചുമക്കലും , കാള വണ്ടികളിലേറിയുള്ള ചുരട്ട് കയറ്റിറക്കങ്ങളും, കറ്റ മെതിയും , പൊലിയളവുമൊന്നും ഇന്നില്ലയെങ്കിലും , സ്വർണ്ണവർണ്ണമേറി വിളഞ്ഞ് നിൽക്കുന്ന നെൽക്കതിരുകളിൽ നിന്നേൽക്കുന്ന മന്ദമാരുതന്റെ മാസ്മരിക വലയത്തിൽ ലയിച്ചിരിക്കുമ്പോഴുള്ള ആ സുഖം , ലോകത്തെവിടെ പോയാലും കിട്ടില്ലാ എന്നത് ഒരു പരമാർത്ഥം തന്നെയാണ്...!

ഇന്ന് യന്ത്രക്കൊയ്ത്ത് കഴിഞ്ഞ് , നേരിട്ട് ചാക്കിലേക്ക് പമ്പ് ചെയ്യുന്ന  നെല്ല് , പാട വരമ്പത്ത് നിന്ന് തന്നെ ‘നിറപറ‘ മുതലായ കമ്പനികളുടെ വണ്ടികൾ വന്ന് തൂക്കം നോക്കി എടുത്ത് കൊണ്ട് പോകും...

അങ്ങിനെ ഇക്കൊല്ലം കൊയ്ത്തിന് പോയപ്പോഴാണ് , പണ്ട് മുതൽ ഞങ്ങളുടെയൊക്കെ നെൽ കൃഷി  നോക്കി നടത്തിയിരുന്ന കുമാരേട്ടനെ കണ്ടത്...
ഈ കുമാരേട്ടന്റെ പെങ്ങൾക്ക് , പണ്ട് കണിമംഗലം പാടശേഖരങ്ങളിലേക്ക് / നെടുപുഴ കോൾ പടവുകളിലേക്ക് സ്ഥിരമായി താറാവ് മേയ്ക്കൻ വരുന്ന ആലപ്പുഴക്കാരൻ ചിന്നപ്പേട്ടന്റെ , ചിന്നവീടായിരുന്നപ്പോൾ കിട്ടിയ സമ്മാനമായിരിന്നു , ഈ കഥയിലെ നായികയായ പങ്കജം...!

പങ്കജത്തിന്റെ അച്ഛൻ ചിന്നപ്പേട്ടൻ പിന്നീട് കുറെ കാലം കഴിഞ്ഞ് വരാതായപ്പോൾ പങ്കജത്തിന്റെ അമ്മയെ വേറൊരു രണ്ടാം കല്ല്യാണത്തിനായി കെട്ടിച്ച് വിട്ടതിന് ശേഷം , അനാഥയായ പങ്കജത്തിനെ കുമാരേട്ടൻ ഞങ്ങളുടെ വീട്ടിൽ കൊണ്ട് വിട്ടു .
ഞങ്ങളുടെ വീട്ടിൽ എന്റെ അമ്മയ്ക്ക് പിള്ളേരെ നോക്കുവാൻ ഒരു സഹായമായി
അവളവിടെ കൂടി.
പിന്നീട് വീട്ടിലെ കടിഞ്ഞൂൽ സന്താനമായ
വെറും എട്ടാം ക്ലാസ്സുകാരനായ എനിക്ക് , അന്ന് മുതൽ ,
ഏഴാം തരത്തിൽ പഠിപ്പുപേഷിച്ചവളും,  മധുര പതിനേഴുകാരിയുമായ
പങ്കജം ,   പല കാര്യങ്ങളിലും ഒരു ട്യൂഷ്യൻ ടീച്ചർ ആയി മാറുകയായിരുന്നു..!

വീട്ടിലെ തൊടിയിലുള്ള പച്ചക്കറി തോട്ടങ്ങളിൽ
വിത്തിടുന്നത് തൊട്ട് വിളവെടുക്കുന്ന വരെയുള്ള കാര്യങ്ങൾ, കുറ്റികോലുപയോഗിച്ച്  നാളികേരം പൊളിക്കുന്ന ടെക്നിക് മുതലായ പല സംഗതികളും.
പിന്നെ ഞാറ് പറി കഴിഞ്ഞാൾ ഞാറ്റുകണ്ടങ്ങളിൽ വിതക്കുന്ന മുതിര, എള്ള് മുതലായവക്ക് കാള തേക്കുണ്ടാകുമ്പോൾ നനക്കുവാൻ പോകുക , കൂർക്കപ്പാടത്ത് നിന്ന് കൂർക്ക പറിച്ച് കൊണ്ടിരിക്കുമ്പോൾ പല കാണാത്ത കാഴ്ച്ചകളെല്ലാം കാണിപ്പിച്ച് എന്നെ അമ്പരപ്പിക്കുക... !
ആകാംഷയുടെ മുൾമുനയിൽ വരെ കൊണ്ടെത്തിച്ച്
 ‘കൊച്ച് കള്ളൻ , കൊതിയൻ ‘എന്നൊക്കെ എന്നെ വിളിച്ച്
കളിയാക്കുക മുതലായവയൊക്കെ അവളുടെ വിനോദങ്ങളായിരുന്നു...

