Wednesday 4 November 2009

മലയാളം ബ്ലോഗ് അഥവാ ബൂലോഗവും ,പിന്നെ കുറച്ചു പിന്നാമ്പുറവും / Malayalam Blog athhava Boologavum kuracchu Pinnampuravum .

ഈയിടെ ലോക സാഹിത്യ വേദിയില്‍
നടത്തിയ ഒരു പഠനം വിശദീകരിക്കുന്നതിങ്ങനെയാണ് ...
മുപ്പതുവര്‍ഷത്തില്‍ ഏറെയായി ലോകത്തിലെ എല്ലാഭാഷകളിലും
സംഭവിച്ച് കൊണ്ടിരുന്ന വായനയുടെ വല്ലാത്ത കുറവുകള്‍ , ഇപ്പോള്‍ മൂന്നാല് കൊല്ലമായി ക്രമാധീതമായി ഉയര്‍ത്ത് എഴുന്നേറ്റു പോലും.,  ഒപ്പം എഴുത്തും !

 കാരണം ബ്ലോഗ്‌  എന്ന പുതിയ മാധ്യമം ആണത്രേ...

ഇപ്പോള്‍ ദിനം പ്രതി ധാരാളം പേര്‍ എല്ലാഭാഷകളിലും ആയി ബ്ലോഗിങ്ങ്‌
രംഗത്തേക്ക് , സ്വന്തമായി ഒരു വേദിയുണ്ടാക്കി ആത്മാവിഷ്ക്കാരം നടത്തി കല ,
കായികം, സംഗീതം , പാചകം , വര , യാത്ര , ഫോട്ടോഗ്രഫി ,....എന്നിവയിലൂടൊക്കെ  മാറ്റുരച്ചു നോക്കുവാനും , ആസ്വദിക്കുവാനും , അഭിപ്രായം രേഖപ്പെടുത്താനും  ഒക്കെയായി  എത്തിക്കൊണ്ടിരിക്കുകയാണ് ദിനമ്പ്രതിയെന്നോണം ഈ ബൂലോകത്തിൽ എന്നുമെന്നും...

കഴിഞ്ഞ മൂന്നുവർഷമായി ലോകത്തിലെ എല്ലാ
ഭാഷകളിലും , വായന ഇരട്ടിയിൽ അധികമായെന്നാണ്
മുന്‍പറഞ്ഞ , ആ  പഠനങ്ങള്‍  വ്യക്തമാക്കുന്നത്.. സംഭവം
ഈ ബ്ലോഗ് എഴുത്ത്  തന്നെ !

എന്തുകൊണ്ടെന്നാൽ പോസ്റ്റിടുന്നവരും ,
വായനക്കാരും ഇപ്പോൾ ധാരാളം വായിച്ചുകൊണ്ടിരിക്കുന്നു..
 
ഇതിന്റെയെല്ലാം മാറ്റൊലികള്‍
നമ്മുടെ  മലയാളത്തിലും അലയടിച്ചു കേട്ടോ....
അടുത്ത കാലത്ത് മലയാളത്തിൽ തന്നെ , ബ്ലോഗുലകത്തില്‍ നിന്നും
സജീവ്  എടത്താടൻ,  രാജ് നീട്ടിയത്ത് , രാഗേഷ് കുറുമാൻ, ബാബുരാജ്.പി.എം,
ടി.പി.വിനോദ്, ദേവദാസ്.വി.എം, ശശി ചിറയിൽ,കെ.എം.പ്രമോദ്,...,. ...എന്നീ ബൂലോഗ വാസികൾ , ബൂലോഗത്തുനിന്നും പുസ്തക ശാലകളിലേക്കും,സാഹിത്യ സദസ്സുകളിലേക്കും ഇറങ്ങിവന്നവരാണ് !
അതേ പോലെ ഇന്ന് നമ്മുടെ  ബൂലോഗത്തില്‍
മാധ്യമ -കലാ-സാംസ്കാരിക രംഗങ്ങളിലൊക്കെയുള്ള
ബാലചന്ദ്രന്‍ ചുള്ളിക്കാട് , ശിഹാബുദീന്‍ പൊയ്ത്തുംകടവ് , 
മൈന ഉമൈബാല്‍ ,മണിലാല്‍  , ഡി. പ്രദീപ്കുമാര്‍  , ജി.മനു , 
കുഴൂര്‍ വിത്സന്‍ ,മമ്മൂട്ടി ,മോഹൻ ലാൽ,  ജോസഫ്‌ ആ ന്റണി ,എന്‍ .പി.
രാജേന്ദ്രന്‍ ,ടി.സുരേഷ് ബാബു ,ബി.എസ്. ബിമിനിത് , ആര്‍ .ഗിരീഷ്‌ കുമാര്‍ , 
ബെര്‍ലി തോമസ്‌ , കമാല്‍ വരദൂര്‍ , നൌഷാദ് അകമ്പാടം, സഞ്ജീവ് ബാലകൃഷ്ണന്‍ , സുജിത് , പത്മനാഭന്‍ നമ്പൂതിരി .... മുതല്‍ പല പല പ്രമുഖരും , പിന്നെ മറ്റനേകം പേരും സ്വന്തമായ കാമ്പും ,ശൈലിയും കൊണ്ട്  ഈ സൈബര്‍ ലോകത്തില്‍ തിളങ്ങി നില്‍ക്കുന്നവരാണ് !

ഇനിയും അടുത്തുതന്നെ ബൂലോഗത്തില്‍ പല പ്രമുഖരുടെയും
കാലൊച്ചകള്‍ അരങ്ങേറ്റം കുറിക്കുന്നതിനായി  നമ്മള്‍ക്ക്  കാതോര്‍ത്തിരിക്കാം അല്ലേ.

അതെ എഴുതാനും മറ്റും കഴിവുള്ള എല്ലാവരും , എല്ലാ തരത്തിലും ,
എല്ലാതും അവരവരുടെ രീതിയിൽ ബൂലോഗത്ത് വിളമ്പി വെക്കട്ടേ അല്ലേ ?...

ഒന്നും ഒളിച്ചു വെക്കാനില്ലാത്ത ഈ ബുലോഗത്തില്‍ കൂടി ,
ഒന്നും സ്വകാര്യമല്ലാത്ത സൈബര്‍ ലോകത്തിലെ ഈ പുതുപുത്തന്‍
മാധ്യമ രംഗത്തില്‍ കൂടി പുതിയ പ്രതിഭകള്‍ ഇനിയുമിനിയും മലയാളത്തില്‍ ഉണ്ടാകുമാറാകട്ടെ..!

ഈ വിവര സാങ്കേതിക രംഗത്തെ ചരിത്രം ചികഞ്ഞു നോക്കുകയാണെങ്കില്‍ , പണ്ടുകാലത്തുണ്ടായിരുന്ന കൂറ്റന്‍ കമ്പ്യൂട്ടറുകള് കണ്ടുപിടിച്ച ശേഷം ,കുറെ കഴിഞ്ഞ്
1965 ലെ  ഇന്നത്തെ മെയിൽ സന്ദേശ പോലുള്ള രണ്ടുവാക്കുകള്‍ ഒരു കംപ്യുട്ടർ മെഷീനില്‍ നിന്നും മറ്റൊന്നിലേക്ക്‌ ദൂരസഞ്ചാരം നടത്തിയ വിപ്ലവമാണ് ഇന്നീകാണുന്ന സൈബര്‍ ലോകത്തെ എല്ലാ കാര്യങ്ങള്‍ക്കും തുടക്കം കുറിച്ച സംഗതി.

ഇവിടെ നിന്നാണ് ഇന്റർ-നെറ്റിന്റെ ഉത്പത്തിയും ,വികാസവും
തുടങ്ങുന്നത് . ഇന്റര്‍ -നെറ്റ് ഉപയോക്താക്കളില്‍ പിന്നീട് അതിവേഗം
പടര്‍ന്നുപിടിച്ച മാധ്യമ തരംഗങ്ങളാണ് ഇ - മെയിൽ എന്ന തലതൊട്ടപ്പനും
അതോടൊപ്പം വളർന്ന സൈബർ ലോകത്തിലെ പല പല സേവനദാതാക്കളും .

പിന്നീട് അവർ ധാരാളം സൈറ്റുകൾ ഓരൊ
ഉപയോക്താക്കൾക്കും സ്വന്തമയി /സൌജന്യമായി ,
സൈബർ ലോകത്തിൽ ഇടം നൽകുന്ന ഓര്‍ക്കൂട്ട് ,ഫേയിസ് ബുക്ക്
മുതല്‍ ബ്ലോഗ്‌ വരെയുള്ള നവ മാധ്യമ ആവിഷ്ക്കാരവേദികള്‍ സ്ഥാപിച്ചു .

ഗൂഗിള്‍ ,യാഹൂ ,അല്ട്ടാവിസ്ട ,റീഡിഫ് ,..
മുതലായ കംപ്യുട്ടര്‍ ലോകത്തിലെ എല്ലാ സേവന
ദാതാക്കളും ഇപ്പോള്‍ സൌജന്യമായി തന്നെ ബ്ലോഗും
മറ്റും ഫ്രീയായിട്ട് തന്നെ തുടങ്ങാനുള്ള ഇടം നല്‍കുന്നുണ്ട് .

1991 കളില്‍ പ്രമുഖ കംപ്യുട്ടര്‍ /സോഫ്റ്റ്‌ വെയര്‍ കമ്പനികള്‍
ലോകത്തിലെ എല്ലാ ഭാഷകളും ഇന്റര്‍ നെറ്റില്‍ കൂടി അനായാസമായി
കൈകാര്യം ചെയ്യുന്നതിനു വേണ്ടി  യൂണിക്കോഡ് ഫോണ്ട് വിപ്ലവം സൃഷ്ടിച്ചതോട്
കൂടി വിവരസാങ്കേതിക രംഗത്ത് പല പല വിപ്ലവകരമായ മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ചു.

അന്നുകാലത്ത് ഡയറികുറിപ്പുകൾ എഴുതിയിടാന്‍ ഉപയോഗിച്ച 
വെബ്‌ ലോഗുകള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം പരിണമിച്ചു
വീ ബ്ലോഗ്‌ ആയി മാറി ആദ്യകാല ബ്ലോഗുകള്‍ ഉണ്ടായി എന്നാണ് പറയുന്നത് .

കാലിഫോര്‍ണിയയിലെ പൈര്ര ലാബ് എന്നകമ്പനിയാണ് www.blogger.com
നിര്‍മ്മിച്ച് ആദ്യമായി പോതു സേവനത്തിനുവേണ്ടി ഏവര്‍ക്കും തുറന്നു കൊടുത്തത് , പിന്നീടത്‌ സാമ്പത്തിക നഷ്ട്ടം മൂലം അവര്‍ 2002 ഇല്‍ ഗൂഗിളിനുകൈമാറി.
മുഴുവന്‍ കാര്യങ്ങളും സൌജന്യമല്ലാത്ത 2001   ഇല്‍ ആരംഭിച്ച വേൾഡ് പ്രസ്സ്
എന്ന പോര്‍ട്ടലും വളരെ പേരുകേട്ട ഒരു ബ്ലോഗിങ്ങ്‌ പ്രസ്ഥാനം തന്നെയാണിപ്പോള്‍ .

കൂടാതെ ഇപ്പോള്‍ ബ്ലോഗ്ഗർ കോം ,ലൈവ് ജേർനൽ  തുടങ്ങി നാല്പതിൽ  കൂടുതൽ  ലോകപ്പെരുമയുള്ള ബ്ലോഗര്‍ ജാലകങ്ങളുണ്ട്
ഏവര്‍ക്കും എന്നും ഫ്രീയായിട്ട് ഇഷ്ടം
പോലെ മേഞ്ഞു നടക്കുവാന്‍ ..കേട്ടോ .

ഇംഗ്ലീഷ് ബ്ലോഗ്‌ തുടങ്ങിയ കാലംതൊട്ടുതന്നെ ഇന്റര്‍-നെറ്റ്
ഉപയോഗിച്ച് കൊണ്ടിരുന്ന  കുറെ വിദേശ മലയാളികള്‍ ഇംഗ്ലീഷിലും ,
മംഗ്ലീഷിലുമായി ചാറ്റ് രൂപത്തിലും മറ്റും ധാരാളം പോസ്റ്റുകള്‍ മറു പേരുകളില്‍
പടച്ചുവിട്ടിരുന്നൂ .
പത്തുകൊല്ലം മുമ്പ് ഫോട്ടോ സ്റ്റാറ്റ്  കോപ്പികളാല്‍ കുപ്രസിദ്ധി
നേടിയ ഭരണി പാട്ടുകള്‍, മല്ലുജോക്സ്,..മുതൽ ധാരളം ഇ-മെയിൽ
പോസ്റ്റുകൾ അന്നത്തെ  മംഗ്ലീഷ് ബ്ലോഗേഴ്സിന്റെ സംഭാവനകളായി
അന്നത്തെയാളുകള്‍ ഇപ്പോഴും ഓര്‍ത്തുകൊണ്ടിരിക്കുന്നൂ .

പിന്നീട് മലയാ‍ളത്തിൽ വന്ന രചനകൾ ,
കൈയ്യെഴുത്താൽ എഴുതപ്പെട്ട ഇ-മെയിൽപോസ്റ്റുകൾ ആയിരുന്നു .
ഗൾഫ് പാട്ട് , മലയാളി മഹാത്മ്യം, ഒരു ലണ്ടൻ ഡയറി , പ്രണയ സല്ലാപം,...
മുതൽ കുറെ ഹിറ്റ് ആയ പോസ്റ്റുകൾ..

19 - 04 -2003 ൽ കേരലിറ്റ് എന്ന മലയാളത്തിലുള്ള ലിപിയുപയോഗിച്ച
സിംഗപ്പൂരില്‍ നിന്നും , തൃശ്ശൂര്‍ സ്വദേശിയായ പോളാണ് മലയാളത്തില്‍ ഇന്നത്തെ
തരത്തിലുള്ള ബ്ലോഗിങ്ങിന് തുടക്കം കുറിച്ചത് .
പിന്നീട് തൃശ്ശൂര്‍ സ്വദേശികളായ കെവിൻ രൂപകല്‍പ്പന
ചെയ്ത അജ്ഞലി ഓൾഡ് ലിപി യൂണിക്കോഡും ,  സിബു .സി.ജെ 
അമേരിക്കയില്‍വെച്ച് ഉണ്ടാക്കിയ വരമൊഴിയും കൂടിയായപ്പോള്‍   മലയാളം
രചന കമ്പ്യുട്ടറില്‍ വളരെ സുഗമമായി തീര്‍ന്നു .

രണ്ടായിരത്തി ആറോടുകൂടി  ലോകത്തിന്റെ വിവിധ
കോണുകളില്‍ നിന്നും മലയാളം ബ്ലോഗുലകത്തിലേയ്ക്കു
പോസ്റ്റുകള്‍ വന്നുതുടങ്ങി.
ഗൃഹാതുരത്വത്തിന്‍ സ്മരണകളായും , കഥകളായും, കവിത ചൊല്ലിയും ,
യാത്ര വിവരണം എഴുതിയും, പാട്ട് പാടിയും , ചിത്രങ്ങള്‍ വരച്ചും ,ഫോട്ടോ
പ്രദര്‍ശിപ്പിച്ചും,  വീഡിയോ കാണിച്ചും, അഭിപ്രായങ്ങള്‍ പറഞ്ഞും , ചര്‍ച്ചകള്‍
ചെയ്തും  മലയാള ബ്ലോഗുകള്‍ അങ്ങിനെ ബഹുമുഖ പ്രതിഭകളാല്‍ നിറഞ്ഞുകവിഞ്ഞു!

ആയിടെ ഗള്‍ഫ് മാധ്യമം , മാതൃഭൂമി മുതലായ പത്രങ്ങളില്‍ബ്ലോഗുലകത്തെ
കുറിച്ചുസചിത്ര ലേഖനങ്ങള്‍ വന്നു . പിന്നീട് മറ്റുമാധ്യമങ്ങളാലും ബൂലോകം വാഴ്ത്തപ്പെട്ടു..
അതോടൊപ്പം നാട്ടില്‍ ജില്ലായടിസ്ഥാനത്തില്‍ ബ്ലോഗ്‌ കൂട്ടായ്മകള്‍ സംഘടിപ്പിക്കപ്പെട്ടു ...

