Thursday 28 January 2010

പ്രണയനൊമ്പരങ്ങൾ ! / Pranaya Nomparangal !

ഇത് മോളികുട്ടിയുടെ കഥയാണൊ,അഥവാ തോമാസ്സിന്റെ കഥയാണൊ
എന്നെനിക്ക് വല്ലാത്തൊരു സംശയമുണ്ട്. അതിന് കഥപറയുവൻ ഞാനൊരു
കഥാകാരനൊ മറ്റോ അല്ലല്ലൊ...വെറും ഒരു ബൂലോഗൻ.
ഈ കഥാപാത്രങ്ങളാണെങ്കിലൊ  ഇവിടെ ലണ്ടനിലുള്ള എന്റെ മിത്രങ്ങളും.
അതെ ഞാൻ വെറുതെ ഒന്ന് എത്തിനോക്കുകയാണ് അവരുടെ ഉള്ളുകള്ളികളിലേക്ക്,
തീർത്തും അവരുടെ പൂർണ്ണസമ്മതത്തോടുകൂടിയാണ്, കേട്ടൊ .

മോളികുട്ടി ജോലിചെയ്യുന്ന ആശുപത്രി
ഏതാണ്ട് അഞ്ചുകൊല്ലം  മുമ്പ്, ഒരുമലയാളി സംഗമത്തില്‍ വെച്ചാണ്
മോളികുട്ടിയെ ഞാന്‍ വീണ്ടും കണ്ടുമുട്ടുന്നത് . അവിടെ വെച്ചന്ന്  പരിചയപെടുത്തിയ
അവളുടെ ഭര്‍ത്താവ് തോമസ് മാത്യു  ഇന്നും എന്‍റെ ഒരു നല്ല സുഹൃത്ത് തന്നെയാണ് .
പതിനെട്ടുകൊല്ലം മുമ്പ് നാട്ടിലെ ‘എലൈറ്റ് ആശുപത്രിയില്‍ ‘
വെച്ച് കണ്ടുമുട്ടിയ വളരെ ചുറുചുറുക്കുള്ള, കുറച്ചുചുരുണ്ടമുടിയുള്ള ,
നീണ്ടമൂക്കും ,നുണക്കുഴിയുമുള്ള നഴ്സിംഗ് സ്റ്റുഡന്റ് ആയി അവിടെ
പഠിച്ചിരുന്ന മോളികുട്ടിയില്‍നിന്നും,  അനേകം മാറ്റങ്ങള്‍ ദര്‍ശിക്കുവാന്‍
സാധിച്ചു എനിക്കപ്പോള്‍ അവളെ കണ്ടപ്പോള്‍ .
രക്തം ഇറ്റുവീഴുവാന്‍ പോകുന്ന കവിളുകളും ,
ബോബ്  ചെയ്തമുടിയും , ശരീരത്തിന്റെ വശ്യതയും ,
എല്ലാംചേര്‍ന്നു കൂടുതല്‍ സുന്ദരിയായി തീര്‍ന്നിരിക്കുന്നു അവള്‍ .
ഒപ്പം വളരെ നല്ല ആംഗലേയവും നല്ല  പക്വതയാര്‍ന്ന പെരുമാറ്റവും.

അന്ന് എലൈറ്റാശുപത്രിയിലെ  നേഴ്സിങ്ങ് സ്കൂളിലേക്ക്
പലചരക്കുകള്‍ സപ്ലൈ ചെയ്തിരുന്ന ഞാന്‍ ,മെസ് ലീഡറായിരുന്ന
ഇവരെയെല്ലാം കൊണ്ടു പോയി വര്‍ക്കീസ്‌ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും  ‘ഹാം ബര്‍ഗ്ഗര്‍ ‘വാങ്ങികൊടുത്ത കഥയും മറ്റും (സപ്ലൈയ് ചെയ്യുന്ന സാധനങ്ങള്‍ക്ക് കുറ്റം പറയാതിരിക്കാനുള്ള
ഒരു മണിയടിയായിരുന്നു കേട്ടോ ) അപ്പോള്‍ തോമസിനോട് ചിരിച്ചുകൊണ്ടവൾ വിശദീകരിച്ചു .

അതിനുശേഷം പലപ്പോഴും ഞങ്ങള്‍ കുടുംബസമേധം
ഒത്തുകൂടാറുണ്ട് കേട്ടൊ , അല്ലാതെ ഫോണില്‍ കൂടിയും.
എന്തു കാര്യത്തിനും തോമസ്‌ എന്നെ വിളിച്ചിരിക്കും.
കഴിഞ്ഞവര്‍ഷം അവരുടെ താഴെയുള്ള മകളുടെ ,ഗംഭീരമായി
ആഘോഷിച്ച അഞ്ചാം പിറന്നാളിന്  ഞാന്‍ പോയി ‘മാജിക് ഷോ‘അവതരിപ്പിച്ചിരുന്നു.