എന്നോട് പരീക്ഷകൾക്ക് മുന്നോടിയായി ‘കുത്തിയിരുന്ന് പഠിക്കെടാ ചെക്കാ ‘എന്ന് പറഞ്ഞ് അമ്മയും , അച്ഛനുമൊക്കെ കൂടി സഹോദരങ്ങളേയും കൂട്ടി വല്ല ഡോക്ട്ടറെ കാണാനോ , കല്യാണത്തിനോ  മറ്റോ പോയാ‍ൽ ഈ പങ്കജം (ടീച്ചറുടെ) വക പല   ട്യൂഷ്യനും , എക്സാമിനേഷനുമൊക്കെ തോറ്റും , മുട്ടു വിറച്ചുമൊക്കെ ഞാൻ എത്ര ബുദ്ധിമുട്ടിയാണ് പാസായിട്ടുള്ളത്...!

തോറ്റു തുന്നമ്പാടിയ അവസ്ഥാ വിശേഷങ്ങളിൽ നിന്നൊക്കെ
ജയിച്ച് കയറി വരാനുള്ള പോംവഴികളൊക്കെ ആദ്യമായി എന്നെ
അഭ്യസിപ്പിച്ച് തന്ന  എന്റെ പ്രഥമ ഗുരു തന്നെയായിരുന്നു ഈ പങ്കജ വല്ലി.
എന്നിലാകെ പടർന്ന് കയറി പന്തലിച്ച ആദ്യത്തെ ഒരു പ്രണയത്താമര വല്ലി !

പത്താം തരത്തിലൊക്കെ പഠിക്കുമ്പോൾ  മേത്ത് തൊട്ടാൽ
വല്ലാതെ ഇക്കിളിയുണ്ടാകാറുണ്ടായിരുന്ന എന്റെ ശരീരത്തിലെ ഇക്കിൾ
ഞരമ്പുകളെല്ലാം  പ്രീ-ഡിഗ്രിക്കാലം കഴിയുമ്പോഴേക്കും അവൾ അടർത്ത് മാറ്റിയിരുന്നു...!

എന്തിന് പറയുവാൻ സ്വന്തം മോന്റെ ഭാവ വത്യാസങ്ങൾ ചിലതെല്ലാം
മനസ്സിലാക്കിയത് കൊണ്ട് , ആ സൂക്കേട് കൂടണ്ടാ എന്ന് കരുതിയാവാണം
അമ്മയും അച്ഛനും കൂടി , ആ അവസരത്തിൽ പങ്കജത്തിനെ പിടിച്ച്  മീൻ പിടുത്തക്കാരനായ അരിമ്പൂർ കുന്നത്തങ്ങാടി സദേശിയായ ചന്ദ്രന് , പണ്ടവും പണ്ടാരങ്ങളുമൊക്കെയായി കല്ല്യാണം കഴിച്ച് കൊടുത്തത് ...!
 അതിന് ശേഷം വല്ല വിശേഷങ്ങൾക്ക് പങ്കജം വീട്ടിൽ എത്തിച്ചേരുമ്പോൾ മാത്രമായിരുന്നു ഞങ്ങളുടെ പല ഒളിഞ്ഞ് നോട്ടങ്ങളിൽ കൂടിയും മറ്റും   ആ പഴയ ഒരിക്കലും ഒളിമങ്ങാത്ത സമാഗമങ്ങളുടെ അയവിറക്കലുകൾ നടത്തി പോന്നിരുന്നത് ...!

എന്നാലും ഇപ്പോഴും ഇടക്കൊക്കെ പല സന്ദർഭങ്ങളിലും ഈ പങ്കജം , ഒരു നീലത്താമര പോലെ എന്റെ സ്മരണകളിൽ വിരിഞ്ഞ് വിടർന്ന് ഒരു സൌകുമാര്യം വിടർത്താറുണ്ട് ...