 രണ്ടായിരത്തിയാറിൽ  വെറും അഞ്ഞൂറു ബുലോഗർ മാത്രമുണ്ടായിരുന്ന
ബുലോകം പിന്നത്തെ വർഷമായപ്പോഴേക്കും ഇരട്ടിയായി മാറി.പിന്നീടത്
കഴിഞ്ഞവർഷം മൂവായിരവും ,ഇക്കൊല്ലം അവസാനമായപ്പോഴേക്കും ഏതാണ്ട്
അയ്യായിരത്തോളം ബൂലോഗരുമായി പടർന്നു പന്തലിച്ചു !
 മലയാളത്തിലെ പ്രഥമ ബ്ലോഗെഴ്സ് മീറ്റ്, യു.ഇ /07-07-2006 
വിശാലമനസ്കൻ, കുറുമാൻ,..മുതൽ
ഇതോടൊപ്പം തന്നെ ബ്ലോഗ് എഴുത്തുകാരുടെ കൂട്ടായ്മകളും വളർന്നു.....
പ്രഥമ ബ്ലോഗ് സംഗമം  അന്ന് ഏറ്റവും കൂടുതല്‍ ബൂലോഗരുണ്ടായിരുന്ന
യു.എ .ഇ യില്‍ , അതായത്  2006 ൽ ദുബായിൽ വെച്ച് നടന്നു.

അടുത്തവര്‍ഷം ഓരൊ ജില്ലകളിലും ബുലോഗ
അക്കാഥമികൾ ഉടലെടുക്കുകയും, ബ്ലോഗെഴുത്ത്
എങ്ങിനെ/എന്ത്/ഏത്...തുടങ്ങിയ ബോധവൽക്കരണ
ക്ലാസ്സുകളും,ജില്ലായടിസ്ഥാനത്തിലുള്ള ബുലോഗകൂട്ടായ്മകളും ഉണ്ടായി.
ആ‍ഗോളബൂലോഗ സംഗമം,ചെറായി/ ജൂലായി 2009 
2008 ൽ തൊടുപുഴയിൽ വെച്ച് കുറച്ചുപേര്‍
കൂടി ആദ്യ കേരള ബൂലോഗ സംഗമം നടന്നു .
പിന്നീട് 2009 ജൂലായിൽ ചെറായി കടൽ തീരത്തുവെച്ച്
ആഗോളതലത്തിലുള്ള എല്ലാമലയാളി ബ്ലോഗർമാർക്കും വേണ്ടി
സഘടിപ്പിച്ച സൌഹൃത  സമ്മേളനമാണ് “ ബുലോഗ ചെറായി മീറ്റ് 2009" .
കഴിഞ്ഞ മാസം  “ദോഹ”യിൽ വെച്ച് ഗൾഫ് ബുലോഗരും ഒന്നിച്ച് ഒരു കൂടിച്ചേരൽ നടത്തി കേട്ടോ
 ദോഹയിലുള്ള ബുലോഗരുടെ സംഗമം / 21-10-2009
പത്രപ്രസിദ്ധീകരണങ്ങള്‍ നേരിട്ട് ലഭിക്കാത്ത വിദേശമലയാളികള്‍
ബ്ലോഗുകള്‍ വായിച്ചുപുളകം കൊണ്ടു. നാട്ടിലും പുതുതലമുറയില്‍ പെട്ടവര്‍
ബ്ലോഗ്‌ നോക്കലുകളിലും , പോസ്റ്റുകൾ എഴുതുന്നതിലും താല്പര്യങ്ങള്‍ കണ്ടെത്തി.

അങ്ങിനെ നമ്മുടെ മലയാളം ബ്ലോഗിങ്ങ്‌ രംഗം
എല്ലാവരാലും ബൂലോഗം /ബുലോഗം എന്ന് വിളിക്കപ്പെട്ടു !
വായനയും, എഴുത്തും, വരയും , സംഗീതവും ,.. ഒക്കെയായി
ബൂലോഗത്തില്‍ വിഹരിക്കുന്നവരെ ബൂലോകര്‍ എന്നുവിളിച്ചു .

ബ്ലോഗന്‍ , ബ്ലോഗിണി , ബ്ലോഗന , ബ്ലോഗുലകം ,..ഇതുപോലെ
ഇമ്മിണി വാക്കുകള്‍ മലയാളം പദാവലിയിലേക്ക്  വന്നുചേര്‍ന്നു .

അതെ ഇന്ന് വിദേശത്തു താമസിക്കുന്ന മലയാളികളുടെ
പുതുതലമുറയടക്കം, നമ്മുടെ മാതൃഭാഷക്ക് ഈ സൈബര്‍
ലോകത്തില്‍ കൂടി ഒരു പുത്തന്‍ ഉണര്‍വും , പുതുജന്മവും, പുതു
പ്രസരിപ്പും നല്‍കിയിരിക്കുകയാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല കേട്ടോ .

പ്രത്യക്ഷമായും , പരോക്ഷമായും ഏതാണ്ട് അയ്യായിരത്തോളം മലയാളികള്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്ന് സ്വന്തമായി ഒരു വേദിയുണ്ടാക്കി
ആത്മാവിഷ്ക്കാരം നടത്തുന്ന കാഴ്ചകളാണ് നമ്മള്‍ ഇപ്പോള്‍  ഈ ബൂലോഗത്ത് കണ്ടുകൊണ്ടിരിക്കുന്നത് .അവരുടെയെല്ലാം ഓരോ പുത്തൻ പോസ്റ്റുകളും അപ്പപ്പോൾ
തന്നെ പ്രത്യക്ഷമാകുന്ന മലയാളം അഗ്രിഗേറ്റരുകളും തോനെ പാനെ ഇപ്പോൾ നിലവിൽ വന്നിട്ടുമുണ്ടല്ലോ ..അല്ലെ

ബൂലോഗത്തെ പോലെ തന്നെ അതിവേഗം പടര്‍ന്നുപിടിച്ച സൈബര്‍ ഉലകത്തിലെ
ഓര്‍ക്കൂട്ട് ,ഫെയ്സ് ബുക്ക് ,ട്വിട്ടര്‍ ,യു -ട്യൂബ് ...മുതലായ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും അനേകം മലയാളികളും അവരുടെ കൂട്ടായ്മകളും കൂടിച്ചേര്‍ന്നുള്ള നിറസാന്നിദ്ധ്യവും ഇപ്പോള്‍ കാണാവുന്നതാണ് .
കൂടാതെ സൈബര്‍ ലോകത്തിലെ എല്ലാ അറിവുകളും വെറുതെ വിപണനം
ചെയ്യുന്ന മലയാളം വിക്കിപീഡിയയിൽ ഇന്ന് വിക്കി പീടികകളില്‍  മലയാളിയുടെ കടക്ക്യാണ് ഇപ്പോള്‍ ലോകത്തിൽ  ഏഴാം സ്ഥാനം !

ഹൌ ....അമ്പട മലയാളിയെ !

അയ്യോ..ഒരു കാര്യം കൂടി..

ഈയിടെ ഇവിടെ കൂടിയ മന:ശാസ്ത്രജ്ന്മാർ സൈബർ
ലോകത്തുനിന്നും കുറെ പുതിയ  മനോരോഗങ്ങൾ കണ്ടെടുത്തുപോൽ
ബ്ലോഗോമാനിയ (ഏതു സമയവും ബ്ലോഗിനുമുന്നിൽ കഴിച്ചുകൂട്ടുന്നവർക്ക് വരുന്നത്), ബ്ലോഗോഫോബിയ (ബ്ലോഗേഴ്സിന്റെ പാർട്ട്നേസിനും,മറ്റു കുടുംബാംഗങ്ങൾക്കും വരുന്നത്), ...എന്നിങ്ങനെ.

അടുത്ത ജേർണനിൽ  അവർ ഇതിനെ പറ്റിയൊക്കപ്രസിദ്ധീകരിക്കുമായിരിക്കും.


ഉന്തുട്ടുകുന്തെങ്കിലും ആകട്ടേ....അപ്പ..കാണാം..ല്ലേ....







ഈ പോസ്റ്റ് രചനക്ക് സഹായമായത്
ഗൂഗിളും, ബൂലോഗമിത്രങ്ങളുടെ പഴയ
പോസ്റ്റുകളും ആണ് കേട്ടോ..നന്ദി .





                                                               

Monday 26 October 2009

ഒരു ഇംഗ്ലീഷ് കറവപ്പശു ! / Oru English Karavappashu !

നോക്ക് ഇതാണ് ഒരു ഇംഗ്ലീഷ് കറവപ്പശു.....
ഏതുനേരം ചെന്നു കറന്നാലും ചുരത്തി കൊണ്ടിരിക്കുന്ന സാക്ഷാല്‍ കാമധേനു തന്നെ !
നമുക്കീപശുവിനെ യു.കെയിലെ ഇന്ത്യന്‍ വംശജരായി ഒന്നുസങ്കല്‍പ്പിച്ചു നോക്കാം ...
കറവക്കാരനെ ഇന്ത്യന്‍ എംബസിയായും ,
പാലിനെ പണമായും .
നല്ലൊരു ക്യാരികേച്ചര്‍ അല്ലേ ?
ഗൃഹാതുരത്തിന്റെ സ്മരണകളും പേറി പുറം രാജ്യങ്ങളില്‍ വസിക്കുന്ന ഏതൊരാളും
ഇതിനെയൊട്ടും എതിര്‍ത്തു പറയുകയില്ല അല്ലേ ?

ഏറ്റവും കൂടുതല്‍ വിദേശ ഇന്ത്യക്കാര്‍ യൂറോപ്പിലുള്ളത് എവിടെയാണ് ?
ഗ്രേറ്റ്‌ ബ്രിട്ടന്‍ എന്നറിയപ്പെടുന്ന യു.കെ യിലാണ് പോലും ..
എല്ലാവര്‍ഷവും ജനനം കുറയുകയും ,മരണം നീളുകയും ചെയ്തുകൊണ്ടിരുന്ന
യു.കെയില്‍ വെറും അഞ്ചേമുക്കാൽ കോടി ജനസംഖ്യയില്‍ നിന്നും , ഇരുപതു ശതമാനം
വിദേശ വംശരുടെ  സഹായത്താല്‍ ഇപ്പോള്‍ യു.കെ യിലെ  "ജനനങ്ങള്‍" ദിനം പ്രതി കൂടികൊണ്ടിരിക്കുയാണ്  !
ഇരുപതുകൊല്ലത്തിനു ശേഷം ഇവിടത്തെ ജനസംഖ്യ ഏഴുകോടി കവിയുമെന്ന്
പഠനങ്ങള്‍ വ്യക്തമാക്കുന്നു .
വിദേശിയര്‍ക്ക് സ്തുതി .....
വിദേശിയരില്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാര്‍ക്ക് പ്രതേകിച്ചും!

യു.കെയിലെ നാലു പ്രവിശ്യകളില്  ഇംഗ്ലണ്ടിൽ ആണ് ഏറ്റവുമധികം ഭാരതീയരുള്ളത് ,
പിന്നെ സ്കോട്ട്ലാന്റിലും , വെയില്‍സിലും ,നോർത്തേൺ അയർലണ്ടിലുമായി ആകെയുള്ള
പതിനാലുലക്ഷം  ഇന്ത്യക്കാര്‍ വിന്യസിച്ചു കിടക്കുന്നു .

പഞ്ചാബികള്‍ക്കും ,ഗുജറാത്തികള്‍ക്കും ശേഷം ഇപ്പോള്‍
മലയാളികള്‍ക്കാണ്  ഇവിടെ മൂന്നാം സ്ഥാനം കേട്ടോ ..!

ഇപ്പോള്‍ ഏതാണ്ട് നൂറോളം സംഘടനകളുമായി മലയാളി
കൂട്ടായ്മകള്‍ മറ്റേതൊരു വിദേശ വംശജരെക്കാളും സംഘടനാതലത്തില്‍  ഈ യു.കെയില്‍
മുന്‍പന്തിയില്‍ സ്ഥാനം പിടിച്ചു .

ഒപ്പം ഇവിടത്തെ വിവര സാങ്കേതികരംഗത്തും ,
ആര്യോഗ്യ മേഖലയിലും ,
ഹോട്ടല്‍ വ്യവസായവിപണികളിലും
മലയാളികളുടെ നിറസാനിധ്യം എടുത്തുപറയാവുന്നതാണ്.
കൂടാതെ യു.കെയിലെ മറ്റെല്ലാതൊഴില്‍ മേഖലകളിലും  മലയാളികളുടെ
ഒരുകൊച്ചു സാനിദ്ധ്യം ഇപ്പോള്‍ കണ്ടുതുടങ്ങിയിരിക്കുന്നു .
ഏറ്റവും എടുത്തുപറയാവുന്ന കാര്യം മലയാളിയുടെ മക്കള്‍
മൂന്നാലുകൊല്ലമായി സെക്കന്ററി/ ഹൈയര്‍ സെക്കന്ററി ലെവലുകളില്‍
ഒന്നാം സ്ഥാനം വാരിക്കൂട്ടുന്നതും  പ്രത്യേകതയാണ്  !

ജാതിമതഭേദമന്യേ  ബംഗാളിസംസാരിക്കുന്ന
പശ്ചിമബംഗാളിലെയും , ബംഗ്ലാദേശിലെയും ബംഗാളികളെപോലെ ;
തമിഴ്നാട്ടിലെയും ,മലേഷ്യയിലെയും ,ബര്‍മ്മയിലെയും ,ശ്രീലങ്കയിലെയും
തമിഴ് സംസാരിക്കുന്നവരെല്ലാം കൂടി യു.കേയിലുള്ള തമിഴ് സംഘങ്ങളെ  പോലെ ;
പാകിസ്ഥാനിലെയും ,ഇന്ത്യയിലെയും പഞ്ചാബുകളിലെതടക്കം  ,ലോകത്തെവിടെ നിന്നും
വന്ന പഞ്ചാബിയില്‍ സംസാരിക്കുന്ന പഞ്ചാബികളെപോലെയോ .....

വിദേശങ്ങളില്‍ ഒത്തുചേരുമ്പോള്‍ ഉണ്ടാകുന്ന ആ ഭാഷാപരമായ കൂട്ടായ്മ ,
സൗഹൃദം ,  ആ ഒരു ഒറ്റ കുടക്കീഴില്‍ അണിനിരക്കാനുള്ള ആ അഭിനിവേശം
മറ്റു ഭാഷക്കാരെ പോലെ നമുക്കില്ലെന്നുള്ള കാര്യം ഒരു വാസ്തവം തന്നെയാണ് കേട്ടോ ...

കുറെ ഗുണത്തിന് ഒരു ദോഷം അല്ലേ ....

അയ്യോ ..പറഞ്ഞുവന്നത് ഇതൊന്നുമല്ല ..

ലണ്ടന്‍ എംബസിയെ കുറിച്ചാണ് ......

ഇന്ത്യന്‍ ലണ്ടന്‍ എംബസിക്ക് മുന്നില്‍ എന്നും കാണുന്ന നീണ്ട വരികള്‍ .
 
ഇന്ത്യന്‍ വിദേശ എംബസി അഥവാ ഹൈക്കംമീഷൻ ഓഫീസുകള്‍
എന്നുപറഞ്ഞാല്‍ ഭാരതസര്‍ക്കാരിന്റെ കറവ പശുക്കള്‍ ആണ് .
ലണ്ടന്‍ എംബസി/ഭാരത്‌ ഭവന്‍  എന്നുപറഞ്ഞാല്‍ ശരിക്കും ഒരു ഇംഗ്ലീഷ്‌ കറവപ്പശു ...
ഏതുനേരവും പിഴിഞ്ഞെടുക്കുവാന്‍ പറ്റുന്ന ധാരാളം പാലുള്ളയൊന്ന്.
കറവയുടെ/പിഴിച്ചിലിന്റെ എല്ലാ പരീക്ഷണങ്ങളും ആരംഭം കുറിക്കുന്നയിടം !

ഇപ്പോള്‍ പിഴിഞ്ഞുകൊണ്ടിരിക്കുന്നത് ജോലിസാധ്യതകള്‍ക്ക് വേണ്ടി
"യു.കെ.സിറ്റിഷന്‍ഷിപ്പ് "എടുത്തു ഒ.സി.ഐ കാര്‍ഡ് എടുക്കുവാന്‍ വേണ്ടി
അപേക്ഷിച്ചവരെ  ആണെന്നുമാത്രം !
നമ്മുക്കിതിനെതിരെയൊന്നു പ്രതികരിച്ചു നോക്കിയാലോ ..
പ്രവാസകാര്യ /വിദേശകാര്യ മന്ത്രിമാരടക്കം നമുക്കിപ്പോള്‍ ഇമ്മിണി
കേന്ദ്രമന്ത്രിമാരുണ്ടല്ലോ ...
അവരെല്ലാം നമ്മളെ എന്തായാലുംസഹായിക്കാതിരിക്കില്ല അല്ലേ ?