ഇത്തവണ കൃസ്തുമസ് ആഘോഷവേളയിലാണ് തോമസ്‌
എന്നോടു മനസുതുറന്നു ചിലകാര്യങ്ങള്‍ പറഞ്ഞത് .
ശരിക്കുപറഞ്ഞാല്‍ സ്വന്തം കഥ തന്നെ ....
നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയ
സന്താനമായിരുന്നു തോമസ്‌ .
സഹോദരങ്ങളെല്ലാം പഠിച്ചു ഡോക്ടറും എഞ്ചിനീയറും,വക്കീലുമൊക്കെയായപ്പോള്‍ ,
മൂപ്പര്‍ പത്താം തരം കടന്നതുതന്നെ നാലഞ്ചു തവണ കുത്തിയിട്ടാണ് .
പിന്നീട് പാരലല്‍ കോളേജില്‍ പോയിയും ,കച്ചവട സ്ഥാപനങ്ങളില്‍
അപ്പച്ചനെ സഹായിച്ചും ,എസ്റ്റേറ്റുകളിൽ മേല്‍നോട്ടം നടത്തിയും വെറുമൊരു
പച്ചപാവമായി വളര്‍ന്നു .
പെണ്ണിലും,കള്ളിലുമൊന്നും താല്പ്പര്യമില്ലാത്തതിനാലോ ,
തറവാടിനു പറ്റിയ തരത്തിലുള്ള ബന്ധങ്ങള്‍ വരാത്തതിനാലൊ
വയസ്സുമുപ്പതു കഴിഞ്ഞിട്ടും തോമസിന്റെ ബ്രപ്മചാര്യത്തിന് കോട്ടമൊന്നും പറ്റിയില്ല .

ഈ സമയത്താണ് അത്യാസനനിലയില്‍ തോമാസ്സിന്റെ
അപ്പച്ചനെ വളരെ കാലം ആശുപത്രിയില്‍ കിടത്തിയത്‌ .
ഇതേസമയത്തു തന്നെ എഴുകൊല്ലത്തെ‘സൗദി‘ജോലിക്ക് ശേഷം
മോളികുട്ടി അവരുടെ നാട്ടിലെ ആ പ്രമുഖ ഹോസ്പിറ്റലില്‍ ജോലിയില്‍
ചേരുകയും ചെയ്തിരുന്നു കേട്ടൊ...
അവിടെ വെച്ചാണ് കഥാനായിക ,അപ്പച്ചനടുത്ത്
സ്ഥിരം ബൈസ്റ്റാഡറായി നിന്നിരുന്ന കഥാനായകനായ
തോമസുമായി അടുക്കുന്നതും, അനുരാഗം വളര്‍ന്നതും, പിന്നീടത്
പ്രണയമായി പടർന്നുപന്തലിച്ചതും....

തോമാസിന്റെ വീട്ടുകാര്‍ക്ക് പലതരത്തിലും, ഈ ബന്ധം
ഇഷ്ടമായില്ലെങ്കിലും, അപ്പച്ചന്റെ അന്ത്യാഭിലാഷമായി അവരുടെ
കല്യാണം നടന്നൂ.
പിന്നീട് അഞ്ചുകൊല്ലത്തിനിടയില്‍ തോമസിന്റെ രണ്ടു പെമ്പിള്ളേരുടെ
അമ്മയായി മാറി മോളികുട്ടി.
മോളികുട്ടിയുടെ ഉപേഷിച്ച  ജോലിക്ക്  വീണ്ടും ജീവന്‍ വെച്ചത്
യു.കെയില്‍ നേഴ്സുമാരുടെ  വല്ലാത്ത ഡിമാന്റ് വന്നപ്പോഴാണ്.
തോമസ്‌ ലക്ഷങ്ങള്‍ മുടക്കിയപ്പോള്‍ മോളികുട്ടി യു.കെ.യിലെത്തി. .
രണ്ടുകൊല്ലത്തിനുള്ളില്‍ മോളികുട്ടി അഡാപ്റ്റേഷനും,
മറ്റും കഴിഞ്ഞ്, ഇവിടത്തെ നാഷണന്‍ ഹെല്‍ത്ത് സര്‍വീസില്‍
കയറി . രണ്ടുകൊല്ലത്തിനുശേഷം തോമസ്,മക്കളേയും കൂട്ടി, കച്ചവടമെല്ലാം
ബന്ധുക്കളെ ഏല്‍പ്പിച്ചു  ഇവിടെ എത്തിയ അവസരത്തിലാണ് ഞാനുമായി പരിചയപ്പെടുന്നത്.
കഥാനായിക
മക്കളുടെ പരിചരണവും, അവരെ സ്കൂളിലയക്കലും,
അൽ‌പ്പസൽ‌പ്പം വീട്ടുപണിയും ,മലയാളം ചാനലുകൾ
കണ്ടുരസിച്ചും,നാട്ടിലെ ബിസനസ്സുകൾ ഫോണിൽ കൂടി
നിയന്ത്രിച്ചും തൊമാസ് അങ്ങിനെ ലണ്ടനിലെ മലയാളിക്കൂട്ടത്തിനൊപ്പം
ഒഴുകിത്തുടങ്ങി.
മൂപ്പർ പല പാർട്ട് ട്ടൈം കോഴ്സുകൾക്കുപോയെങ്കിലും,
ഒന്നിലും വിജയിക്കുവാൻ കഴിഞ്ഞില്ല . നാട്ടിൽ നാലുടൈപ്പ് ,
കറോടിച്ചിരുന്ന തോമസ്സിന് ,പത്തുതവണപോയിട്ടും ഇവിടത്തെ
‘ഡ്രൈവിങ്ങ് തിയറി ടെസ്റ്റ് ‘പാസ്സാവാൻ സധിച്ചില്ല കേട്ടൊ.