വിട ചൊല്ലിപ്പോയാ കൊട്ടത്തളങ്ങളിൽ നിന്നും..
തുടി മേളങ്ങളൊത്തുള്ളയാ ... തൊട്ടി താളങ്ങൾ ,
തുടിക്കുന്നൂ .., എന്മനമിപ്പോഴും കൊതിക്കുന്നാ-
തുടി നാദം കേൾക്കുവാൻ .., ഒപ്പമാ വള കിലുക്കങ്ങളും.. ! ?

പിന്നീട് ഞാൻ എന്റെ പ്രണയാവേശങ്ങളെല്ലാം ആറി തണുപ്പിച്ചത്
എന്റെ പ്രഥമാനുരാഗ കഥയിലെ നായികയായ പ്രിയയിൽ അഭയം തേടിയാണ്...

ഇത്തവണ കൊയ്ത്ത് പാടത്ത് വെച്ച് കുമാരേട്ടനെ കണ്ടപ്പോഴാണ് ഞാൻ പങ്കജത്തിന്റെ കഥകളൊക്കെ വീണ്ടും ആരാഞ്ഞത് . പങ്കജത്തിന്റെ രണ്ട് പെണ്മക്കളുടേയും കല്ല്യാണം കഴിഞ്ഞ്  അവൾക്ക്  മൂന്ന് പേര ക്ടാങ്ങൾ വരെയായത്രെ....!

അവളുടെ ഭർത്താവ് ചന്ദ്രൻ ഇന്ന് കനോലി കനാലിലെ , ഒരു ടൂറിസ്റ്റ്
ഹൌസ് ബോട്ട് കമ്പനിയിലെ ഡ്രൈവറാണ് , ഒപ്പം പങ്കജത്തിന് ഹൌസ്
ബോട്ടിലെ വിസിറ്റേഴ്സിന്  വേണ്ടി കപ്പ , ചമ്മന്തി , താറാവ്, ചെമ്മീൻ , ഞണ്ട്
മുതലായ വിഭവങ്ങൽ തയ്യാറാക്കുന്ന പണിയും ഉണ്ട്.

കുമാരേട്ടനാണ് അന്ന് പാടത്ത് വെച്ച് പറഞ്ഞത്, മൂപ്പർ പിറ്റേന്ന് അരിമ്പൂർ കുന്നത്തങ്ങാടിയിലുള്ള ‘നൊമ്പാർക്കാവ് കാർത്തിക വേല‘ കാണുവൻ പങ്കജത്തിന്റെ വീട്ടിൽ പോകുന്നുണ്ടെന്ന് , എന്തോ എനിക്കും അവളെ വീണ്ടും നേരിട്ട് കാണാൻ ഒരു പൂതി...

 മാത്രമല്ല ഇന്ന് തൃശ്ശൂർ  ജില്ലയിലെ ഏറ്റവും ഗ്യാംഭീര്യമായ വെടിക്കെട്ട് നടക്കുന്നത് ഈ നൊമ്പാർക്കാവ് വേലയ്ക്കാണ് പോലും... ,
ആ വെടിക്കെട്ട് കാണുവാൻ ആഗ്രഹം പ്രകടിപ്പിച്ച് ,
ഞാനും വിരുന്നുകാരന്റെ കുപ്പായമെടുത്തണിഞ്ഞു...

പിറ്റേന്ന് ഒരു മൊബൈൽ ബാറ് ഏർപ്പാടാക്കി ഞാനും ,
കുമാരേട്ടനും നൊമ്പാർക്കാവ് വേല  നേരിട്ട് കാണുവാൻ പുറപ്പെട്ടു , നക്ഷത്ര ബാറുകളച്ച് പൂട്ടിയെങ്കിലും നാട്ടിൽ ഇന്ന് മൊബൈൽ ബാറുകളുടെ കടന്ന് കയറ്റം കാരണം ഹോട്ടടിക്കുന്ന കുടിയന്മാർക്ക് പറയതക്ക  കുഴപ്പമൊന്നുമില്ല.
എയർകണ്ടീഷനടക്കമുള്ള ചില ടൂറിസ്റ്റ് ട്രാവെലർ കം ടാക്സികളിലുമൊക്കെമാണ് മൊബൈയിൽ ബാറുകളുള്ളത്.
ബ്രാൻഡുകളും , ഫുഡ്ഡുകളും മുങ്കൂട്ടി ഓർഡർ ചെയ്ത ശേഷം , നമ്മൾ വണ്ടി വിളിച്ച് അതിരപ്പിള്ളിയിലേക്കോ, പീച്ചിയിലേക്കോ, ഗുവായൂർക്കോ ഒരു യാത്ര പോയാൽ മതി.
വണ്ടി ഓടികൊണ്ടിരിക്കുമ്പോഴും, ആളൊഴിഞ്ഞ പാർക്കിങ്ങ്
ഏരിയകളിലുമൊക്കെ വാടക വിളിച്ചവർക്ക് മധു ചഷകങ്ങൾ മോന്താം .