എന്തായാലും" യുക്മ "  ഈ പൊതുപ്രശ്നത്തിനുവേണ്ടി മുന്നിട്ടിറങ്ങിയിരിക്കുന്നു ....
വളരെ നല്ല കാര്യം !

യു.കെ മലയാളി സംഘടനകള്‍ക്കെല്ലാം കൂടി ഒരുപോതുവേദി എന്നയാശയം
കാലാകാലങ്ങളായി എല്ലാകൂട്ടായ്മകളും ചര്‍ച്ചകള്‍ വഴി മുന്നോട്ടുവച്ചിട്ടുനാളുകള്‍
ഏറെയായെങ്കിലും , പകുതിയിലേറെകൂടുതല്‍  സംഘടനകള്‍ കൂടിചേര്‍ന്ന് ,സംഘടനകള്‍
ഒന്നിച്ചുള്ള കൂട്ടായ്മയായ "യുക്മ " നിലവില്‍ വന്ന ശേഷം , ആദ്യമായി നേരിടാന്‍ പോകുന്ന
ഒരു പൊതുപ്രശ്നം .

ശരി ,എന്നാല്‍ എല്ലാവര്‍ക്കും ഇതിനുപിന്നില്‍ അണിനിരക്കാം ...അല്ലേ ...

നമുക്ക് യുക്മ യുടെ ഓണ്‍ ലൈന്‍ പെറ്റീഷന്‍ ഒന്ന് സൈന്‍ ചെയ്താലോ

ദേ ..ഈ ..ലിങ്കില്‍
http://www.ukmalayalee.net/news-ukma-passport.htm

സഹകരിച്ചവർക്ക് വളരെയധികം നന്ദി കേട്ടൊ...


ലേബല്‍ /
ഒരു യു.കെ പൊതുകാര്യം

Thursday 8 October 2009

ആദരാഞ്ജലികള്‍ ! / Adaraanjalikal !

രണ്ടുമരണങ്ങള്‍ ഈയിടെ എന്നെ വല്ലാതെ അലട്ടി കൊണ്ടിരിക്കുകയായിരുന്നു .

ഒന്ന് ; അപ്രതീക്ഷിതമായി നമ്മെ വിട്ടുപിരിഞ്ഞുപോയ ഒരിക്കലും കണ്ടിട്ടില്ലാത്ത ,അക്ഷരങ്ങള്‍ കൊണ്ട് മനസ്സിനുള്ളില്‍ വല്ലാത്ത കോറലുകള്‍ ഏല്‍പ്പിച്ചു തീരാത്ത മുറിവായി മാറിയ പ്രിയ ജ്യോനവന്‍ .....

രണ്ട് ; മരണം പ്രതീക്ഷിച്ചുകിടന്നിരുന്ന ,കണ്ടും ,കേട്ടും,ഇടപഴകിയും നടന്നിരുന്ന കാരണവര്‍ സ്ഥാനം കല്‍പ്പിച്ചു പോന്നിരുന്ന ,ജീവിതത്തില്‍ ഒന്നും ആകാതിരുന്ന ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട കണ്ടുണ്ണി ചേട്ടന്‍ ....



ഞാൻ നവീന്‍ ജോര്‍ജ് എന്ന  ജ്യോനവന്റെ പൊട്ടക്കലത്തില്‍ ഇടയ്ക്കുവന്നു
തപ്പി നോക്കി പോകുന്ന , അവനെ നേരിട്ട് പരിചയമില്ലാത്ത വെറും ഒരു ബുലോഗമിത്രം.

പക്ഷെ അവന്‌ കാറപകടത്തില്‍ അപായം പറ്റിയത് മുതലുള്ള ഓരോ  ബുലോഗ വാര്‍ത്തകളും ,
എല്ലാവരെയും പോലെ എന്നെയും വളരെ ദു:ഖത്തിലാക്കി .എന്തു ചെയ്യാം എല്ലാം വിധി .
ഇനി അവന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി നമ്മുക്കെല്ലാവര്‍ക്കും
ഒരുമിച്ചുപ്രാര്‍ത്ഥിക്കാം അല്ലേ .....

പൊട്ടക്കലത്തില്‍ കൂടി ജ്യോനവനും, ലാപുട യിൽ കൂടി ടി .പി.വിനോദും ബുലോഗത്തില്‍ കവിതയുടെ കടങ്കഥകള്‍ സൃഷ്ടിച്ചവരാണ് ,ഒപ്പം മലയാള സാഹിത്യത്തിലും .

കൂരിരുട്ടിലെ ദന്തഗോപുരങ്ങളും , ഇടത്തോട്ടു ചിന്തിക്കുന്ന ഘടികാരവും
ഇനിയാരാലാണ്  എഴുതപ്പെടുക ....എന്‍റെ കൂട്ടരേ.

സ്വന്തം  വരികളില്‍ കൂടി അറം പറ്റി ,
അരിയെത്താതെ അരിയെത്തിയ (മാന്‍ ഹോള് )
ഇതുവരെ കാണാത്ത , കേള്‍ക്കാത്ത  എത്രയെത്ര  സുഹൃത്തുക്കളാണ്
ജ്യോനവന്‍ നിനക്കുവേണ്ടി  പ്രാര്‍ത്ഥിച്ചത്‌ ;
പിന്നീട് നിനക്കുവേണ്ടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചത് ....

ഇതാണ് മിത്രമേ ബുലോഗത്തിലെ കൂട്ടായ്മ ,കാരുണ്യം ....

നീ എന്നും വാഴ്ത്തപ്പെടും സുഹൃത്തെ ...

ഈ ബുലോഗത്തിലും മലയാളസാഹിത്യത്തിലും!


എന്തുകൊണ്ടെന്നാല്‍ നിന്റെ വാക്കുകളില്‍ തന്നെ പറയുകയാണെങ്കില്‍ ..
".ഉരച്ചുകളഞ്ഞ ജീവിതത്തിന്‍റെ മുന" നിന്റെ വരികളില്‍ എപ്പോഴും മുഴങ്ങിനില്‍ക്കുകയാണല്ലോ


 ജ്യോനവൻ പേരെടുത്ത ഒരു  കവി മാത്രമായിരുന്നില്ല,നല്ലൊരു  കഥാകൃത്തും,
എല്ലാതരത്തിലും ഒരു നല്ലൊരു മനുഷ്യസ്നേഹിയും ,  കലാകാരനും കൂടിയായിരുന്നൂ
എന്നാണ് ഇതുവരെയുള്ള കുറിപ്പുകളും , അഭിപ്രായങ്ങളും കൂട്ടിവായിച്ചുനോക്കുമ്പോള്‍ നമ്മുക്ക് മനസ്സിലാകുന്നത്‌ .

ജ്യോനവൻ എന്ന നവീൻ ജോർജിന്റെ വീട്ടുകാരോടൊപ്പം ,
ഞങ്ങള്‍ ഈ ബുലോഗ  സുഹൃത്തുകളും തീര്‍ത്താല്‍ തീരാത്ത ആ വേര്‍പ്പാടില്‍ ,
ഈ ദുഃഖത്തിൽ പങ്കുചേര്‍ന്നു കൊള്ളുന്നു .


 പൊട്ടിപ്പോയ ഒരു കലം



ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രിയ കൂട്ടുകാര ജ്യോനവ...
അരിയെത്താതെ ഇഹലോകവാസം വെടിഞ്ഞ നവീന്‍ജോര്‍ജ്‌.
വരികള്‍ വറ്റിവരണ്ടയാ പൊട്ടക്കുടം ഇനി നിധിപോല്‍,
വരും കാലങ്ങളില്‍ ഞങ്ങളീമിത്രങ്ങള്‍ കാത്തു സൂക്ഷിക്കാം ... 

ഒരു കടമോ രണ്ടുകടമോയുള്ള നിന്‍ കടങ്കഥകള്‍ ,
തരംപോലെ ഇടത്തോട്ടു ചിന്തിക്കുന്ന നിന്റെ  ഘടികാരം ,
കൂരിരുട്ടിലെ നിന്റെ ദന്തഗോപുരങ്ങള്‍ ; പ്രിയ ജ്യോനവ ;
പരിരക്ഷിക്കുമീ അക്ഷരലോകത്തില്‍ ഞങ്ങളെന്നുമെന്നും !

പുരുഷന്‍ ഉത്തമനിവന്‍ പ്രിയപ്പെട്ടൊരു ജ്യോനവനിവൻ ;
വിരഹം ഞങ്ങളില്‍ തീര്‍ത്തിട്ടു വേര്‍പ്പെട്ടുപോയി നീയെങ്കിലും,
ഓര്‍മിക്കുംഞങ്ങളീമിത്രങ്ങള്‍ എന്നുമെന്നുംമനസ്സിനുള്ളില്‍;
ഒരു   വീര   വീര     സഹജനായി     മമ   ഹൃദയങ്ങളില്‍ ........!




പ്രിയപ്പെട്ട ജ്യോനവ നിനക്ക്
ഞങ്ങളുടെയെല്ലാം പേരില്‍ ഹൃദയം
നിറഞ്ഞ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊള്ളുന്നൂ ....



പ്രിയ കണ്ടുണ്ണി ചേട്ടന്‍



An Old Photo
നാട്ടില്‍ പോയപ്പോള്‍ രോഗശയ്യയില്‍ കിടക്കുന്ന തൊണ്ണൂറു വയസ്സുകാരനായ ,
കീടായി കണ്ടുണ്ണി കൃഷ്ണന്‍ ചേട്ടനെ കാണുവാന്‍ ചെങ്ങാലൂരുള്ള മൂപ്പരുടെ വീട്ടില്‍
പോയപ്പോള്‍ ,നിറ മിഴികളോടെ ഇനിയൊരു കൂടിക്കാഴ്ച്ചാവേള ഉണ്ടാകില്ലായെന്ന്
പറഞ്ഞുയെന്നേ അനുഗ്രഹിച്ചു വിട്ടപ്പോള്‍ ; ഇത്രവേഗം മരണം അദ്ദേഹത്തെ തട്ടിയെടുക്കുമെന്ന്
ഞാനും കരുതിയിരുന്നില്ല ....

മുത്തശ്ശനുള്ളകാലം തൊട്ടേ ഈ കണ്ടുന്ന്യേട്ടന്‍ ചെറുപ്രായത്തിലെ തറവാട്ടില്‍
വന്നുകൂടിയതാണ് , ഭാഗത്തിന് ശേഷം മൂപ്പര്‍ അച്ഛന്റെ കൂടെ കൂടി , ഞങ്ങളുടെ വീട്ടിലെ
കന്നുകാലി പരിപാലകനായി  വീട്ടിലെ ഒരു മൂപ്പനായി , ഒപ്പം മറ്റു പണിക്കാരുടെയും .

അതേപോലെ നാട്ടില്‍ എന്താവശ്യത്തിനും ഈ കണ്ടുണ്ണിയേട്ടന്‍ മുന്‍പന്തിയില്‍ ഉണ്ട് കേട്ടോ..
നാട്ടില്‍ ഒരു മരണമോ,കല്യാണമോ ,മറ്റെന്തെങ്കിലും വിശേഷങ്ങളോ ഉണ്ടെങ്കില്‍ ആയതിന്റെ യൊക്കെ ആലസ്യങ്ങള്‍ക്ക് ശേഷമേ കണ്ടുന്ന്യേട്ടന്‍ തെക്കേ പുറത്തുള്ള പത്തായ പുറത്ത്‌ വന്നുകിടക്കുകയുള്ളൂ.

ഒരു ഒറ്റമുണ്ടും ,തോര്‍ത്തുമാണ്‌  ടിയാന്റെ വേഷം !

കല്ല്യാണ വീട്ടിലും , മരണദൂതിനുപോകുമ്പോഴും (അന്നുകാലത്ത്  നാട്ടിലാരെന്കിലും
മരിച്ചാല്‍ അകലങ്ങളിലെ ബന്ധുജനങ്ങളെ വിവരം അറിയിക്കുന്ന ചടങ്ങ് /കണ്ടുണ്ണി ചേട്ടന്‍ ഈരംഗത്തിന്റെ ഉസ്താതായിരുന്നു ),ടൌണില്‍ പോകുന്നതിനും ,പൂരത്തിനും ,വേലയ്ക്കും , തിരുവോണത്തിനും,....,...,
ഇതെന്നെ വേഷം !

തോര്‍ത്തിനെ മുണ്ടിനുമുകളില്‍ വേഷ്ടിയാക്കിയും, ചുരുട്ടിയരയില്‍ ചുറ്റിയും,
തോളില്‍ ഇട്ടും ,കഴുത്തില്‍ ചുറ്റിയും ,തലയില്‍ കെട്ടിയും , തോളില്‍ പുതച്ചും ,
തലയില്‍ തട്ടമിട്ടും,ചുരുട്ടി കക്ഷത്ത്‌ വെച്ചും  ......
ധാരാളം വേഷ പകര്‍ച്ചകള്‍ ഇദ്ദേഹം കാഴ്ച്ച വെച്ചിരുന്നതില്‍ നിന്നുമാണ് ,
ഞങ്ങള്‍ ബഹുമാനം ,ഭക്തി , വിനയം ,ധീരത ,കൂസായ്മ ,....തുടങ്ങി
പല പെരുമാറ്റചട്ടങ്ങളും സ്വായത്തമാക്കിയത് ..

ഇദ്ദേഹം സ്കൂളിന്റെ പടി ചവിട്ടിയത് ,ഞങ്ങളെ ചെറുപ്പത്തില്‍
സ്കൂളിൽ കൊണ്ടുവിടാനും/വരാനും വന്നപ്പോഴാണ് !

അമ്പലത്തില്‍  പോയിരുന്നത് അവിടെ
പുല്ലുചെത്തി വെടുപ്പാക്കാനാണ് !

എങ്കിലും കണ്ടുണ്ണിയേട്ടന്റെ  അറിവിനെയും ,ഭക്തിയെയുമൊക്കെ ഞങ്ങള്‍ എന്നും വിലമതിച്ചിരുന്നു.എന്തൊക്കെയായാലും കൃത്യമായ മൂപ്പരുടെ  ഒരിക്കലും തെറ്റാത്ത
കാലാവസ്ഥ പ്രവചനം ! ,
ഓരോ ഞാറ്റുവേല ആരംഭങ്ങളെ കുറിച്ചുള്ള അറിവും പ്രത്യേകതകളും , സൂര്യനെ നോക്കി കൃത്യസമയം പറയല്‍ ! , 
ഓരോ ഔഷധ സസ്യങ്ങളെ കുറിച്ചുള്ളയറിവും അവകൊണ്ട് മനുഷ്യനും ,മാടുകള്‍ക്കുമുള്ള ഫലപ്രദമാകുന്ന ഒറ്റമൂലി ചികിത്സാരീതികളും ...

നമ്മള്‍ കണക്കുകൂട്ടുന്നതിനു മുമ്പ് മന:കണക്കാള്‍  കൂട്ടിപറയുന്ന രീതികള്‍ ,....
അങ്ങിനെ എത്രയെത്ര കഴിവുകള്‍ ഉണ്ടായിട്ടും അന്നത്തെ സാഹചര്യങ്ങള്‍ കൊണ്ട് ;

നട്ടപ്പോഴും ,പറിച്ചപ്പോഴും ഒരു കുട്ട എന്ന കണക്കെ
ജീവിച്ചു മരിച്ച ഒരു മനുഷ്യന്‍ !

പലകാര്യത്തിലും എന്‍റെ ആദ്യഗുരുവായിരുന്നു ഇദ്ദേഹം .
മാവിലകൊണ്ട് പടക്കം , കുരുത്തോലകൊന്ടു പൈങ്കിളി , കടലാസുകൊണ്ട് വഞ്ചി /പട്ടം ..അങ്ങിനെയെത്ര കളികളും ,പഠിപ്പിക്കലുകളും .......!

വാമൊഴികളായി കേട്ട് മന:പാഠം ആക്കിയ വടക്കന്‍ പാട്ടുകളുടെയും , രമണന്റെയും ,
നാടന്‍ പാട്ടുകളുടെയും ചൊല്ലിയാടലുകള്‍,പുരാണ കഥകള്‍ ......!

വലുതാവും തോറും പുതിയ പാഠങ്ങള്‍ പ്രസവം ,പ്രണയം ,പെണ്ണ് ...!
എന്നിവയെ  കുറിച്ചുള്ള പുത്തനറിവുകള്‍ ,
കള്ളുകുടി,ഭരണി പാട്ട് , ......മുതലായവയിലുള്ള അരങ്ങേറ്റങ്ങള്‍!

ഒരുപാടുനന്ദിയെന്റെ ഗുരുപുണ്ണ്യവാ ....