ഇതിനിടയിൽ മോളികുട്ടി ഡ്രൈവിങ്ങ് ലൈസൻസ്
എടുക്കുകയും, ഒരു കാർ വാങ്ങുകയും, മോർട്ട്ഗേജ് മുഖാന്തിരം
ഒരു വീട് വാങ്ങിക്കുകയും, പലകോഴ്സുകൾ പാസ്സായി,അവരുടെ
ഡിപ്പാർട്ട്മെന്റിലെ മേട്രൻ വരെയായി മാറുകയും ചെയ്തു !

ഇരിക്കുന്നതിന്,കിടക്കുന്നതിന്,ഫോൺ വിളിക്കുന്നതിന്,...
അങ്ങിനെ തൊട്ടതിനും,പിടിച്ചതിനുമെല്ലാം മോളികുട്ടിയുടെ വായിൽനിന്നും
കേട്ടുകൊണ്ടിരിക്കുന്നത് പിന്നെ തോമാസ്സിന് പുത്തരിയല്ലാതായി.
ഇപ്പോൾ ഭാര്യയുടെ പക്കൽ നിന്നും എന്തെങ്കിലും കേട്ടിലെങ്കിലാണ്
(കിട്ടുണ്ടോന്നറിയില്ല കേട്ടൊ) മൂപ്പർക്ക് ടെൻഷൻ !

ഇവരുടെ കുടുംബത്തിന് രണ്ടുകൊല്ലം മുമ്പ്
ബ്രിട്ടീഷ് സിറ്റിഷൻ ഷിപ്പ് കിട്ടിയതുകൊണ്ട്,
പണിയില്ലെങ്കിലും തോമാസ്സിനും,മക്കൾക്കും ‘ബെൻഫിറ്റുകൾ ‘
പലതരത്തിലും കിട്ടികൊണ്ടിരുന്നതിനാൽ യതൊരു അല്ലലുമില്ലാതെ
അവർ സകുടുംബം  ഇവിടെ വാഴുകയായിരുന്നു.
ഈ കിട്ടുന്നതെല്ലാം ഉപേഷിച്ച്, ഈ ഡാഡിയും,മക്കളും
നാട്ടിലേക്ക് തിരിച്ചുപോകുകയാണെത്രേ...!

ഇവിടത്തെ സംസ്കാരം കൊള്ളാത്തതുകൊണ്ട്,
ഇനി മക്കളുടെ പ്രാഥമിക വിദ്യാഭ്യാസമെല്ലാം കഴിഞ്ഞേ
തിരിച്ചിങ്ങോട്ടുള്ളൂ എന്നാണവർ പറയുന്നത്.

പക്ഷെ ഇതൊന്നുമല്ല തോമാസ് ‘സ്കൂട്ടാവാനുള്ള ‘
യഥാർതഥ കാരണം കേട്ടൊ...
അയാളുടെ മനസ്സിനെ ഏറ്റവും വ്രണപ്പെടുത്തിയ
മോളികുട്ടിയുടെ ഒരു വല്ലാത്ത വിമർശനം ആയിരുന്നെത്രെ ആ സംഭവം !    
ഒരു വഴക്കിനിടയിൽ മോളികുട്ടി ഇങ്ങനെ
മനസ്സുകൊണ്ട് ശപിച്ച് പറഞ്ഞുപോലും
‘എന്റെ ദൈവം തമ്പുരാനെ..
എനിക്ക് ഇതുപോലെ ഒന്നിനും
കൊള്ളാത്ത ഒരു മനുഷ്യനെയാണല്ലൊ..നീ ..തന്നത് ?
ഒരു നല്ല കിസ്സും,എന്തിനുപറയുന്നു ഒരു നല്ല സെക്സ് പോലും
അനുഭവിക്കാൻ യോഗൊണ്ടായത് ,
ഈ രാജ്യത്തുവന്നതുകൊണ്ടാണല്ലോ ..
എന്റീശോയേ...’

ശരിക്കുപറഞ്ഞാൽ ഈ വാക്കുകൾ കൊണ്ടുള്ള കൂരമ്പുകൾ
തോമാസ്സിന്റെ മനസ്സിൽ ആഞ്ഞുതറച്ചു.
തന്റെ വ്യക്തിത്വത്തെ,തന്റെ ആണത്വത്തെ
വ്രണമാക്കിമാറ്റിയ വാക്കുകൾ !
പിന്നെ തീരുമാനത്തിന് വൈകിയില്ല ...
അങ്ങിനെ എന്റെ മിത്രം തോമാസ്സിനേയും ,മക്കളേയും
‘ ഹീത്രൂ എയർപോർട്ടിൽ ‘വെച്ച് യാത്രയയച്ചുവരുമ്പോൾ
തോന്നിയവരികൾ താഴെ കുറിക്കുന്നൂ.....


വ്യക്തമായി പറഞ്ഞാൽ ഇത് തോമാസ്സിന്റെ 
പ്രണയനൊമ്പരങ്ങളും , മോളികുട്ടിയുടെ 
പ്രാണനൊമ്പരങ്ങളുമാണ്.....കേട്ടൊ !

പിന്നെ ഞാൻ ഒരിക്കലും മോളികുട്ടിയെ കുറ്റം പറയില്ല കേട്ടൊ,
എന്തുകൊണ്ടെന്നാൽ എനിക്ക് തോമാസിനെ എല്ലാം കൊണ്ടും
നന്നായി അറിയാമായിരുന്നൂ...