പിന്നെ ചില ആളൊഴിഞ്ഞ വമ്പൻ മണിമാളികകളിലും
ഇപ്പോൾ പാരലൽ സംവിധാനങ്ങളുമായി മദ്യമടക്കം ഒട്ടുമിക്ക
വിഭവങ്ങളും കിട്ടാനുമുള്ളത് കൊണ്ട് , പല വി.ഐ.പി കളും, മറ്റുമായ
ക്ഷണിതാക്കളായവർക്ക് ഇത്തരം ക്രിയകൾക്കൊന്നും യാതൊന്നിനും
നാട്ടിൽ ഇന്നും പഞ്ഞമില്ല..!
അതായത് ഭാഗ്യമുള്ളോന്റെ മോത്ത് എന്നും  പട്ടിക്കാട്ടം വിളയാടും എന്നർത്ഥം..!

അന്നുച്ചക്ക് ഒരു ‘മൊബൈയിൽ ബാറിലേറി’പങ്കജത്തിന്റെ  വീട്ടിൽ ചെന്ന്
കലക്കൻ ഒരു വിരുന്ന് ശാപ്പാടിനു ശേഷം , ചന്ദ്രനേയും , പങ്കജത്തിനേയുമൊക്കെ
കൂട്ടി , അന്തിക്കാട്ട് നിന്നും സംഘടിപ്പിച്ച ഒറിജിനൽ അന്തിക്കള്ളുമായി , തൊട്ടടുത്തുള്ള
കാനോലി കനാലിലൂടെ ചേറ്റുവ അഴിമുഖം വരെ , വളരെ ഇമ്പമായ ഒരു ഹൌസ് ബോട്ട് യാത്ര ..!

ബോട്ടിൽ വെച്ച് സൂര്യാസ്തമമയത്തിന്റെ വർണ്ണ പകിട്ട് കണ്ട് ,
കിന്നാരം ചൊല്ലി , ബിലാത്തി കഥകളും മറ്റും ചൊല്ലിയാടി , അവരുടെ
കളിവിളായാട്ടങ്ങൾക്കെല്ലാം കാതോർത്ത് ഞാൻ വീണ്ടും ആ പഴയ കൌമാരക്കാരനായി മാറികൊണ്ടിരിക്കുകയായിരുന്നു ...

അന്ന് തന്നെ , പൂരം കഴിഞ്ഞ് വെടിക്കെട്ട് സമയമായപ്പോഴേക്കും കുമാരേട്ടനും , ചന്ദ്രനുമൊക്കെ കുടിച്ച് പാമ്പ് പരിവമായതിനാൽ ഞാനും പങ്കജവും കൂടിയാണ് , അയലക്കത്തെ പറമ്പുകൾ താണ്ടി നെഞ്ചിടിപ്പോടെ തൊട്ടടുത്ത പാടത്ത് നടക്കുന്ന 13 മിനിട്ടോളമുള്ള ഈ കിണ്ണങ്കാച്ചി വെടിക്കെട്ട് (വീഡിയോ) ശരിക്കും ഒന്നിച്ച് കണ്ടും കേട്ടും ആസ്വദിച്ചത്.
അനേകം കൊല്ലങ്ങൾക്ക്
ശേഷം വർണ്ണാമിട്ടുകളുടെ അകമ്പടി
യോടെയുള്ള ഒരു സാക്ഷാൽ കൂട്ടപ്പൊരിച്ചിൽ ...!
പിറ്റേന്ന് 
ഏകലവ്യനെ പോലെ ഗുരു ദക്ഷിണ സമർപ്പിച്ച് , 
ഏകലക്ഷ്യനായി പകൽ പൂരത്തിരക്കിൽ ലയിച്ചില്ലാതായ് ഞാൻ
തായമ്പകയുടെ താളം
പഞ്ച വാദ്യത്തിന്റെ മേളപ്പെരുക്കം
എഴുന്നുള്ളിപ്പ് , കുട മാറ്റം , വെടിക്കെട്ട്
എല്ലാം കൊട്ടി കലാശിച്ച ഒരു പൂരം  ...പൊടി  പൂരം  ...!

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...