ഒരിക്കല്‍ വിഷു വേലയുടെ അന്ന് നാട്ടില്‍ "സിന്ദൂര ചെപ്പ്‌"എന്ന
സിനിമയുടെ ഷൂട്ടിംഗ് കണ്ടുണ്ണിയേട്ടന്റെ തോളില്‍ കയറി  ഇരുന്നുകണ്ടത്
ഇപ്പോഴും സ്മരിക്കുന്നൂ . ജീവിതത്തില്‍ ആദ്യമായി കണ്ട കാണാ കാഴ്ചകള്‍
ആയിരുന്നു അന്നത്തെ ആ സിനിമാപിടുത്തം !

ഒരുകാര്യം കൂടി പറയാതെ കണ്ടുണ്ണി ചേട്ടന്റെ ചരിത്രം പൂര്‍ത്തിയാകില്ല കേട്ടോ .
മുഖ്യമന്ത്രി ശ്രീ: നയനാരോടോപ്പം പത്രങ്ങളില്‍ സ്ഥാനം പിടിച്ചത് !
ജില്ലയുടെ സമ്പൂര്‍ണ്ണ സാക്ഷരത ദിനം ഉല്‍ഘാടന വേള.
വയോജന വിദ്യാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുത്ത
ത്രേസ്യ ചേടത്തി ,കണ്ടുണ്ണി ചേട്ടന്‍ ,മൊയ്തീന്‍ സായിവ്‌ എന്നിവര്‍
വേദിയില്‍ ഉന്നതരോടൊപ്പം ഇരിപ്പുറപ്പിച്ചു . നീണ്ട പ്രസംഗങ്ങള്‍ക്ക്‌ ശേഷം
സ്റ്റേജില്‍ വെച്ചിരുന്ന ബ്ലാക്ക്‌ ബോര്‍ഡില്‍ ഇവരോട്
അമ്മ ,അരി,മണ്ണെണ്ണ  എന്നീ വാക്കുകള്‍ വന്നെഴുതാന്‍ പറഞ്ഞു .
ആദ്യത്തെ ഊഴം കണ്ടുണ്ണി ചേട്ടന്റെ .....
ആള്‍ വന്നു അമ്മ ,അരി എന്നവാക്കുകള്‍ തെറ്റില്ലാതെ എഴുതി ,
പിന്നെ "മ" എന്നെഴുതി നിര്‍ത്തി .....
."കണ്ഫൂഷ്യ്ന്‍ "....! !

കണ്ടുന്ന്യേട്ടന്‍ ആരാ മോന്‍ ...... ഉടനെ മൈക്കിനടുത്തുവന്നു ഉറക്കെ വിളിച്ചു ചോദിച്ചു

"മായ്ഷേ ..മണ്ണെണ്ണന്നു എഴ്ത്ത്ന്ന... ണ ... കു (- )ന്നേഴുതന്ന ..( ണ്ണ).. യല്ലേ  ? "


അതിനുശേഷം  കണ്ടുണ്ണിയേട്ടന്‍ നാട്ടിലെ സ്റ്റാര്‍ ആയി കേട്ടോ ..

മുഖ്യമന്ത്രിയോടൊപ്പം പത്രത്തിലൊക്കെ പേര് വരികയും ചെയ്തു!

അതെ ഈ കണ്ടുണ്ണിയേട്ടനെ കുറിച്ച് എഴുതിയ ഒരു കവിതയ്ക്ക്  ആണ് എനിക്ക്
ഫൈനല്‍ സ്കൂളില്‍ വെച്ച് പദ്യരചനയില്‍ ഒന്നാം സമ്മാനം കിട്ടിയത് കേട്ടോ ... ,

പിന്നീടത്‌ കൈയ്യെഴുത്തുമാസികകളിലും ,പൂരം സോവനീറിലും  അച്ചടിച്ച് വന്നു ...
ഇതാ ഇപ്പോള്‍ ബുലോഗത്തിലും, ദാ...ഇവിടെ

Kantunni Chentante Naatu

കണ്ടന്‍ പൂച്ചയും ചുണ്ടനെലിയും

കണ്ടുവോ മക്കളെ ഒരു കാഴ്ചവട്ടം .....
കണ്ടം നിറയെ തേവി വന്ന പണിയാള്‍ ;
കണ്ടുണ്ണിചേട്ടന്‍ വിളിച്ചു ചൊല്ലി ;നോക്കൂ ,
ചൂണ്ടുവിരല്‍ ഉരലുപുരയില്‍ ചൂണ്ടി .

കണ്ടന്‍ പൂച്ച പന്തുപോലൊരു എലിയെ
ചുണ്ടുവിറപ്പിച്ചു തട്ടി കളിക്കുന്നു ,
കുണ്ടികുലുക്കിയും കരണം മറിഞ്ഞും ,
ചുണ്ടെനെലിയെ കൊല്ലാതൊരു താളത്തില്‍ .

കണ്ടുഞങ്ങളാ കാഴ്ച ബഹുരസത്താല്‍ ......
മണ്ട കുനിച്ചു സ്വരം താഴ്ത്തിയപ്പോള്‍
കണ്ടുണ്ണിചേട്ടന്‍ ചൊല്ലിയിങ്ങനെ ;"ഞാനാ -
ചുണ്ടെലി ;മാര്‍ജാരനീ വീടിന്‍ നാഥനും "!

കണ്ടന്‍ പൂച്ചയ്ക്കിതു കളിവിളയാട്ടം !
ചുണ്ടന്‍ എലിയ്ക്കിതു ഹോ..പ്രാണവേദന !




സ്നേഹം നിറഞ്ഞ കീടായി കൃഷ്ണന്‍ കണ്ടുണ്ണി ചേട്ടന് എന്‍റെ
ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍ ......






  എന്തെങ്കിലും അഭിപ്രായം
എഴുതുമല്ലോ ?

സ്മരണകള്‍ /
ആദരാഞ്ജലികള്‍ .

Sunday 20 September 2009

എന്റെ ഗ്രാമമായ കണിമംഗലത്തിന്റെ നഷ്ട്ടങ്ങൾ ... ? Ente Gramamaaya Kanimangalatthinte Nashttangal ...

കണിമംഗലം പാടശേഖരങ്ങള്‍ .
രണ്ടോ മൂന്നോ കൊല്ലങ്ങള്‍ കൂടുമ്പോള്‍ നാട്ടില്‍ എത്തിച്ചേരുന്നവരാണ്
എന്നെ പോലെയുള്ള വിദേശ മലയാളികൾ...
നാടിന്റെ മാറ്റങ്ങളും ,സ്പന്ദനങ്ങളും  മാറികൊണ്ടിരിക്കുന്നത്, നാട്ടുകാരെക്കാള്‍ കൂടുതലായിട്ട് ഞങ്ങള്‍ വിദേശമലയാളികള്‍ ആണ് അറിഞ്ഞുകൊണ്ടിരിക്കുന്നത് .
അത്രയധികം പുതുമകളാണ് ഓരോതവണയും നാട്ടിൽ വന്ന് ചേരുമ്പോൾ , ഞങ്ങള്‍ക്ക് ദര്‍ശിക്കുവാന്‍ സാധിക്കാറുള്ളത് ....

രണ്ടായിരത്തഞ്ചിൽ  നാട്ടിലെത്തിയപ്പോള്‍ അഞ്ചുവയസുകാരന്‍ മോനെയും കൊണ്ട് ,അവനാശകൊടുത്തിരുന്ന ...നേരിട്ടുകാണിച്ചു കൊടുക്കാമെന്നു
പറഞ്ഞിരുന്ന തൊടിയിലെ കുളങ്ങളും, മീനുകളായ മുശുവും , ബ്രാലും ,നീര്‍ക്കോലി മുതല്‍ ചേര വരെയുള്ള പാമ്പുകള്‍ ....
ചെലചാട്ടി,ചെമ്പോത്ത് , കൂമന്‍ ..മുതലുള്ള പറവകള്‍;
മുള്ളുവേലികളും ,നിറം മാറുന്ന ഓന്തുകളും.......
അങ്ങിനെ നിരവധി കാണാക്കാഴ്ച്ചകളുടെ കൂമ്പാരമായിരുന്നു അന്നത്തെ ആ യാത്രകളുടെ നഷ്ട്ടബോധങ്ങൾ... !

ഞാന്‍ ജനിച്ചു വളര്‍ന്ന ഈ കണിമംഗലം  ഗ്രാമത്തിൽ നിന്നും....
ഞങ്ങളെ പോലെ തന്നെ  ഈ കാഴ്ചവട്ടങ്ങളും, ഈ ദൈവത്തിന്റെ  നാട്ടില്‍ നിന്നും വിദേശങ്ങളിലേക്ക് നാടുകടന്നുവോ ...?

മോന് , തുമ്പപൂക്കളും , തൊട്ടാവാടി ചെടികളും , മുക്കുറ്റി പുഷ്പ്പങ്ങളും , കോളാമ്പിപ്പൂക്കളും, കുമ്പള്ളവള്ളികളും ...
ഒന്നും കാണിച്ചു കൊടുക്കുവാന്‍ സാധിച്ചില്ലല്ലൊ  എന്ന കുറ്റബോധവും പേറി ....
എന്റെ ഗ്രാമത്തിന് പട്ടണത്തിന്റെ കുപ്പായം ഒട്ടും അഴകിലല്ലൊ  എന്ന സത്യം മനസ്സിലാക്കിയുള്ള ഒരു തിരുച്ച് പോരലായിരുന്നു  അഞ്ചുകൊല്ലം മുമ്പ് നട്ടിലെത്തി മടങ്ങിവന്നപ്പോൾ , അറിവായ ശരിയായ കാര്യങ്ങളും പിന്നെ മറ്റെല്ലായോർമ്മകളും ...
പാമ്പും കാവിലെ പ്രണയ കേളികള്‍ !
ചില പഴയ ഓർമ്മകൾ 
പണ്ടു പുരയിടം നിറയെ തെങ്ങായിരുന്നു...
പണ്ടു പത്തായം നിറയെ നെല്ലായിരുന്നു...
പുന്നെല്ലും
പച്ചത്തേങ്ങയും
പുത്തരിയല്ലായിരുന്നു...
പത്തിരിയും പച്ചരിച്ചോറും
പച്ചക്കറിയും പശുവും , പച്ചചാണകവും
പിച്ചിപൂക്കളും പച്ചപ്പുല്ലുകളും .. പുരയിടത്തിലാകെ
പരന്നു പരന്നു  കിടന്നിരുന്നു .

പോന്നെമുത്തപ്പന്റെ കളമെഴുത്തു പാട്ടും ,,
പാമ്പുംകാവിലെ കളംതുള്ളലും ആഘോഷങ്ങള്‍ ,
പുകള്‍പ്പെട്ട തറവാട്ട്‌ കാരണവരും, തണ്ടാന്‍ സ്ഥാനവും,
പല്ല്ല്ല് മുറിയെ തിന്ന് എല്ലുമുറിയെ പണിയെടുക്കുന്ന പുരുഷാരവും ,
പൊങ്ങച്ചം പറയാത്ത തറവാട്ടമ്മമാരായ പെണ്ണുങ്ങളും ,
പാഠം പഠിയ്ക്കുന്ന കുടിപള്ളിക്കൂടത്തിലെ കുട്ടികളും ...

പണ്ടത്തെ കഥകള്‍ ആര്‍ക്കു വേണം ?
പടിപ്പുരയെവിടെ ?
പുകള്‍ പെട്ട തറവടെവിടെ ?   
ആരാണ് കാരണവര്‍ ?
പെരുമയില്ലാത്ത അണുകുടുംബങ്ങള്‍ ...
പണിയില്ലാത്ത പുരുഷന്മാരും,പെണ്ണുങ്ങളും
പണത്തിനു പിന്നാലെയോടി
പാമ്പും കാവും,തൊടിയും ,കളം പാട്ടും ..
പഴം കഥയില്‍ മാത്രം ...


പടം പൊഴിച്ചില്ലാതായി പുകള്‍പ്പെട്ട തറവാടും 
പറമ്പും , പുരയിടവും , പച്ച പാടങ്ങളും ....
പച്ച തേങ്ങയില്ലാതാക്കി" മണ്ഡരി" 
പച്ചരിക്കും , പുന്നെല്ലിനും വഴിമാറി കൊടുത്തു 

പാലക്കാടൻ ചുരം കടന്നെത്തിയ ചാക്കരികൾ ...
പത്തായം വിറ്റുപെറുക്കി ...
പുരയും പുരയിടവുമില്ലാതായി ...
പെണ്ണുങ്ങള്‍ പിഴച്ചൂ..... അവര്‍ ചോദിച്ചു ...എവിടെ പുരുഷത്വം ?
പിണം കണക്കെ - കുടിച്ചു പാമ്പയവര്‍ ... പരപുരുഷന്മാരായവർ
പെരുമയില്ലാതോതുന്നു "തേടുന്നു ഞങ്ങളും പുരുഷാര്‍ത്ഥം..."

പണിയാത്ത പാടങ്ങള്‍ !
പ്രതീക്ഷകൾ സന്തോഷത്തെ ഇല്ലാതാക്കും  എന്ന മുന്നറിവ്  ഉള്ളതുകൊണ്ട് മകന് ഇത്തവണ നാട്ടിലേയ്ക്കു പോകുമ്പോൾ യാതൊരു തരത്തിലുള്ള വാക്ദാനങ്ങളും കൊടുത്തിരുന്നില്ല. 

ഒരു കാര്യം വ്യക്തമായി, എന്‍റെ ഗ്രാമം മരിച്ചു കൂട്ടരേ ,ആ പഴയ ആ കണിമംഗലം തമ്പുരാക്കന്മാരുടെ തട്ടകം , ഇന്ന് തൃശൂര്‍ പട്ടണത്തിന്റെ  ഭാഗമായി കഴിഞ്ഞൂ ...

പാട ശേഖരങ്ങളും ,തെങ്ങുംത്തോപ്പുകളും ഫ്ലാറ്റ്‌  സമുച്ചയങ്ങള്‍ക്ക്  വഴിമാറികൊടുത്തുകൊണ്ടിരിക്കുകയാണ്‌ ..
തോടുകളെല്ലാം റോഡുകളായി മാറി..
കുളങ്ങള്‍ കൊട്ടരങ്ങളായി മാറി..
കാവുകള്‍ കളിസ്ഥലങ്ങളായി തീർന്നു ..

ഞങ്ങളേയെല്ലാം കോരിതരിപ്പിച്ച് നാടിനപ്പുറമുള്ള കാഴ്ച്ചകൾ കാണിച്ചു തന്ന ഡൊമിനി ചേട്ടന്റെ   ആ പേരുകേട്ട  'മേരിമാത ടാക്കീസ്‌' കാടുപിടിച്ച് സിനിമയില്ലത്ത കൊട്ടകയായി മാറി... !
അന്നൊക്കെ റീലുപൊട്ടുമ്പോഴും , കറന്റുപോകുമ്പോഴും  -  ഏത് സിനിമ തീയ്യറ്ററുകളിൽ ആണെങ്കിലും  ഒരു  കുപ്രസിദ്ധമായ “ഡൊമിനീ “ വിളികളുടെ ആരവം കേൾക്കാമായിരുന്നു.  
അത്തരം കൂവലുകളുടെയൊക്കെ 
തിരശ്ശീല വീഴലും കൂടിയാണിത് .. !


ഞങ്ങളുടെ ഗ്രാമത്തിന്റെ ചുറ്റുപാടുമുണ്ടായിരുന്ന വീണ ,സാരംഗി, സിത്താര ടാക്കീസുകള്‍ കൂടി കല്ല്യാണമണ്ഡപങ്ങളായി രൂപമാറ്റം സംഭവിച്ചതുകൊണ്ട് നാട്ടുകാരുടെ സിനിമാസ്വപ്നങ്ങൾ മുഴുവൻ ടൌണിലേയ്ക്ക് മാത്രമായി ചേക്കേറി...

ഈ ഒന്നര പതിറ്റാണ്ടിനിടയിൽ ഇപ്പോൾ നാട്ടിലാകെ സ്ഥലത്തിനെല്ലാം മുപ്പതിരട്ടിയോളം  വില വർദ്ധിച്ചുകഴിഞ്ഞു... 

തൃശ്ശൂര്‍ പട്ടണം വികസിക്കും തോറും ചുറ്റുപാടുമുള്ള ഗ്രാമങ്ങള്‍ ഇല്ലാതായികൊണ്ടിരിക്കുകയാണ് ...