പ്രണയനൊമ്പരം - കല്ല്യാണശേഷം

പ്രണയ സാമ്രാജത്തിലെ ഒരു പാടുരാജകുമാരന്‍ /കുമാരി മാരെ
ഞാന്‍ ഇവിടെ കണ്ടും ,കേട്ടും പരിചയ പെട്ടിട്ടുണ്ട് .പക്ഷെ പിന്നീടൊരിക്കലും
അവരെ ഈ സാമ്രാജത്തിലെ ചക്രവര്‍ത്തിയോ/നിയോ ആയി എനിക്ക് കാണാന്‍
സാധിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോള്‍, ഇവിടെയുള്ള ചുറ്റുവട്ടത്തെ ദാമ്പത്യ-കുടുംബ ബന്ധങ്ങള്‍ കണ്ടും,കേട്ടും അറിഞ്ഞപ്പോള്‍ കുറിക്കാൻ തോന്നിയ വരികൾ...
ഒരു പ്രണയ കാന്തന്‍ ,എന്റെ മിത്രം തോമാസ് കല്യാണ ശേഷം
കുറച്ചുകൊല്ലങ്ങൾക്കുശേഷം
പാടുന്നുനതായി സങ്കല്പം...

പ്രണയ നൊമ്പരം -കല്യാണ ശേഷം


മണമില്ലായൊരു പനിന്നീര്‍ പൂവുപോലുള്ളീ
പ്രണയനൊമ്പരങ്ങള്‍ ,
കണ്ണീര്‍ പോലും വറ്റിവരണ്ടുണങ്ങിയ
എനിക്കെന്തിനു നല്കിടുന്നൂ ?
നിണമണിഞ്ഞൊരു രുധിരക്കളത്തെ
പോലുള്ള നിന്‍ മനസിനുള്ളില്‍ ,
കണികാണാനില്ല -സ്വാന്ത്വനം ;
തൊട്ടുതലോടലുകള്‍ ,പിന്നെ പ്രേമവും !

പ്രണയ കവണയാല്‍ എറിഞ്ഞിട്ടു നിന്‍
പങ്കാളിയാക്കിയ മാരനെ ,
മണ്ണിലെ താരമായതില്‍പ്പിന്നെ ഓര്‍മിച്ചുവോ
എപ്പോഴെങ്കിലും പ്രിയേ ?
കണിക്കൊന്നയില്ലാത്ത വിഷുക്കണി
പോലെയാണെനിക്കിപ്പോള്‍ ജീവിതം !
കണവനിതാ കേഴുന്നു ഒരിറ്റു
പ്രേമത്തിനായി നിനക്കു ചുറ്റും ....

തുണയാക്കി പിന്നെയിണയാക്കി പ്രതിഷ്ഠിച്ചു
 വെങ്കിലും പൊന്നെ ,ഇപ്പൊള്‍
വെണ്ണീര്‍ ആക്കിയെന്‍ മനസ്സിനെ
ചുട്ടുചാമ്പലാക്കിയവഗണനയാല്‍ ;
പ്രണയം വാരിക്കോരി തരുമെന്നു ഞാന്‍
മോഹിച്ചുവെങ്കിലും ,തന്നില്ല ..
പ്രണയം ; പകരം തന്നതീ കലഹം !

പണിയാളിവന്‍ കൊതിക്കുന്നു നിന്നുള്ളില്‍ നിന്നും
പ്രണയം ലഭിക്കുവാന്‍ ;
വിണ്ണിലെ വേഴാമ്പല്‍ പക്ഷികള്‍ വേനലില്‍
മഴ തേടിയലയും പോലെ !
പ്രണയമില്ലാത്ത രതികള്‍ , പിന്നെ കുടുംബം ;
നേടി ആഡംബരങ്ങള്‍ !
പണവും വേണ്ടുവോളം ,പക്ഷേ സ്വപ്നം കണ്ട
നറുപ്രണയമെവിടെ ?

പ്രണയ മില്ലാത്തയീ ജീവിതപൊയ്കയില്‍
പൊങ്ങിക്കിടക്കുന്നിതാ ഞാന്‍ ,
കണ്ണ്ചിമ്മിയാര്‍ക്കും വേണ്ടത്തോരനാഥപ്രേതം
കണക്കെ വെറുമൊരു-
പിണമായി ദുര്‍മണംവമിച്ചെല്ലാവര്‍ക്കും
ഒരസഹ്യമായിങ്ങനെ............
കണവര്‍ക്കെല്ലാം ഇതു തന്നെയോ വിധിയെന്‍
ദൈവമേ -കല്യാണ ശേഷം ?
പ്രണയനൊമ്പരങ്ങൾ 


ഓഫ്‌ പീക്ക് :-
നമ്മുക്കിഷ്ട്ടപ്പെട്ട ,  ഏതുരൂപഭാവത്തിലും Dildo-കൾ
(കൃത്യ്മമായി ലൈംഗിക ഉത്തേജനം നൽകുന്ന ഉപകരണങ്ങൾ)
വളരെ നൈസർഗികമായി (ഉമിനീരും,സ്രവവും, സീൽക്കാരശബ്ദങ്ങളും വരെ)
ഉണ്ടാക്കി കൊടുക്കുന്ന ഇവിടത്തെ ഒരു വമ്പന്‍ കമ്പനി റിസര്‍ച്ചും ,പഠനവും നടത്തി
വ്യക്തമാക്കിയ ഒരു കാര്യമാണ് കേട്ടൊ പറയാൻ പോകുന്നത് ...
ലോകത്തിലെ 65-75 ശതമാനം  (അഥവാ നൂറുതവണ
ബന്ധപ്പെടുമ്പോൾ 70  തവണയും) സ്ത്രീകള്‍ക്കും , രതിയിലേർപ്പെടുമ്പോൾ
പലകാരണങ്ങളാല്‍, പൂർണ്ണസംതൃപ്തി ( രതിമൂർഛ )കിട്ടുന്നില്ല പോലും ....
ഭൂരിഭാഗവും ഇതിനെ കുറിച്ചു സ്വന്തം ഇണയോടൊ,മറ്റൊ തുറന്നു പറയാറില്ലെത്രെ !
ആണിനു അരക്കാമവും ,പെണ്ണിനേഴര കാമവുമാണന്നല്ലോ പറയുക അല്ലെ...