ഈ ബിലാത്തിയിൽ പോലും 
ഇല്ലാത്ത കമനീയമായ കാര്‍ ഷോറൂമുകൾ !
ലണ്ടനില്‍ പോലും കാണാത്ത വിസ്താരമേറിയ വസ്ത്ര വിസ്മയ കമ്പോളങ്ങൾ !
ലോകത്തിലെ ഏറ്റവും വലിയതും കളക്ക്ഷനുമുള്ളതായ എണ്ണമേറിയ ജ്വല്ലറി കലവറകള്‍ !
നാട്ടിലെ പ്രധാന നിരത്തുകളില്‍ മുഴുവന്‍ തലയുയര്‍ത്തിനില്‍ക്കുന്ന നക്ഷത്ര ബാര്‍ ഹോട്ടലുകൾ ! !

ഭക്തിയും ,വിഭക്തിയും വിറ്റഴിക്കുന്ന പള്ളിയമ്പലധാന്യ കേന്ദ്രങ്ങള്‍....
അങ്ങിനെ എങ്ങും മാറ്റങ്ങളുടെ കേളികൊട്ടുകള്‍ മാത്രം .....
നാടന്‍ രുചികള്‍ എങ്ങോപോയി ഒളിച്ചു .. .
നാടന്‍ കറികള്‍  കിട്ടണമെന്കില്‍  കള്ളുഷാപ്പില്‍ തന്നെ പോകണം !
പിസയും ,ബര്‍ഗറും ,ചിപ്പ്സും ,...ഏവരുടെയും ഇഷ്ട വിഭവങ്ങളായി  മാറികൊണ്ടിരിക്കുന്നൂ..

എത്ര പരിതാപകരമായ വിപരീത ആശയങ്ങള്‍ !
യൂറോപ്പുകാര്‍ മുഴുവന്‍ “ ജങ്ക് (junk)“ ഫുഡ്‌ ഉപേഷിച്ച് , നല്ല ഭാരതീയ വിഭവങ്ങള്‍ക്ക് പിന്നാലെ
പായുമ്പോള്‍ നമ്മള്‍ നല്ലത് കളഞ്ഞു  അവരെ അനുകരിച്ചുകൊണ്ടിരിക്കുന്നൂ..
നല്ല വിരോധാപാസം അല്ലേ !

ഓണം പോലും റെഡിമെയിഡും, 
കച്ചവടവുമായി മാറി ....
‘പൂ ‘ കിറ്റുകള്‍ വീട്ടില്‍ എത്തുന്ന കാരണം കുട്ടികള്‍ക്കും മറ്റും പൂ പറിക്കാനും,
പൂ വിളിക്കാനും അറിയാതായിക്കുന്നൂ ...
പുലിക്കളിയും ,കുമ്മാട്ടിക്കളിയും.ഓണക്കളികളും
ട്രൂപ്പുകള്‍ വന്നു കളിച്ച്പോകുന്നൂ  .
എന്തിനു പറയുന്നു ഒന്ന് കിളിമാസ്‌ കളിയ്ക്കാനോ,അമ്പസ്ഥാനി കളിയ്ക്കണോ, ഗോലി കളിക്കാനൊ ഈ പുത്തൻ തലമുറയ്ക്ക് അറിയില്ല ...!
സിനിമ, സീരിയൽ,ക്രിക്കറ്റു താരങ്ങളെയല്ലാതെ  , നാട്ടിലെ ഒരു സാസ്കാരിക നായികാനായകന്മാരെ കുറിച്ചുള്ളയറിവും തഥൈവ ...!

അതെ എന്റെ നാട് എല്ലാതരത്തിലും വികസിച്ചുകൊണ്ടിരിക്കുകയാണ് ഒപ്പം നാട്ടുകാരും..
അതെ , ഇപ്പോൾ ഞാനും ഒരു നാട്ടുമ്പുറത്തുകാരനല്ല , ഒരു പട്ടണവാസി തന്നെയാണ് ...
അല്ലാ.. ഇതു ഞാൻ മാത്രം പറയുന്നതല്ലാ‍ട്ടോ....
ഇപ്പോൾ കേരളത്തിലെ ഒട്ടുമിക്ക നാട്ടുമ്പുറത്തുകാരനും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്.....

എന്റെ പഴയ  ഗ്രാമത്തെ , ആ  കണിമംഗലത്തെ ഒരു പച്ചവർണ്ണപെൺ തുമ്പിയായി ഞാനൊന്നു കുറച്ചു നേരം സങ്കൽ‌പ്പിച്ചോട്ടെ.....
പച്ച വര്‍ണ്ണ പെണ്‍ തുമ്പി 

പച്ച വര്‍ണ്ണ പെണ്‍ തുമ്പി 
തുമ്പി എന്‍പ്രിയപ്പെട്ട പച്ചവര്‍ണ്ണ പെണ്‍ -
തുമ്പി ;നീ എങ്ങു പോയിരിക്കുകയാണ് ?
ചെമ്പക മരചില്ലയില്‍ നീ വന്നില്ലേ ?
തുമ്പച്ചെടിയിലും നിന്നെ കണ്ടില്ലല്ലോ ?

ചേമ്പിന്‍ ചോട്ടിലെ തെളിനീര്‍ വെള്ളത്തിലും ,
ചമ്പ തെങ്ങു വലിച്ചു കെട്ടിയിട്ടുള്ള -
കമ്പിയിലും നിന്നെ കാണാതെ;കേണു ഞാന്‍ .
കൊമ്പന്‍മുശു കുളത്തില്‍ വെച്ചോ ;പച്ചില -

പാമ്പു മരത്തില്‍ വെച്ചോ ;ചോരകുടിയന്‍
ചെമ്പനോന്തു തൊടിയില്‍ വെച്ചോ ;പറക്കും
ചെമ്പോത്ത്പറവ വായുവില്‍ വെച്ചോ --പൊന്‍
തുമ്പി ;-നിന്നെ പ്രാതലാക്കിയോ ?ഹാ ...കഷ്ടം !
                           

Monday 27 July 2009

പ്രവാസി മലയാളിയും പന്നിപ്പനിയും ... / Pravasi Malayaliyum Pannippaniyum ...


ഒന്നര മാസത്തെ പരിപാടികളുമായി , ലണ്ടനില്‍ നിന്നും
ഇത്തവണനാട്ടില്‍ എത്തിചേരുമ്പോള്‍ ഇത്ര ഗംഭീര സ്വീകരണം കിട്ടുമെന്ന്
ദിവാസ്വപ്നത്തില്‍ പോലും നിനച്ചിരുന്നില്ല ...?
ഏറ്റുമീന്‍ പിടിക്കുവാന്‍ കുരുത്തി വെച്ചിരുക്കുന്നതുപോലെ , എയര്‍പോര്‍ട്ടില്‍
പന്നിപ്പനിക്കാരെ (H1 N1 Flu ) പിടിക്കുവാന്‍ വെച്ചിരുന്ന ഒരു കുരുത്തിയില്‍
ഒരു കുഞ്ഞുമീൻ പോലെ  മകന്‍ അകപ്പെട്ടു ... !
'സ്വാം ഫ്ലൂ' ലക്ഷണങ്ങളുമായി ഒപ്പം യാത്ര ചെയ്തിരുന്ന ഒരു കൊറിയക്കാരനോപ്പം ,
ഞങ്ങളെ ഒരു പ്രത്യേക മുറിയിലേയ്ക്ക് മാറ്റി .
യാത്രക്കാര്‍ക്കും , ജീവനക്കാര്‍ക്കും ഞങ്ങള്‍ ഒരു സ്പെഷ്യല്‍ കാഴ്ച വസ്തുക്കളായി മാറി !
ഒരു മണിക്കൂറിനു ശേഷം പനിയുള്ളവരെയും, ഇല്ലാത്തവരെയും ഒരുമിച്ചൊരു വണ്ടിയില്‍
മാസ്ക്ക് പോലും ധരിപ്പിയ്ക്കാതെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ പന്നിപ്പനി ഐസലോഷന്‍ വാര്‍ഡിലേക്ക് ....

My Son in H1N1 Isolation Ward of Perumpavoor Thaluk Hospital 

പതിനാലു മണിക്കൂര്‍ ഫ്ലൈറ്റ് യാത്രയ്ക്ക് പിന്നാലെ ,
ഒന്നു ഫ്രെഷ് ആവാന്‍ പോലും പറ്റാതെ , തുണി മാറാതെ വന്നപടി തന്നെ ഒരു നരക യാത്രയായിരുന്നു അത് ...!

കേരളത്തിലെ പന്നിപ്പനിക്കാരെ ചികത്സിക്കുന്ന മൂന്നാശുപത്രികളില്‍ ഒന്നായ ഈ താലൂക്ക് ആശുപത്രിയിലെ H1N1 വാര്‍ഡ് പനിയുള്ളവരെയും , ടെസ്റ്റ് ചെയ്യാന്‍ വന്നവരേയും , കൂടെ നിൽക്കുന്നവരെയും ഒന്നിച്ചു പര്‍പ്പിയ്ക്കുന്ന ഒരു തടവറ തന്നെയായിരുന്നൂ... !

വാര്‍ഡിന്റെ മുന്നില്‍ മറ്റുവാര്‍ഡ് കളുടെ ടോയിലെട്ടുകളുറെ പിന്‍ഭാഗവും,
പിന്നില്‍ മോര്‍ച്ചറിയും , എതിര്‍ഭാഗത്ത് ആശുപത്രിയിലെ സകലമാന വേസ്റ്റുകളും
കൊണ്ടുവന്നിനിടം   പട്ടികളുടെയും,കാക്കകളുടേയും, എലികളുടെയും ,മറ്റുദുര്‍ഗന്ധങ്ങലുടേയും താവളവും ...
വിരിപ്പില്ലാത്ത ബെഡുകളും  , ഉറുമ്പരിക്കുന്ന ടോയിലട്ടുകളും ....

പന്നിപ്പനി ചികിത്സ പരിശീലനം നേടിയ ഡോക്ടര്‍ പോലും സ്രവം ടെസ്ടുചെയ്യാൻ വന്നശേഷം , രോഗികളെ  വീണ്ടും ഒന്നു പരിശോധിക്കുക പോലും ഉണ്ടായിട്ടില്ല ..
അപ്പോള്‍ മറ്റു ജീവനക്കാരുടെ 
കാര്യം പറയേണ്ടതില്ലല്ലോ ..?
പറഞ്ഞിട്ട് കാര്യമില്ല  ഈ മഹാമാരിയായ പന്നിപ്പനി ആഗോളവ്യപകമായി അനേകം ആളുകളെ കാലപുരിക്ക് കയറ്റി വിട്ട  ഒരു വമ്പൻ പുത്തൻ 'എപിഡെമിക്' ആയിരുന്നു ...!
എന്തായാലും അന്നവിടെയുണ്ടായിരുന്ന രോഗികൾക്ക്  പന്നിപ്പനിയുടെ രണ്ടാം ഭാഗമായ ന്യുമോണിയ വരാഞ്ഞത് അവരുടെ ഭാഗ്യം...

എന്തായാലും ആശുപത്രിയില്‍ കിടന്ന ആ  ഏഴ് ദിനങ്ങൾ  ഇതുവരെ ചെയ്ത 
എല്ലാ പാപങ്ങളും തീര്‍ന്നുകിട്ടി ..
പിന്നെ ഈ ആരോഗ്യ വകുപ്പുകാര്‍ അന്നന്നു തന്നെ പത്രമാധ്യമങ്ങള്‍ക്ക് പന്നിപ്പനിക്കാരുടെ പേര് പേര് ഒഴികെ എല്ലാ വിവരങ്ങളും വിളമ്പികൊടുക്കുന്നത്,  മാധ്യമങ്ങള്‍ വിപുലീകരിച്ചു പ്രസിദ്ധീകരിച്ചിരുന്നതു കൊണ്ട് വിദേശത്തുനിന്ന് വന്ന പ്രവാസികളായ പന്നിപ്പനിക്കരെല്ലാം പെട്ടെന്ന് തന്നെ നാടൊട്ടുക്കും കുപ്രസിദ്ധരായി മാറി ...

സ്രവ പരിശോധനയില്‍ മറ്റു ഏഴ് പേരോടൊപ്പം എന്റെ രണ്ട് മക്കള്‍ക്ക്‌ H1 N1
“കണ്ഫേം “ ചെയ്തത് മറ്റുപത്രങ്ങള്‍പ്രസിദ്ധീകരിച്ചപ്പോള്‍ , മലയാള മനോരമ എനിയ്ക്കുംകൂടി പന്നിപ്പനി
കിട്ടിയതായി പ്രസ്താവിച്ചു (ജൂലായ്  19 , തൃശൂർ എഡിഷൻ ) നിജസ്ഥിതിയല്ലാത്തയീവാർത്ത , മനോരമ എഴുതിയത് തന്നെയാണ് ഏവരും വിശ്വസിച്ചത് !
മനോരമ പറയുന്നതുവാസ്തവം തന്നെ
അവർക്ക്  തന്നെ കൂടുതല്‍ വായനക്കാര്‍ !

പനി മാറി  ഒരാഴ്ച്ചത്തെ ആശുപത്രി വാസം കഴിഞ്ഞു നാട്ടില്‍ എത്തിയപ്പോള്‍ ,
പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട എന്ന പോലെയായി ഞങ്ങളുടെ അവസ്ഥ ...

നാട്ടില്‍ ഒരു പന്നി ചത്താല്പോലും 
ആയതു ഗംഭീര വാര്‍ത്തകല്‍ ആകുന്ന 
ആ സമയത്ത് തൃശ്ശൂര്‍ ജില്ലയുടെ പടിവാതില്‍ തുറന്നു , പന്നിപ്പനി ജില്ലയില്‍ ആദ്യമായി എത്തിച്ചതിന്റെ ദുർകീർത്തിയും  , വരവേല്‍പ്പും
കൂടിയായിരുന്നു ആ സന്ദര്‍ഭം ...

അതുകൊണ്ട് പനിതീര്‍ന്നു രണ്ടാഴ്ച കഴിഞ്ഞിട്ടുപോലും , എന്നെയൊരു ഓട്ടോറിക്ഷയില്‍ കയറ്റാന്‍ പരിചയമുള്ള ഡ്രൈവര്‍മാര്‍ കൂട്ടാക്കിയില്ല ....
അവരുടെ കഞ്ഞിയില്‍ ഞാന്‍ മൂലം മണ്ണ് വാരി ഇടല്ലേ എന്നായിരുന്നു അവരുടെ അപേക്ഷ ..

മുടി വെട്ടാന്‍ സ്ഥിരം പോകാറുള്ള ബാര്‍ബര്‍ പോലും
"ഗെഡീ വേഗം വണ്ടി വിടാന്‍ നോക്ക് "
എന്ന് പറഞ്ഞു  മുടി വെട്ടാന്‍ പോലും വിസമ്മതിക്കുകയായിരുന്നു .
ഫോണില്‍ കൂടി പനി പകരുമെന്നു 
പേടിച്ചു ചിലര്‍ ഫോണ്‍ പോലും വിളിക്കാറില്ല ...!

പഴയകാലത്ത് കുഷ്ഠരോഗികളെ കാണുന്ന പോലെയായിരുന്നു ഞങ്ങളെ പല നാട്ടുകാരും , കൂട്ടുകാരും , ബന്ധു ജനങ്ങളും വരെ കണ്ടിരുന്നത്‌ ...
ഇങ്ങനെയുള്ള അവഗണനകള്‍ സഹിക്കാന്‍ വയ്യാതായപ്പോള്‍ ഞാനും , ഭാര്യയും കൂടി
മാതൃഭൂമി , മംഗളം ലേഖകരെ സമീപിച്ചു Swine Flu കുറിച്ച് പത്രങ്ങളില്‍ കൂടി ഒരു ബോധവല്‍ക്കരണം നടത്താന്‍ അപേക്ഷിച്ച് , ഇംഗ്ലണ്ടിലെ സ്വാംഫ്ലൂ പ്രതിരോധ നടപടികളെ പറ്റിയും , ഈ രോഗത്തിന്റെ വെബ്‌ സൈറ്റുകളെ കുറിച്ചും വിശദീകരിച്ചു ...

മാതൃഭൂമി പിന്നീട്"പന്നിപ്പനി പ്രതിരോധ നടപടികള്‍ പാളുന്നു " എന്ന് പറഞ്ഞും , ശേഷം പന്നിപ്പനിയെ പറ്റി ധാരാളം സചിത്രലേഖനങ്ങളും പ്രസിദ്ധീകരിച്ചു .
അതുപോലെ മംഗളവും . ഈ പത്രത്തിലെ
“പന്നിപ്പനി :കുടുംബത്തിന്‌  അപ്രഖ്യാപിത ഊരുവിലക്ക്‌ " ( ജൂലായ്‌ 24 ,തൃശൂർ എഡിഷൻ )എന്ന ലേഖനവും ,ഞങ്ങളുടെ  പെരുമ്പാവൂര്‍ ആശുപത്രിയിലെ അനുഭവങ്ങളും മറ്റും ചിത്രം സഹിതം ഇട്ടിരുന്നു ...

കഴിഞ്ഞ ആഴ്ച മൂമ്പയില്‍ പടിഞ്ഞാറന്‍ നാടുകളില്‍ നിന്നും വീമാനമിറങ്ങിയവരുടെ ലഗ്ഗെജ്ജുകള്‍ , പനി പേടിച്ചു ബാഗേജ് ക്ലിയറന്‍സ് നടത്താതെ നനഞ്ഞു കേടുവന്നതിനു യാത്രക്കാര്‍ക്ക് കിട്ടിയത് വളരെ കുറച്ചു നഷ്ടപരിഹാരം മാത്രം ...

ലണ്ടനില്‍ വെച്ചു  എല്ലാ  ടെസ്റ്റുകളും നടത്തി യാത്ര തിരിച്ച ഞങ്ങളുടെ മക്കള്‍ക്ക്‌ , ഫ്ലൈറ്റില്‍ വെച്ചു ഞങ്ങളുടെ കുറ്റം കൊണ്ടല്ലാതെ പനി പിടിച്ചതിന് ഞങ്ങള്‍ എന്ത് പിഴച്ചു ?


പ്രിയരേ ഇപ്പോള്‍  പുതിയ പുത്തന്‍ പേരിട്ടു പലരോഗങ്ങളും മാര്‍ക്കറ്റു ചെയ്യുന്ന കാലഘട്ടമാണ് .
മള്‍ട്ടി നാഷണല്‍ മരുന്നു കമ്പനികളാണ് ഇതിന്റെ പിന്നിലെന്ന് പറയുന്നു ...

ഇന്ത്യയില്‍ വെറും അമ്പത് പൈസയുടെ പന്നിപ്പനിയുടെ തമിഫ്ലൂ ഗുളിക
പത്തുരൂപയ്ക്കും , രണ്ടു രൂപയുടെ മാസ്ക് പത്തുരൂപക്കും , സ്രവപരിശോധന
മുന്നൂറുരൂപക്കും ആക്കി പന്നിപ്പനി ഭീതിപടര്‍ത്തി .....
നൂറുകോടിജനങ്ങളില്‍ വെറും മുപ്പതുശതമാനം
പേര്‍‍ , ഈ വക കാര്യങ്ങള്‍ ഉപയോഗപെടുത്തുകയാണെങ്കില്‍ ഇതു വിപണനം ചെയ്യുന്ന കമ്പനികളുടെ ലാഭം ഒന്നു നോക്കിയാട്ടെ ...

പിന്നെ നമ്മുടെ ഭാരത സര്‍ക്കാര്‍ തീര്‍ത്തും അഭിനന്ദനം അര്‍ഹിക്കുന്ന കാര്യം തന്നെയാണ് പന്നിപ്പനി പ്രതിരോധ നടപടികളില്‍ കൈകൊണ്ടിരിക്കുന്നത്‌.
എല്ലാം സര്‍ക്കാര്‍ 
ലെവലില്‍ മാത്രം !
ഒന്നും പ്രൈവറ്റ് വല്ക്കരിച്ചിട്ടില്ല... ?

അതുകൊണ്ട് ലോകത്തിലെ മറ്റുചില രാജ്യങ്ങളില്‍
ഉണ്ടായ പോലെ നമ്മുടെ നാട്ടില്‍ ഇത്തവണ
പന്നിപ്പനി കച്ചവടം നടന്നില്ല ...!
ഈയിടെ യൂറോപ്പില്‍ ഒരു ചെറിയ രാജ്യത്ത് എഴുപതു ശതമാനം പേര്‍‍
സ്വാംഫ്ലൂ പേടിയില്‍ ,സ്വയം പ്രോട്ടക്ട്ടു ചെയ്തപ്പോള്‍ ,അവിടത്തെ സമ്പത്ത് മാന്ദ്യം മാറികിട്ടിയെന്നാണ് പറയപ്പെടുന്നത് ...!
കൂട്ടരേ ലോകത്തില്‍ ആകെയിതുവരെ 1500 ഓളം ആളുകളെ ,പന്നിയുമായി ബന്ധമില്ലാത്ത , ഈ പന്നിപ്പനിയാല്‍ മരിച്ചിട്ടുള്ളൂ ...
പ്രതിദിനം ഇന്ത്യയില്‍ തന്നെ ഇതിലും വലിയ മാരക രോഗങ്ങളാല്‍ ഇതിന്റെ ഇരട്ടി ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നുണ്ട് ..
പുരാതനകാലം മുതൽ കോളറയും ,മലമ്പനിയും ,അനേകതരം വസൂരികളും ,പ്ളേഗും ,സ്പാനിഷ് ഫ്ലൂ എന്നിവയടക്കം പിന്നീട്  എയ്‌ഡ്‌സ്‌ ,നിപ്പ ,കൊറോണ മുതൽ അനേകം ന്യു-ജെൻ പകർച്ച വ്യാധികളും പല രാജ്യങ്ങളിലെ ഒട്ടുമിക്ക ജനതകളെയും പലപ്പോഴായി വറുതിയിലാക്കിയിട്ടുണ്ട് .
പഴയകാലത്തൊക്കെ  ഒരു പകർച്ചവ്യാധി ആയത് പൊട്ടിപ്പുറപ്പെടുന്ന രാജ്യങ്ങളിൽ  ഒതുങ്ങി നിന്ന് ഒരു പക്ഷെ സമീപ പ്രദേശങ്ങളിൽ മാത്രം വ്യാപിച്ചു നിന്നിരുന്നു .
പക്ഷെ ഇന്ന് മനുഷ്യർ ആഗോള സഞ്ചാരികളായി മാറിയിരിക്കുന്ന കാലമാണ് .ലോകമെ തറവാട് എന്നു കണക്കാക്കുന്ന ഒരു അന്താരാഷ്ട്ര തലമുറയുടെ വ്യക്താക്കളുമാണവർ .
ഫേഷനും ,ടെക്‌നോളജിയും പ്രചരിക്കുന്ന പോലെ തന്നെ ഇനിയുള്ള കാലം ഏത് മഹാമാരികൾക്കും വല്ലാത്ത വ്യാപനവ്യാപ്‌തി മനുഷ്യ സമൂഹത്തിൽ ഉണ്ടാക്കുവാൻ സാധിക്കും  ..!

പിന്നെ എന്തായാലും നമുക്കുകാത്തിരിയ്ക്കാം ...
ലോകം മുഴുവൻ മനുഷ്യനിർമ്മിതവും അല്ലാത്തതുമായ ഇതുപോലുള്ള പുതുപുത്തൻ  രോഗങ്ങൾ പരത്തുന്ന വൈറസുകളോ, ബാക്ടീരിയകളൊ  ഇനിയും സമീപഭാവിയിൽ ഉണ്ടായികൊണ്ടിരിക്കാം .
ഒരു പക്ഷെ ഈ പന്നിപ്പനി ഉടലെടുത്ത 
ശേഷം പിന്നീട് ഈ രോഗത്തിന് പ്രതിരോധമരുന്ന് കണ്ടുപിടിച്ച സമയം വരെ മരിച്ച ആളുകളെ പോലെ , ഇനിയും ഇത്തരം പുതിയ മഹാമാരികളാൽ ഭാവിയിൽ മനുഷ്യകുലത്തിന് വലിയ ഭവിഷ്യത്തുകളുണ്ടാക്കാം ...

ഭാവിയില്‍ വരാന്‍ ഇരിയ്ക്കുന്ന പുതിയ പുതിയ പനികളെ വീണ്ടും 
 നമുക്ക്  ഇതുപോലെ വരവേല്‍ക്കാം ...
ഇതുപോലെ കൊണ്ടാടാം ... ആഘോഷിക്കാം ...

“മങ്കി മലേറിയ' എന്ന   ഒരു കുരങ്ങു പനി 
ഇപ്പോൾ മലേഷ്യയിൽ പൊട്ടിപുറപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നു. 
ഇനിയും ഒരു  പട്ടിപ്പനിയായൊ ,
അല്ലെങ്കിൽ  ഒരു പക്ഷിപ്പനിയായൊ, അതുമല്ലെങ്കിൽ ഒരു ആനപ്പനിയായൊ ഇതുപോലുള്ള മഹാമാരികൾ നമ്മെ കാത്തിരിക്കുന്നുണ്ട് ...

പുറത്ത് നിന്നുള്ള എന്ത് കുന്ത്രാണ്ടം 
വന്നാലും അതെല്ലാം പ്രവാസികളുടെ 
തലയിൽ കയറ്റിവെക്കുന്ന ഏർപ്പാടുകൾ 
നമ്മുടെ സമൂഹം മാറ്റിയെ തീരു ...


         N1H1 Virus / Swine Flu Prevention Tip

Wash Your Hands /. Be Vigilant of Surfaces!
Wash your hands and wash them often, in hot soapy water, and for the amount of time it takes you to sing “Happy Birthday” twice (15-20 seconds).
Be aware of what public surfaces you touch, when you’ve shaken hands with someone, or when you’re using something like a pen that others have recently used–and don’t touch your face until you’ve had a chance to wash your hands.
....................................








website counter

ആഗോള ബുലോഗ സംഗമം , ചെറായി - ഒരു ബാക്കിപത്രം... / Aagola Buloga Sangamam ,Cherayi - Oru Bakkipathram ...


Agolabhookolabuloga Samgamam ;Cherayi 26 July 2009 2009.
(The International Malayalam Bloggers Meet at Cherayi 26-07-2009)
ഇത്തവണ ആറ് ആഴ്ചത്തെ അവധിയാഘോഷിയ്ക്കുവാന്‍ തിരിയ്ക്കുമ്പോള്‍,പത്തു ആഴ്ചത്തെ പരിപാടികള്‍ കൈവശം ഒതുക്കി പിടിച്ചിരുന്നൂ .

അമ്മയുടെ സപ്തതി , ചെറായി ബുലോഗ മീറ്റ്,...
മുതല്‍ കുറെ പരിപാടികള്‍ മുന്‍കൂറായി വന്നത്കൊണ്ട് ഓണാഘോഷങ്ങളില്‍ പങ്കെടുക്കാതെ തിരിച്ചുപോകേണ്ടതിലുള്ള ഒരു നഷ്ട്ടബോധവും എനിയ്ക്കുണ്ടായിരുന്നൂ .
പക്ഷെ ചെറായിയില്‍ ആഗോളഭൂഗോള ബുലോഗ സംഗമത്തില്‍ പങ്കെടുത്തതോടുകൂടി എന്‍റെ ആ നഷ്ട്ടബോധം പോയെങ്കിലും , മുമ്പ് മക്കള്‍ക്ക്‌ പന്നിപ്പനി പിടിച്ചിരുന്നത് കൊണ്ടു കുടുംബസമേധം ഈ ചെറായിയുടെ സ്നേഹതീരത്ത്
എത്താന്‍ കഴിയാഞ്ഞത് വലിയയൊരു ദു:ഖഭാരത്തിനിടയാക്കി ...

അത്രത്തോളം സ്നേഹവാത്സല്യ വിരുന്നു കേളികള്‍  നിറഞ്ഞാടിയ
ഒരു സംഗമാമായിരുന്നു ഈ ബുലോഗ ചെറായി മീറ്റ്‌ ...!

എഴുത്ത് , വര ,സംഗീതം ,ഫോട്ടോഗ്രാഫി ...
മുതലായവയുടെ മായാജാല കണ്ണികള്‍ ,
വിവര സാങ്കേതിക വിദ്യയാല്‍ കൂട്ടിയോജിപ്പിച്ച
മിത്രങ്ങളായ  എല്ലാ ബുലോഗരും തന്നെ നല്ല സൌഹൃദത്തിൽ ഒത്തുകൂടിയ ഒരു വലിയ കൂട്ടായ്മ പരസ്പരം പരിചയം പുതുക്കിയും ആദ്യമായി കണ്ടും കാലാകാലത്തേക്ക് സൗഹൃദം ഊട്ടിയുറപ്പിച്ച  ഒരു സമാഗമം തന്നെയായിരുന്നു ഇത് ...
ആയതിന്‍റെ കിലുകിലാരവത്തിന്‍ സ്നേഹവാത്സ്യല്യങ്ങള്‍ കേളികൊട്ടുകയായിരുന്നു, ആ ദിനം മുഴുവനും ചെറായിയുടെ സ്നേഹ തീരത്ത് ...!

The Super Hero of Cherayi Meet !/Ha..Ha..Ha
പരസ്പരം ബ്ലോഗുമുഖാന്തിരം പലരും ധാരാളം അറിഞ്ഞിരുന്നെങ്കിലും , രൂപഭാവങ്ങള്‍ പ്രകടിപ്പിച്ചു നേരിട്ടു പ്രത്യക്ഷപ്പെട്ടപ്പോള്‍ ഏവരും അതിശയ ആനന്ദ ആമോദങ്ങളാല്‍ ആറാടി എന്നുപറഞ്ഞാല്‍ മതിയല്ലോ ...

പലപല പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടു പോലും ,ഈ ചെറായി മീറ്റ് യാതൊരുവിധ അലങ്കോലങ്ങളും ഇല്ലാതെ ഇത്ര ഗംഭീരമാക്കിത്തീര്‍ത്ത , കുറെയേറെ ദിവസങ്ങളായി രാവും പകലുമില്ലാതെ ബുദ്ധിമുട്ടിയ ,ബുലോഗത്തിലെ മണിമുത്തുകളായ ആ സംഘാടകരെ എത്ര തന്നെ പ്രശംസിച്ചാലും മതിവരുകയില്ല ...!

സംഗമത്തില്‍ പങ്കെടുത്ത ഏവരും , ആ അഭിനന്ദനങ്ങള്‍ ,
സംഘടകരോടു നേരിട്ടുതന്നെ രേഖപ്പെടുത്തുകയും , ആയതിനു ശേഷം
ആയതവരു മീറ്റുകഴിഞ്ഞയുടനെ അവരവരുടെ ബ്ലോഗുകളില്‍ പോസ്ടിട്ടു കാച്ചുകയും ചെയ്തു ...

പശുവും ചത്തു ,മോരിലെ പുളിയും പോയിയെന്കിലും , ഞാനും ബുലോഗ സംഗമത്തെ കുറിച്ചു - കുറച്ചു ബാക്കിപത്രം പറയാം അല്ലെ ?

ജൂലായിലെ ആ അവസാന ഞായറാഴ്ച കൂട്ടായ്മയിലെ ഒട്ടുമിക്കവരും  ഒഴിഞ്ഞു  പോയ ശേഷവും , പിന്നെയും മിണ്ടിപ്പറഞ്ഞു  ‌ എന്‍ജിനീയര്‍ കം നിരക്ഷരനും കുറച്ച് കൂട്ടാളികൾക്കൊപ്പം ഞാനുമിരുന്നിരുന്നു ...

അവസാനം അവർ സഹികെട്ടപ്പോൾ
"അത്താഴം  ഒന്നുമില്ല ...ഗെഡീ ..ഉച്ചക്കന്നെ അഞ്ഞൂറ് രൂപക്ക് വെട്ടിമിഴുങ്ങിയില്ലേ ...വേഗം വണ്ടി വിടാന്‍ നോക്ക് "
എന്നുപറഞ്ഞ്‌ സാധനങ്ങള്‍ ബാക്കി വന്നത് തിരിച്ചു കൊണ്ടുപോകുന്ന ഒരു വണ്ടിയിൽ  (സദ്യ കഴിഞ്ഞ് പകര്‍ച്ച കൊടുത്തയക്കുന്ന പോലെ ) എന്നെ
ചെറായി കവലയില്‍ തട്ടാന്‍ ഏല്‍പ്പിച്ചു കേറ്റിവിട്ടു ...
കവലയിലെത്തിയപ്പോഴെയ്ക്കും എന്‍റെ ഷൂസ് മുഴുവന്‍ മീഞ്ചാറു തുളുമ്പിവീണു അഭിഷേകം ചെയ്യപ്പെട്ടിരുന്നൂ ..
നേതാവിന്‍റെ മുന്നില്‍ അനുയായികള്‍ എന്നപോലെ ,എവിടെനിന്നോ മണം പിടിച്ചെത്തിയ രണ്ടു കൊടിച്ചി പട്ടികള്‍ എന്‍റെ കാല് നക്കി  വലാട്ടി നിന്നിരുന്നതു കൊണ്ട്  എന്നുടെ ബസ്‌ സ്റ്റോപ്പ്‌ ആഗമനവും അപ്പോൾ തടസ്സപ്പെട്ടു ....!