 
ലേബൽ ,
ഒരു സംഭവ കഥ.

Tuesday 12 January 2010

ഹിമത്തടവറ... ! / Himatthatavara ...!


പാശ്ചാത്യനാടുകളിൽ ജീവിക്കുമ്പോഴുള്ള ഏറ്റവും സന്തോഷം കിട്ടുന്ന ഏർപ്പാടാണ് മഞ്ഞുകാലങ്ങളിൽ കിടന്നുറങ്ങാനുള്ള സുഖം...

ഒപ്പം കൂടെ ജീവനുള്ളതൊ  അല്ലാത്തതൊ   ആയ ‘ഡ്യുവറ്റുകൾ‘ കൂടെയുണ്ടെങ്കിൽ ആയതിന് ഇരട്ടി മധുരവും തോന്നിക്കും...!

പക്ഷേ ഈ ഹിമക്കാലം സുഖവും , സന്തോഷവും, സന്തുഷ്ട്ടിയും മാത്രമല്ല ,ഒപ്പം ഒത്തിരി സന്താപവും അളവില്ലാതെ കോരിത്തരും എന്നതിന്റെ കുറച്ച് മനോഹരമായ അനുഭവങ്ങളാണ് ഇത്തവണ ഞാൻ  കുറിച്ചിടുന്നത് കേട്ടൊ.

ഒരു മഞ്ഞണിക്കൊമ്പിൽ !
ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന പോലെ, യൂറോപ്പില്‍ ഉടനീളം നടമാടികൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിനിടയിലേക്ക് , രണ്ടു പതിറ്റാണ്ടിനുശേഷം, കഴിഞ്ഞവർഷമാണ് കൊടും ശൈത്യം അരിച്ചരിച്ച് ഇറങ്ങി വന്നത്...
ഉത്തരാർദ്ധത്തിലെ അന്റാർട്ടിക്കയെ പോലും
തോൽ‌പ്പിക്കുന്ന തണവുമായി . അതയത് -10 ഡിഗ്രി
മുതൽ -20 ഡിഗ്രി വരെ താഴ്ന്നുതാഴ്ന്ന്... 
   
പോരാത്തതിന് ശീതക്കാറ്റും , ഭീകര മഞ്ഞുവര്‍ഷവും യൂറോപ്പിനെ ആകമാനം വെള്ളയില്‍ മൂടി .
ഗ്രാമങ്ങളും ,പട്ടണങ്ങളും തനി  ഹിമത്തടവറ‘കളായി മാറി...!
പക്ഷെ , ആയത് ആ വര്‍ഷത്ത മാത്രമൊരു
പ്രതിഭാസമാണെന്ന് നിരീക്ഷിച്ചിരുന്നവര്‍ക്കൊക്കെ തെറ്റി ...
പിടിച്ചതിനെക്കാളും വലിയത് അളയില്‍
ഉണ്ടായിരുന്നു എന്ന കണക്കെ, ഇത്തവണയും
യൂറോപ്പ് മുഴുവന്‍ കൊടും ശൈത്യത്താല്‍ വിറക്കപ്പെട്ടു !

അതോടൊപ്പം  ഈ ബിലാത്തിയും. ബിലാത്തിപട്ടണവും....!
A Frozen Britian ...!
തീര്‍ത്തും മഞ്ഞണിഞ്ഞ ഒരു ‘വൈറ്റ് കൃസ്തുമസ്സിന് 
ശേഷമിതാ വീണ്ടും  കുളിർ മഞ്ഞിന്റെ ഘോര താണ്ഡവം... !
ആദ്യം കല്ലു മഴപോലെ ശരീരത്തില്‍ വീണാല്‍ വേദനിക്കുന്ന‘ഹെയില്‍ സ്റ്റോൺസ്‘ എന്നുപറയുന്ന ഐസ് മഴയുടെ കൊച്ചുകൊച്ചു വിളയാട്ടങ്ങള്‍ ...

പിന്നെ അപ്പൂപ്പന്‍ താടികള്‍ പഞ്ഞി കണക്കെ പാറി പാറിപ്പറന്ന് തൊട്ടു തലോടിയിക്കിളിയിട്ടു കോരിത്തരിപ്പിക്കുന്ന പോലെ- ഹിമ പുഷ്പ്പങ്ങള്‍ കണക്കെ മഞ്ഞു കണങ്ങൾ ആടിയുലഞ്ഞു വരുന്ന അതിമനോഹരമായ കാഴ്ച്ചകള്‍ ...!