പെട്ടന്നതാ ഒരു ചടപ്പരത്തി 
കാര്‍ മുന്നില്‍ വന്നു നിന്നു ....
പരിചയമുള്ള നാല് ബ്ലോഗര്‍ തലകള്‍ ... ! ?
വണ്ടിയിലുണ്ടായിരുന്ന സീനിയർ ബ്ലോഗർ  :"ഡാ ...ഗെഡ്ഡീ മീറ്റ്‌ കഴിഞ്ഞ്യാ ? എന്തുട്ടാ നിന്റെ കൈയിലുള്ള ഒറേ.. ല്  ?  കുപ്പിന്റ്യാ ?"

രണ്ടാമന്‍ :"ഗെഡീ ...നീ ..വന്നൂന്നറഞ്ഞു  ...ഇപ്പോ സാന്നം വല്ല്യുംണ്ടാ ?"

മൂന്നും,നാലും പേര് :"നമസ്കാരം ചേട്ടാ ...വാ ..വണ്ടീല്‍ കേറ്  ..."

കാറില്‍ കയറുന്നതി നിടയില്‍ ഞാന്‍ ചോദിച്ചു...
"എവിടന്ന ഗെഡികളെ ....ഈ കോഴീനെ പിടിച്ചിടണ  നേരത്ത് ...?
മീറ്റ്‌ അടിപൊളിയായി കഴിഞ്ഞ്ഞൂട്ടാ ..!"

അപ്പോഴാണ് അവര്‍ പറയുന്നതു അവര്‍ മീറ്റിനു വരാന്‍ പേരു കൊടുത്തിരുന്നുവെന്നും അസുഖം/കല്യാണം /പഞ്ചര്‍ മുതലായ കാരണങ്ങള്‍
കൊണ്ടു ഇത്രത്തോളം വൈകിപ്പോയെന്നും, മീറ്റിന്‍റെ അവസാനെമെങ്കിലും കാണാന്‍
വേണ്ടി ഓടി കിതച്ചു വന്നതാണെന്നും ....!

ഇതിനിടയില്‍ അവര്‍ എന്‍റെ ഉറ(ബാഗ് )യിൽ നിന്നും ഫോറിൻ സിഗരട്ട് പായ്ക്കറ്റുകളും, യു.കെ.വെട്ടിരിമ്പും (ഷിവാസ്‌ റീഗല്‍ ) പുറത്തെടുത്തു...,പിന്നെ
വണ്ടി കടപ്പുറത്തെയ്ക്ക് വിടാന്‍ ഓര്‍ഡര്‍ ഇട്ടു... !


ഞങ്ങള്‍ ചെറായിയുടെ തീരത്തുചെന്നപ്പോള്‍
ആട് കിടന്നിടത്ത് പൂട പോലുമില്ല എന്നപോലെയായിരുന്നു‌ അവിടം !

കുപ്പിയുമായി സല്ലപിച്ചു ഞാന്‍ അന്നത്തെ ബുലോഗ സംഗമ കഥ ; പൊടിപ്പും തൊങ്ങലും വെച്ച് ആ നാല് ബ്ലോഗന്മാരായ
" ലേറ്റ് കംമേഴ്‌സിന് " വിളമ്പിക്കൊടുത്തു ..
ചെറായി യുടെ തീരത്ത് ഓര്‍മയില്‍ നിന്നും മാഞ്ഞുപോകാത്ത
ഒരസ്തമയം  കൂടി ...!
അന്ന് മീറ്റിനു  വന്നുചേര്‍ന്നവരില്‍ ,ബുലോഗര്‍ ആകാന്‍ ഗര്‍ഭാവസ്ഥയിലിരിന്നിരുന്ന സകലമാനപേര്‍ക്കും ബുലോഗത്ത്
നല്ല ജന്മം ഉണ്ടാകെട്ടെ എന്ന് മംഗളം അര്‍പ്പിച്ചുകൊണ്ട് ......

ഈ ആഗോള ബുലോഗ മീറ്റ് രാപ്പകല്‍ അദ്ധ്വാനത്തിലൂടെ അതിഗംഭീരമാക്കിയ സംഘാടകരെ നമിച്ചുകൊണ്ട് .....
അവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ
നന്ദി അര്‍പ്പിച്ചുകൊണ്ട് ഞങ്ങള്‍ വിടവാങ്ങി.

അല്ല ഞാന്‍ ഒരുകാര്യം പറഞ്ഞില്ലല്ലോ ?
അവസാനം വന്ന ആ നാലു ബുലോഗരെ കുറിച്ച് ;
അല്ലെങ്കില്‍ വേണ്ട ആദ്യം പറയുന്ന ആള്‍ക്ക് ഒരു സമ്മാനം ആയാലോ ?

അതും ഒരു ലണ്ടന്‍ ഗിഫ്റ്റ് ...!

ചെറിയ ഒരു " ക്ലൂ " തരാം .....
ഈ നാലു പേരും മാതൃഭൂമിയുടെ "ബ്ലോഗന "യില്‍ വന്നവര്‍ ആണ് .....
രണ്ടുപേര്‍ തൃശ്ശൂര്‍ ജില്ലക്കാരും ,ബാക്കി രണ്ടുപേര്‍ സമീപ ജില്ലക്കാരുമാണ് .
പിടി കിട്ടിയോ ........സാരമില്ല ...
കുട എന്‍റെ കൈയ്യില്‍ ഉണ്ട് ...

നിന്ന നില്‍പ്പില്‍ നൂറ്റെട്ട് പേരുടെ ക്യാരികേച്ചറുകൾ  വരച്ച സജ്ജീവ് ബാലകൃഷ്‌ണൻ ഭായ് തന്നെയായിരുന്നു അന്നത്തെ ബ്ലോഗ് മീറ്റിലെ താരം.. !
ദേ...നോക്കൂ ...
മൂപ്പര്‍ വരച്ച എന്‍റെ പടം , അതും വെറും മൂന്ന് മിനിട്ടിനുള്ളില്‍ ...!

HA...HA...HA...



Saturday 4 July 2009

ചിന്ന ചിന്ന ‘ലണ്ടൻ’ കാര്യങ്ങൾ ... ! ( ലണ്ടന്മാര്‍ മണ്ടനില്‍ - ഭാഗം : 3 ) / Chinna Chinna ' London' Karyangal ... ! ( Landanmaar Mandanil - Part : 3 )


 ചിന്ന ചിന്ന ‘ലണ്ടൻ’ കാര്യങ്ങൾ ...!


 The Banana Company
ഏത് പണിക്കും അതിന്റേതായ ഒരു
മാന്യത കണക്കാക്കുന്ന സ്ഥലമാണ് ലണ്ടൻ ...
ഞാനൊക്കെ ഇവിടെയെത്തിയ കാലത്താണെങ്കില് ജോലിയും കിട്ടാന്‍ വളരെ എളുപ്പം ... !

ദോശയുണ്ടാക്കാന്‍ അറിയാതെ 
"ഇന്ത്യന്‍ ദോശ മേക്കര്‍ "എന്ന ‘വര്‍ക്ക്‌ പെർമിറ്റി‘ൽ ഇവിടെ കാലുകുത്താനുണ്ടായ തരികിടകള്‍
ഒന്നും വേണ്ടിവരില്ല ഇവിടെ പണി കിട്ടുവാന്‍ ....  
അതൊരു സമാധാനം...!

വെള്ളം വെള്ളം സർവ്വത്ര , ഒരുതുള്ളി കുടിപ്പാനിലെത്രെ എന്നൊക്കെ  പറഞ്ഞ പോലെയായെന്റെ  സ്ഥിതി വിശേഷം ...

ഇമ്മിണിയിമ്മിണി പണികളുണ്ട്...  
പക്ഷെ  ഒന്നും തന്നെ കിട്ടാനില്ലെന്നുമാത്രം .

അതിന് മിണ്ടിപ്പറഞ്ഞ് പണി ചോദിക്കാനും , 
ഒന്ന് പിടിച്ച് നിൽക്കാനും നല്ല ചുട്ട ഇംഗ്ലീഷ് വേണ്ടേ .... എന്റെ മംഗ്ലീഷ് പറ്റില്ലല്ലോ ? !

അങ്ങനെ കടകളിലും മറ്റുമുള്ള 
 പണിയന്വേഷണം അവസാനിപ്പിച്ച് , ചില 'തല' തിന്നുന്ന ഗെഡികളുടെ ഒത്താശയാൽ , ‘ലണ്ടൻ തമിഴ് സംഘ‘ത്തിന്റെ കാല് പിടിച്ച് , ഒരു പഴം പായ്ക്ക് ചെയ്യുന്ന കമ്പനിയില്‍ (Banana Company) ആദ്യ ജോലി കിട്ടി ...!

‘ഹെല്‍ത്ത്  & സേഫ്റ്റി ‘ യാണ് 
ഇവിടെ ജോലിയേക്കാള്‍ പ്രധാനം ...
സേഫ്റ്റി ബൂട്ടും  , ചട്ടി തൊപ്പിയും, കൈയുറയുമെല്ലാം ധരിച്ച് വാര്‍ ട്രൌസര്‍
യൂണിഫോമും ഇട്ട് - ചന്ദ്രനിലേക്ക് പോകുന്ന പോലെ ...ടക, ടകാ -ന്ന് നടന്നും
ഓടിയുമെല്ലമുള്ള  ആദ്യ ദിവസത്തെ ട്രെയിനിങ്ങ് കഴിഞ്ഞപ്പോഴേക്കും ; നാട്ടില്‍ മെയ്യനങ്ങാതെ പണിയെടുത്തിരുന്ന എന്റെ നടുവൊടിഞ്ഞു എന്ന് പറഞ്ഞാൽ മതിയല്ലോ...!

നാട്ടിലെ  എട്ട് മണിക്കൂറിലെ പണി 
സമയത്തില്‍ പകുതിയിലേറെ സമയം
വാചകമടിച്ചും , മറ്റും ചിലവഴിച്ചിരുന്ന ഞാന്‍  , ഇവിടെ മണിക്കൂര്‍ അടിസ്ഥാനത്തില്‍ മിണ്ടാട്ടമില്ലാതെ -  തേക്കാത്ത എണ്ണ ധാര എന്നപോൽ  ഒരു യന്ത്രം കണക്കെ ജോലിയിൽ മാത്രം മുഴുകിക്കൊണ്ടിരിക്കുന്നൂ....!

രണ്ടാം ദിവസം , പണിതുടങ്ങി ഒന്നരമണിക്കൂറിനുശേഷം , ‘ടീം ലീഡർ‘
സായിപ്പ് വന്ന് കൈ പൊക്കി ‘T‘   പോലെ കാണിച്ചു  'ബ്രേയ്ക്ക്' എന്നു പറഞ്ഞിട്ടു പോയി...

ഞാൻ അവിടെയുള്ള സകല പ്ലാസ്റ്റിക്ക് തട്ടുകളും , പഴം  കൊണ്ടുപോകുന്ന / വരുന്ന ബാസ്കറ്റ് ട്രേയ്കളെല്ലാം  ഫോൾഡ് ചെയ്തു മടക്കി വെച്ചു ....

‘ബ്രേയ്ക്ക്’ എന്നത് വിശ്രമ സമയമാണെന്നറിയാതെയുള്ള എന്റെ
ഈ പരിപാടി , പിന്നീട് ബ്രേയ്ക്ക് കഴിഞ്ഞ് വന്നവരുടെ അര മണിക്കൂർ പണി ചുറ്റിച്ചതിനും, എന്റെ മംഗ്ലീഷ് പരിജ്ഞാനത്തിനും കിട്ടി -
ആദ്യത്തെ 'വെർബൽ വാർണിങ്ങ് '..!

മൂന്നാം ദിനം , കാന്റീനില്‍ ചെന്നപ്പോള്‍
"വെന്റിംഗ് മെഷീന്‍" ല് ചില്ലറ ബാക്കിവരുന്ന
പൊത്തില്‍ തപ്പി നോക്കിയപ്പോള്‍ കഴിഞ്ഞ ദിനങ്ങളില്‍ കിട്ടിയപോലെ ഒന്നിന്റേയും , രണ്ടിന്റെയുമൊന്നും  'പെന്‍സു'കള്‍ ഒന്നും കിട്ടിയില്ല ...

സായിപ്പുമാര്‍ ബാക്കിവരുന്നവ എടുക്കാതെ പോകുമ്പോള്‍ ,ഞാന്‍ ഇസ്ക്കിയതായിരുന്നു ആ പെൻസുകൽ   കേട്ടോ ....
രണ്ടു ദിവസമായി പത്തമ്പത് രൂപ കിട്ടിയിരുന്നൂ !

അന്നപ്പോൾ ആ മെഷീനീൽ , അമ്പത്‌ പെന്‍സ് 
 ഇട്ട് , പതിനഞ്ചു പെന്സിന്റെ ചായ വന്നതിനു ശേഷവും - ബാക്കി വരുന്നില്ല ....

അയ്യോ ... എന്റെ മുപ്പത്  രൂപ ? 
ഞാനാ  മെഷീയനെ പിടിച്ച്  ചാച്ചും , ചരിച്ചും
മൂന്നാലു വട്ടം കുലുക്കി നോക്കി ...എന്നിട്ടും ... നോ രക്ഷ....!

അപ്പോഴുണ്ട് ഒരു വെള്ളക്കാരന്‍ എന്നെ പിന്നില്‍നിന്നും വന്നു കുലുക്കി ,മെഷീന്‍ മേലൊട്ടിച്ച  ഒരു നോട്ടീസ്‌ കാണിച്ചു തന്നു...

"ചില്ലറ തീര്‍ന്നിരിക്കുന്നൂ, ദയവ്
ചെയ്ത് ശരിക്കുള്ള പൈസ മാത്രം ഇടുക " എന്ന് കലക്കൻ ആംഗലേയത്തിൽ എഴുതിവെച്ചിരിക്കുന്നു ...!
The Vending Machines
നാലാമത്തെ ദിവസം ,  ഓഫീസിലെ കാലിൻ മേൽ കാലും കേറ്റിയിരിക്കുന്ന ഒരു പെണ്ണൊരുത്തിയെ വളരെ കൂർപ്പിച്ചു നോക്കി നിന്നതിന് ,ആ മദാമ്മയുടെ വായിലിരിക്കുന്നത് കേൾക്കേണ്ടി വന്നതൊഴിച്ചാൽ വേറെ  വലിയ പ്രശ്നമൊന്നുമുണ്ടായില്ല.. !

അവളുടെ എടുപ്പും , ആ ഇരുപ്പും, ഇട്ടിരിക്കുന്ന  ഡ്രെസിന്റെ ടൈറ്റ്നസും മറ്റും  കണ്ടാൽ ആരും ഒന്ന് നോക്കിപോകും കേട്ടോ..

എന്തായാലും ആ വീക്കെന്റില്‍ , 'വേജ്സ്ലിപ്പി' നൊപ്പം - നാല്‍പ്പത് മണിക്കൂര്‍ പണി ചെയ്തതിനുള്ള കാശിന്റെ ചെക്കും ,കമ്പനിവക വളരെ സുന്ദരമായ ഒരു കത്തും കിട്ടി ..
ഉള്ളടക്കം ഇതാണ്....
ഞാന്‍ ജോലി ചെയ്തുകൊണ്ടിരുന്ന തസ്തിക
തല്‍ക്കാലം നിന്ന്  പോയതിനാല്‍ ; അടുത്ത 
വാരം മുതല്‍ ജോലിക്ക് വരേണ്ടതില്ലായെന്നും ; ഭാവിയില്‍ എനിക്ക് ഇതിനേക്കൾ നല്ലൊരു പണി ലഭിക്കുവാന്‍ ഭാവുകങ്ങള്‍ അര്‍പ്പിച്ചു കൊണ്ടും... !

ഈ വെള്ളക്കാരെല്ലം ഇത്ര നല്ല മര്യാദ്യ രാമന്മാർ ആണെല്ലൊ എന്നോർത്ത് , യൂണിഫോം, തൊപ്പി, ബൂട്ട്സ്  മുതലായവയുടെ കാശും, ആദ്യ പണിയും പോയതോർത്ത് ... 
‘ഡാഷ് പോയ അണ്ണാനെ പോലെയിരിക്കുമ്പോഴുണ്ട..ഡാ 
എന്റെ വീട്ടുടമസ്ഥൻ ദൈവം വരം തരുന്ന പോലെ അടുത്ത ജോലിക്കുള്ള ഒരു റെക്കമെന്റഡ് ഇന്റർവ്യൂ  ലെറ്ററുമായി മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു ...!
A Tesco Super Market
അങ്ങിനെ എന്റെ ലാന്റ്ലോര്‍ഡ്‌ ഗില്ബ്രട്ടച്ചായന്‍ കനിഞ്ഞിട്ട് , 'കാത്തലിക് അസോസ്സിയേഷനി'ലുള്ള "ടെസ്കോയില്‍" മാനേജരായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന ജോസണ്ണന്‍ മുഖാന്തിരം , ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ്  ശൃംഖലകളിലൊന്നായ ‘ടെസ്‌കോ സൂപ്പർ സ്റ്റോറി'ൻറെ , ഇവിടെ അടുത്തുള്ള 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ശാഖയില്‍ സ്ഥിരമായി ഒരു രാത്രിപ്പണി തരപ്പെട്ടു ....  
ഹാവു...രക്ഷപ്പെട്ടു.... ! 
An Easy Job
പണി വലിയകുഴപ്പമില്ല ,ട്രോളികളില്‍ സാധനങ്ങള്‍ കൊണ്ടുവന്ന് , അതാതിന്റെ 
ഷെൽഫുകളിൽ , ഭംഗിയായി ഒതുക്കിവെച്ച്  വിലകളും ,കോഡുകളും നോക്കി ഏകീകരിച്ചു വെക്കുക .