പഞ്ഞിമഞ്ഞുകണങ്ങളും ഹിമകേളികളും...!
ചിലപ്പോള്‍ മൂന്നും നാലും മണിക്കൂര്‍ ഇടതടവില്ലാതെ രാത്രിയും പകലും
'ട്യൂബ് ലൈറ്റ്' ഇട്ടപോലെ മഴപോല്‍ (sleets) പെയ്തിറങ്ങുന്ന ഹിമകണങ്ങള്‍...
നിമിഷങ്ങള്‍ക്ക് ശേഷം , എല്ലാം വെള്ളയാല്‍ മൂടപ്പെടുന്ന അതിസുന്ദരമായ കാഴ്ചകള്‍ ....!

നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്ളപ്പൊക്കം
ഉണ്ടാകുന്ന പോലെ വെളുത്ത കൂമ്പാരങ്ങളായി ഒരു മഞ്ഞുപ്പൊക്കം... !
അങ്ങനെ ഹിമ കിരണങ്ങളാല്‍ വെട്ടിത്തിളങ്ങുന്ന മഞ്ഞുപുടവകളാൽ  ഒരു വെളുത്ത വെള്ളി പട്ടിനാൽ  നാണം മറച്ചു ലാസ്യ വിന്യാസത്തോടെ  കിടക്കുന്ന ഒരു മാദക സുന്ദരിയായി മാറിയിരിക്കുയാണ് ഇപ്പോൾ  യൂറോപ്പ് ...
എന്തായാലും ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തുന്ന കാണാത്ത കാഴ്ച്ചകളായി മാറി ഈ ഹിമ സുന്ദരിയുടെ ലാസ്യ വിന്യാസങ്ങള്‍ ...!
അതെ ഇത്തവണ യൂറോപ്പിനൊപ്പം, ഇംഗ്ലണ്ടും ഈ മഞ്ഞുതടവറയില്‍ അകപ്പെട്ടുപോയി .
ലണ്ടനിലും മറ്റും ഗതാഗതം സ്തംഭിച്ചു ...
പലരും ഹൈവ്വേകളില്‍ കുടുങ്ങി ...
നിശ്ചലമായ ബിലാത്തിപട്ടണ വീഥികൾ..!
അത്യസന നിലയിലുള്ളവരെയും ,അപകടത്തില്‍ പെട്ടവരെയും 'ഹെലികോപ്ട്ടര്‍ ആംബുലന്‍സു'കള്‍ പറന്നുവന്നു കൊണ്ടുപോയി .
രക്ഷാ പ്രവര്‍ത്തനത്തിന് പട്ടാളം രംഗത്തിറങ്ങി ...!

ഈ മഞ്ഞുകാലം മുഴുവൻ ഉപയോഗിക്കുവാൻ വേണ്ടി കരുതിയിരുന്ന ഗ്യാസ് ഇത്രവേഗം ; ഏതുസമയവും ഉപയോഗിക്കുന്നതു മൂലം തീരാറായതുകൊണ്ട് ,സകല ഗ്യാസ് സപ്ലയ് ചെയ്യുന്ന കമ്പനികളും വലിയ സ്ഥാപനങ്ങൾക്കെല്ലാം  'ഗ്യാസ് കട്ട് ‘ ഏർപ്പെടുത്തിയതുകൊണ്ട് , ഫാക്ടറികളും, മറ്റും ഇപ്പോൾ ഓയിൽ ജെനറേറ്ററുകൾ ഉപയോഗിച്ചാണ്  ചൂട് പകർന്നു കൊണ്ടിരിക്കുന്നത്...

 വീടുകളിലും, മറ്റും പഴയകാലത്തുണ്ടായിരുന്ന , ചൂടുകായാനുള്ള കൽക്കരി ചൂളകൾക്ക് പകരം, ആധുനിക റേഡിയേറ്ററുകൾ ഘടിപ്പിച്ച ഏവരും ഇപ്പോൾ പരിതപിക്കുകയാണ്...
ധനനഷ്ടവും , വായു മലിനീകരണവും (CO 2 ,പുറം തള്ളൽ വളരെ കൂടുതൽ) വരുത്തുന്ന ഇത്തരം പുത്തൻ ഉപകരണങ്ങൾ ഘടിപ്പിച്ചതിൽ...!

ചൂടുള്ള നീന്തൽ കുളത്തിൽച്ചാടി  പൂളിനുള്ളിലെ കട്ടപിടിച്ച ഐസ് ഉരുകാതെ കിടന്നതുകൊണ്ട് കൈയും  കാലും ഒടിഞ്ഞവരും....
തടാകത്തിന്റെ മുകളിലെ കട്ടിയുള്ള മഞ്ഞുപാളികളിൽ കളി വിളയാട്ടം
നടത്തിയവരും ,(മൂന്നു ഏഷ്യക്കാർ കഴിഞ്ഞവാരം ഇതുപൊലെ നടന്നപ്പോൾ
പാളി തകർന്നുള്ളിൽ പോയി ഫ്രോസൻ ആയി മരണപ്പെട്ടു  !) ,
‘ഹീറ്ററി‘നേക്കാൾ ലാഭം നോക്കി, പത്തുമുപ്പതു പെൻസിന് ചാരിറ്റിയിൽ നിന്നും ചീപ്പായി കിട്ടുന്ന ഉഗ്രൻ ഉള്ളടക്കമുള്ള , കട്ടിയുള്ള 'ബൈന്റു പുസ്തകങ്ങൾ' വാങ്ങി തീയ്യിട്ടു ചൂടുകാഞ്ഞ മലയാളീസും,
ജോഗ്ഗിങ്ങിനുപോയി തലകുത്തി വീണവരും (ഏതുപ്രതികൂലകാലവസ്ഥയിലും ഇവരുടെ
ഇത്തരം ശരീരത്തിന് നന്മവരുന്ന വ്യയാമമുറകൾ സമ്മതിച്ചേ തീരു !),...,....
മല്ലൂസ്സടക്കം ,ഈ പറഞ്ഞ എല്ലാവരും തന്നെ
നാന തരത്തിലുള്ള ഹിമ മനുഷ്യരോടൊപ്പം കൌതുക വാർത്തകളിൽ ഇടം പിടിച്ചവരാണ്...കേട്ടൊ

ഹിമകണങ്ങൾ പെയ്തിറങ്ങുമ്പോൾ   ....!