മുന്‍ അനുഭവങ്ങള്‍ വെച്ച് ആരോടും അധികം സംസാരിയ്ക്കാതെ ,എങ്ങാനും ഏതെങ്കിലും കസ്റ്റമേഴ്‌സ്  വന്നാല്‍ - ഏതെങ്കിലും വിലകള്‍ ഒട്ടിച്ചു വേക്കേണ്ട ടാകുകള്‍ കടിച്ചു പിടിച്ചു കൊണ്ട് കഥകളി മുദ്രയിലൂടെ അവരെ,
മറ്റുള്ളവരിലേയ്ക്ക് ആനയിച്ചും മറ്റും, ഒരു കുഴപ്പവും കൂടാതെ ഒന്ന് രണ്ടു ദിവസം നീങ്ങി .

മണിക്കൂറിന്  £ 6.80 വെച്ച് പണിക്കൂലിയും,  ആനുവൽ ലീവ്, പെൻഷൻ പിന്നെ ഡിസ്കൌണ്ട് പർചേസിങ്ങ് അങ്ങിനെ നിരവധിയനവധി  
ആനുക്യൂല്യങ്ങള്‍ ...
ഈ മണ്ടന് പിന്നെന്തു വേണം...
മൂന്നാലുമാസം കൊണ്ട് ലണ്ടനില്‍ വന്ന കാശുമുതലാക്കാം... !

ഇടവേളകളിലും , പകല്‍ ഉറക്കത്തിലും , 
മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ , ഞാന്‍ 
കിനാവുകള്‍ കണ്ടു തുടങ്ങി .....
രാവും ,പകലും നല്ല ശീതീകരണ അവസ്ഥയിലുള്ള  ഈ രാജ്യത്ത് , ഒന്ന് കിടന്നുറങ്ങാനുള്ള സുഖം ഒന്ന് വേറെ തന്നെയാണ്  കേട്ടോ ...

ഒരാഴ്ചകഴിഞ്ഞുള്ള ഒരു രാത്രിയില്‍ ഞങ്ങളുടെ സ്റ്റോറില്‍ , പിറ്റേന്ന്  ഡേറ്റ് തീർന്ന്പോകുന്ന ധാരാളം" സാൻഡ് വിച്ചുകകൾ ‘ ബാക്കിവന്നത് , ഡാമേജ് സ്റ്റോക്കായി കളയാന്‍ വെച്ചിരിക്കുന്നു ...

വെറുതെ കിട്ടിയാല്‍ ചുണ്ണാമ്പും തിന്നുന്ന ഞാന്‍ , കൊണ്ടുപോയ ഉണക്ക ചപ്പാത്തിയും , കറിയും ഉപേഷിച്ച് ;  ചിക്കന്‍ , എഗ്ഗ്,  ചീസ് , ബട്ടര്‍  മുതലായ നാലഞ്ച് റെഡിമേയ്ഡ് ‘സാന്‍ഡ്‌വിച്ചുകള്‍ ചടുപിടുന്നനെ അകത്താക്കി ....

വെറുതെ കഴിക്കുവാന്‍ വന്ന മറ്റ് ,ഒന്നുരണ്ട് സഹപ്രവര്‍ത്തകരുടെ - ഒരു വയറ്റു പാപിയെ കണ്ടപോലുള്ള  - ആ ഒളിഞ്ഞുനോട്ടം കണ്ടപ്പോള്‍ ,
തീറ്റയ്ക്ക് ഇത്ര  തിടുക്കം വേണ്ടായിരുന്നു എന്ന് അപ്പോൾ തോന്നിയിരുന്നൂ ...

എന്തൊ ..തിന്നുപരിചയമില്ലാത്ത കാരണമാണെന്ന് തോന്നുന്നു ,ഏതാണ്ട് ഒരുമണിക്കൂറിനു ശേഷം വയറിനുള്ളില്‍ നിന്നും ചെറിയ വിളികള്‍ വന്നു തുടങ്ങി .....
പിന്നെ 
ഞാന്‍ ഇവിടെ അഭിമുഖീകരിക്കുന്ന
വേറൊരു പ്രശ്നം പുറത്ത് കക്കൂസില്‍ പോകുക എന്നതാണ് . ...

നാട്ടില്‍ അടച്ചു പൂട്ടിയ മുറിയില്‍ ഒരു ബക്കറ്റ്‌ വെള്ളം ഉപയോഗിച്ചു ശീലിച്ച ഞാന്‍  ; ഇവിടുത്തെ കുടുസു പോലെയുള്ള അര വാതിലുള്ള , ഒരു 'ടാപ്പു'പോലുമില്ലാത്ത ടോയ്ലെട്ടുകളില്‍ എങ്ങിനെ പോകും ?

അഥവ പോയാലും , നാലഞ്ച്  മീറ്റര്‍ ടിഷ്യൂ ഉപയോഗിച്ചാലും , ഒരു സംതൃപ്തി വരാതെ , ‘ചാര്‍ളി ചാപ്ലിന്‍‘ നടക്കുന്ന സ്റ്റൈലില്‍ കാലകത്തി വേച്ചു വേച്ച് നടക്കേണ്ടി വരും !

അതുകൊണ്ട് പുറത്തുപോകുമ്പോള്‍ രണ്ടു തവണയെങ്കിലും ടോയ്ലെറ്റില്‍ പോയി ഒന്നുറപ്പ് ...വരുത്തിയ ശേഷമേ ഞാൻ ഇറങ്ങാറുള്ളൂ .

വയറിനുള്ളിലെ കോളിളക്കം പന്തിയല്ലെന്ന് തോന്നി , സ്റ്റാഫ് ടോയ്ലറ്റില്‍ പോയി ഒരു വീക്ഷണം നടത്തി .വെള്ളം പിടിക്കാന്‍ ഒരു കാലിക്കുപ്പി പോലുമില്ല .... 
എന്തു ചെയ്യും ?
എന്തായാലും രണ്ടുപൌണ്ട് കൊടുത്തു ഒരു സെറ്റ് വാട്ടര്‍ ബോട്ടിത്സ് വാങ്ങുകതന്നെയെന്ന് ചിന്തിച്ച് കൌണ്ടറിലേക്ക് നടക്കുമ്പോഴുണ്ട്‌..ഡാ 
റാക്കില്‍, നിലത്തുവീണ്  ചളുങ്ങിയ , നാലെണ്ണത്തിന്റെ ഒരു സെറ്റ് 'ഫോസ്റ്റർ ബിയറു'കൾ ഓഫറായി, ‘ഒരു പൌണ്ടി‘ -ന്റെ സ്റ്റിക്കര്‍ ഒട്ടിച്ച് ഇരിക്കുന്നൂ ...!

ഞാന്‍ ആരാ മോന്‍ ....തനിയൊരു മലയാളിയല്ലേ !

അപ്പത്തന്നെ , അതെന്നെ വാങ്ങി , മൂന്നെണ്ണം
ബാഗില്‍ വെച്ച് , ഒരെണ്ണവുമായി ലണ്ടനിലെ 'ലണ്ടനി'ലേയ്ക്ക് വിട്ടു !

പിന്നെയൊരു വെടിക്കെട്ടായിരുന്നൂ... !
മുന്നിലുള്ള ലണ്ടന്‍ റൂമില്‍ നിന്നും ഒരശരീരി...

"സൈലൻസ് പ്ലീസ് ".
അപ്പോഴാണ്‌ ഞാന്‍ നോക്കിയത് ...

അരവാതിലില്‍കൂടി  -   ദാ..കാണുന്നു രണ്ടു വെളുത്തകാലുകള്‍ , കൂടെ വര്‍ക്കുചെയ്യുന്ന മദാമ്മ തള്ളയാണ് ...

ഞാന്‍ സോറി പറഞ്ഞ്  ഹോൾഡ് ചെയ്തിരുന്നു ...!

കുറച്ചുകഴിഞ്ഞ് ബിയറ് തുറന്നു കഴുകിവെടുപ്പാക്കി പുറത്തുവന്നപ്പോള്‍
ഹൌ ....എന്തൊരാശ്വാസം !

ഒന്ന്പോയാലും ബാക്കിമൂന്നെണ്ണം വീട്ടില്‍കൊണ്ടുപോയി കുടിയ്ക്കാലോ എന്നുള്ള ആശ്വാസത്തില്‍ പണി തുടർന്നരമണിക്കൂര്‍
കഴിഞ്ഞപ്പോഴെയ്ക്കും വീണ്ടും ഒരുള്‍ വിളി... !

കൂടെയുള്ളവനോട്... ദെ... ഇപ്പം വരാമെന്നു പറഞ്ഞ്
അടുത്ത ബിയർ ടിന്നുമെടുത്ത് ലണ്ടനിലേക്ക് - വണ്ടി വീണ്ടും വിട്ടൂ .
Inside the Store
എന്തിന് പറയുവാൻ ... 
അടുത്ത രണ്ടുമണിക്കൂറിനുള്ളിൽ  
ബാക്കിയുള്ള രണ്ടുബിയർ കാൻ കൂടി കാലിയായെന്ന് പറഞ്ഞാൽ മതിയല്ലോ !!

ഹാ‍ാവൂ....കാറ്റും ,കോളുമുള്ള ഒരു പേമാരി തീർന്നപോലെ..

ബിയറെല്ലം വെറുതെപോയല്ലോയെന്ന നഷ്ട്ടബോധത്തോടെ പണിയിൽ മുഴുകിക്കൊണ്ടു നിൽക്കുമ്പൊഴുണ്ട...ഡാ  ഷിഫ്റ്റ് മാനേജർ ..
പോളണ്ടുകാരി ചുള്ളത്തിയായ  മെറീന - എന്നരികിൽ വന്ന് സ്വകാര്യത്തിൽ പറഞ്ഞു, അവളുടേ റൂമിലേക്കെന്നോട് ചെല്ലുവാൻ.. ?

എന്തിനാണ് ഈ പെണ്ണ് എന്നെയീ പാതിരാ 
നേരത്ത് വിളിച്ചെതെന്ന് കരുതി ഞാൻ മുറിയിൽ കയറിയപ്പോൾ അവൾ പറയുന്നു... 
മുറി കുറ്റിയിടാൻ...?

പണ്ട് ‘മണിചിത്ര താഴ്’ സിനിമയിൽ ലളിത അരയിൽ ചരടുകെട്ടാൻ വേണ്ടി ഇന്നസെന്റിനെ മുറിയിലാക്കി കുറ്റിയിട്ട അവസ്ഥയിലായിരുന്നു ഞാനപ്പോൾ ... !

അയ്യോ..പുലിവാലായൊ ...
പണ്ട് 'ബിൽക്ലിന്റൻ'  ചെയ്ത പോലെ എന്തെങ്കിലുമൊക്കെ ഞാനും ചെയ്യേണ്ടി വരോ‍ാ ..!

അതാ അവള് ...മെറീന...
അവളുടെ ലിപ്സ്റ്റിക്കിട്ട ചുണ്ടുകൾ
കിസ്സ് ചെയ്യാ‍നെന്ന പോലെ എന്റെ മുഖത്തോടടുപ്പിക്കുന്നു....

ഓ....എന്റെ ലണ്ടൻ...മുത്തപ്പാ...!

സംഭവം വെറും ലളിതം ....
അവൾ ഞാൻ കുടിച്ചിട്ടുണ്ടോ
എന്ന് മണത്തുനോക്കിയതായിരുന്നു !

ആരൊ കമ്പ്ലെയിന്റ് കൊടുത്തുപോലും ;
ഞൻ നലു ബിയർ , രണ്ടുമണിക്കൂറിനുള്ളിൽ അകത്താക്കിയെന്ന്...

അന്വേഷണത്തിൽ,  നാല് കാലി ടിൻ വേസ്റ്റ് ബിന്നിൽ നിന്ന് കിട്ടുകയും ചെയ്തു.. !

ഞാനത് അപ്പി കഴുകാനാണ് എന്നുപറയാൻ പറ്റോ...?
അഥവാ അതുപറഞ്ഞു മനസ്സിലാക്കിക്കനുള്ള ല്വാൻഗേജും എനിക്കൊട്ടുയില്ല താനും ...!
അന്വേഷണവും,വിശകലനവുമൊക്കെയായി
ശരിക്കു പതിമൂന്നാം പൊക്കം , ആ പണിയും കാലാ
കാലത്തേക്കു സ്ഥിരമായി... ! 

നമ്മുടെ വാജ്പോയിയെ,
പണ്ട് പ്രധാനമന്ത്രിയാക്കി , ഇന്ത്യ ഭരിപ്പിച്ചിട്ട്...
പതിമൂന്നാമ്പൊക്കം ഇറക്കിവിട്ട പോലെയായി എന്റെ സ്ഥിതി.

പിന്നെ കൂട്ടരെ
പണി പോയതിനേക്കാൾ എനിക്ക് വിഷമ മുണ്ടാക്കിയ സംഗതി എന്റെ സ്വന്തം ഭാര്യയടക്കം,  ഭൂരിപക്ഷം പേരും ,ഞാ‍ൻ പറഞ്ഞ ഈ ‘ബിയർ പുരാണം ‘ വിശ്വസിച്ചില്ല എന്നതിലാണ് ......

ഇത്തരം സിറ്റിവേഷനുകൾ സ്വയം അനുഭവിച്ചറിയണം....അല്ലേ
എന്നാലെ ഇതിന്റെയൊക്കെ യഥാർത്ഥ്യം,  ഇവർക്കൊക്കെ മനസ്സിലാകുകയുള്ളൂ !

ലോകത്തില്‍ ഏതുഭാഗത്തും പലപ്പോഴും
പലര്‍ക്കായി ഇത്തരം അനുഭവങ്ങള്‍ കിട്ടി കൊണ്ടിരിക്കാറുണ്ട് ...!

ഒരിക്കല്‍ , കരാട്ടെ മാസ്റ്ററും ,
ഹൈലിസ്സ്കില്ലറുമായ , പത്തുപേര്‍ ഒരുമിച്ചുവന്നാല്‍ പോലും കായികമായും , വാചകമായും തടുത്തു നിര്‍ത്തുവാൻ കഴിവുള്ള  ഒരുമലയാളി ചേട്ടായിയുമായി  ഒരു ലണ്ടന്‍
കാര്‍ണിവല്‍ കാണാന്‍ പോയപ്പോള്‍ ... 
മൂപ്പര്‍ക്ക് സ്വന്തം മൂട് തടുത്ത്
നിര്‍ത്തുവാൻ  പറ്റാതായപ്പോള്‍ ,വെള്ളം കുപ്പിയുമായി താല്‍ക്കാലിക ടോയ്ലറ്റിലേക്ക്  ഓടിപ്പോയ ആ രംഗം , ഇപ്പോഴും എന്റെ സ്മരണയില്‍ മായാതെ നില്‍ക്കുന്നുണ്ട്‌ .

ദേ.... താഴെ നോക്ക് ;
മൂപ്പര്‍ ഇരിക്കുന്ന പോസ്‌ ഞാന്‍ എന്റെ മൊബൈലില്‍ പോട്ടം പിടിച്ചത്‌ ...

The Greatest Job !





പിന്നാമ്പുറം :-

എന്റെ  ഈ നർമ്മാനുഭവം 
'ബിലാത്തി മലയാളി'യിലും  'ഛായ '
കൈയെഴുത്ത് പതിപ്പിലും ,പിന്നീട് ധാരാളം 
'ഓൺ -ലൈൻ 'മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചു വന്നതിൽ വളരെയധികം സന്തോഷമുണ്ട് .
അഴിമുഖത്തിൽ വന്നതിന്റെ ലിങ്കാണ് താഴെയുള്ളത് -
www.azhimukhammuralee-mukundan-writes-about-his-london-experiences








കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...