1968 -നു ശേഷം ബ്രിട്ടൻ 
അനുഭവിച്ച അതിഗംഭീരമായ തണുപ്പ്  ...
ഇവിടത്തെ പുതുതലമുറയും ഇത്തരത്തിലുള്ള ഒരു കടുത്ത മഞ്ഞുവീഴ്ചയും , കല്ലുമഴയും, മറ്റും ഇത്ര ഗംഭീരമായി കാണുന്നത് ഇക്കൊല്ലം തന്നെ ...!
 ഹിമപ്പുതപ്പിൽ മൂടപ്പെട്ട ഒരു ലണ്ടൻ വീമാനത്താവളം..!
പിന്നെ ഇംഗ്ലീഷില്‍ ഒരു പഴഞ്ചൊല്ലുണ്ട്...
‘Any Dick and Harry writes poems in snowing time‘ എന്ന് ....
മലയാളത്തില്‍ അത് ‘ഏത് അണ്ടനും അഴകോടനും
അല്ലെങ്കിൽ  ഏത് പോലീസുകാരനും ‘എന്ന് പറയപ്പെടും !
പഴഞ്ചൊല്ലിൽ പതിരില്ല എന്നാണല്ലൊ പറയുക ...
അപ്പോള്‍ എന്നെപ്പോലെയുള്ള
ഒരു അഴകോടന്റെ കാര്യം പറയാനുണ്ടോ ?
പിന്നെ കാര്യങ്ങൾ ചൊല്ലാൻ കുറച്ചുകൂടി ,ഗദ്യത്തേക്കാൾ നല്ലത് പദ്യം തന്നെയാണല്ലൊ..

ദേ....കെടക്കണ്....ഒരെണ്ണം !

ഹിമത്തടവറ


വീണ്ടുമിതാ ലോക തലസ്ഥാനം വെള്ള പട്ടണിഞ്ഞുവല്ലൊ ..
ആണ്ടു പതിനെട്ടിനുശേഷം ഈ ഹിമകിരണങ്ങളേറ്റിതാ..
രണ്ടു പതിറ്റാണ്ടിനിടയില്‍ അത്യുഗ്രന്‍ ഹിമ പതനത്താല്‍ ;
ലണ്ടനൊരു ഹിമത്തടവറ പോലെയായല്ലൊയേവർക്കും ...!

നീണ്ട രണ്ടു ദിനങ്ങള്‍ ഇടവിടാതുള്ള പഞ്ഞി മഞ്ഞുകള്‍...
പൂണ്ടിറങ്ങി നഗര വീഥികള്‍ നിശ്ചലമാക്കി ,ഒപ്പം പാളങ്ങളും ;
പണ്ടത്തെ രീതിയിലുള്ള വീടുകള്‍ ;കൊട്ടാരമുദ്യാനങ്ങള്‍ ;
ചണ്ടിമൂടപ്പെട്ട കായല്‍പോല്‍... മഞ്ഞിനാല്‍ മൂടപ്പെട്ടിവിടെ !

കൊണ്ടാടി ജനം മഞ്ഞുത്സവങ്ങള്‍ - നിരത്തിലും,മൈതാനത്തും ;
രണ്ടു ദിനരാത്രം മുഴുവന്‍ .. മമ ‘ഹര്‍ത്താലാഘോഷങ്ങള്‍‘ പോല്‍ !
കുണ്ടും ,കുഴിയും അറിയാതെ തെന്നി വീണവര്‍ നിരവധിയെങ്ങും,
വണ്ടിയില്ലാ നിരത്തിലും പാതയിലും ...,എങ്കിലും പാറിവന്നല്ലോ...

കൊണ്ടുപോകുവാന്‍ പറവയംബുലൻസുകള്‍‘ ഗരുഡനെപോല്‍  ...
വണ്ടു പോല്‍ മുരളുന്ന മഞ്ഞുനീക്കും ദശചക്ര യന്ത്രങ്ങള്‍ ;പിന്നെ 
കണ്ടം വിതയ്ക്കും പോല്‍ ഉപ്പുകല്ലു വിതറികൊണ്ടോടുന്നിതാ
വണ്ടികള്‍ പല്‍ച്ചക്രങ്ങളാല്‍  പട്ടാളട്ടാങ്കുകളോടും പോലവേ...

കണ്ടു ,ഞങ്ങള്‍ മഞ്ഞില്‍വിരിയുന്ന പീതാംബര പുഷ്പ്പങ്ങള്‍ ; കല്‍-
ക്കണ്ടകനികള്‍ പോലവേയാപ്പിളും ; ചെറി , സ്ട്രോബറി പഴങ്ങളും ; ....
നീണ്ട മൂക്കുള്ളയനവധി ഹിമ മനുഷ്യര്‍ വഴി നീളെയങ്ങിങ്ങായി 
മണ്ടയില്‍ തൊപ്പിയേന്തി നിൽക്കുന്ന കാഴ്ച്ചകള്‍ , ഹിമകേളികള്‍ ...

ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും...
കണ്ടാല്‍ രസമൂറും പ്രണയ ലീലകള്‍ തന്‍ ഒളിക്കാഴ്ചകള്‍  ...!
കണ്ടുയേറെ കാണാത്തയല്‍ത്ഭുത കാഴ്ച്ചകളവ അവര്‍ണനീയം ..!
കണ്ടവയൊപ്പിയെടുത്തടക്കിവെച്ചീയോര്‍മ്മ ചെപ്പില്‍ ഭദ്രമായ്‌. .


മഞ്ഞിൽ വിരിഞ്ഞ പൂക്കൾ !

ഞങ്ങള്‍ മറുനാട്ടുകാര്‍ ഈ കൊടും മഞ്ഞു വീഴ്ച്ചയുടെ നയന സുന്ദരമായ കാഴ്ചകള്‍ പടം പിടിച്ച് 'ഓര്‍ക്കൂട്ടിലും ,ഫേസ് ബുക്കി'ലും, മറ്റും ചേര്‍ത്ത്കൊണ്ടിരിക്കുമ്പോള്‍ ...

ബില്ല്യന്‍ കണക്കിന് നഷ്ടം വരുത്തിയ പ്രകൃതിയുടെ ഈ ഭീകര ആക്രമണത്തെ ചെറുത്തു തോല്പ്പിക്കുകയായിരുന്നു സ്ഥലവാസികള്‍ എല്ലാവരും  ഒരുമിച്ചുചേർന്ന്...
ഭരണപക്ഷവും, പ്രതിപക്ഷവും , രാഷ്ട്രീയവും
ഒന്നും തൊട്ടു തീണ്ടാതെ ,സ്വന്തം നാടിനു വന്ന
കഷ്ട നഷ്ടങ്ങൾ നികത്തുവാൻ എല്ലാവരും ഒത്തൊരുമിച്ച് എങ്ങും നടത്തുന്ന പ്രയത്‌നങ്ങൾ ...

ഇതെല്ലാമാണ് തീർച്ചയായും നമ്മള്‍ കണ്ടു 
പഠിക്കേണ്ട വലിയ വലിയ കാര്യങ്ങളും പാഠങ്ങളും... !
പ്രകൃതി നടത്തിയ വിക്രിയകൾ കാരണം
ഈ നാട്ടുകാർക്ക് നമ്മുടെ നാട്ടിലെ ഹർത്താലുകൾ
പോലുള്ള വീട്ടിലടച്ചിരിക്കാവുന്ന ഒഴിവുദിനങ്ങൾ കിട്ടി.
ചില ഭാഗങ്ങളിൽ ഇവിടത്തെ ജനങ്ങൾ
ആദ്യമായി ‘പവ്വർകട്ട് ‘എന്താണെന്നറിഞ്ഞു...

മലയാളികൾ ഞങ്ങൾ ഇടക്കിടെ ചൂടുകഞ്ഞി കുടിച്ചും, വീഞ്ഞു മോന്തിയും ഈ കൊടും മഞ്ഞിന്റെ തണുപ്പിനേ നേരിട്ടൂ.

ലോകം മുഴുവൻ നടമാടികൊണ്ടിരിക്കുന്ന ഈ കാലവസ്ഥ വ്യതിയാനങ്ങളെ കുറിച്ചൊന്നും, 'ഗ്ലോബ്ബൽ വാമിങ്ങ് ' നടപടി മീറ്റിങ്ങ് ബഹിഷ്കരിച്ച ഇവരൊന്നും, ഇപ്പോൾ ഒന്നും മിണ്ടുന്നില്ല കേട്ടൊ..

നട്ടുച്ചനേരത്ത് തണുത്തു വിറച്ച് റദ്ദാക്കിയ ട്രെയിനുകളെ പഴിച്ച് സ്റ്റേഷനിൽ ഇരിക്കുമ്പോൾ വെറുതെ ഓർത്തുപോയി...
നാട്ടിലായിരുന്നു ഇത്തരം ഒരു സംഗതിയെങ്കിൽ എത്രപേരെ ഒന്ന് വിമർശിക്കാമായിരുന്നു.. 

ഭരണപക്ഷത്തിനെ , കേന്ദ്രത്തിനെ,....
ഉപകാരം ചെയ്തവരെ പോലും തെറിവിളിച്ചുശീലിച്ച
ഒരു മലയാളിയല്ലേ ഞാൻ...!

ഈ ഭീകരമായഹിമപതനത്തിന്റെ കാരണത്തിനും 
മറ്റു ശേഷ ക്രിയകൾക്കും
ആരെയാണൊന്ന് വിമർശിക്കുക ? 
പഴിചാരുക ? പ്രതികരണം അറിയിക്കുക ?

ഒരു ബൂലോക പ്രതികരണം !
ഇങ്ങിനെയെങ്കിലും ഒന്ന് പൂശി , 
ഞാനൊന്ന് തൽക്കാലം ആശ്വസിക്കട്ടേ...
മല്ലനൊന്നുമല്ലെങ്കിലും ; തനി ഒരു മല്ലു’വല്ലേ  ഞാൻ...

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...